ഫ്രാൻസിസ് കോൺഗ്രസ്സിനെയും ഐഎൻഎല്ലിനെയും ജനം തോൽപ്പിച്ചത് എന്തു കൊണ്ട് തിരിച്ചറിയണം; വൻകിട പദ്ധതികൾക്ക് കമ്മീഷൻ വാങ്ങിയാലും താഴെ തട്ടിലെ അഴിമതി ഇല്ലാതാക്കണം; ചട്ടമ്പിത്തരം കാണിക്കാൻ പ്രാദേശിക നേതാക്കളെ അനുവദിക്കരുത്: ഉമ്മൻ ചാണ്ടിയുടെ ദുർവിധിയിൽ നിന്നും സിപിഎമ്മിനു പഠിക്കാനുള്ളത്
എഡിറ്റോറിയൽ
ഭരണ തുടർച്ച എന്നു ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നത് കടുത്ത ആത്മവിശ്വാസത്തോടെ ആയിരുന്നു. ഉമ്മൻ ചാണ്ടി അങ്ങനെ പറഞ്ഞാൽ അതിന് കാരണങ്ങൾ ഉണ്ടാവുമെന്ന് ചാണ്ടി ഭക്തരും പ്രചരിപ്പിച്ചു. ആ പ്രചാരണം ചാനലുകളും പത്രങ്ങളും ഏറ്റെടുക്കുകയും അവസാന നിമിഷം എയർപോർട്ടും തുറമുഖവും മെട്രോ സ്റ്റേഷനും ഒക്കെ തുടങ്ങി എന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തപ്പോൾ ഇടതുപക്ഷക്കാർ പോലും വിചാരിച്ചു ഭരണ തുടർച്ചയാവും സംഭവിക്കുക എന്ന്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് പോലും ഇടതുപക്ഷ വൃത്തങ്ങൾക്ക് ഒരുറപ്പും ഇല്ലായിരുന്നു. നൂറിലധികം സീറ്റുകൾ കിട്ടും എന്ന എക്സിറ്റ് പോളിനെ വിശ്വസിക്കാൻ സിപിഎമ്മുകാർ അവസാന നിമിഷം പോലും തയ്യാറാകാതിരുന്നത് ഉമ്മൻ ചാണ്ടിയുടെ ആത്മവിശ്വാസവും ജാതീയ ധ്രുവീകരണത്തെ കുറിച്ചുള്ള ആശങ്കയുമായിരുന്നു. എന്നിട്ടും ഉമ്മൻ ചാണ്ടി സർക്കാർ ദയനീയമായി നിലം പതിച്ചു. സ്വപ്നത്തിൽ പോലും ആരും പ്രതീക്ഷിക്കാത്ത വിധം ഭയാനകം ആയിരുന്നു ആ തകർച്ച.
ഇടതുപക്ഷത്തെ പ്രധാനപ്പെട്ട രണ്ട് പാർട്ടികളായ സിപിഎമ്മിന്റെയും സിപിഐയുടെയും അടിസ്ഥാന വോട്ടർമാരായ ഈഴവ സമൂഹം ഇടത് പക്ഷത്തെ തകർക്കുക എന്ന അജണ്ടയോടെ രംഗത്തിറങ്ങുകയും അവരുടെ യോഗത്തിൽ വലിയ ജനക്കൂട്ടം എത്തിച്ചേരുകയും ചെയ്തപ്പോൾ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അടിത്തറ ഇളകും എന്ന ആശങ്ക വ്യാപകമായിരുന്നു. എന്ന് മാത്രമല്ല ആർഎസ്‌പിയും ജനതാദളും അടക്കമുള്ള ഒട്ടു മിക്ക പാർട്ടികളും സിപിഎമ്മിനെ ഉപേക്ഷിച്ച് പോയിരുന്നു. ഒരിക്കൽ ചതിച്ചു പുറത്തു പോയ വിരേന്ദ്ര കുമാറിന്റെ പിന്നാലെയും ആർഎസ്‌പിയുടെ പിന്നാലെയും എന്തിനേറെ ഏറ്റവും വലിയ അഴിമതിക്കാരൻ എന്ന് പേരെടുത്ത കെ എം മാണിയുടെ പിന്നാലെയും വരെ സിപിഐ(എം) നടന്നത് ഈ ആത്മവിശ്വാസ കുറവ് കൊണ്ടായിരുന്നു.