ക്ഷേത്ര ആരാധനയുടെ രീതിശാസ്ത്രത്തെ ചോദ്യം ചെയ്യാൻ സുപ്രീം കോടതിക്ക് ആരാണ് അനുമതി നൽകിയത്? ശബരിമലയിൽ സ്ത്രീകളെ കയറ്റാം എന്നു വീക്ഷിക്കുന്നതിന്റെ യുക്തി എന്ത്? ഭരണഘടനയുടെ കാവൽക്കാർക്ക് ഇതെന്തുപറ്റി?
എഡിറ്റോറിയൽ
ഇന്ത്യാ മഹാരാജ്യത്തെ ഏറ്റവും അധികാരമുള്ള സംവിധാനമാണ് സുപ്രീം കോടതി. ഭരണഘടന ഒരു സാധാരണ പൗരന് നൽകിയിരിക്കുന്ന മൗലികാവകാശങ്ങൾ കവർച്ച ചെയ്യപ്പെടാതിരിക്കാൻ ഭരണഘടന തന്നെയാണ് ഇവരെ കാവൽക്കാരായി നിയമിച്ചതും അതിന് തക്കതായ അധികാരങ്ങൾ നൽകിയതും. എന്നാൽ ചിലപ്പോൾ എങ്കിലും യുക്തിക്ക് നിരക്കാത്ത തീരുമാനങ്ങൾ ഭരണഘടനയുടെ പേര് പറഞ്ഞ് കോടതി എടുക്കുന്നുണ്ട് എന്നതാണ് സത്യം. ജ്യുഡീഷ്യൽ അപ്പോയിന്റ്മെന്റ് കമ്മിഷൻ സംബന്ധിച്ച സുപ്രീം കോടതി വിധി ആയിരുന്നു അതിൽ ഏറ്റവും ഒടുവിലത്തേത്. ജ്യുഡിഷ്യറിയെ കൂടുതൽ സുതാര്യവും നീതി പൂർവ്വവും ആക്കാനായി നടന്ന ആ ശ്രമം ബാലിശമായ കാര്യം പറഞ്ഞ് സുപ്രീം കോടതി തന്നെ തള്ളിക്കളഞ്ഞു. 'No one shall be made a Judge in his own cause' എന്ന നാച്വറൽ ലോ തത്വത്തിന്റെ അടിസ്ഥാന മാനദണ്ഡം ലംഘിച്ചുകൊണ്ടാണ് ആ വിധി.
കഴിഞ്ഞ ദിവസം ശബരിമല ക്ഷേത്രത്തിൽ സ്ത്രീകളെ കയറ്റാൻ തടസ്സം നിൽക്കുന്ന ഘടകം എന്ത് എന്ന സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ ചോദ്യം ഏറെ ആശങ്ക ഉണർത്തുന്ന ഒന്നാണ്. നൂറ്റാണ്ടുകളായി നിലവിൽ ഉള്ള ഒരു ആചാരത്തെ മൂന്ന് ജഡ്ജിമാർ പെട്ടെന്ന് ചോദ്യം ചെയ്യുന്നതിൽ യുക്തിഭദ്രതയുടെ പ്രശ്നം ഉണ്ട്. കോടതി പറഞ്ഞതുപോലെ ഇവിടെ സ്ത്രീകൾക്ക് പ്രവേശന വിലക്കില്ല എന്നതാണ് പ്രധാന കാര്യം. ഭരണഘടനയുടെ അന്തസത്ത അനുസരിച്ച് സ്ത്രീ എന്ന വിവേചനം ഉണ്ടായി എന്ന് തെളിയിക്കണമെങ്കിൽ ഒരു സ്ത്രീകൾക്കും അവിടെ പ്രവേശനം ഉണ്ടാകാതിരിക്കണം. എന്നാൽ ഋതുമതികളായ സ്ത്രീകൾക്ക് മാത്രമാണ് ഇവിടെ പ്രവേശനം നിഷേധിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഭരണഘടനാപരമായ വിവേചനം ആണ് എന്ന വാദം പ്രസക്തമല്ല.
