നഴ്സുമാർക്ക് വേണ്ടി മുഖ്യമന്ത്രി ഒഴുക്കുന്നത് വ്യാജ കണ്ണുനീർ; മരണ മുഖത്തുകൂടി നടന്നവരെ പുലഭ്യം വിളിച്ചവർക്ക് കയ്യടിക്കാൻ എന്ത് യോഗ്യത? അധര വ്യായാമങ്ങൾക്ക് എന്ന് അറുതിയുണ്ടാകും?
എഡിറ്റോറിയൽ
കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട വിഷയം ഇറാഖിൽ കുടുങ്ങി കിടന്ന 46 മലയാളി നഴ്സുമാരുടെ ജീവിത കഥ ആയിരുന്നു. ഈ സംഭവം അനേകം പാഠങ്ങളാണ് മലയാളി സമൂഹത്തിന് നൽകുന്നത്. വർഗ്ഗീയ രാഷ്ട്രീയത്തെ പിന്തുണയ്ക്കാൻ വേണ്ടി മരണമുഖത്തുള്ളവരെ പോലും ആക്ഷേപിക്കാൻ നമ്മൾ മടി കാണിക്കില്ലെന്നും നഴ്സുമാർക്ക് വേണ്ടി കണ്ണീരൊഴുക്കുന്നവർ പോലും യഥാർത്ഥ പ്രശ്നത്തോട് മുഖം തിരിക്കുമെന്നും ഈ വിവാദത്തോളം തെളിയിച്ച മറ്റൊരു സംഭവവും ഉണ്ടാകില്ല. ഒരു ദുരന്തത്തെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി എത്ര മാത്രം ദുരുപയോഗം ചെയ്യാം എന്ന് തിരിച്ചറിയാനും ഈ സംഭവപരമ്പരകൾ നിമിത്തമായി. നഴ്സുമാരെ രക്ഷിച്ചത് മോദിയോ ഉമ്മൻ ചാണ്ടിയോ അതോ സുന്നി ഭീകരരോ എന്ന ചർച്ച മാത്രം മതി നമ്മുടെ അധമത്വം തെളിയിക്കാൻ. ഈ പെൺകുട്ടികളുടെ ജീവൻ വച്ചുള്ള കളികൾ, രാഷ്ട്രീയവും മതവും കൂടിക്കലർന്ന് അശ്ലീലമായി മാറുന്ന ജുഗുപ്സാവഹമായ കാഴ്ചയാണ് നാം കണ്ടത്.
മരണമുഖത്ത് നടന്നവരെ വളഞ്ഞിട്ട് ആക്രമിച്ചവർ?
ഈ വികാര പ്രകടനം ദുരന്തമുഖത്ത് കൂടി നടന്ന ശേഷം രക്ഷപ്പെട്ട നഴ്സുമാരോടുള്ള സഹതാപം അല്ല എന്ന് മനസ്സിലാക്കുമ്പോഴാണ് ദുരന്തചിത്രം കൂടുതൽ വ്യക്തമാകുന്നത്. ഈ വിവാദത്തിന്റെ തുടക്കം മുതൽ ഹിന്ദു - ക്രിസ്ത്യാനി - മുസ്ലിം എന്ന നിലയിൽ ഒരു വിഭജനം ഉണ്ടായിരുന്നു. പ്രതിസന്ധിയിൽ ആയ നഴ്സുമാരെക്കുറിച്ച് മറുനാടൻ മലയാളി വാർത്തകൾ കൊടുക്കുമ്പോൾ അതിന് കീഴെ പ്രത്യക്ഷപ്പെട്ട കമന്റുകൾ മാത്രം മതി ഇത് ശരിവയ്ക്കാൻ. നഴ്സുമാർ കുടുങ്ങിക്കിടക്കുന്നു എന്നതരത്തിലുള്ള വാർത്തകൾ പ്രത്യക്ഷപ്പെട്ടപ്പോൾ ലോകത്ത് മറ്റൊരിടവും ഇല്ലാത്തതു കൊണ്ടാണോ ഇവർ ഇറാഖിലേക്ക് പോയതെന്ന് ചോദിച്ചു വിമർശനവുമായി എത്തിയവരിൽ ഭൂരിപക്ഷവും മധ്യതിരുവിതാംകൂറിലെ നഴ്സുമാരെക്കുറിച്ച് എപ്പോഴും പുച്ഛത്തോടെ സംസാരിക്കുന്ന ഒരു വിഭാഗം ആയിരുന്നു.
