സഞ്ജയ് ദത്ത് എന്തുകൊണ്ട് ബോളിവുഡിനും ദേശീയ മാദ്ധ്യമങ്ങൾക്കും പുണ്യപുരുഷൻ ആയി? ദത്തിനെ ശിക്ഷിച്ച കോടതിയെ അഭിനന്ദിക്കുകയല്ലേ വേണ്ടത്?
എഡിറ്റോറിയൽ
ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് മുംബൈ സ്ഫോടന കേസുമായി ബന്ധപ്പെട്ട് അഞ്ച് വർഷം തടവ് ശിക്ഷ ലഭിച്ചതായുള്ള വാർത്തയോട് പൊതു ജനങ്ങളും ദേശീയ മാദ്ധ്യമങ്ങളും സിനിമ ലോകവും കാട്ടുന്ന സഹതാപവും അനുകമ്പയും ദേശ സ്നേഹിയായ ഏത് പൗരനെയും അത്ഭുതപ്പെടുത്തുന്നതാണ്. നിയമത്തിന് മുൻപിൽ വലിപ്പചെറുപ്പമില്ല എന്നാണ് ഭരണഘടന പറയുന്നതെങ്കിലും നമ്മുടെ രാജ്യത്ത് അങ്ങനെ സാധാരണ സംഭവിക്കാറില്ല. അധികാരവും പണവും ഉണ്ടെങ്കിൽ ഏത് നിയമ പ്രശ്നത്തിൽ നിന്നും നിമിഷ നേരം കൊണ്ട് ഊരിപ്പോകാമെന്ന അവസ്ഥയാണ്. പാവപ്പെട്ടവനും ദുർബലനും റൊട്ടി മോഷ്ടിച്ചതിന്റെ പേരിൽ മോഷ്ടാവ് ആയി മുദ്ര ചെയ്യപ്പെട്ട് തടവ് അനുഭവിക്കുമ്പോൾ കോടാനുകോടികൾ തട്ടുന്നവർ സുഖമായി ജീവിക്കുന്ന ഈ വ്യവസ്ഥക്കുള്ള ഒന്നാന്തരം തിരിച്ചടി ആയിരുന്നു സഞ്ജയ് ദത്തിന്റെ ശിക്ഷ.
- ഒരു തോക്ക് വരുത്തി വെച്ച വിന! സഞ്ജയ് ദത്തിന്റെ ജീവിതം മാറ്റിമറിച്ച തോക്ക് നൽകിയത് അധോലോക നായകൻ അബു സലീം
- സഞ്ജയ് ദത്തിന് മാപ്പു നൽകണമെന്ന് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു; മുന്നാഭായിക്ക് വേണ്ടി കണ്ണീരൊഴുക്കി ബോളിവുഡും
സിനിമ ലോകത്തെ സഞ്ജയുടെ ബന്ധം മാത്രമല്ല പിതാവ് സുനിൽ ദത്ത് കേന്ദ്രമന്ത്രി സഭയിൽ ഉന്നതനായ മന്ത്രി കൂടി ആയിരുന്നു സഞ്ജയ് പിടിക്കപ്പെടുമ്പോൾ എന്നത് വളരെ ഏറെ ശ്രദ്ധേയമായ കാര്യമാണ്. സുനിൽ ദത്തും ഭാര്യ നർഗീസും ഒരു പക്ഷെ ഇന്ത്യൻ സിനിമക്ക് നൽകിയത്രയും സംഭാവന മറ്റൊരു ദമ്പതികളും നൽകിയിട്ടുണ്ടാവില്ല. ഇങ്ങനെ ഒക്കെ ആയിട്ടും സഞ്ജയ് ദത്ത് അറസ്റ്റ് ചെയ്യപ്പെട്ടു എന്നതും കോടതി ശിക്ഷിച്ചു എന്നതും ഇന്ത്യൻ നീതിന്യായ പ്രക്രിയയിലെ നേട്ടമായി എടുക്കേണ്ട കാര്യമാണ്. ആ ശിക്ഷ ആണ് ഇപ്പോൾ സുപ്രീം കോടതി ശരി വെച്ചിരിക്കുന്നതും താരസിംഹാസനത്തിൽ നിന്നും ഇറങ്ങി സഞ്ജയ് വീണ്ടും ഇരുമ്പഴിക്കുള്ളിലേക്ക് നടന്നു നീങ്ങുന്നതും. നിർഭാഗ്യവശാൽ സഞ്ജയ്യുടെ ശിക്ഷയിൽ വേദനിക്കുകയും പൊട്ടിക്കരയുകയുമാണ് നമ്മുടെ ദേശീയ മാദ്ധ്യമങ്ങളും സിനിമാ ലോകവും.
