നാണക്കേടിന്റെ ഈ കൊടുമുടിയില്‍ നിന്ന് രക്ഷിക്കുവാന്‍ വിഎസ്, അങ്ങയ്ക്ക് മാത്രമേ കഴിയൂ; ദയവായി ഞങ്ങളെ നിരാശപ്പെടുത്തരുതേ!
എഡിറ്റോറിയൽ
കേരളം നാണിച്ച് തലകുനിക്കുകയാണ്. ലോകമെമ്പാടുമുള്ള മലയാളികള്‍ നമ്മുടെ വൃഥാവിലായ സ്വപ്നങ്ങളെ ഓര്‍ത്ത് അത്ഭുതപ്പെടുകയാണ്. അനേക വര്‍ഷം മന്ത്രിയും സമുന്നതമായ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കപ്പിത്താനുമായ ഒരുനേതാവ്, സെക്സ് മാഫിയായുടെ ഭാഗമാകുക, അധികാര ഗര്വില് സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിക്കുക, കള്ളപ്പണം ഒഴുക്കി കേസില്‍ നിന്ന് തലയൂരുക, നീതിപീഠത്തെ അട്ടിമറിക്കുവാന്‍ പണം എറിയുക എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആരാണ് തലയില്‍ കൈ വച്ചു അന്തിച്ചിരിക്കാത്തത്?
അതും ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനത്തോടെ നമ്മള് പറയുന്ന ഈ കൊച്ചു കേരളത്തില്‍. ബീഹാറിലോ ഉത്തരാഞ്ചലിലോ ഒക്കെനിന്നായിരുന്നു ഈ വൃത്താന്തമെങ്കില് നമുക്ക് വെറുതെ അങ്ങ് വായിച്ച് പോകാമായിരുന്നു.
മഹാ ഭാഗ്യം, കേരളം തീരെ ചെറുതായതുകൊണ്ട് സായിപ്പന്മാര് ഇതേക്കുറിച്ചെഴുതി നമ്മുടെ അവശേഷിക്കുന്ന മാനം കൂടി കളയുകയില്ല. വേലക്കാരിയുടെ വിസ അപേക്ഷ എന്തായി എന്ന് അന്വേഷിച്ചതിന്റെ പേരില്‍ മന്ത്രിപ്പണി പോയ ഡേവിഡ് ബ്ലങ്കറ്റ് എന്ന അന്ധനായ രാഷ്ട്രീനേതാവിന്റെ ബ്രിട്ടണിലും മകളെ ട്രാഫിക് ഒഫന്‍സിന് പിടികൂടി ശിക്ഷിച്ചപ്പോള്‍ വോട്ടര്‍മാരോട് ക്ഷമ പറഞ്ഞ ലോകത്തെ ഏറ്റവും ശക്തനായ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ അമേരിക്കയിലും ഒക്കെ ജീവിക്കുന്ന ഞങ്ങള്‍ പാവം പ്രവാസികള്‍ക്ക് ഇതൊന്നും മനസ്സിലാക്കാനുള്ള പ്രതിഭയോ മനക്കരുത്തോ ഇല്ല സാര്‍.
യാതൊരു ഉളുപ്പുമില്ലാതെ ഇത് വ്യാജ സിഡിയാണ് എന്ന് ഉറക്കെ വിളിച്ച് പറയുവാന്‍ ബഷീര്‍ രണ്ടത്താണിമാരും, ഇ.ടി മുഹമ്മദ് ബഷീര്മാരും ശ്രമിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ നവ കേരളത്തിന്റെ പ്രതീക്ഷയായി നമ്മള് കരുതുന്ന ഉമ്മന്‍ചാണ്ടിയും കെഎം മാണിയും ഒക്കെ ഇങ്ങനെ പറയാമോ? ഇന്ത്യാ വിഷന്‍ പുറത്തുകൊണ്ടുവന്ന ഭീകര കാഴ്ച്ചകള്‍ നേരിട്ട് കണ്ട ആര്‍ക്കും ഇത്തരം ഒരു അവകാശവാദം നടത്താന്‍ കഴിയില്ല.
