ജേക്കബ് തോമസിനെ കെട്ടിടം പണിയുടെ ചുമതലയിൽ നിന്നും മാറ്റുമോ? ഋഷിരാജ് സിംഗിനെ ചപ്പാത്തി ചുടുന്ന പണിയിൽ നിന്നും മോചിപ്പിക്കുമോ? സൂരജിനെതിരെയും ജേക്കബ് ജോബിനെതിരെയും നടപടി എടുക്കുമോ? പിണറായി വിജയൻ ആദ്യം ചെയ്യണമെന്ന് ജനങ്ങൾ കരുതുന്ന ചില ചെറിയ കാര്യങ്ങൾ
എഡിറ്റോറിയൽ
ഏറെ പ്രതീക്ഷയോടെയാണ് ഇന്നു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ അധികാരമേൽക്കുന്നത്. കൃത്യമായ തെരഞ്ഞെടുപ്പ് പ്രകടന പത്രികയോടെ മത്സരിച്ചു എന്നത് മാത്രമല്ല വ്യക്തമായ പ്രവർത്ത പദ്ധതികളും ഈ സർക്കാരിനുണ്ട് എന്നു അറിയുമ്പോഴും അടിയന്തിരമായി ശ്രദ്ധ പതിക്കേണ്ട ചില കാര്യങ്ങൾ ഒരു മാദ്ധ്യമം എന്ന നിലയിൽ ചൂണ്ടിക്കാണിക്കുന്നതിൽ തെറ്റില്ല എന്നാണ് കരുതുന്നത്. കാര്യങ്ങൾ പഠിച്ചും ചട്ടങ്ങൾ ശ്രദ്ധിച്ചും ഒക്കെ വേണം പദ്ധതികൾ നടപ്പിലാക്കാൻ എന്നുറപ്പാണ്. അതിന് വേണ്ടി ഒരു സോഷ്യൽ ഓഡിറ്റിംങ് നടത്തുന്നത് ഉചിതമാകും. എല്ലാം വകുപ്പുകളുടെയും ഇപ്പോഴത്തെ അവസ്ഥയും ചട്ടങ്ങളും ചട്ട ലംഘനങ്ങളും കണ്ടെത്തുകയാണ് ഇതുവഴി ചെയ്യേണ്ടത്.
സ്വന്തക്കാരെയും ബന്ധുക്കളെയും തിരുകി കയറ്റുന്നതടക്കമുള്ള അനധികൃത നിയമങ്ങൾ, ഇഷ്ടക്കാരായ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ വിവിധ വകുപ്പുകളിൽ തിരുകി കയറ്റിയത്, ഭൂമി ഇഷ്ടദാനവും, കായൽ നികത്തലും പോലെയുള്ള തെമ്മാടിത്തരങ്ങൾ എന്നിവയൊക്കെ അടിയന്തിരമായി സ്റ്റേ ചെയ്യുകയും അതേക്കുറിച്ച് വ്യക്തമായ റിപ്പോർട്ട് നേടിയ ശേഷം പൂർണ്ണമായും അവസാനിപ്പിക്കുകയുമാണ് പ്രഥമ പരിഗണന നൽകേണ്ടത്. കഴിഞ്ഞ സർക്കാരിന്റെ തെമ്മാടിത്തരമായി പ്രതിഷേധിക്കുകയും പോരാടുകയും ചെയ്ത കാര്യങ്ങളിൽ ഒക്കെ ഇത്തരം സ്റ്റേകൾ നടപ്പിലാക്കാവുന്നതാണ്. അതിന് വേണ്ടി കൂടുതൽ സമയം ചെലവഴിക്കുന്നത് അനൗചിത്യമായിരിക്കും. ഉദാഹരണത്തിന് ഈ സർക്കാരിന്റെ അഴിമതിയുടെ ഏറ്റവും വലിയ പ്രതീകം ആയിരുന്ന കെ ബാബുവിന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി ജലേഷ് പീറ്ററിനെ അനധികൃതമായി ഫിഷറീസ് വകുപ്പിന് കീഴിൽ ഐഎസുകാരുടെ റാങ്കിൽ നിയമിച്ചിരുന്നു. യാതൊരുവിധ യോഗ്യതകളും ഇല്ലാതെ യുഡിഎഫ് നേതാക്കളെ മണിയടിച്ച് സർക്കാർ സർവ്വീസിൽ കയറിപ്പറ്റിയ ഇയാളുടെ നിയമനം റദ്ദ് ചെയ്തുകൊണ്ടുവേണം സർക്കാർ ശുദ്ധികർമ്മം ആരംഭിക്കാൻ.