വെള്ളാപ്പള്ളിയും ബിജെപിയും ചേർന്നുണ്ടാക്കിയ മുന്നണിയെ മുസ്ലിം ന്യൂനപക്ഷങ്ങൾ ഭയന്നു. ബിഡിജെഎസ് വളരുമ്പോൾ സിപിഐ(എം) തകരുമെന്ന് മനക്കോട്ട കെട്ടിയ ഉമ്മൻ ചാണ്ടിയും കൂട്ടരും മിണ്ടാതിരുന്നപ്പോൾ അവർക്ക് അഭയമായി തോന്നിയത് സിപിഐ(എം) മാത്രമാണ്. കോൺഗ്രസ്സിന് ലഭിച്ച് കൊണ്ടിരുന്ന നായർ വോട്ടുകൾ കൂടി ബിജെപിയിലേക്ക് തിരിഞ്ഞപ്പോൾ കോൺഗ്രസ്സിന്റെ തകർച്ച പൂർത്തിയായി.
അപ്രതീക്ഷിതമായി ഉമ്മൻ ചാണ്ടി സർക്കാർ നേരിട്ട ഈ ദുരന്തത്തിന് പല കാരണങ്ങൾ ഉണ്ടായിരുന്നു. ഏറ്റവും ആദ്യത്തേതും പ്രധാനപ്പെട്ടതും വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗ്ഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങൾ ഇവിടുത്തെ മുസ്ലിം സമൂഹത്തിനിടയിൽ ഉണ്ടായ അരക്ഷിതാവസ്ഥയാണ്. വെള്ളാപ്പള്ളിയും ബിജെപിയും ചേർന്നുണ്ടാക്കിയ മുന്നണിയെ മുസ്ലിം ന്യൂനപക്ഷങ്ങൾ ഭയന്നു. ബിഡിജെഎസ് വളരുമ്പോൾ സിപിഐ(എം) തകരുമെന്ന് മനക്കോട്ട കെട്ടിയ ഉമ്മൻ ചാണ്ടിയും കൂട്ടരും മിണ്ടാതിരുന്നപ്പോൾ അവർക്ക് അഭയമായി തോന്നിയത് സിപിഐ(എം) മാത്രമാണ്. കോൺഗ്രസ്സിന് ലഭിച്ച് കൊണ്ടിരുന്ന നായർ വോട്ടുകൾ കൂടി ബിജെപിയിലേക്ക് തിരിഞ്ഞപ്പോൾ കോൺഗ്രസ്സിന്റെ തകർച്ച പൂർത്തിയായി. എന്നാൽ ഇത് മാത്രമായിരുന്നില്ല കോൺഗ്രസ്സ് നേരിട്ട തിരിച്ചടിയുടെ കാരണം. സർവ്വ തലങ്ങളിലും അഴിമതി കുന്നുകൂടിയ ഒരു ഭരണം ആയിരുന്നു ഉമ്മൻ ചാണ്ടിയുടേത്. സോളാറിൽ തുടങ്ങി ദേശീയ ഗെയിംസിലും മെത്രാൻ കായലിലും പാറ്റൂർ ഇടപാടിലും എത്തി നിൽക്കുന്നു ആ കുംഭകോണത്തിന്റെ കഥ. എന്നാൽ ഇതെല്ലാം വികസനത്തിന്റെയും ക്ഷേമ പ്രവർത്തനങ്ങളെയും പേര് പറഞ്ഞ് അലിയിച്ചു കളയാൻ ഉമ്മൻ ചാണ്ടി വിദഗ്ദ്ധനായിരുന്നു. ഒട്ടേറെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ തുടങ്ങി വച്ചെങ്കിലും അതിന്റെയെല്ലാം പിന്നിൽ വലിയ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ജനം തിരസ്‌കരിച്ച കെ ബാബുവും ജനം വിജയിപ്പിച്ച ശിവകുമാറും കെഎം മാണിയുമൊക്കെ അഴിമതിയുടെ പ്രതീകങ്ങൾ ആയി മാറി. ഈ അഴിമതിക്കും അതിനെ പ്രതിരോധിക്കാൻ നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കും എതിരെയുള്ള വിധി കൂടിയായിരുന്നു ജനവിധി.