അതിനിടയിലാണ് രക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തോട് നഴ്സുമാർ വിയോജിച്ചെന്നുള്ള വാർത്ത വെളിയിൽ വരുന്നത്. മരണമുഖത്ത് കഴിഞ്ഞുകൂടിയ ഈ നഴ്സുമാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന ഒരു വിഭാഗത്തെയാണ് പെട്ടെന്ന് കണ്ടത്. കിടപ്പാടം പണയം വച്ച് ലോൺ എടുത്ത് പഠിച്ചിട്ടും ഇവിടെ ലഭിക്കുന്ന നക്കാപ്പിച്ച കൊണ്ട് പിടിച്ച് നിൽക്കാൻ കഴിയില്ല എന്നുറപ്പായത് കൊണ്ടാണ് പലരും വിദേശത്തേയ്ക്ക് പോയത്. ഇംഗ്ലണ്ടിലോ അമേരിക്കയിലോ ഒക്കെ പോകാൻ ആഗ്രഹിക്കുന്നവർ തന്നെയാണ് ഇവരിൽ ഭൂരിപക്ഷവും. കുറഞ്ഞത് കുവൈറ്റിലോ ദുബായിലോ എങ്കിലും പോകണമെന്ന് ഇവർക്ക് മോഹമുണ്ട്. എന്നാൽ അവർക്ക് സാമാന്യം കൊള്ളാവുന്ന വേതനം ലഭിച്ചത് ഇറാഖിൽ ആയിരുന്നു. കേരളത്തിലെ കഴുത്തറുപ്പൻ സ്വകാര്യ ആശുപത്രി മുതലാളിമാർ നൽകുന്ന ആറായിരമോ എണ്ണായിരമോ കൊണ്ട് കടം വീട്ടാൻ സാധിക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഇവർ യുദ്ധഭൂമിയിലേക്ക് പോയത്. അതൊന്നും പരിഗണിക്കാതെ അവരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു ചിലർ.
ഉമ്മൻ ചാണ്ടിയോ... നരേന്ദ്രമോദിയോ... രക്ഷിച്ചത് ആര്?
പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ നമ്മൾ കേൾക്കുന്നത് ഇറാഖിലെ നഴ്സുമാർ ഭീകരരുടെ തടവിൽ ആയ വാർത്ത ആയിരുന്നു. ആശുപത്രിയിൽ എത്തിയ നഴ്സുമാരോട് ഒപ്പം ചെല്ലാനും അതിന് തയ്യാറായില്ലെങ്കിൽ മരിക്കാൻ ഒരുങ്ങിക്കൊള്ളാനും ആയിരുന്നത്രെ ഭീകരർ ആവശ്യപ്പെട്ടത്. ഈ വിവരം മാദ്ധ്യമങ്ങളെ അറിയിച്ചതും മാദ്ധ്യമങ്ങൾ വിവരങ്ങൾക്ക് ആശ്രയിച്ചതും അജേഷ് എന്ന ഒരു ഇറാഖി മലയാളിയെ ആയിരുന്നു. ഏതാണ്ട് രണ്ട് ദിവസം അജേഷിലൂടെ ലോകം ഇറാഖിലെ മലയാളികളുടെ കഥകൾ അറിഞ്ഞു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉറപ്പ് നൽകിയത് കൊണ്ടാണ് നഴ്സുമാർ ഭീകരരോടൊപ്പം പോയതെന്നും അവർ സുരക്ഷിതരായി എത്തുമെന്നുമുള്ള വാർത്തകൾ വൈകുന്നേരത്തോടെ ലോകം കേൾക്കുന്നു.
