കൊലയാളി വണ്ടി നിരത്തിൽ ഇറക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം; പിള്ളയുടെ മടിശീലയ്ക്ക് മുൻപിൽ കുനിഞ്ഞ് നിൽക്കുന്ന നേതാക്കളെ നാണം കെടുത്തണം; അഹങ്കാരത്തിന്റെ ആൾ രൂപമായ ശരണ്യ മനോജ് നമ്മുടെ നേതാവാകുന്നത് ഒഴിവാക്കാനുള്ള ഉത്തരവാദിത്വം എങ്കിലും നാം കാണിക്കേണ്ടേ?
എഡിറ്റോറിയൽ
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും സുന്ദരമായ അടയാളങ്ങളിൽ ഒന്നാണ് ആർക്കും രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാനും തെരഞ്ഞെടുപ്പിനെ നേരിടാനുമുള്ള സ്വാതന്ത്ര്യം. ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായി മത്സരിക്കാൻ കഴിഞ്ഞാൽ ആർക്കും ജയിക്കാം അല്ലെങ്കിൽ മന്ത്രിയാവാം എന്നൊരു ദുരാവസ്ഥ കൂടിയുണ്ട് കേരളത്തിൽ ഈ ജനാധിപത്യം നിറവേറുമ്പോൾ. യുഡിഎഫിനും എൽഡിഎഫിനും ഒക്കെ കുത്തകയായി കിടക്കുന്ന ചില മണ്ഡലങ്ങൾ ഉണ്ട്. അവയിലാണ് മത്സരമെങ്കിലും മത്സരിക്കാൻ യോഗ്യതയുള്ള ഏത് ക്രിമിനലും മന്ത്രി വരെ ആവാം. അതുകൊണ്ട് തന്നെ കൊട്ടാരക്കരക്കാരനായ ശരണ്യ മനോജ് സമീപ ഭാവിയിൽ ഒരു മന്ത്രിയോ കുറഞ്ഞ പക്ഷ എംഎൽഎയോ വരെ ആകാനുള്ള അപകടം തെളിഞ്ഞു കാണുന്നുണ്ട്.
കേരള കോൺഗ്രസ്സ് പിള്ള വിഭാഗത്തിന്റെ നേതാവാണ് ഈ ശരണ്യ മനോജ്. പിള്ളയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ എപ്പോഴും പ്രത്യക്ഷപ്പെടുന്നതും മനോജാണ്. അതുകൊണ്ട് തന്നെ പിള്ളക്ക് പകരം മനോജ് കൊട്ടരക്കരയിൽ ഏതെങ്കിലും ഒരു മുന്നണിയുടെ സ്ഥാനാർത്ഥി ആയിക്കൂടെന്നില്ല. ആ അപകടം ഒഴിവാക്കേണ്ടത് കേരളീയ സമൂഹത്തിന്റെ ആവശ്യങ്ങളിൽ ഒന്നാണ്. കാരണം കേരളം ഇന്നേ വരെ കണ്ടിട്ടുള്ള അഹങ്കാരിയായ മനുഷ്യരിൽ ഒരാൾ ഈ മനോജ് എന്നത് തന്നെ. മനോജിന്റെ നേതാവായ പിള്ളയ്ക്ക് മാടമ്പിത്തരങ്ങൾ ഏറെയുണ്ടെങ്കിലും അദ്ദേഹം ഒരു ജീവിതം മുഴുവൻ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു ജനങ്ങളുടെ ഇടയിൽ ജീവിച്ചു നേതാവായ ആളാണ്. പിള്ളയുടെ മകൻ ഗണേശൻ ആവട്ടെ ജനപ്രതിനിധി എന്ന നിലയിൽ തികച്ചും വിജയിച്ച നേതാവാണ്. അവർ രണ്ട് പേരും മന്ത്രിയോ എംഎൽഎയോ ആകുന്നത് പോലെയല്ല ജീവിതം മുഴുവൻ ഗുണ്ടായിസത്തിലൂടെയും ബലപ്രയോഗത്തിലൂടെയും ഒക്കെ സ്വന്തം ലാഭം മാത്രം ലക്ഷ്യമായി പ്രവർത്തിച്ച ഒരു ബസ് മുതലാളി ആകുന്നത്. പ്രത്യേകിച്ച് അനേകം പേരുടെ ജീവൻ എടുക്കുകയും എന്നിട്ടും ഒരു കൂസലും ഇല്ലാതെ അഴിമതി വിരുദ്ധൻ ആണ് എന്ന് പ്രഖ്യാപിച്ച് നേതാവായി ഞെളിഞ്ഞ് നടക്കുകയും ചെയ്യുന്ന ഒരാൾ.
