വൃത്തികെട്ട സാഹചര്യത്തിൽ വൃത്തിഹീനമായി ഭക്ഷണം ഉണ്ടാക്കി നൽകി; സായിപ്പിന്റെ നാട്ടിൽ ചെന്ന് കേരള റസ്റ്റോറന്റ് തുടങ്ങി കയ്യടി നേടിയ മലയാളിക്ക് ഒടുവിൽ 33 ലക്ഷം രൂപ പിഴ
ലണ്ടൻ: ബ്രിട്ടീഷുകാർക്കിടയിൽ കേരളീയ ഭക്ഷണമുണ്ടാക്കി നൽകി കയ്യടി നേടിയ മലയാളികൾക്ക് ഒടുവിൽ ബ്രിട്ടീഷ് കോടതിയുടെ പിഴ ശിക്ഷ. വൃത്തികെട്ട സാഹചര്യത്തിൽ കഴിക്കാൻ കൊള്ളാത്ത ഭക്ഷണം വിതരണം ചെയ്തു എന്ന പേരിൽ 11 കേസുകൾ രജിസ്റ്റർ ചെയ്ത ശേഷമാണ് കോടതി 33 ലക്ഷം രൂപ പിഴയിട്ടത്. കോട്ടയം ഉഴവൂർ സ്വദേശിയായ ജയ്മോൻ വഞ്ചിത്താനത്തിന്റെ ഉടമസ്ഥതയിലുള്ള കായൽ റസ്റ്റോറന്റ് ഗ്രൂപ്പിന്റെ ലണ്ടന്‍ പുറത്ത് ലെമിങ്ടൺ സ്പായിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലാണ് റെയ്ഡും തുടർന്ന് പിഴയും ഇട്ടത്. കോടികൾ കച്ചവടം നടത്തുന്ന കായൽ റസ്റ്റോറന്റിന് യുകെയിലെ അഞ്ചിൽ അധികം ബ്രാഞ്ചുകൾ ഉണ്ട്. മറ്റ് രമ്ട് ബ്രാഞ്ചുകളും മുമ്പ് ഭക്ഷ്യ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി പഴകിയ ഭക്ഷണങ്ങൾ പിടിച്ചിരുന്നു. എന്നാൽ ഇത്രയും വലിയ പിഴ ആദ്യമായാണ് ഈ കമ്പനിയുടെ മേൽ ചുമത്തുന്നത്.
വൃത്തിഹീനമായി സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്തു, ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിതരണം ചെയ്തു തുടങ്ങി അനേകം കുറ്റങ്ങൾ ആരോപിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കായൽ ഗ്രൂപ്പിന്റെ ഹോട്ടലുകൾക്ക് കോടതി കനത്ത പിഴ ഇട്ടത്. മിഡ്ലാൻഡ്സിലെ വാർവിക്കിലെ രീജെന്റ്റ് സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന കായൽ ഹോട്ടൽ കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ വാർവിക്ക് ഡിസ്ട്രിക്ട് കൗൺസിൽ ഗുരുതരമായ വീഴ്ചകളുടെ പേരിൽ പൂട്ടിച്ചിരുന്നു.
കൗൺസിൽ അധികൃതർ നടത്തിയ പരിശോധനയിൽ ഭക്ഷണം വിളമ്പാൻ പറ്റിയ സാഹചര്യമേ അല്ല എന്നു കണ്ടെത്തിയാണ് പൂട്ടിയത്. തുടർന്നാണ് ഹോട്ടൽ ഉടമയായ ഉഴവൂർ സ്വദേശിയായ ജയ്മോൻ വഞ്ചിത്താനം ഹോട്ടൽ പ്രവർത്തിച്ചിരുന്ന കമ്പനി പിരിച്ച് വിട്ടു പുതിയൊരു കമ്പനി രജിസ്റ്റർ ചെയ്ത് ആദ്യ കമ്പനി ഏറ്റെടുക്കുന്നതായി രേഖകൾ ഉണ്ടാക്കിയാണ് ഇത് തുറന്നത്. നിയമത്തിന്റെ ഈ പഴുത് ഹോട്ടൽ തുറക്കാൻ സഹായിച്ചെങ്കിലും ഈ കമ്പനി ഡയറക്ടർമാരെ രക്ഷിച്ചില്ല. ഒരേ ഡയറക്ടർമാർ തന്നെ പുതിയ കമ്പനിയുടേയും ഉടമകളായതിനാൽ അവർ തന്നെ ഇപ്പോൾ വിധിച്ച പിഴ അടക്കേണ്ടി വരും. അന്നത്തെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് നനീട്ടൺ കോടതി ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.