കേരളത്തിലെ നഴ്സുമാരുടെ എല്ലാം വീടുകളിൽ അപ്പോഴേയ്ക്കും ചാനലുകളുടെ ഒബി വാനുകൾ നിരന്നു കഴിഞ്ഞിരുന്നു. ലൈവ് സംപ്രേഷണം ഒരുക്കാൻ ഒബി വാനുകൾ പിറ്റേന്ന് രാവിലെ തന്നെ നെടുമ്പാശേരിയിലേക്ക് നീങ്ങി. വിമാനത്താവളത്തിന് അകത്തും പുറത്തും ഒക്കെയായി മലയാളി നഴ്സുമാരുടെ മോചനം ചാനലുകൾ ആഘോഷിച്ചു. ഇതേ ആഘോഷം അതിന്റെ മുർദ്ധന്യത്തിൽ തന്നെ പ്രത്യേക സപ്ലിമെന്റോടെ പിറ്റേന്ന് പ്രമുഖ പത്രങ്ങളും നിരത്തി. അപ്പോഴെല്ലാം ദുരൂഹമായി അവശേഷിക്കുന്ന ഒരു കാര്യം ഉണ്ടായിരുന്നു. ആരാണ് യഥാർത്ഥ രക്ഷകർ? മാദ്ധ്യമങ്ങൾ അവരുടെ താല്പര്യം അനുസരിച്ച് രക്ഷകരെ കണ്ടെത്തി. പതിവ് പോലെ കേരളത്തിലെ പ്രമുഖ മാദ്ധ്യമങ്ങളായ മനോരമയും മാതൃഭൂമിയും ഒരേ പോലെ മുഖ്യമന്ത്രിയെ രക്ഷകനാക്കി. ചിലരൊക്കെ സുഷമ സ്വരാജിനും ഒരു പോലെ അവകാശപ്പെട്ടതാണ് ഈ വിജയം എന്ന് പറഞ്ഞു.
ആങ്ങള ഭീകരന്മാർക്ക് ന്ദി പറഞ്ഞപ്പോൾ ഭീകരർ വിമതരായി
ഇവിടെയെത്തിയ നഴ്സുമാർ ഉമ്മൻ ചാണ്ടിക്ക് ന്ദി പറഞ്ഞു. തീർച്ചയായും ഒരു പ്രതിസന്ധി ഘട്ടത്തിൽ എത്തിയപ്പോൾ ഫോണിലൂടെ സംസാരിക്കാനും ആശ്വാസം നൽകാനും മുഖ്യമന്ത്രിയെ ലഭിച്ചത് ന്ദി പറയേണ്ട കാര്യമാണ്. നഴ്സുമാരുടെ മോചനത്തിന് വേണ്ടി ചെയ്ത സേവനങ്ങൾ പരിഗണിക്കുമ്പോൾ ന്ദിക്കുള്ള അർഹത മുഖ്യമന്ത്രിക്ക് ഉണ്ടുതാനും. മുഖ്യമന്ത്രിയെക്കുറിച്ച് നല്ലത് പറഞ്ഞവർ പക്ഷെ വാതോരാതെ സ്തുതിച്ചത് ആങ്ങളമാരെ പോലെ പെരുമാറിയ ഭീകരരെ ആയിരുന്നു. പെട്ടെന്ന് തന്നെ പത്രങ്ങളും ചാനലുകളും ഭീകരർ എന്ന വാക്ക് മാറ്റി വിമതർ എന്ന് ഉപയോഗിക്കാൻ തുടങ്ങി. മുൻപ് വിമതർ എന്ന് പറഞ്ഞിരുന്ന മാദ്ധ്യമങ്ങൾ ഒരു പടി കൂടി കടന്ന് അവരെ പോരാളികളുമാക്കി.