കേരളത്തിലെ ഏറ്റവും അധികം ആളുകളെ ഇടിച്ചു കൊന്നിട്ടുള്ള സ്വകാര്യ ബസ് കൊട്ടാരക്കരയിലെ ശരണ്യ ആണ് എന്നാണ് അനൗദ്യോഗികമായ റിപ്പോർട്ടുകൾ. കേരളത്തിൽ ഏറ്റവും അധികം ബസുകൾ ഉള്ള സ്ഥാപനം ശരണ്യ അല്ലെന്ന് ഓർക്കണം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ശരണ്യ ജീവൻ എടുത്തത് ഒരു ഡസനിൽ അധികം പേരുടെയാണ് എന്നും ഈ ഭാഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശരണ്യ ഇടിച്ചു പരിക്കേറ്റ വാഹനങ്ങളുടെ എണ്ണം എടുത്താൽ അത് ഉടനെയെങ്ങും എണ്ണി തീർക്കാനും സാധിക്കില്ലത്രേ. ഈ അപകടങ്ങളുടെ എല്ലാം മുഖ്യ കാരണം ഒന്നു മാത്രമാണ്. ശരണ്യ ബസ് ഡ്രൈവർമാരുടെ അമിത വേഗത. എന്തു കൊണ്ടാണ് ശരണ്യ മാത്രം ഇങ്ങനെ അപകടങ്ങൾ ഉണ്ടാക്കുന്നത് എന്ന് ചോദിച്ചാൽ അതിന് ഉത്തരം ഒന്നു മാത്രമേയുള്ളൂ. ഇടിച്ചു കൊന്നാലും തട്ടി പൊട്ടിച്ചാലും ഒന്നും ആർക്കും ഒന്നും ചെയ്യാൻ കഴിയാത്തത്ര ശക്തമാണ് ശരണ്യ മാനേജ്മെന്റ് എന്നത് തന്നെ.
കൊട്ടാരക്കരയ്ക്കും എറണാകുളത്തിനും ഇടയിലാണ് ശരണ്യയുടെ മിക്ക ബസുകളും ഓടുന്നത്. പത്തനംതിട്ട, കൊല്ലം, കോട്ടയം ഇടുക്കി ജില്ലകളിലൂടെയാണ് പ്രധാനമായും ശരണ്യ കടന്നു പോകുന്നത്. ഈ പ്രദേശങ്ങൡ എല്ലായിടത്തും ശരണ്യയ്ക്കുള്ള പേര് ഇങ്ങനെ തന്നെയാണ്. ശരണ്യ വന്നാൽ വഴി മാറി കൊടുത്തേ മതിയാകൂ എന്നൊരു പാഠം എല്ലാവരും മുടങ്ങാതെ ശീലിക്കുന്നു. കാരണം ശരണ്യയുടെ വാല് തട്ടിയാൽ അവർ നിർത്തിയെന്നു പോലും വരില്ല. പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതിപ്പെട്ടാൽ അവർ കേസെടുക്കാറില്ല. അതിപ്പോൾ പൊലീസ് ഉദ്യോഗസ്ഥരുടെ വണ്ടി ആണെങ്കിലും എംപിമാരുടെയും എംഎൽഎമാരുടെയും വണ്ടി ആണെങ്കിലും അങ്ങനെ തന്നെ. ശരണ്യ തടയാൻ ധൈര്യം കാണിച്ച നാട്ടുകാരെ ഒക്കെ ഗുണ്ടകളെ വിട്ട് തല്ലി ഒതുക്കിയ ഒട്ടേറെ അനുഭവങ്ങൾ ഉണ്ട്.