ന്യൂനപക്ഷ സംരക്ഷണവും ന്യൂനപക്ഷ പ്രീണനവും രണ്ട് വ്യത്യസ്തമായ കാര്യങ്ങൾ ആണ്. ന്യൂനപക്ഷ സംരക്ഷണം ഭരണഘടനാപരമായ ചുമതലയാണ്. ഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായങ്ങളിൽ നിന്നും പീഡനം ഏറ്റു വാങ്ങാതിരിക്കാൻ ആണ് അത്തരം ചില അവകാശങ്ങൾ ഭരണഘടന ഉറപ്പ് നൽകുന്നത്. എന്നാൽ ഇതു ന്യൂനപക്ഷത്തെ സാധാരണക്കാരായ സമുദായങ്ങൾക്ക് പ്രയോജനം ഉണ്ടാക്കുന്ന തരത്തിൽ വിനിയോഗിക്കാതെ സമുദായ പ്രമാണിമാർക്ക് ഗുണകരമായ രീതിയിൽ വിനിയോഗിക്കുകയാണ് യുഡിഎഫ് സർക്കാർ ചെയ്തത്.ന്യൂനപക്ഷ പ്രീണനം എന്ന ഭയാനകമായ ഒരു സ്വജനപക്ഷപാതത്തിന് ഉമ്മൻ ചാണ്ടി സർക്കാർ കുട പിടിച്ചു എന്നു സമ്മതിക്കാതെ വയ്യ. അതേ ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെ അധികാരത്തിൽ ഏറുന്ന എൽഡിഎഫും ഈ പ്രീണനം തുടരുമോ എന്ന ആശങ്ക പല കോണുകളിലും ഉണ്ട്. ഈ കെണിയിൽ വീഴാതെ സൂക്ഷിക്കുകയാണ് എൽഡിഎഫ് സർക്കാർ ആദ്യം ജാഗ്രത പുലർത്തേണ്ടത്. ന്യൂനപക്ഷ സംരക്ഷണവും ന്യൂനപക്ഷ പ്രീണനവും രണ്ട് വ്യത്യസ്തമായ കാര്യങ്ങൾ ആണ്. ന്യൂനപക്ഷ സംരക്ഷണം ഭരണഘടനാപരമായ ചുമതലയാണ്. ഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായങ്ങളിൽ നിന്നും പീഡനം ഏറ്റു വാങ്ങാതിരിക്കാൻ ആണ് അത്തരം ചില അവകാശങ്ങൾ ഭരണഘടന ഉറപ്പ് നൽകുന്നത്. എന്നാൽ ഇതു ന്യൂനപക്ഷത്തെ സാധാരണക്കാരായ സമുദായങ്ങൾക്ക് പ്രയോജനം ഉണ്ടാക്കുന്ന തരത്തിൽ വിനിയോഗിക്കാതെ സമുദായ പ്രമാണിമാർക്ക് ഗുണകരമായ രീതിയിൽ വിനിയോഗിക്കുകയാണ് യുഡിഎഫ് സർക്കാർ ചെയ്തത്. പള്ളികൾക്കും അരമനകൾക്കും മത നേതാക്കൾക്കും സർക്കാർ ഭൂമി പതിച്ചു കൊടുക്കുകയും അവരുടെ കൊടിയ അഴിമതികളും തെമ്മാടിത്തരങ്ങളും മറച്ച് വയ്ക്കുകയും ഒക്കെ ചെയ്താണ് ഈ പ്രീണനം അവർ തുടരുന്നത്.