ആഭ്യന്തര മന്ത്രി എന്ന നിലയിൽ ശ്രീ പിണറായി വിജയൻ ഏറ്റവും ആദ്യം നിർവ്വഹിക്കേണ്ട ചുമതലകൾ കഴിഞ്ഞ സർക്കാർ മൂലക്കിരുത്തിയ അഴിമതി രഹിതരായ ഉദ്യോഗസ്ഥരെ പ്രധാനപ്പെട്ട തസ്തികയിലേക്ക് കൊണ്ടു വരികയാണ്. അഴിമതിക്കെതിരെ ശബ്ദം ഉയർത്തിയതുകൊണ്ടും സർക്കാരിന്റെ വഴിവിട്ട നടപടിക്ക് വഴങ്ങാത്തതുകൊണ്ടും അപ്രധാനമായ തസ്തികകളിൽ ഇരുന്നു ഉയർന്ന ശമ്പളം വാങ്ങുന്ന അനേകം ഉദ്യോഗസ്ഥരുണ്ട്. അവരെ കുറിച്ച് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മറുനാടനും ദേശാഭിമാനിയും അടങ്ങിയ മാദ്ധ്യമങ്ങൾ ഒട്ടേറെ വാർത്തകൾ നൽകിയിട്ടുണ്ട്. ഇത്തരം ഉദ്യോഗസ്ഥരെ കണ്ടെത്തി പ്രധാനപ്പെട്ട തസ്തികകൾ ഏൽപ്പിക്കാൻ ധൈര്യം കാണിച്ചാൽ പിണറായി വിജയന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഏറ്റവും മികച്ച അടയാളമായി അത് മാറും.
അനേകം ഉദ്യോഗസ്ഥരുടെ പേര് ഇങ്ങനെ എടുത്തു കാണിക്കാൻ ഉണ്ടെങ്കിലും ഞങ്ങൾ ചൂണ്ടിക്കാട്ടാൻ ഉദ്ദേശിക്കുന്നത് രണ്ടോ മൂന്നോ ആളുകളുടെ പേരുകൾ മാത്രമാണ്. തീർച്ചയായും അതിൽ ഒന്നാമത് വരുന്നത് കേരളത്തിലെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളിയായ ജേക്കബ് തോമസ് എന്ന ഐപിഎസുകാരനെ തന്നെയാണ്. ക്രമസമാധാന നിലയുടെ ചുമതല വഹിക്കുന്ന ഡിജിപി സെൻകുമാർ കഴിഞ്ഞാൽ കേരള പൊലീസിലെ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനാണ് ശ്രീ ജേക്കബ് തോമസ്. ഡിജിപി റാങ്ക് നൽകിയ ശേഷം പൊലീസ് കൺസ്ട്രക്ഷൻ കോപ്പറേഷൻ എന്ന മേസ്തിരി പണി ചെയ്യുന്ന സ്ഥാപനത്തിന്റെ തലപ്പത്തേക്ക് ഒതുക്കിയിരിക്കുകയാണ് ഇപ്പോൾ ജേക്കബ് തോമസിനെ. വിജിലൻസിൽ അഡീഷണൽ ഡിജിപി ആയിരുന്നപ്പോൾ ബാർ കോഴ അടക്കമുള്ള അഴിമതി ആരോപണങ്ങളിൽ നിയമം നടപ്പിലാക്കാൻ ശ്രമിച്ചപ്പോഴാണ് ജേക്കബ് തോമസിന് ആദ്യം സ്ഥാനഭ്രംശം ഉണ്ടാകുന്നത്.