കേരളത്തിലെ ഏറ്റവും അധികം ആളുകളെ ഇടിച്ചു കൊന്നിട്ടുള്ള സ്വകാര്യ ബസ് കൊട്ടാരക്കരയിലെ ശരണ്യ ആണ് എന്നാണ് അനൗദ്യോഗികമായ റിപ്പോർട്ടുകൾ. കേരളത്തിൽ ഏറ്റവും അധികം ബസുകൾ ഉള്ള സ്ഥാപനം ശരണ്യ അല്ലെന്ന് ഓർക്കണം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ശരണ്യ ജീവൻ എടുത്തത് ഒരു ഡസനിൽ അധികം പേരുടെയാണ് എന്നും ഈ ഭാഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശരണ്യ ഇടിച്ചു പരിക്കേറ്റ വാഹനങ്ങളുടെ എണ്ണം എടുത്താൽ അത് ഉടനെയെങ്ങും എണ്ണി തീർക്കാനും സാധിക്കില്ലത്രേ. പാഞ്ഞ് പോകുന്നതിനിടയിൽ വാലുകൊണ്ട് തട്ടി മറ്റ് വണ്ടികൾക്ക് പരിക്കേൽപ്പിച്ച് കണ്ണാടിയിലൂടെ നോക്കി കണ്ണിറുക്കി ചിരിച്ച് കടന്നു പോകുന്ന ഡ്രൈവർമാർ വരെയുണ്ട് ശരണ്യയ്ക്ക്. മധ്യതിരുവിതാംകൂറിലെ ഒരു എം പിയുടെ ഡ്രൈവറുടെ കാറിടിച്ച് നിർത്താതെ പോയപ്പോൾ ഡ്രൈവർ എംപിയെ വിളിച്ച് പരാതിപ്പെട്ടപ്പോൾ എം പി പറയുന്നത് പൊല്ലപ്പിനൊന്നും പോവണ്ട നന്നാക്കാനുള്ള ചെലവ് താൻ തന്നേക്കാം എന്നുമായിരുന്നു. ഇത്തരം എത്രയോ അനുഭവങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ വരെ പങ്ക് വെയ്ക്കുന്നു. ശരണ്യയുമായി പ്രശ്നം ഉണ്ടാക്കിയതിന് എരുമേലിയിലൂടെ ഉള്ള എല്ലാ കെഎസ്ആർടിസി ബസുകളും റൂട്ട് മാറ്റി ഓടിച്ച് വൈരാഗ്യം തീർത്ത കഥ എരുമേലിക്കാർക്ക് പറയാനുണ്ട്.
ശരണ്യ മനോജിന്റെ മാടമ്പിത്തരത്തിന് ഉത്തരവാദിത്വം ഇവിടെ ഭരിക്കുന്ന ഇടത് - വലത് മുന്നണികൾക്ക് ഒരേപോലെയാണ്. ശരണ്യക്കെതിരെ ഏതെങ്കിലും വാർത്തകൾ കൊടുത്തിരുന്ന ദേശാഭിമാനിയും കൈരളിയും പോലും ഇപ്പോൾ മൗനം പാലിക്കുന്നതിലെ രാഷ്ട്രീയം അത് വ്യക്തമാക്കും. ശരണ്യയുടെ പേരു പറഞ്ഞ് വാർത്തകൾ പ്രസിദ്ധീകരിക്കാൻ ഇപ്പോൾ ധൈര്യം കാണിക്കുന്ന മനോരമയും ഈ രാഷ്ട്രീയത്തിന്റെ അടയാളമാണ്. മുന്നണി മാറിയപ്പോഴും സർക്കാരിന്റെ ആയപ്പോഴും ഒന്നും ശരണ്യയെ തൊടാൻ ആരും ശ്രമിച്ചില്ല എന്നതാണ് ഇതിന് ഉത്തമ ഉദാഹരണമാണ്. ഇപ്പോൾ ശരണ്യയെക്കുറിച്ച് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സിങ്കം എന്നറിയപ്പെടുന്ന ഋഷിരാജ് സിങിന്റെ പോലും മുഖം മൂടി മാറ്റുന്നതാണ് എന്നതും ഖേദകരം.