ഒരു രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ ജഡ്ജിമാര്‍ കൈക്കൂലിവാങ്ങി കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചു എന്ന് പറയുന്നത് വ്യാജമായി ഉണ്ടാക്കിയെടുക്കുവാനുള്ള തന്റേടം ഒരു രാജ്യത്തെ നിയമ വ്യവസ്ഥിതിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടെലിവിഷവന്‍ ചാനലുകാര് കാണിക്കുമെന്ന് കരുതേണ്ട. അധികാരത്തില്‍ ഇരിക്കുന്ന സിപിഎം, പ്രതിപക്ഷത്തെ തകര്‍ക്കാന്‍ കെട്ടിയുണ്ടാക്കിയ ഗൂഡാലോചനയാണിത് എന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചിരുന്നുവെങ്കില് കേള്‍ക്കുന്നവരുടെ കാതില്‍ ഒരു ഇമ്പം എങ്കിലും തോന്നിയേനേ.
തന്റെ പാര്‍ട്ടിയിലെ തന്നെ മറ്റൊരു നേതാവ്, വര്‍ഷങ്ങളോളം അധികാര ലോബിയുടെ പിന്നാമ്പുറങ്ങളില്‍ ചരടുവലി നടത്തി സുഖ ജീവിതം നയിച്ച അടുത്ത ബന്ധു എന്നിവരാണ് ഒരു വലിയ പാര്‍ട്ടിയേയും അതിന്റെ സമുന്നതനായ നേതാവിനേയും തകര്‍ക്കുവാന്‍ വ്യാജ സിഡി നിര്‍മ്മിച്ചതെന്നാണ് ആരോപണം. അതുകൊണ്ടു തന്നെ ഈ ആരോപണം കേള്‍വിക്കാരനെ കൊണ്ട് ഉറക്കെ കൂവിക്കത്തേയുള്ളു മിസ്റ്റര്‍ കുഞ്ഞാലിക്കുട്ടി.
അടുത്ത ബന്ധുവും മാഫിയ പ്രവര്‍ത്തനങ്ങളുടെ കപ്പിത്താനുമായിരുന്ന റൗഫ് വെളിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ഏതൊരു ജനാധിപത്യ വിശ്വാസിയുടെയും മനോധൈര്യം തകര്‍ക്കുന്നതാണ്. അതിനിടയിലാണ് ഈ കേസിന് ഇടനില നിന്നയാളും അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ ജനറലുമായ പീറ്ററിന്റെ ഒളിക്യാമറയിലൂടെയുള്ള വെളിപ്പെടുത്തലുകള്‍. അന്ന് ഈ കേസ് മുന്പോട്ട് കൊണ്ടുവന്ന അജിതയും അനേ്വഷിച്ച നിയമസഭാ കമ്മറ്റി ചെയര്മാന് മീനാക്ഷി തമ്പാനും, വനിതാ കമ്മീഷന് ചെയര്‍പേഴ്സണായ സുഗതകുമാരിയുമൊക്കെ, റൗഫും പീറ്ററും ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ അടിവരയിടുന്നു.
ആരോപണങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് കൈമാറി എന്നറിഞ്ഞപ്പോള്‍ മുന്‍കൂര്‍ പത്ര സമ്മേളനം നടത്തിയ കുഞ്ഞാലി മരക്കാര്‍ ധരിച്ചത് ഈ കൊച്ചു കേരളത്തിലെ എല്ലാ ജനങ്ങളും വിഡ്ഢികളാണെന്നാണ്. ഈ ക്രിമിനലുകള്‍ പറയുന്നത് ഏറ്റ് പറയുവാന്‍ ഇവിടെ ചില ഈനാംപേച്ചികള്‍ ഉണ്ടായിരിക്കും. എന്നാല്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഇത്തരക്കാരാണെന്ന് കുറഞ്ഞ പക്ഷം ഉമ്മന്‍ചാണ്ടിയും കെഎംമാണിയുമെങ്കിലും വിചാരിക്കരുതായിരുന്നു.
തൂറിയവനെ ചുമന്നാല്‍ ചുമന്നവനെ നാറും എന്ന് ഈ വലിയ നേതാക്കള്‍ക്ക് അറിയില്ലാത്തതാണോ? ഒറ്റയടിക്ക് തങ്ങളുടെ ഒരു സഹപ്രവര്‍ത്തകനെ തള്ളിപ്പറയുവാനുള്ള വിഷമം മനസ്സിലാക്കാം. എന്നാല്‍ ഇത് വ്യാജ സിഡി ആണ് എന്ന് തറപ്പിച്ച് പറയാന്‍ എന്ത് തരം രാഷ്ട്രീയ സാഹചര്യമാണ് ഇവര്‍ക്കുള്ളത്? ഇത് വ്യാജ സിഡി ആണെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു, അതേക്കുറിച്ച് അനേ്വഷിച്ചിട്ട് അഭിപ്രായം പറയാം എന്ന് പറയുന്നതല്ലായിരുന്നോ കൂടുതല്‍ ഉചിതം?