അഴിമതിക്കെതിരെ ശബ്ദം ഉയർത്തിയതുകൊണ്ടും സർക്കാരിന്റെ വഴിവിട്ട നടപടിക്ക് വഴങ്ങാത്തതുകൊണ്ടും അപ്രധാനമായ തസ്തികകളിൽ ഇരുന്നു ഉയർന്ന ശമ്പളം വാങ്ങുന്ന അനേകം ഉദ്യോഗസ്ഥരുണ്ട്. ആഭ്യന്തര മന്ത്രി എന്ന നിലയിൽ ശ്രീ പിണറായി വിജയൻ ഏറ്റവും ആദ്യം നിർവ്വഹിക്കേണ്ട ചുമതലകൾ കഴിഞ്ഞ സർക്കാർ മൂലക്കിരുത്തിയ അഴിമതി രഹിതരായ ഉദ്യോഗസ്ഥരെ പ്രധാനപ്പെട്ട തസ്തികയിലേക്ക് കൊണ്ടു വരികയാണ്.വിജിലൻസിൽ നിന്നും ഫയർ ഫോഴ്‌സ് ചുമതലയിലേക്ക് മാറ്റിയ ജേക്കബ് തോമസ് ബഹുനില കെട്ടിടങ്ങൾ നിയമനം ലംഘിച്ച് നിർമ്മിക്കുന്നത് തടഞ്ഞതോടെ അവിടെ നിന്നും നേരെ അയച്ചത് പൊലീസിന് കെട്ടിടം പണിയുന്ന മേസ്തിരിപ്പണിയുടെ ചുമതലയിലേക്കാണ്. ആദ്യം മുതലെ ഉറച്ച നിലപാട് എടുക്കുന്ന ഈ ഉദ്യോഗസ്ഥനെ വർഷങ്ങളായി ഇങ്ങനെ അപ്രധാന തസ്തികകളിൽ ഇട്ടു വട്ടം കറക്കുകയാണ്. എന്നിട്ടും നട്ടെല്ല് വളക്കാതെ നിമയം നടപ്പിലാക്കണം എന്ന് ആഗ്രഹിച്ചു പ്രവർത്തിക്കുന്ന ജേക്കബ് തോമസിന് അർഹിക്കുന്ന സ്ഥാനം നൽകി നിയമിക്കാനുള്ള ബാധ്യതയാണ് പിണറായിക്കുള്ളത്. യുഡിഎഫ് സർക്കാർ കട്ടുമുടിച്ചതൊക്കെ തിരിച്ചുപിടിക്കാനും അഴിമതിക്കാരെ ഒക്കെ ജയിലിൽ അടയ്ക്കാനും ഉത്തരവാദിത്തം സർക്കാരിന് ഉള്ളതുകൊണ്ട് അതിന് പറ്റിയ നിയമനം തന്നെ ആയിരിക്കുമിത്.
ഒൻപത് പൊലീസുകാരാണ് ഇപ്പോൾ കേരളത്തിൽ ഡിജിപി തസ്തികയിൽ ജോലി ചെയ്യുന്നത്. എന്നാൽ നിയമപരമായി ഉള്ളത് രണ്ടേ രണ്ട് തസ്തികകൾ മാത്രവും. ക്രമസമാധാന നിലയുടെ ചുമതല കഴിഞ്ഞാൽ അടുത്ത പദവി വിജിലൻസ് ഡയറക്ടറുടേതാണ്. ജേക്കബ് തോമസ് അടക്കം നിരവധി സീനിയർ ഡിജിപിമാർ ഒരു പണിയും ഇല്ലാതെ നടന്നപ്പോൾ ഡിജിപി ആയിരുന്ന ശങ്കർ റെഡ്ഡിയെ ആണ് ഡിജിപി പദവിയുള്ള വിജിലൻസ് ഡയറക്ടർ തസ്തികയിലേക്ക് ചെന്നിത്തല നിമയിച്ചത്. പിന്നീട് അതു കുഴപ്പമാകുമെന്ന് അറിഞ്ഞപ്പോൾ ആണ് ശങ്കർ റെഡ്ഡിക്ക് പ്രൊമോഷൻ നൽകാൻ വേണ്ടി മറ്റ് ചിലർ കൂടി ഡിജിപിമാരിക്കി മാറ്റി ഡിജിപിമാരുടെ എണ്ണം ഒൻപതാക്കിയത്. ബാർ കോഴ വിവാദത്തിൽ സർക്കാരിനെ രക്ഷിച്ചതിനുള്ള പ്രതിഫലനം ആയിരുന്നു ഈ സ്ഥാനക്കയറ്റവും ചട്ട ലംഘനവും.