ഒരൊറ്റ റൂട്ടിൽ മുഴുവൻ പെർമിറ്റ് ഇല്ലാത്ത വണ്ടിയാണ് ശരണ്യ. രാമപുരത്ത് കുഞ്ഞിനെ ഇടിച്ചു കൊന്ന വണ്ടിക്ക് രാമപുരം വഴി പോകാൻ പെർമിറ്റ് ഇല്ലായിരുന്നു. ഏതെങ്കിലും ഒരു റൂട്ടിൽ പെർമിറ്റ് എടുത്ത ശേഷം രണ്ട് വശത്തേക്കും ആളുള്ളടുത്തോളം നീട്ടിയിട്ടും ശരണ്യയോട് നോ പറയാൻ ഒരു ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥർക്കും സാധിച്ചില്ല. പത്തനംതിട്ട, കൊല്ലം ആർടിഒമാരുടെ പൂർണ്ണ അറിവോടെയാണ് നിയമലംഘനം അവർ നടത്തി കൊണ്ടിരിക്കുന്നത്. ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് പെർമിറ്റ് എടുത്ത ശേഷം സൂപ്പർഫാസ്റ്റ് ബോർഡ് വച്ച് അമിത നിരക്ക് എടുത്തുമാണ് ശരന്യ കൊള്ള ലാഭം കൊയ്യുന്നത്.ശരണ്യ മനോജിന്റെ മാടമ്പിത്തരത്തിന് ഉത്തരവാദിത്വം ഇവിടെ ഭരിക്കുന്ന ഇടത് - വലത് മുന്നണികൾക്ക് ഒരേപോലെയാണ്. ശരണ്യക്കെതിരെ ഏതെങ്കിലും വാർത്തകൾ കൊടുത്തിരുന്ന ദേശാഭിമാനിയും കൈരളിയും പോലും ഇപ്പോൾ മൗനം പാലിക്കുന്നതിലെ രാഷ്ട്രീയം അത് വ്യക്തമാക്കും. ശരണ്യയുടെ പേരു പറഞ്ഞ് വാർത്തകൾ പ്രസിദ്ധീകരിക്കാൻ ഇപ്പോൾ ധൈര്യം കാണിക്കുന്ന മനോരമയും ഈ രാഷ്ട്രീയത്തിന്റെ അടയാളമാണ്. മുന്നണി മാറിയപ്പോഴും സർക്കാരിന്റെ ആയപ്പോഴും ഒന്നും ശരണ്യയെ തൊടാൻ ആരും ശ്രമിച്ചില്ല എന്നതാണ് ഇതിന് ഉത്തമ ഉദാഹരണമാണ്.