കൗൺസിൽ ചുമത്തിയ പതിനൊന്നു കേസുകളിലാണ് നണീട്ടൺ മജിസ്ട്രേറ്റ് കോടതി ജൂലൈ 22 നു വിധി പറഞ്ഞത്. ഇത് സംബന്ധിച്ച വാർത്ത കഴിഞ്ഞ ദിവസം ലെമിങ്ടൺ ഒബ്സേർവർ പ്രസിദ്ധീകരിച്ചതോടെയാണ് വാർത്ത പുറംലോകം അറിയുന്നത്. ഈ വാർത്തയുടെ കോപ്പിയാണ് ഇതോടൊപ്പം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭക്ഷ്യ യോഗ്യമല്ലാത്ത ഭക്ഷണ വില്പന, വൃത്തി ഹീനമായ പരിസരം, ഭക്ഷണ സാമഗ്രികൾ കീടാണൂ വിമുക്തമായി സൂക്ഷിക്കാതിരിക്കുക, പാചകക്കാർ വൃത്തിയുള്ള സുരക്ഷിത വസ്ത്രങ്ങൾ ധരിക്കാതിരിക്കുക, പെസ്റ്റ് കണ്ട്രോൾ ഫെയ്ല്വർ എന്നിങ്ങനെ പതിനൊന് വീഴ്ചകൾ ആയിരുന്നു കോടതിയുടെ മുൻപിൽ വന്നത്. പതിനൊന്നു വീഴ്ചകളിലും കുറ്റക്കാർ എന്ന് വിധിച്ച കോടതി ഏറ്റവും ഗുരുതര വീഴ്ചയായ 'ഭക്ഷ്യ യോഗ്യമല്ലാത്ത ഭക്ഷണവിതരണം' എന്ന കുറ്റത്തിന് പരമാവധി പിഴ ശിക്ഷയായ 20000 പൗണ്ട് തന്നെ പിഴ വിധിച്ചു.
ബാക്കി പത്തു കേസുകൾക്ക് 1300 പൗണ്ട് വീതം 13000 പൗണ്ടും പിഴ നൽകി. അങ്ങനെ ആകെ പിഴയായി നൽകിയ 33000 പൗണ്ടായിരുന്നു ജയ്മോനും മറ്റ് ഡയറക്ടർമാരും ചേർന്ന് നൽകേണ്ടത്. എന്നാൽ ഇവർ അപ്പീലിന് പോയി പിഴ തുക 22000 പൗണ്ട് ആയി കുറയ്ക്കുകയായിരുന്നു. അപ്പീലിന് പോകാൻ വേണ്ടി വാന്റം എൽഎസ് എന്ന കമ്പനി പിരിച്ച് വിട്ടശേഷം കേരള റസ്റ്റോറന്റ് ലിമിറ്റഡ് എന്ന പേരിൽ മറ്റൊരു കമ്പനി രജിസ്റ്റർ ചെയ്യുകയായിരുന്നു. ഈ കമ്പനി ആദ്യ കമ്പനി ഏറ്റെടുത്തു എന്നാണ് രേഖകൾ ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെ പഴയ കമ്പനിക്കാണ് കോടതി പിഴിട്ടത്. എന്നാൽ രണ്ട് കമ്പനികളുടെയും ഡയറക്ടർമാർ ഒന്നായതിനാൽ പിഴ അടയ്ക്കേണ്ടി വരിക ജയ്മോനും മറ്റ് പങ്കാളികളുമായിരിക്കും. കമ്പനിയുടെ പേര് രേഖകളിൽ മാറിയപ്പോഴും കായൽ എന്നു തന്നെയാണ് ഹോട്ടലിന്റെ പേര് തുടരുന്നത്.
ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ നടന്ന പരിശോധനയിൽ ഏഴു വീഴ്ചകൾ കൂടി കണ്ടെത്തുകയായിരുന്നു. തുടർന്ന് ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾക്കും താല്‍ക്കാലിക സസ്പെൻഷനുകൾക്കും ശേഷമാണ് കൗൺസിൽ കോടതിയെ സമീപിച്ചതെന്ന് ആരോഗ്യ വകുപ്പ് വക്താവ് കോൺ മൈക്കിൾ കോക്കർ മാദ്ധ്യമങ്ങളെ അറിയിച്ചു. ആദ്യം മുന്നറിയിപ്പ് നൽകിയിട്ടും വീണ്ടും സുരക്ഷാ വീഴ്ച ആവർത്തിച്ചത് ഗുരുതരമായ പിശകയാണ് കൗൺസിൽ കാണുന്നത്.
ഈ കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത് വന്നതോടെ കായൽ ഗ്രൂപ്പിന്റെ മൊത്തം പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. വലിയ തോതിൽ വിജയിച്ച മലയാളി സംരംഭങ്ങളിൽ ഒന്നായിരുന്നു കായൽ. ബ്രിട്ടനിലെ ലെസ്റ്ററിൽ ആരംഭിച്ച കായൽ റെസ്റ്റോറന്റ് നോട്ടിങ്ഹാമിലും കെന്റിലും വോക്കിങ്ങിലും ഒക്കെ ബ്രാഞ്ചുകൾ സ്ഥാപിച്ച് വളർന്നു. എല്ലായിടത്തും ഇംഗ്ലീഷുകാരുടെ വൻ ക്യൂ ആയിരുന്നു ഉപഭോക്താക്കളായി. എന്നാൽ തുടർച്ചയായുള്ള ആരോപണങ്ങൾ ഹോട്ടൽ ശൃംഖലയെ തളർത്തിയിട്ടുണ്ട്. ജയ്മോൻ വഞ്ചിത്താനത്തിന്റെ ഉടമസ്ഥതയിലുള്ള കായൽ റസ്റ്റോറന്റ്സ് ശൃംഖലയിലെ ലെസ്റ്റർ ബ്രാഞ്ചും നോട്ടിങ്ങ്ഹാം ബ്രാഞ്ചും കൗൺസിൽ ഗുരുതര വീഴ്ച്ഛകളെ തുടർന്ന് കഴിഞ്ഞ വർഷം അടച്ചിരുന്നു. കൗൺസിൽ ചൂണ്ടി കാണിച്ച വീഴ്ചകൾ ഒഴിവാക്കാനുള്ള നടപടികൾ എടുത്തതിനു ശേഷം മാത്രമാണ് വീണ്ടും തുറന്നു പ്രവർത്തിക്കുവാൻ അനുവാദം നല്‍കുക.
ലെസ്റ്ററിൽ കൗൺസിൽ ഉദ്യോഗസ്ഥർ അടക്കമുള്ള പൊതു ജനങ്ങൾക്ക് ഭക്ഷ്യ വിഷ ബാധ ഉണ്ടായതായിരുന്നു താല്‍ക്കാലിക പൂട്ടലിൽ കലാശിച്ചത്. ഭക്ഷണം കഴിക്കാൻ എത്തിയ പത്ത് കൗൺസിൽ ജീവനക്കാരിൽ നാല് പേർക്ക് വയറുവേദന ഉണ്ടായതിനെ തുടർന്നായിരുന്നു അന്ന് നടപടി എടുത്തത്. സ്റ്റുഡന്റ് വിസയിൽ എത്തി ജോലിക്ക് ചേർന്ന വിദ്യാർത്ഥികൾക്ക് മിനിമം വേജ് പോലും നൽകുന്നില്ല തുടങ്ങിയ ആരോപണങ്ങൾ ഈ ഹോട്ടലിന് മുമ്പും ഉയർന്നിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