ഡിജിപി റാങ്ക് നൽകിയ ശേഷം പൊലീസ് കൺസ്ട്രക്ഷൻ കോപ്പറേഷൻ എന്ന മേസ്തിരി പണി ചെയ്യുന്ന സ്ഥാപനത്തിന്റെ തലപ്പത്തേക്ക് ഒതുക്കിയിരിക്കുകയാണ് ഇപ്പോൾ ജേക്കബ് തോമസിനെ.ആദ്യം മുതലെ ഉറച്ച നിലപാട് എടുക്കുന്ന ഈ ഉദ്യോഗസ്ഥനെ വർഷങ്ങളായി ഇങ്ങനെ അപ്രധാന തസ്തികകളിൽ ഇട്ടു വട്ടം കറക്കുകയാണ്. എന്നിട്ടും നട്ടെല്ല് വളക്കാതെ നിമയം നടപ്പിലാക്കണം എന്ന് ആഗ്രഹിച്ചു പ്രവർത്തിക്കുന്ന ജേക്കബ് തോമസിന് അർഹിക്കുന്ന സ്ഥാനം നൽകി നിയമിക്കാനുള്ള ബാധ്യതയാണ് പിണറായിക്കുള്ളത്.ഈ തെറ്റ് തിരുത്താൻ ഒരു ദിവസം പോലും സർക്കാർ സമയം കളയരുത്. സെൻകുമാറിന് ശേഷം കേരള പൊലീസിൽ ഏറ്റവും സീനിയർ ആയ ജേക്കബ് തോമസിനെ തന്നെ വിജിലൻസ് ഡയറക്ടറായി ഉടൻ നിയമിച്ചു വേണം പിണറായി പുതിയ ഭരണം തുടങ്ങാൻ. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ഈ തസ്തികയിൽ ഇരിക്കാനുള്ള സീനിയോറിട്ടിയും യോഗ്യതയും ജേക്കബ് തോമസിന് മാത്രമാണ്. അനധികൃതമായി നൽകിയ പ്രമോഷനുകൾ റദ്ദ് ചെയ്യുകയും അർഹതപ്പെട്ട ഉദ്യോഗസ്തരെ മുഴുവൻ അർഹതപ്പെട്ട തസ്തികയിൽ ഇരുത്തിയും വേണം പരിഷ്‌കാരം തുടങ്ങാൻ. ജേക്കബ് തോമസിനെ പൊലെ ഒരു സത്യസന്ധനായ ഉദ്യോഗസ്ഥൻ ചുമതല ഏറ്റാൽ സർക്കാരിന്റെ പണിയും കുറഞ്ഞിരിക്കും എന്ന കാര്യം പ്രത്യേകം ഓർമ്മിപ്പിക്കേണ്ടതില്ലല്ലോ?
അതുപോലെ തന്നെ അംഗീകരിക്കപ്പെടേണ്ട മറ്റൊരു ഉദ്യോഗസ്തനാണ് ഇപ്പോൾ ജയിലിന്റെ ചുമതല വഹിക്കുന്ന ഋഷിരാജ് സിംങ്. പ്രത്യേകിച്ച് ഒരു പണിയുമില്ലാത്ത ജയിൽ ഡിജിപി തസ്തിക പണ്ട് മുതലേ ഒതുക്കാനായി മാത്രം വച്ചിരിക്കുന്ന പദവിയാണ്. അലക്‌സാണ്ടർ ജേക്കബിനെ പോലെ പ്രഗൽഭനായ ഒരു ഉദ്യോഗസ്ഥനെയാണ് ഏറ്റവും ഒടുവിൽ അവിടെ ഒതുക്കി റിട്ടയർ ചെയ്ത് അയപ്പിച്ചത്. എന്നാൽ തടവുകാരെക്കൊണ്ട് ചപ്പാത്തി ഉണ്ടാക്കി പൊതുവിപണിയിൽ വിറ്റ് കാശുണ്ടാക്കുന്ന സമ്പ്രദായത്തിനെങ്കിലും തുടക്കം ഇടാൻ അലക്‌സാണ്ടർ ജേക്കബിന് സാധിച്ചു. ഋഷിരാജ് സിംങിനെ പോലെ ഒരാൾ പക്ഷെ ചപ്പാത്തി ചുടുന്നതിന് നേതൃത്വം നൽകേണ്ട ഉദ്യോഗസ്ഥനല്ല. ഇരുന്ന തസ്തികകളിൽ എല്ലാം കരസ്പർശം കാണിച്ച ഉദ്യോഗസ്തനാണ് ഋഷിരാജ് സിംഹ്. ട്രാൻപോർട്ട് കമ്മീഷണർ എന്ന നിലയിലും വൈദ്യുതി ബോർഡ് വിജിലൻലസ് ഓഫീസർ എന്ന നിലയിലും ഋഷിരാജ് സിംങ് നടത്തിയ സേവനങ്ങൾ ആർക്കാണ് മറക്കാൻ കഴിയുക.