ചുരുക്കി പറഞ്ഞാൽ ന്യൂനപക്ഷങ്ങളുടെ ജീവിത നിലവാരത്തിൽ ഒരു മാറ്റവും വരാതിരിക്കുമ്പോൾ തന്നെ ന്യൂനപക്ഷത്തിന്റെ പേരിൽ പ്രമാണിമാർ തടിച്ചു കൊഴുത്ത കാഴ്ച നമ്മൾ കണ്ടു. വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും പോലുള്ള സമുദായ നേതാക്കൾ ഇടക്കിടെ പൊട്ടിത്തെറിച്ച് അവർക്കാവശ്യമായതുകൊണ്ടു പോകുന്ന കാഴ്ചയും നമ്മൾ കണ്ടു. ഇതിനൊക്കെ മേമ്പൊടി വിതറുന്ന വിഷം ചീറ്റുന്നു പ്രസ്താവനകളും വ്യാജ പ്രചാരണങ്ങളുമായി വെള്ളാപ്പള്ളിമാർ അരങ്ങ് വാഴുക കൂടി ചെയ്തപ്പോൾ എല്ലാം പൂർത്തിയായി. ഈ ദുരവസ്ഥ ഉണ്ടാകാതെ ന്യൂനപക്ഷങ്ങളിലെ സാധാരണക്കാർക്ക് വേണ്ടി ശബ്ദിക്കുകയും അവരുടെ പിന്നോക്കാവസ്ഥ മാറ്റാൻ നടപടികൾ എടുക്കുകയും അതേ സമയം ക്രിമിനലുകളായ ന്യൂനപക്ഷ നേതാക്കളുടെ ചതികൾ നിയമവസ്ഥയക്ക് കീഴിൽ കൊണ്ടു വരികയും ചെയ്യണം. വെള്ളാപ്പള്ളിയെ പോലെയുള്ളവരോട് ഒരു സമുദായ നേതാവ് എന്ന നിലയിൽ പ്രതികാര ബുദ്ധി കാണിക്കാതിരുന്നപ്പോൾ തന്നെ അവർ ചെയ്യുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ മുൻകൈ എടുക്കണം.
തങ്കു ബ്രദറിനെ പോലെ ഒരു ആത്മീയ കച്ചവടക്കാരന്റെ മകളുടെ വിവാഹത്തിന് പിണറായിയെ പോലെ ഒരാൾ പങ്കെടുക്കുന്നതിന്റെ അപാകത തിരിച്ചറിയേണ്ടത് ഈ പശ്ചാത്തലത്തിൽ വേണം. കെപി യോഹന്നാൻ, തങ്കു ബ്രദർ, കാന്തപുരം തുടങ്ങിയ ന്യൂനപക്ഷ ആത്മീയ നേതാക്കൾ കെണിയൊരുക്കി കാത്തിരിക്കുന്നുണ്ട് എന്ന് തിരിച്ചറിയണം. അവരുടെയൊക്കെ താൽപ്പര്യം വ്യക്തമാണ്. അവർ കാലാകലങ്ങളായി നടത്തി വരുന്ന കച്ചവടങ്ങൾ നിർബാധം തുടരണം.ഇടത് പക്ഷത്ത് നിന്നും ജനം പ്രതീക്ഷിക്കുന്നത് തികഞ്ഞ മതേതരമായ ഒരു സമീപനം ആണ്. മതത്തിന്റെ പേരിൽ ധ്രുവീകരണം ഉണ്ടായി ഇടത് പക്ഷം വിജയം ഉറപ്പിച്ചപ്പോൾ പോലും യുഡിഎഫ് സർക്കാരിൽ നിന്നും ലഭിച്ച അവിഹിത ആനുകൂല്യങ്ങൾ അവർ പോലും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. മത നേതാക്കളോട് മിനിമം അകലം പാലിച്ചു ഉറച്ച മതനിരപേക്ഷ നിലപാട് എടുക്കുന്ന