അങ്ങനെ ഒരു വാദം ഉണ്ടെങ്കിൽ ഇതിനെക്കാൾ പ്രധാനപ്പെട്ട എത്രയോ വിഷയങ്ങൾ ഈ സമൂഹത്തിൽ ഇങ്ങനെ ഉണ്ട്. കേരളത്തിലെ ഏതെങ്കിലും ഒരു പൊലീസ് സ്റ്റേഷനിൽ ഒരു വനിത എസ്ഐയ്ക്ക് പ്രിൻസിപ്പൽ എസ്ഐയുടെ ചുമതല ഉണ്ടോ? എന്തുകൊണ്ടാണത്? വനിത പൊലീസ് എന്ന് പറഞ്ഞ് അവിടെയും ഇവിടെയും ചിലരെ നിയമിക്കാതെ എന്തുകൊണ്ട് പൊലീസ് സ്റ്റേഷനുകളുടെ ചുമതല വനിതാ എസ്ഐമാരെ ഏൽപ്പിച്ചുകൂടാ? ഇത്തരം വിവേചനങ്ങളെയല്ലേ ആദ്യം ശരിയാക്കേണ്ടത്. പകരം തികച്ചും വിശ്വാസപരമായ ഒരു രീതിക്കെതിരെ നടത്തിയ പരാമർശം അപകടകരമായ ഒന്നാണ് എന്ന് പറയാതെ വയ്യ.
ശബരിമലയിലെ ആചാരത്തെ കുറിച്ച് ധാർമ്മിക രോഷം കൊണ്ട സുപ്രീം കോടതി മറന്നുപോയ പ്രധാന കാര്യം സർവ്വ നിയമങ്ങളുടെയും അടിത്തറ ആചാരങ്ങളുടെയും പാരമ്പര്യങ്ങളും തന്നെയാണ് എന്നതാണ്. ഓസ്റ്റിനെ പോലെയുള്ള നിയമഞ്ജർ എഴുതപ്പെട്ട നിയമങ്ങളെക്കാൾ വലുതാണ് പാരമ്പര്യങ്ങളും ആചാരങ്ങളും എന്ന് വിശ്വസിച്ചിരുന്നു. ദീർഘകാലമായി നിലവിലുള്ള ആചാരങ്ങളെ അംഗീകരിച്ചേ മതിയാവു എന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി തന്നെ പലതവണ പ്രസ്താവിച്ചിട്ടുള്ളതാണ്. അതൊക്കെ മറന്ന് കൊണ്ട് ശബരിമലയിലെ സ്ത്രീ സന്ദർശന വിഷയത്തിൽ നടത്തിയ പരാമർശങ്ങൾ അതിര് കടന്നുപോയി എന്ന് പറയാതെ വയ്യ.
ശബരിമലയിലെ ആചാരങ്ങൾ എല്ലാം തന്നെ പൂർവ്വികർ പിന്തുടർന്ന് വന്നവയാണ്. അതു പെട്ടെന്നൊരു ദിവസം അഴിച്ച് പണിയാൻ കോടതി നിർദ്ദേശിക്കുന്നത് യുക്തിസഹമായ കാര്യമല്ല. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും യുക്തിപരവും ശാസ്ത്രീയപരവുമായ അർത്ഥങ്ങൾ കൈമോശം വന്നുപോയ ഒരു തലമുറയുടെ അജ്ഞതയാണ് ഇതു പോലെയുള്ള ചർച്ചകളിൽ പ്രകടമാവുന്നത്.ഹിന്ദു ക്ഷേത്രങ്ങളും, മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം എന്നത്, ഇവ നിർമ്മിക്കപെട്ടതിന്റെ ഉദ്ധേശ ശുദ്ധിയിൽ ആണ്. തങ്ങൾ വിശ്വസിക്കുന്ന ദൈവത്തെ, വിശ്വാസികൾക്ക് കൂട്ടമായി ആരാധിക്കുവാനും, തങ്ങളുടെ ദൈവത്തോട് പ്രാർത്ഥിക്കുവാനും, മതവിശ്വാസികൾക്ക് ഒത്തു ചേരുവാനുള്ള ഒരു പൊതുസ്ഥലം മാത്രമാണ് സെമറ്റിക് മതങ്ങളുടെ ആരാധനാലയങ്ങൾ. എന്നാൽ തന്ത്ര ശാസ്ത്ര വിധി പ്രകാരം നിർമ്മിക്കപെട്ട ഹിന്ദു ക്ഷേത്രങ്ങളിൽ, വിശ്വാസികൾ പ്രാർത്ഥിക്കാറുണ്ടെങ്കിലും ക്ഷേത്രങ്ങൾ മറ്റ് ഇതര മത ആരാധനാലയങ്ങൾ പോലെ പ്രാർത്ഥന കേന്ദ്രങ്ങൾ അല്ല. ഇവിടെ എത്തുന്നവർക്ക് വേണ്ടത് ഒരു പ്രത്യേക തരം ക്ഷേത്ര ചൈതന്യമാണ്. ചില ക്ഷേത്രങ്ങളിൽ ഋതുമതികളായ സ്ത്രീകൾക്ക് ഈ ചൈതന്യം ഉള്ളതായി കാണുന്നില്ല. അതുകൊണ്ടാണ് അവർക്ക് പ്രവേശനം നിഷേധിക്കുന്നത്.