മരണമുഖത്ത് കൂടി നടന്ന നഴ്സുമാരെ ഉള്ളിലെ മതവർഗ്ഗീയതയുടെ പേരിൽ തെറി വിളിച്ചിരുന്നവർ പെട്ടെന്ന് ചാടിയിറങ്ങി. ഭീകരരെ ആങ്ങളമാരാക്കിയ നഴ്സുമാരെയും അതിന് ഒത്താശ പാടുന്ന മാദ്ധ്യമങ്ങളെയും അവർ കണക്കറ്റ് ശകാരിച്ചു. അതിനിടിലാണ് അജിത്ത് ഡോവലിന്റെ കടന്നു വരവ്. പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോവൽ നടത്തിയ തന്ത്രപരമായ ഇടപെടൽ ആയിരുന്നു വിമോചനത്തിന് കാരണമായത് എന്ന് മറുനാടൻ അടക്കമുള്ള ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആ റിപ്പോർട്ട് ഇന്നിറങ്ങിയ ഹിന്ദു ദിനപത്രവും ശരിവച്ചിരിക്കുന്നു. അജിത്ത് ഡോവലിനെ തെറിവിളിച്ച് കൊണ്ട് ഉമ്മൻ ചാണ്ടി ഭക്തർ അരങ്ങ് വാഴുകയാണ് രണ്ട് ദിവസമായി. കുറച്ച് ക്രെഡിറ്റ് വേണമെങ്കിൽ സുഷമസ്വരാജിന് കൊടുത്തേക്കാം; എന്നാൽ എവിടെ നിന്നോ കെട്ടി എഴുന്നള്ളിച്ച ഒരാൾ ആ ക്രെഡിറ്റ് കൊണ്ട് പോകാൻ അനുവദിക്കില്ല എന്നാണ് ഇവരുടെ വാശി.
ഉമ്മൻ ചാണ്ടി ഭക്തർക്ക് തെറ്റ് പറ്റിയതെവിടെ?
ഒരു മുഖ്യമന്ത്രി എന്ന നിലയിൽ ഇറാഖിലെ നഴ്സുമാരുടെ കാര്യത്തിൽ മുഖ്യമന്ത്രി നടത്തിയ ഇടപെടൽ അഭിന്ദനീയമാണ്. അവസാന നിമിഷം ഭീകരരോടൊപ്പം ഇറങ്ങി പോകുന്നതിന് മുമ്പ് മുഖ്യമന്ത്രി നൽകിയ ഉറപ്പാണ് നഴ്സുമാർക്ക് ആത്മബലം നൽകിയത്. അത് അവർ നാട്ടിൽ തിരിച്ചെത്തിയപ്പോൾ പറയുകയും ചെയ്തു. എന്നാൽ അതിന്റെ പേരിൽ മുഖ്യമന്ത്രി മനഃപൂർവ്വം സൃഷ്ടിച്ച മുതലെടുപ്പ് നാടകവും മുഖ്യമന്ത്രി പറയാതെ അനുയായികളെക്കൊണ്ടും മാദ്ധ്യമ സിൻഡിക്കേറ്റുകളെക്കൊണ്ടും നടത്തിയ പ്രചാരണവും അതിര് കടന്നതും ലജ്ജാവഹവുമായിരുന്നു. വാസ്തവത്തിൽ മുഖ്യമന്ത്രി ഇവിടെ ചെയ്തത് ഒരു ദ്വിഭാഷിയുടെ ചുമതല മാത്രമായിരുന്നു. അത് പോലും നടന്നത് മന്ത്രിസഭാ പുനഃസംഘടനാ ചർച്ചകൾക്കായി ഡൽഹിയിൽ എത്തിയ സമയത്ത് ഇത് സംഭവിച്ചു എന്ന യാദൃച്ഛികത കൊണ്ടാണ്.