ഒരു സർക്കാരിനെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മെത്രാന്മാരും മുല്ലമാരും തങ്ങളാണ് ഈ വിജയത്തിന്റെ പ്രേരക ശക്തി എന്ന് പറഞ്ഞ് സ്വാധീനിക്കാൻ എത്തിയേക്കാം. എന്നാൽ സമുദായ നേതാക്കൾക്ക് അണികൾക്കിടയിൽ പാർട്ടി നേതാക്കൾ കരുതുന്ന പോലെ സ്വാധീനം ഇല്ല എന്നതാണ് സത്യം. തങ്കു ബ്രദറിനെ പോലെ ഒരു ആത്മീയ കച്ചവടക്കാരന്റെ മകളുടെ വിവാഹത്തിന് പിണറായിയെ പോലെ ഒരാൾ പങ്കെടുക്കുന്നതിന്റെ അപാകത തിരിച്ചറിയേണ്ടത് ഈ പശ്ചാത്തലത്തിൽ വേണം. കെപി യോഹന്നാൻ, തങ്കു ബ്രദർ, കാന്തപുരം തുടങ്ങിയ ന്യൂനപക്ഷ ആത്മീയ നേതാക്കൾ കെണിയൊരുക്കി കാത്തിരിക്കുന്നുണ്ട് എന്ന് തിരിച്ചറിയണം. അവരുടെയൊക്കെ താൽപ്പര്യം വ്യക്തമാണ്. അവർ കാലാകലങ്ങളായി നടത്തി വരുന്ന കച്ചവടങ്ങൾ നിർബാധം തുടരണം. പിഴച്ചു എന്നു തോന്നിയാൽ വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും പോലെയുള്ള ഭൂരിപക്ഷ മത നേതാക്കളും കോമ്പർമെയിസിനായി എത്തിയെന്നു വരാം. അവർക്കൊന്നും വഴങ്ങാത്ത അതേ സമയം അവരോടൊന്നും പ്രതികാര മനോഭാവം പുലർത്താതെ സാധാരണക്കാരായ വിശ്വാസികളുടെ താൽപ്പര്യം സംരക്ഷിക്കുന്ന നയമാണ് ഈ സർക്കാർ സ്വീകരിക്കേണ്ടത്.
എൽഡിഎഫിന്റെ ഭാഗമായി മത്സരിച്ചത് രണ്ടു വർഗ്ഗീയ പാർട്ടികൾ ആയിരുന്നു. ലീഗിൽ നിന്നും ഭിന്നിച്ചുണ്ടായ ഐഎൻഎൽയുവും കേരള കോൺഗ്രസ്സിൽ നിന്നും ഭിന്നിച്ചുണ്ടായ ജനാധിപത്യം കേരള കോൺഗ്രസ്സും. ഇടത് പക്ഷ തരംഗം ആഞ്ഞടിച്ചിട്ടും പാർട്ടികളിലെയും മുഴുവൻ സ്ഥാനാർത്ഥികളെയും ജനം തിരസ്‌കരിച്ചു. ഈ തിരസ്‌കാരത്തിൽ നിന്നും സിപിഎമ്മിന് ഒരുപാട് പഠിക്കാൻ ഉണ്ട്.ഇതിന് ഉബോൽബലമായ ഒരു കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടേണ്ടതുണ്ട്. എൽഡിഎഫിന്റെ ഭാഗമായി മത്സരിച്ചത് രണ്ടു വർഗ്ഗീയ പാർട്ടികൾ ആയിരുന്നു. ലീഗിൽ നിന്നും ഭിന്നിച്ചുണ്ടായ ഐഎൻഎൽയുവും കേരള കോൺഗ്രസ്സിൽ നിന്നും ഭിന്നിച്ചുണ്ടായ ജനാധിപത്യം കേരള കോൺഗ്രസ്സും. ലീഗിനേക്കാളും കേരള കോൺഗ്രസ്സിനേക്കാളും