ശബരിമലയിലെ ആചാരങ്ങൾ എല്ലാം തന്നെ പൂർവ്വികർ പിന്തുടർന്ന് വന്നവയാണ്. അതു പെട്ടെന്നൊരു ദിവസം അഴിച്ച് പണിയാൻ കോടതി നിർദ്ദേശിക്കുന്നത് യുക്തിസഹമായ കാര്യമല്ല. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും യുക്തിപരവും ശാസ്ത്രീയപരവുമായ അർത്ഥങ്ങൾ കൈമോശം വന്നുപോയ ഒരു തലമുറയുടെ അജ്ഞതയാണ് ഇതു പോലെയുള്ള ചർച്ചകളിൽ പ്രകടമാവുന്നത്. ചിലർ യുക്തിപൂർവ്വം അനുകൂലിക്കുന്നു, ചിലർ ഭക്തിപൂർവ്വം എതിർക്കുന്നു. ജനാധിപത്യത്തിൽ അതിന് രണ്ടിനും പ്രസക്തിയുണ്ട്. എന്നാൽ മത വിശ്വാസവുമായി ബന്ധപ്പെട്ട തികച്ചും വ്യക്തിപരമായ ഒരു വിഷയത്തിൽ കോടതി ഇടപെടുന്നതും അഭിപ്രായങ്ങൾ പറയുന്നതും യുക്തിപരമാണോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.
ഇതേ മാനദണ്ഡം എല്ലാ മതവിഭാഗങ്ങൾക്കും ബാധകം ആകുമല്ലോ എന്നതാണ് പ്രധാന ചോദ്യം. രാജ്യത്തെ പൊതു നിയമങ്ങളിൽ നിന്നും വ്യത്യസ്തമായി വിവാഹത്തിനും വിവാഹമോചനങ്ങൾക്കും അടക്കമുള്ള ഇസ്ലാമിക വിശ്വാസികൾക്ക് പ്രത്യേക അവകാശം നൽകിയിരിക്കുന്നത് മുമ്പ് സൂചിപ്പിച്ച ആചാരങ്ങളും പാരമ്പര്യങ്ങളും അനുസരിച്ചാണ്. സ്ത്രീകൾക്ക് പ്രവേശനം ഇല്ലാത്ത എത്രയോ മുസ്ലിം പള്ളികൾ ഈ രാജ്യത്തുണ്ട്. അതിൽ ഒന്നുമില്ലാത്ത ഒരു വിവേചനം ശബരിമലയുടെ കാര്യത്തിൽ ഉണ്ടാവുന്നതിൽ ഒരുതരം കപടമതേതരത്വം ആരെങ്കിലും ആക്ഷേപിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.അധികാരികൾക്കോ ക്ഷേത്രം ഭരണസമിതിക്കോ ക്ഷേത്രത്തിൽ കയറി ആചാരാനുഷ്ഠാനങ്ങളിൽ പങ്കെടുക്കാനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കാനാവില്ല. ശബരിമലയിൽ സ്ത്രീകളുടെ പ്രവേശനം തടയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിനോടു ചോദിച്ചു. ഇതുസംബന്ധിച്ച് പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സംസ്ഥാന സർക്കാരിന് അനുവാദം നൽകി. വർഷങ്ങളായി തുടരുന്ന ആചാര പ്രകാരമാണ് ആർത്തവമുള്ള സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചതെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വാദിച്ചു. എന്നാൽ, മതപരമായ രീതിയിലാണെങ്കിലും പാരമ്പര്യപ്രകാരമാണെങ്കിലും സ്ത്രീകളെ ഒഴിവാക്കാനാവില്ലെന്നും അതു ഭരണഘടന അംഗീകരിക്കില്ലെന്നും ജസ്റ്റിസ് മിശ്ര വ്യക്തമാക്കി.