കഴിഞ്ഞ 25 വർഷമായി ശരണ്യ എന്ന പേരിൽ മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പ്പറപ്പിച്ച് മദ്ധ്യ കേരളത്തിൽ വിലസിയ ഈ കൊലയാളി കമ്പനി കാൽ നൂറ്റാണ്ട് പിന്നിട്ടപ്പോൾ കേരളം മുഴുവൻ കൊലക്കളമാക്കുകയാണ്. ഉന്നത ബന്ധം എന്ന് ഓരോ അപകടം വരുമ്പോഴും മീഡിയ വാർത്ത നൽകുന്നതല്ലാതെ ഈ കൊലയാളിയെ നിരത്തിൽ നിന്ന് ഒഴിവാക്കുവാൻ ഒരു മീഡിയക്കും കഴിഞ്ഞിട്ടില്ല. നഗ്നമായ ഗതാഗത നിയമ ലംഘനം നടത്തി വരുന്നത് മാറി മാറി വരുന്ന യുഡിഎഫ്, എൽഡിഎഫ് കാലഘട്ടങ്ങളിൽ ഒരേ പോലെയാണ്. അച്യുതാനന്ദനും ആന്റണിയും ഉമ്മൻ ചാണ്ടിയും ഭരിച്ചപ്പോൾ ശരണ്യ ശരവേഗത്തിൽ റോഡുകൾ കൊലക്കളങ്ങളാക്കി മാറ്റുകയാണ്. ഓരോ പ്രാവശ്യവും ആളെ കൊല്ലുമ്പോഴും മനഃപൂർവ്വമല്ലാത്ത നരഹത്യ മാത്രമാണ് നമ്മുടെ പൊലീസ് ചുമത്തുന്നത്. നാടക കഥാപാത്രങ്ങളെ വിലയിരുത്തി വിധികൾ പുറപ്പെടുവിക്കുന്ന കേരളത്തിലെ കോടതികൾ ഈ മനഃപൂർവ്വമല്ലാത്ത നരഹത്യ വകുപ്പിനെ കുറിച്ച്, ഇത് മാറ്റേണ്ട കാലഘട്ടം കഴിഞ്ഞിരിക്കുന്നു എന്നറിയാമായിട്ടും അതിലൊന്നും ഇടപെടാത്തതാണ് കൊലയാളി യാത്ര തുടരാൻ കാരണം.
മൂന്നാറിലെ റിസോർട്ടുകൾ ഇടിച്ച് നിരത്തുവാൻ പുലർത്തിയ തിടുക്കത്തിന്റെ നൂറിലൊന്ന് ശതമാനം താൽപ്പര്യമെടുത്തിരുന്നെങ്കിൽ അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഈ കൊലയാളിയെ തളയ്ക്കാമായിരുന്നു. പെർമിറ്റ് ഇല്ലാതെ സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമായിരിക്കും. കോടതിയുടെ പേര് പറഞ്ഞ് കേരളത്തിലെ റോഡുകളിൽ ഇരുചക്രനാലുചക്ര വാഹനഡ്രൈവർമാരെ ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് നിയമം പറഞ്ഞ് കൊടും കുറ്റവാളിയെന്ന പോലെ പെരുമാറുന്ന പൊലീസ് സംവിധാനം കാസർഗോഡ് മുതൽ കന്യാകുമാരി വരെ ഒരു പെർമിറ്റുമില്ലാതെ ശരണ്യ പോകുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ ശരണ്യയെ സല്യൂട്ട് ചെയ്യുന്നത് പരസ്യമായ രഹസ്യമാണ്. പണ്ട് തമിഴ്നാട്ടിൽ ജയലളിത ഏതെങ്കിലും വീടോ വസ്തുവോ ഇഷ്ടപ്പെട്ടാൽ പറയുന്ന വിലക്ക് ഉടമസ്ഥന് നൽകിയില്ലെങ്കിൽ കേസുകളിലൂടെ അവ സ്വന്തമാക്കുമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. കേരളത്തിൽ ശരണ്യ ബസ് കമ്പനി ഏതെങ്കിലും നല്ല റൂട്ട് ഇഷ്ടപ്പെട്ടാൽ ആ പെർമിറ്റും വാഹനവും ചോദിക്കുകയും നൽകിയില്ലെങ്കിൽ മുന്നിലും പിന്നിലും പുതിയ പെർമിറ്റുകൾ സമ്പാദിച്ചും കെഎസ്ആർടിസി. ബസുകൾ ഓടിച്ചും ഒറ്റ വണ്ടിക്കാരനെ കുത്തുപാളയെടുപ്പിച്ച കാര്യങ്ങളും കേരളത്തിലെ രാഷ്ട്രീയക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും നന്നായിട്ടറിയാം.