വലിയ വർഗ്ഗീയ വാദികൾ ആണ് ഇവരെന്ന് ഇവരുടെയൊക്കെ പിതൃത്വം തന്നെ സാക്ഷി. കാഞ്ഞിരപ്പള്ളി മെത്രാന്റെ ആശിർവാദത്തോടെയാണ് ജാനാധിപത്യ കേരള കോൺഗ്രസ്സ് പിറന്നത്. ആ മെത്രാൻ വിചാരിച്ചാൽ ഭൂമി മറിച്ചു വയ്ക്കാം എന്ന് ചില നേതാക്കൾ വിചാരിച്ചതുകൊണ്ടാണ് ആ പാർട്ടിയുമായി ഇടത് പക്ഷം സഖ്യത്തിൽ ഏർപ്പെട്ടത്. പൂഞ്ഞാർ പോലൊരു മണ്ഡലത്തിൽ മികച്ച സിപിഐ(എം) സ്ഥാനാർത്ഥിക്ക് വിജയ സാധ്യത ഉണ്ടായിട്ടും മെത്രാൻ പറഞ്ഞ സ്ഥാനാർത്ഥിയെ നിയമിച്ചത് മെത്രാന്റെ ശക്തിയെക്കുറിച്ചുള്ള തെറ്റിദ്ധാരണ മൂലമാണ്. എന്നിട്ടെന്തുണ്ടായി? ഇടത് പക്ഷ തരംഗം ആഞ്ഞടിച്ചിട്ടും പാർട്ടികളിലെയും മുഴുവൻ സ്ഥാനാർത്ഥികളെയും ജനം തിരസ്‌കരിച്ചു.
ഈ തിരസ്‌കാരത്തിൽ നിന്നും സിപിഎമ്മിന് ഒരുപാട് പഠിക്കാൻ ഉണ്ട്. സിപിഐ(എം) പോലൊരു പാർട്ടിയിൽ നിന്നും ജനം പ്രതീക്ഷിക്കുന്നത് തികച്ചും മതനിരപ്ക്ഷമായ ഒരു നിലപാടാണ്. മെത്രാനും അച്ചനും മുല്ലയും പൂജാരിയും ഒക്കെ പറയുമ്പോൾ വോട്ടു ചെയ്യുന്നവരല്ല അവർ. അതിന് ശ്രമിച്ചാൽ സിപിഎമ്മിന് നഷ്ടപ്പെടുകയും വലി തിരിച്ചടി നേരിടുകയും ചെയ്യും. 13 മണ്ഡലങ്ങളിൽ കത്തോലിക്ക വോട്ട് മറിച്ചു തരുമെന്ന് പറഞ്ഞു കുഴിയിൽ വീഴ്‌ത്തിയ മെത്രാന് സ്വന്തം സ്ഥലത്ത് ഇതുവരെ സിപിഎമ്മിന് ലഭിച്ചു കൊണ്ടിരുന്ന വോട്ടു പോലും ഇല്ലാതാക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ എന്ന് ചിന്തിക്കണം. കഴിഞ്ഞ തവണ സിപിഐ(എം) സ്ഥാനാർത്ഥി നേടിയതിന്റെ പകുതി പോലും ഇക്കുറി നേടാൻ കഴിഞ്ഞില്ല. സ്ഥാനാർത്ഥി നിർണ്ണയ കാര്യത്തിൽ മെത്രാൻ നടത്തിയ ഇടപടലിലും അതിന് പാർട്ടി നേതാവ് നൽകിയ പച്ചക്കൊടിയും ആ ഭാഗത്തെ സിപിഐ(എം) പ്രവർത്തകരെ മുഴുൻ തന്നെ പിസി ജോർജജിലേക്ക് മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഒന്നുമല്ലെങ്കിൽ എംഎൽഎമാരുടെ മുഖത്ത് നോക്കി രണ്ട് തെറി വിളിക്കാൻ ധൈര്യമുള്ള ജോർജായിരിക്കും ഇറക്കുമതി മെത്രാൻ സ്ഥാനാർത്ഥിയേക്കാൾ ഭേദമെന്ന് അവർ കരുതിയത്.