നഴ്സുമാർ പ്രതിസന്ധിയിൽ ആയ സമയംമുതൽ അവർക്ക് ആശ്വാസവും ആത്മധൈര്യവും നൽകിയിരുന്നത് യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷായും ജാസ്മിന്റെ സുഹൃത്തും മുൻ യുഎൻഎ പ്രവർത്തകനും ഇപ്പോൾ ഇറാഖിൽ കഴിയുന്ന ആളുമായ അജേഷുമായിരുന്നു. അജേഷ്, ജാസ്മിൻ ഷായെ അറിയിക്കുകയും ജാസ്മിൻ മാദ്ധ്യമങ്ങളെ അറിയിക്കുകയും ചെയ്തപ്പോഴാണ് നഴ്സുമാരുടെ പ്രതിസന്ധി കേരളം അറിയുന്നത്. നഴ്സുമാരെ തേടി ഭീകരർ എത്തുമ്പോൾ പോലും അവർക്ക് മറ്റാരുമായും ബന്ധം ഉണ്ടായിരുന്നില്ല. ജാസ്മിൻ വഴിയാണ് അജേഷും നഴ്സുമാരും മുഖ്യമന്ത്രിയുമായി സംസാരിക്കുന്നത്. പലതവണ ശ്രമിച്ച ശേഷമാണ് മുഖ്യമന്ത്രിയുമായി സംസാരിക്കാൻ പോലും സാധിച്ചത് എന്നു ജാസ്മിൻ മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് വൻ വിവാദം ആയി മാറുകയും പലരും ജാസ്മിനെതിരെ തിരിയുകയും ചെയ്തു.
സിഎൻഎൻ-ഐബിഎൻ ലേഖിക വഴി മുഖ്യമന്ത്രിയുമായി സംസാരിക്കാൻ സാധിച്ചപ്പോൾ മുതൽ മുഖ്യമന്ത്രി ഉണർന്ന് പ്രവർത്തിക്കുകയും നഴ്സുമാർക്ക് ആത്മവിശ്വാസം നൽകുകയും ചെയ്തു എന്നത് ആരും നിഷേധിക്കുന്നില്ല. തുടർന്ന് നഴ്സുമാരും വിദേശകാര്യ വകുപ്പും തമ്മിലുള്ള കമ്യൂണിക്കേഷനിലെ ദ്വിഭാഷിയുടെ റോൾ മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കുകയായിരുന്നു. നഴ്സുമാരിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ വിദേശകാര്യവകുപ്പിനെ അറിയിക്കുകയും അവരുടെ നീക്കങ്ങൾ നഴ്സുമാരെ അറിയിക്കുകയും ചെയ്തത് മുഖ്യമന്ത്രി തന്നെയായിരുന്നു. നഴ്സുമാർ തടവിലാകും മുമ്പ് വിമതരുമായി നയതന്ത്രബന്ധമുണ്ടാക്കിയ അജിത്ത് ഡൊവലും റോ ഡയറക്ടറും കൃത്യമായ സന്ദേശം എത്തിക്കുകയും വിമതരിൽ നിന്നും ഉറപ്പ് വാങ്ങി നൽകുകയും ആയിരുന്നു. ഈ ഉറപ്പാണ് മുഖ്യമന്ത്രി നഴ്സുമാർക്ക് നൽകിയത്.
ഈ റോൾ ഭംഗിയായി നിർവ്വഹിച്ച മുഖ്യമന്ത്രി പക്ഷേ, വിദേശകാര്യ വകുപ്പിനേയും കേന്ദ്രസർക്കാരിനേയും എല്ലാം അപ്രസക്തമാക്കുന്ന വിധത്തിൽ എല്ലാം താനാണ് ചെയ്തത് എന്നു പറയാതെ പറഞ്ഞ് ഹീറോ പരിവേഷം ഉണ്ടാക്കുകയായിരുന്നു. ഈ നീക്കത്തിന് ചുക്കാൻ പിടിച്ചത് ഒരു മാദ്ധ്യമ സിൻഡിക്കേറ്റ് ആയിരുന്നു. ഈ വെളിച്ചത്തിന്റെ നിറം മങ്ങാതിരിക്കാൻ സൗമ്യതയോടെ സത്യം വ്യക്തമാക്കാൻ ശ്രമിച്ച ജാസ്മിൻ ഷായെ പോലെയുളളവരെ സൈബർ ഗുണ്ടകളെക്കൊണ്ട് ആക്രമിക്കുന്ന പ്രവണതയാണ് ഇവിടെ കണ്ടുവരുന്നത്. മാദ്ധ്യമസിൻഡിക്കേറ്റുകളുടെ ഏജന്റുകൾക്ക് മുമ്പിൽ സത്യം നിലവിളിക്കുന്ന കാഴ്ചയാണ് ഈ കാണുന്നതൊക്കെ.