ശരണ്യയുടെ നക്കാപ്പിച്ച നക്കി കേരളത്തിലെ ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്ന രാഷ്ട്രീയ നേതാക്കളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇനിയെങ്കിലും കണ്ണുതുറക്കണം. ശരണ്യയെ തളക്കണം. മറ്റ് പല കാര്യങ്ങളിലും അമിതാവേശത്തിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന കോടതികൾക്കും ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടാവുന്നതാണ്. ഇനിയെങ്കിലും ഈ കൊലയാളി ബസിനെതിരെ ജനവികാരം ഉയരേണ്ടിയിരിക്കുന്നു. അഞ്ചോ പത്തോ മിനിട്ട് വൈകി ലക്ഷ്യ സ്ഥാനത്തി ചെന്നാലും ശരണ്യയിൽ കയറില്ലെന്ന് തീരുമാനിക്കാൻ ഈ പ്രദേശങ്ങളിലെ ജനങ്ങൾ തന്റേടം കാണിക്കണം. പെർമിറ്റുകൾ ഇല്ലാതെ റോഡിൽ ഇറങ്ങി കൊല നടത്താൻ അനുവദിച്ച ആർടിഒ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവണം. ഓരോ കൊലപാതകങ്ങളും അന്വേഷിച്ച് ഡ്രൈവർമാർക്കെതിരെ നരഹത്യയ്ക്ക് കേസ് എടുക്കണം. അവരുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദ് ചെയ്ത് വീട്ടിൽ ഇരുത്തണം. പിള്ലുടെ അച്ചാരം വാങ്ങി ഇത് മുക്കിയ നേതാക്കളുടെ തനിനിറം പുറത്തുകൊണ്ടു വരണം.ശരണ്യയുടെ നക്കാപ്പിച്ച നക്കി കേരളത്തിലെ ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്ന രാഷ്ട്രീയ നേതാക്കളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇനിയെങ്കിലും കണ്ണുതുറക്കണം. ശരണ്യയെ തളക്കണം. മറ്റ് പല കാര്യങ്ങളിലും അമിതാവേശത്തിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന കോടതികൾക്കും ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടാവുന്നതാണ്. ഇനിയെങ്കിലും ഈ കൊലയാളി ബസിനെതിരെ ജനവികാരം ഉയരേണ്ടിയിരിക്കുന്നു.
ശരണ്യയ്ക്കെതിരെയുള്ള നീക്കം കേരളത്തിലെ ഏറ്റവും വലിയ മാഫിയ സ്വകാര്യ ബസ് ഉടമകൾക്കെതിരെയുള്ള സമരത്തിന്റെ തുടക്കമായി മാറണം. തൃശ്ശൂർ- കോഴിക്കോട് റൂട്ടിൽ മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകളെയാണ് അതിന് ശേഷം പാഠം പഠിപ്പിക്കേണ്ടത്. കോഴിക്കോട് കളക്ടർ പ്രശാന്ത് ഇടപെടുന്നത് വരെ ഇവിടെ എത്രയോ മരണങ്ങൾ നടന്നിരിക്കുന്നു. സ്വകാര്യ ബസ് മുതലാളിമാരുടെ നിയമം ലംഘിച്ചുള്ള തേരോട്ടത്തിന് എതിരെയുള്ള ജനവികാരമായി മാറണം ശരണ്യക്കെതിരെയുള്ള നീക്കം.
Stories you may Like
- സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് പി.കെ.ആർ.പിള്ള ഓർമ്മയാകുമ്പോൾ
- സിനിമാ മന്ത്രി 'വിശ്വാസം' തകർക്കുമോ? മന്മോഹൻ ബംഗ്ലാവ് വീണ്ടും ചർച്ചകളിൽ
- പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് മന്ത്രി സജി ചെറിയാൻ
- പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായി ഗവർണർ എത്തുമോ?
- 'വിശ്വാസം' നേടി വീണ്ടും ശ്രീധരൻ പിള്ള; പത്തനംതിട്ട ചർച്ച തുടരും
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്