പുതിയ സർക്കാർ ഉണ്ടാകുമ്പോൾ ഒരുപാട് കാര്യങ്ങൾ പാർട്ടി ശ്രദ്ധിക്കേണ്ടതുണ്ട്. കടുത്ത വർഗ്ഗീയ ധ്രുവീകരണത്തിന്റെ തകർന്നടിയുമായിരുന്ന ഒരു പ്രസ്ഥാനം ഭാഗ്യം കൊണ്ട് മികച്ച വിജയം നേടിയപ്പോൾ തെറ്റുകൾ തിരുത്തി അഞ്ച് വർഷം കൊണ്ട് ജനഹൃദയം കീഴടക്കി മാറ്റങ്ങൾ വരുത്താനുള്ള ഇച്ഛാശക്തിയാണ് കാട്ടേണ്ടത്. വികസനത്തെ കുറിച്ചുള്ള പഴഞ്ചൻ സങ്കൽപ്പങ്ങൾ എല്ലാം പൊളിച്ചെഴുതി സുസ്ഥിര വികസനം എന്ന ആശയം നടപ്പിലാക്കണം, സാധാരണക്കാർക്ക് ഒരു നയാ പൈസ പോലും കൈക്കൂലി കൊടുക്കാതെ കാര്യങ്ങൾ നടക്കുന്ന ഒരു ഭരണ സംവിധാനം ഉണ്ടാക്കി എടുക്കണം. വൻകിട ഇടപാടുകൾക്ക് കമ്മിഷൻ പറ്റുന്നത് സാധാരണക്കാരെ ബാധിക്കില്ല. എന്ന് മാത്രമല്ല കമ്മിഷനും കൈക്കൂലിയും രണ്ട് തന്നെയാണ് താനും. സാധാരണക്കാർക്ക് ഒരു നയാപൈസ കൈക്കൂലി കൊടുക്കാതെ സർക്കാർ സേവനങ്ങൾ ലഭിക്കുന്ന സംവിധാനം ആണ് വേണ്ടത്.
സിപിഐ(എം) ഭരണം വരുമ്പോൾ എല്ലാ കാലത്തും സംഭവിക്കുന്ന പ്രധാനപ്പെട്ട ഒരു അപകടം പ്രാദേശിക നേതാക്കൾ കവലച്ചട്ടമ്പികളായി മാറി കൊള്ളയ്യും കൊലപാതകത്തിനും കൂട്ടു നിൽക്കുന്നതാണ്. അത് ഇക്കുറി ആവർത്തിക്കരുത്. പ്രാദേശിക നേതൃത്വം സത്യത്തിനും നീതിക്കും വേണ്ടി മാത്രം നിൽക്കുന്നവർ ആയി മാറണം. പാർട്ടി നേതാക്കൾ കള്ളപ്പലിശകാരനും മണ്ണു മാഫിയ നേതാക്കളും പാറമട ലോബിയുടെ ഏജന്റും ഒക്കെ മാറുന്ന സാഹചര്യം ഒഴിവാക്കൻ ബോധപൂവ്വമായ ഇടപാടുകൾ ഉണ്ടാക്കേണ്ടിയിരിക്കുന്നു. മന്ത്രിമാരുടെ മക്കൾ അഴിമതിക്ക് ഓശാന പാടുന്നു എന്നു കണ്ടാൽ ഉടൻ നടപടി ഉണ്ടാവണം. കഴിഞ്ഞ മന്ത്രി സഭയുടെ കാലത്ത് കോടിയേരിയുടെയും പികെ ശ്രീമതിയുടെയു മക്കളെ കുറിച്ച് കേട്ട കഥകൾ ഒരു പാഠമായി തന്നെ എടുക്കണം. ഇങ്ങനെ ജനഹൃദയങ്ങളിൽ ഇടം നേടിയാൽ സിപിഎമ്മിനെ തകർക്കാൻ ഒരു കോൺഗ്രസ്സും വിചാരിച്ചാൽ നടക്കില്ല. ഭരണ തുടർച്ച എന്ന ഉമ്മൻ ചാണ്ടിയൻ ആശയം അങ്ങനെ പിണറായി വിജയനിലൂടെ കേരളത്തിൽ നടപ്പിലാക്കപ്പെടും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