ഇനിയെങ്കിലും ഈ കള്ളക്കരച്ചിൽ ഒഴിവാക്കൂ...
ക്രെഡിറ്റിന് വേണ്ടി യുദ്ധം ചെയ്യുന്നവർ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. എങ്ങനെയാണ് നമ്മുടെ സഹോദരിമാർ യുദ്ധഭൂമിയിൽ എത്തപ്പെട്ടത് എന്നചോദ്യം. നമ്മളെക്കാൾ പതിന്മടങ്ങ് പിന്നിൽ നിൽക്കുന്ന ഒരു ദരിദ്ര രാജ്യത്ത് നൽകുന്ന സമ്പത്തിന്റെ പാതിപോലും നൽകാൻ നമുക്ക് സാധിക്കാത്തതുകൊണ്ടല്ലേ ഇവരൊക്കെ ഇറാഖിലേക്ക് വണ്ടി കയറിയത്? ആശുപത്രി ഉടമകളുടെ നക്കാപ്പിച്ച വാങ്ങി വർഷങ്ങളായി നഴ്സുമാരെ ചൂഷണം ചെയ്യാൻ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം കൂട്ടുനിൽക്കുകയാണ്. യുഎൻഎയുടെ നേതൃത്വത്തിൽ ഉണ്ടായ ജനകീയ സമരം മൂലം കുറച്ചൊക്കെ മാറ്റം ഉണ്ടായെങ്കിലും ഇപ്പോഴും അടിസ്ഥാന ശമ്പളം ലഭിക്കുന്ന നഴ്സുമാർ കുറവാണ്. ഇതിന് പരിഹാരം ഉണ്ടാക്കാൻ ഇപ്പോൾ നഴ്സുമാർക്ക് വേണ്ടി കള്ളക്കണ്ണീരൊഴുക്കുന്ന മന്ത്രിമാർക്ക് എന്തുകൊണ്ടാണ് സാധിക്കാത്തത്?
നഴ്സുമാരുടെ പ്രശ്നങ്ങൾ പഠിച്ച് അതിന് പരിഹാരം നിർദ്ദേശിച്ചുകൊണ്ടുള്ള ബലരാമൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ ശ്രമിച്ചെങ്കിൽ തന്നെ ഈ പ്രതിസന്ധിക്ക് പാതി പരിഹാരം ഉണ്ടാകുമായിരുന്നു. തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ മാത്രമാണ് ഈ റിപ്പോർട്ട് ഒന്നു വായിക്കുകയെങ്കിലും ചെയ്തിട്ടുള്ളത്. ഇത് നടപ്പിലാക്കാൻ മുൻകൈ എടുക്കേണ്ട ആരോഗ്യ മന്ത്രി ഈ റിപ്പോർട്ട് ചർച്ചയ്ക്ക് പോലും എടുക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. നഴ്സുമാരുടെ അവസ്ഥയിൽ ആത്മാർത്ഥമായി വിഷമിക്കുന്ന ആളാണ് മുഖ്യമന്ത്രിയെങ്കിൽ അവർക്ക് മിനിമം ശമ്പളം ഉറപ്പ് വരുത്താൻ ബലരാമൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ മുൻകൈ എടുക്കുകയാണ് വേണ്ടത്. അത് ചെയ്യാതെ നടത്തുന്ന കള്ളക്കരച്ചിൽ തിരിച്ചറിയാൻ ഈ നാട്ടിലെ നഴ്സുമാർക്കും അവരുടെ കുടുംബങ്ങൾക്കും വിവേകമുണ്ടെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും മറക്കരുത്.
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- ഉമ്മൻ ചാണ്ടി സ്നേഹം കൊണ്ട് ലോകം കീഴടക്കിയ നേതാവ്
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്