ഋഷിരാജ് സിംങ്ങിന്റെ മഹത്വം അറിയണമെങ്കിൽ ഇപ്പോൾ പൊതു നിരത്തിൽ ഒന്നിറങ്ങി നോക്കാം. വാഹനങ്ങളുടെ സ്പീഡ് ഗവർണറും കാറിന്റെ പിറകിലെ സീറ്റിലെ ബെൽറ്റുമൊക്കെയായിരുന്നു ഋഷിരാജ് സിംങിനെ വിവാദത്തിൽ ആക്കിയത്. എന്നാൽ ഋഷിരാജ് സിംങിന്റെ കാലത്ത് ഒരൊറ്റ ആൾ ഹെൽമറ്റ് ധരിക്കാതെ റോഡിൽ ഇറങ്ങുമായിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ സ്ഥിതി എന്താണ്. ശ്രീ ടോമിൻ ജെ തച്ചങ്കരി ട്രോൻസ്പോർട്ട് കമ്മീഷണറായി വന്ന ശേഷം പത്തിൽ ഒരാൾ പോലും ഹെൽമറ്റ് ധരിക്കുന്നില്ല. ഹെൽമറ്റ് ധരിക്കാത്തതുകൊണ്ട് മാത്രം എത്രയോ ജീവനുകൾ ആണ് നമ്മുടെ നാട്ടിൽ പൊലിയുന്നത്. ഋഷിരാജ് സിംങിന്റെ കാലത്തും ടോമിൻ ജെ തച്ചങ്കരിയുടെ കാലത്തും ഉണ്ടായ ബൈക്ക് അപകടങ്ങളുടെ കണക്ക് എടുക്കാൻ എന്തെങ്കിലും വഴി ഉണ്ടെങ്കിൽ തന്നെ ആ വ്യത്യാസം മനസ്സിലാവും.
ഋഷിരാജ് സിംങിനെ പോലെ ഒരാൾ പക്ഷെ ചപ്പാത്തി ചുടുന്നതിന് നേതൃത്വം നൽകേണ്ട ഉദ്യോഗസ്ഥനല്ല. ഇരുന്ന തസ്തികകളിൽ എല്ലാം കരസ്പർശം കാണിച്ച ഉദ്യോഗസ്തനാണ് ഋഷിരാജ് സിംഹ്. ട്രാൻപോർട്ട് കമ്മീഷണർ എന്ന നിലയിൽ വിദ്യുത് ബോർഡ് വിജിലൻലസ് ഓഫീസർ എന്ന നിലയിലും ഋഷിരാജ് സിംങ് നടത്തിയ സേവനങ്ങൾ ആർക്കാണ് മറക്കാൻ കഴിയുക.ഇന്റലിജൻസ് പോലെ അതിനിർണ്ണായകമായ ഒട്ടേറെ തസ്തികകൾ ഇപ്പോൾ നാഥനില്ലാ കളരിയായി കിടക്കുകയാണ്. യുഡിഎഫ് സർക്കാർ 77 സീറ്റ് നേടി വീണ്ടും അധികാരത്തിൽ എത്തുമെന്ന് ഈ ഇന്റലിജൻസ് തെരഞ്ഞെടുപ്പിന് തൊട്ടു തലേന്നാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത് എന്നോർക്കണം. ഇത്തരം മഠയന്മാരെ മാറ്റി ഋഷിരാജിനെ പോലെയുള്ള ഉദ്യോഗസ്ഥരെ നിയമിച്ചാൽ അതിന്റെ മെച്ചം ഉണ്ടാവുക പിണറായി സർക്കാരിന് തന്നെ ആവും. എന്ന് മാത്രമല്ല അഴിമതിക്കും സ്വജനപക്ഷപാതത്തിനും പേരു കേട്ട സൂരജിനെയും ജേക്കബ് ജോബിനെയും പോലെയുള്ള ഉദ്യോഗസ്ഥരുടെമേൽ ഉടനടി നടപടി എടുക്കുകയും വേണം. പൊതുജന വികാരം ശക്തമായപ്പോൾ ഇവരെ സസ്പന്റ് ചെയ്യുകയും എന്നാൽ തെരഞ്ഞെടുപ്പിന് മുൻപ് തിരിച്ചു കയറ്റുകയും ചെയ്തതാണ് ഏറെ വിമർശനത്തിന് വിധേയമായത്. അവരെ വീണ്ടും സസ്പന്റ് ചെയ്ത് മാതൃക കാട്ടുക കൂടി ചെയ്താലേ പിണറായി ശരിയായ വഴിക്കെന്ന് സമ്മതിക്കാൻ പറ്റൂ.