ശബരിമല ക്ഷേത്രത്തിലെ നിയന്ത്രണം ആചാരപ്രകാരം എത്രയോ വർഷങ്ങളായി പിന്തുടർന്നു വരുന്നതാണെന്ന വാദം കോടതി മുഖവിലയ്ക്ക് എടുത്തില്ല. ആർത്തവ സമയത്ത് സ്ത്രീകൾക്കു ക്ഷേത്രങ്ങളിൽ പ്രവേശനമില്ല. 41 ദിവസം വ്രതം അനുഷ്ഠിച്ചാണു ഭക്തർ ശബരിമലയിലെത്തുന്നത്. ശബരിമല ക്ഷേത്രം മാത്രമല്ല, വാവര് സ്വാമിയുടെ മുസ്ലിം പള്ളിയും അതിന്റെ ഭാഗമാണ്. അതുകൊണ്ടാണ് ഇവിടെ സ്ത്രീകൾക്കു നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. കേരള ഹിന്ദു ക്ഷേത്രങ്ങളിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ട് 1965ലെ നിയമ പ്രകാരം സ്ത്രീകൾക്കു ചില സമയങ്ങളിൽ വിലക്കേർപ്പെടുത്താൻ അധികാരമുണ്ട്. ഇതാണ് 1991ൽ കേരള ഹൈക്കോടതി ശരിവച്ചതെന്നും ചൂണ്ടിക്കാട്ടി. എന്നാൽ വിശ്വാസപരമായതിനൊന്നും പ്രാധാന്യമില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടു ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. പൊതു താൽപ്പര്യ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ട് സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ട അഭിപ്രായമാണ് ചർച്ചകൾക്ക് വഴി തുറക്കുന്നത്. എല്ലാ സ്ത്രീകൾക്കും പുരുഷന്മാരെപോലെതന്നെ മറ്റു ക്ഷേത്രങ്ങളിൽ പോകുന്ന രീതിയിൽ ശബരിമലയിലും കയറിക്കൂടെ, ഭരണഘടന അതിനു അവരെ അനുവദിക്കുന്നുണ്ടല്ലോ എന്നായിരുന്നൂ സുപ്രീം കോടതിയുടെ നിരീക്ഷണം. 1500 വർഷങ്ങൾക്ക് മുൻപ് ശബരിമലയിൽ സ്ത്രീകൾ പോയിട്ടുണ്ടാകുമോ എന്നറിയില്ലല്ലോ എന്ന സുപ്രീം കോടതിയുടെ പറഞ്ഞത്. കയറിയതിന് ഉറപ്പുപറയാൻ അർക്കും കഴയില്ല. അപ്പോൾ പിന്നെ തുടരുന്ന വിശ്വാസങ്ങളാകണം പ്രാധാന്യത്തോടെ നിൽക്കേണ്ടത്.
ഇതേ മാനദണ്ഡം എല്ലാ മതവിഭാഗങ്ങൾക്കും ബാധകം ആകുമല്ലോ എന്നതാണ് പ്രധാന ചോദ്യം. രാജ്യത്തെ പൊതു നിയമങ്ങളിൽ നിന്നും വ്യത്യസ്തമായി വിവാഹത്തിനും വിവാഹമോചനങ്ങൾക്കും അടക്കമുള്ള ഇസ്ലാമിക വിശ്വാസികൾക്ക് പ്രത്യേക അവകാശം നൽകിയിരിക്കുന്നത് മുമ്പ് സൂചിപ്പിച്ച ആചാരങ്ങളും പാരമ്പര്യങ്ങളും അനുസരിച്ചാണ്. സ്ത്രീകൾക്ക് പ്രവേശനം ഇല്ലാത്ത എത്രയോ മുസ്ലിം പള്ളികൾ ഈ രാജ്യത്തുണ്ട്. അതിൽ ഒന്നുമില്ലാത്ത ഒരു വിവേചനം ശബരിമലയുടെ കാര്യത്തിൽ ഉണ്ടാവുന്നതിൽ ഒരുതരം കപടമതേതരത്വം ആരെങ്കിലും ആക്ഷേപിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്