എങ്ങനെ മോശമായി ഭരിക്കാം എന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഈ സര്‍ക്കാരിനെ പോലെ ആരും ഇതിനു മുന്‍പ് കാണിച്ചു തന്നിട്ടില്ല. ഒരു പക്ഷേ കരുണാകരന്റെ ചില വര്‍ഷങ്ങള്‍ മാത്രമായിരിക്കും സമാനമായി ചൂണ്ടിക്കാട്ടാവുന്നത്. ജനങ്ങള്‍ ഇതില്‍ പ്രതിഷേധിക്കുവാന്‍ തയ്യാറെടുക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടിയെ പോലെയുള്ള ക്രിമിനലുകളെ ചുമന്ന് നടന്ന് യുഡിഎഫ് നേതൃത്വം ഉള്ള അവസരം കളഞ്ഞു കുളിക്കുകയാണ്.
മദ്യപിക്കുന്നത് പോലും വര്‍ജ്യമായ ഇസ്ലാം മതത്തിന്റെ അടിത്തൂണുകളായ നേതാക്കള്‍ തന്നെ ഇങ്ങനെയൊക്കെ ആയതിനാല്‍ നിരാശപ്പെടാത്തതായി ആരുണ്ട്. ഒരു കുഞ്ഞാലിക്കുട്ടി പോയാല്‍ ലീഗിന് ഒന്നും സംഭവിക്കുകയില്ലെന്നും സദാചാര വിരുദ്ധരായ ക്രിമിനലുകളെ ഒറ്റപ്പെടുത്തി ഇല്ലാതാക്കണമെന്നും ലീഗ് തീരുമാനിച്ചാല്‍ ലീഗിനും ഐക്യമുന്നണിക്കും നല്ലതാണ്. ഇത്തരം ക്രിമിനലുകള്‍ നാട് ഭരിക്കുന്ന അവസ്ഥ എത്ര ഭീകരമാണ്.
മലബാര്‍ സിമന്റ്സിന്റെ അഴിമതിക്കേസില്‍ മുഖ്യ സാക്ഷിയായ ശശീന്ദ്രനേയും മക്കളേയും കൊന്നു എന്ന ആരോപണം നേരിടുന്ന രാധാകൃഷ്ണന് എന്ന വ്യവസായി കുഞ്ഞാലി ക്കുട്ടിക്കും ഇടനിലക്കാരനായി എന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കാണ് ക്ഷോഭം ഉണ്ടാകാത്തത്? ആര്‍ക്കാണ് നമ്മുടെ ജനാധിപത്യത്തോടും നിയമ വ്യവസ്ഥയോടെ കലഹിക്കുവാന്‍ തോന്നാത്തത്? ഇത്തരക്കാരെ നക്സലൈറ്റുകള്‍ എന്ന് വിളിച്ച് തുറുങ്കില്‍ അടക്കാന്‍ നമ്മുടെ നിയമ വ്യവസ്ഥക്ക് കഴിഞ്ഞേക്കും. എന്നാല്‍ ഈ മാഫിയാകളുടെ കൂത്താട്ടങ്ങള്‍ക്ക് മുമ്പില്‍ മുരടിച്ചുപോകുന്നത് സത്യവും നീതിയും ജയിക്കണം എന്ന് ആഗ്രഹിക്കുന്ന പാവങ്ങളായ മനുഷ്യരുടെ സ്വപ്നങ്ങളാണ്.
അതുകൊണ്ടാണ് വിഎസ് ഞങ്ങള്‍ അങ്ങയെ പ്രതീക്ഷയോടെ നോക്കുന്നത്. അങ്ങല്ലാതെ മറ്റൊരാള്‍ ആയിരുന്നു ഈ നാടിന്റെ മുഖ്യമന്ത്രിയെങ്കില്‍ ഒരു നീതിയും പ്രതീക്ഷിക്കില്ലായിരുന്നു. ഇത് വ്യാജ സിഡി ആണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കേസ് തള്ളുകയും എന്നാല്‍ വ്യാജ സിഡി നിര്‍മ്മിച്ചവരെ വെറുതെ വിടുകയും ചെയ്യുന്ന ഫലിത വ്യവസ്ഥയ്ക്ക് ഞങ്ങള്‍ സാക്ഷ്യം വഹിക്കേണ്ടി വരുകയും ചെയ്തേനേ.