ജേക്കബ് തോമസിനെയും ഋഷിരാജ് സിംങിനെയും പോലെയുള്ള ഉഗ്യോഗസ്ഥരെ ഭരണ നിർവ്വഹണ മേഖലയിലേക്ക് കൊണ്ടുവാരാൻ ഈ സർക്കാർ മടി കാണിക്കുന്നു എങ്കിൽ പിണറായി സർക്കാരിന്റെ തുടക്കത്തെ ആശങ്കയോടെ തന്നെ കാണേണ്ടി വരുമെന്ന് തീർച്ച. പ്രതിപക്ഷത്തിനെതിരെ ഇതുവരെ ഉയർത്തിയ വിമർശനം അത്മാർത്ഥത ഇല്ലാത്തത് ആയിരുന്നു എന്ന് തെളിയിക്കുക മാത്രമല്ല തങ്ങളുചെ വരുതിക്ക് വഴങ്ങാത്തവരെ വേണ്ട എന്നീ രീതിക്ക് അടിവരയിടുക കൂടിയാവണം ഇതുവഴി ഉണ്ടാവുക. അതുകൊണ്ട് സത്യപ്രതിജ്ഞ ചെയ്ത ഒന്നോ രണ്ടോ ദിവസത്തിനകം ഈ രണ്ട് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ മാതൃകാപരമായ തീരുമാനം എടുത്ത് ഇടത് പക്ഷത്തെക്കുറിച്ചുള്ള സാധാരണക്കാരന്റെ പ്രതീക്ഷ വർദ്ധിപ്പിക്കാൻ അവസരം കൊടുക്കണം എന്നാണ് ഞങ്ങൾക്ക് അഭ്യർത്ഥിക്കാനുള്ളത്.
ഋഷിരാജ് സിംങ്ങിന്റെ മഹത്വം അറിയണമെങ്കിൽ ഇപ്പോൾ പൊതു നിരത്തിൽ ഒന്നിറങ്ങി നോക്കാം. ഋഷിരാജ് സിംങിന്റെ കാലത്ത് ഒരൊറ്റ ആൾ ഹെൽമറ്റ് ധരിക്കാതെ റോഡിൽ ഇറങ്ങുമായിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ സ്ഥിതി എന്താണ്. ശ്രീ ടോമിൻ ജെ തച്ചങ്കരി ട്രോൻസ്പോർട്ട് കമ്മീഷണറായി വന്ന ശേഷം പത്തിൽ ഒരാൾ പോലും ഹെൽമറ്റ് ധരിക്കുന്നില്ല. ഹെൽമറ്റ് ധരിക്കാത്തതുകൊണ്ട് മാത്രം എത്രയോ ജീവനുകൾ ആണ് നമ്മുടെ നാട്ടിൽ പൊലിയുന്നത്.മന്ത്രിമാരുടെ തെരഞ്ഞെടുപ്പിലും എണ്ണം കുറച്ചതിലും, പേഴ്‌സണൽ ജീവനക്കാരുടെ എണ്ണം കുറച്ചതും, മന്ത്രി മന്ദിരങ്ങൾ മോടിപിടിപ്പിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതുമൊക്കെ അഭിനന്ദനീയമാണ് എന്ന പറയുമ്പോൾ പോലും സത്യസന്ധതയ്ക്ക് വേണ്ടി നടത്തിയ ദൂർത്ത് ഒട്ടും ആശ്വാസമല്ല എന്നു പറയാതെ വയ്യ. സത്യപ്രതിജ്ഞ ചടങ്ങിനുവേണ്ടി നിർമ്മിച്ച പന്തലിന് മാത്രം ഒരുകോടിയിലേറെ രൂപ ചെലവായി എന്നത് വേദനാജനകമാണ്. രാജ്ഭവനിൽ ഒരു ചെലവും ഇല്ലാതെ നടക്കുന്ന ചടങ്ങാണഅ ഇങ്ങനെ കോടികളുടെ പരിപാടിയാക്കി മാറ്റിയത്. ഇന്ത്യൻ എക്‌സപ്രസും, ഹിന്ദുസ്ഥാൻ ടൈംസും, ടൈംസ് ഓഫ് ഇന്ത്യും അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങളിൽ ഒന്നാം പേജിൽ പരസ്യം കൊടുത്ത് സർക്കാരിന്റെ ഖജനാവ് കൊള്ളയടിക്കുന്നതിന്റെ ഉദ്ദേശവും എത്ര ശ്രമിച്ചിട്ടും ഞങ്ങൾക്ക് മനസ്സലാക്കാൻ സാധിക്കുന്നില്ല. തുടക്കത്തിലെ ഒരു ആവേശം എന്ന നിലയിൽ ഇത് അംഗീകരിക്കാം. എന്നാൽ ഇതാകാൻ പാടില്ല പിണറായി സർക്കാർ തുടരേണ്ട നയം. പാവപ്പെട്ട ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് മൂന്ന് നേരവും വയറ് നിറച്ച് ആഹാരം കഴിക്കാൻ ആണ് എന്ന് മാത്രം ഓർത്തിരിക്കുന്നത് നല്ലതാണ്.
ഐഎഎസ് - ഐപിഎസ് സ്ഥാനങ്ങളിൽ മികച്ച കുറേ ഉദ്യോഗസ്ഥരുണ്ട്. അഴിമതിക്കും, സ്വജനപക്ഷപാതത്തിനും ഒന്നും വശംവദരാകാത്ത ചിലർ. അവരെ കണ്ടെത്തി പ്രധാന റോളുകൾ ഏല്പിച്ചാൽ തന്നെ പകുതി പ്രശ്‌നങ്ങൾ തീരും. അഡിഷണൽ ചീഫ് സെക്രട്ടറി കെ എം എബ്രഹാം, ഇപ്പോഴത്തെ കോഴിക്കോട് കളക്ടർ എൻ പ്രശാന്ത്, ഭക്ഷ്യസുരക്ഷാ കമ്മിഷണർ അനുപമ തുടങ്ങിയ ഉദ്യോഗസ്ഥരെ കണ്ടെത്തി പ്രധാന തസ്തികകളിൽ നിയമിക്കുകായാണ് വേണ്ടത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായ എൻ ശിവശങ്കരൻ അപൂർവ്വമായ ഒരു തെരഞ്ഞെടുപ്പാണ്. കേരളത്തിലെ ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്ഥരിൽ ഒരാളാണ് ശിവശങ്കർ. ശിവശങ്കറിനെ നിയമിച്ചതുൾപ്പെടെ ഉദ്യോഗതലത്തിൽ ഒരു അഴിച്ചുപണി നടത്തിയാൽ തന്നെ സർക്കാരിന് മികച്ച തുടക്കം ഇടാം. ഒപ്പം അഴിമതി ആരോപണങ്ങൾക്ക് വിധേയരായ ഉദ്യോഗസ്ഥരെ കുറിച്ച് അന്വേഷണവും നടപടിയും ഉണ്ടാവുകയും വേണം.
Stories you may Like
- മറുനാടന്‍ പിന്തുണയുമായി ദീപിക; എഡിറ്റോറിയൽ ചർച്ചയാകുമ്പോൾ
- എംഎൽഎ മറ്റെല്ലാം മാറ്റിവെച്ച് നടത്തുന്ന വെല്ലുവിളികൾക്ക് സമമാണ് പാർട്ടി സെക്രട്ടറിയുടെ ആക്രോശങ്ങൾ
- ഞാനിന്ന് ലജ്ജിക്കുന്നു, രണ്ട്, വലിയ മനസ്താപങ്ങളിൽ ഓ സിയുണ്ട്
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- ഇനി വീണാ വിജയന് വേണ്ടി ദേശാഭിമാനി പ്രതികരിക്കും
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