ഇതിനര്‍ത്ഥം അങ്ങ് മഹാനായ ഭരണാധികാരി ആണെന്നല്ല. മാഫിയ സംഘടനകളേയും പെണ്‍വാണിഭക്കാരേയും ക്രിമിനലുകളേയും കയ്യാമം വച്ച് അഴിക്കുള്ളില്‍ ആക്കാനുള്ള അങ്ങയുടെ ശ്രമത്തിന് തടസ്സം നില്‍ക്കുന്നത് അങ്ങയുടെ പാര്‍ട്ടി തന്നെയാണെന്ന് ഞങ്ങള്‍ക്കറിയാം. മഹത്തായ അങ്ങയുടെ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയ്ക്ക് മുന്പില് സത്യത്തിന് വേണ്ടി സാക്ഷ്യം പറഞ്ഞതിന്റെ പേരില്‍ അങ്ങ് നിസ്സഹായനായി നിന്ന സാഹചര്യം ഞങ്ങള്‍ മറക്കുന്നുമില്ല.
എന്നാല്‍ അങ്ങ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന് ആണ് എന്ന് തെളിയിക്കുവാനുള്ള അവസാനത്തെ കച്ചിത്തുരുമ്പാണിതെന്ന് മറക്കരുത്. കുഞ്ഞാലിക്കുട്ടിലെ പോലെയുള്ള ക്രിമനലുകളെ ശിക്ഷിക്കുവാന്‍ മുന്‍കൈ എടുത്തതിന്റെ പേരില്‍ ഒരു പാര്‍ട്ടിയും അങ്ങയുടെ പേരില്‍ നടപടി എടുക്കില്ല. ഇനി അഥവാ അത്തരം നീക്കങ്ങള്‍ ഉണ്ടായാലും മൂന്നോ നാലോ മാസംകൊണ്ട് എന്ത് നേടാനാണ്? എന്തായാലും അടുത്ത തെരഞ്ഞെടുപ്പില്‍ അങ്ങയ്ക്ക് ഈ പാര്‍ട്ടി സീറ്റ് നല്‍കില്ല. പാര്‍ട്ടിയില്‍ എന്നല്ല, സ്വന്തം വീട്ടില്‍ പോലും നേരെ ചൊവ്വേ ഒരു അഭിപ്രായം പറയാന്‍ ഈ പാര്‍ട്ടി ഇനി അങ്ങയെ അനുവദിക്കില്ല. എന്നു വച്ചാല്‍ ഒരുപാട് സ്വപ്നങ്ങള്‍ കണ്ട് അങ്ങയുടെ ബാല്യം ഹോമിച്ച ഈ കൊച്ചുകേരളത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ അങ്ങയ്ക്ക് അവശേഷിക്കുന്നത് ഇനിയുള്ള മൂന്നോ നാലോ മാസം മാത്രമാണെന്നര്‍ത്ഥം.
ഒരു തോമസ് ഐസക്ക്മാരേയും ഇടപെടുവാന്‍ അനുവദിക്കാതെ അങ്ങ് ഈ കേസ് സത്യസന്ധമായി അനേ്വഷണം നടത്തിയാല്‍ കുഞ്ഞാലിക്കുട്ടിയേയും റൗഫിനേയും മാത്രമല്ല, അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ രാധാകൃഷ്ണന്മാരേയും കയ്യാമം വച്ച് നമ്മുടെ തെരുവിലൂടെ നടത്തിക്കാം. നീതിന്യായ വ്യവസ്ഥയെ കൈക്കൂലി വാങ്ങി വ്യഭിചരിക്കുവാന് വിട്ടുകൊടുത്ത ന്യായാധിപന്മാരേയും ഈ കൂടെ പെടുത്തണം.
കഴിഞ്ഞ നാലെമുക്കാല്‍ വര്‍ഷത്തെ തളയ്ക്കപ്പെട്ട അങ്ങയുടെ ഗര്‍ജ്ജനങ്ങള്‍ എല്ലാവരും വേഗം മറക്കുമെന്ന് ഓര്‍ക്കുക. എന്നാല്‍ വരാന്‍ പോകുന്ന മൂന്നു മാസത്തെ അങ്ങയുടെ നിശബ്ദമായ ഗര്‍ജ്ജനങ്ങള്‍ തലമുറകളോളം കേരളത്തിന്റെ ചുണക്കുട്ടന്മാര് പാടി നടക്കും. അതിനുള്ള അവസരമാണിത്. വിഎസ്, ദയവായി ഞങ്ങളെ നിരാശപ്പെടുത്തരുത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