വ്യത്യസ്തവും സത്യസന്ധവുമായ അഭിപ്രായ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയിട്ടുള്ള പ്രസ്സ് കൗൺസിൽ ചെയർമാൻ മാർക്കണ്ടേയ കട്ജു പോലും സഞ്ജയ്ക്ക് വേണ്ടി നില കൊള്ളുന്നു. ഈ വികാരത്തിന്റെ ചുവടുപിടിച്ച് സാധാരണക്കാരനും സഞ്ജയ്ക്ക് അനുകൂലമായി വാദിക്കുന്നു. ഇതൊക്കെ എന്തുകൊണ്ട് സംഭവിക്കുന്നു എന്ന സൂക്ഷ്മമായി വിലിയിരുത്തേണ്ടിയിരിക്കുന്നു. മുൻപ് പലതവണ ഞങ്ങൾ ചൂണ്ടി കാട്ടിയിട്ടുള്ള ഒരു ഉദാഹരണം വീണ്ടും ആവർത്തിക്കാം. ബ്രിട്ടനിലെ സാമൂഹ്യക്ഷേമ മന്ത്രി ആയിരുന്ന ക്രിസ് ഹ്യൂ ആദ്യം രാജി വെച്ചതും ഇപ്പോൾ ജയിൽ ശിക്ഷ അനുഭവിക്കുന്നതും കാർ ഓടിച്ചപ്പോൾ സ്പീഡ് ക്യാമറയിൽ കുടുങ്ങിയപോൾ പിഴ ഒഴിവാക്കാനായി കാർ ഓടിച്ചത് ഭാര്യ ആണ് എന്ന് നുണ പറഞ്ഞ്(ഭാര്യയുടെ അനുമതിയോടെ) രക്ഷപ്പെടുകയും ചെയ്തതിനാണ്. നിസ്സാരമായ ഒരു കാര്യം ആയിട്ട് കൂടി നുണയൻ എന്ന് വിളിച്ച് തുടർച്ചയായി ആക്ഷേപിക്കുകയാണ് അവിടുത്തെ മാദ്ധ്യമങ്ങൾ. എന്നാൽ നിർഭാഗ്യവശാൽ രാജ്യത്തെ ഞെട്ടിച്ച ബോംബ് സ്ഫോടന കേസിലെ പ്രതികളുമായി ബന്ധമുണ്ടായിരുന്നു എന്ന് തെളിഞ്ഞിട്ടും സഞ്ജയ് ദത്തിനെ ശിക്ഷിച്ചതിന്റെ പേരിൽ നമ്മൾ ഇപ്പോഴും സഹതപിക്കുകയാണ്.
സഞ്ജയ് ദത്ത് ഒരു ഭീകരൻ ആണ് എന്ന ഒരു കോടതിയും പറഞ്ഞിട്ടില്ല. എന്നാൽ കുറ്റവാളികളുമായുള്ള ബന്ധവും സ്ഫോടനത്തിന് വേണ്ടി ഇറക്കുമതി ചെയ്ത കൂട്ടത്തിൽ പെട്ട ആയുധങ്ങൽ അനധികൃതമായി ഒപ്പം സൂക്ഷിച്ചതായും സംശയാതീതമായി തെളിഞ്ഞു കഴിഞ്ഞതുമാണ്. നിയമവിരുദ്ധമായി ആയുധം കൈവച്ച് എന്ന കുറ്റം മാത്രമാണ് സഞ്ജയ്യുടെ പേരിൽ ചുമത്തിയിരിക്കുന്നത്. ഈ കുറ്റത്തിന് നിയമം അനുസരിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കോടതി നൽകിയത്. ഇതിനെ കുറ്റം പറയുകയും സൂപ്പർതാരമായതു കൊണ്ട് രക്ഷിക്കാം എന്ന് വാദിക്കുകയും ചെയ്യുന്നത് രാജ്യത്ത് നിയമ വാഴ്ച്ച നടത്തണമെന്ന് ആഗ്രഹിക്കുന്ന ആർക്കും സഹിക്കാൻ കഴിയുന്ന കാര്യമല്ല.
സഞ്ജയ് ദത്ത ഈ കേസിൽ ഉൾപ്പെടാൻ കാരണമായ സാഹചര്യങ്ങൾ വിലയിരുത്തിയാൽ ഈ ശിക്ഷയെ ആർക്കും കുറ്റം പറയാൻ സാധിക്കില്ല. മയക്കുമരുന്നിന് അടിമയായി ജീവിതത്തിൽ ഏറെ കാലം കളഞ്ഞ ഒരു ചരിത്രം സഞ്ജയ്ക്കുമുണ്ട്. മയക്കുമരുന്നു കൈവശം വെയ്ക്കുന്നത് പോലും ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റം ആണ് എന്നോർക്കണം. അഞ്ചാറ് മാസം ഈ കേസിൽ മുൻപ് സജ്ഞയ് ജയിലിൽ കിടന്നിട്ടുണ്ട്. ലഹരിയോടുള്ള ആസക്തിയെ തോൽപിച്ച് സിനിമ ലോകത്ത് താരമായി പ്രകാശിച്ചു തുടങ്ങുമ്പോഴാണ് എ. കെ 56 തോക്ക് ദത്തിന്റെ ജീവിതം വീണ്ടും കീഴ്മേൽ മറിച്ചത്.
1993ലെ മുംബൈ സ്ഫോടന പരമ്പരക്കായി കടൽ മാർഗ്ഗം എത്തിച്ച ആയുധങ്ങളിൽ നിന്നുള്ളതായിരുന്നു ആ തോക്ക്. അന്ന് ദാവൂദ് ഇബ്രാഹിമിന്റെ വലം കൈയായിരുന്ന അബൂസലീം മൂന്ന് എ. കെ 56 തോക്കുകളും വെടിയുണ്ടകളുമായി സഞ്ജയ് ദത്തിന്റെ വീട്ടിലെത്തുകയും അത് സഞ്ജയ് വാങ്ങി വീട്ടിൽ സൂക്ഷിക്കുകയുമായിരുന്നുവെന്ന് പൊലീസ് രേഖകൾ സൂചിപ്പിക്കുന്നു. മുംബൈ കലാപത്തിനിടെ താനും കുടുംബവും നേരിട്ട ഭീഷണിയെ തുടർന്നാണ് തോക്ക് വാങ്ങിയെന്നാണ് ദത്ത് പറയുന്നത്. എന്നാൽ ഇത് ഒരു അധോലോക നായകനിൽ നിന്ന തന്നെ വാങ്ങണമായിരുന്നോ എന്നും ലൈസൻസ് ഇല്ലാതെ ഇതൊക്കെ സൂക്ഷിച്ചത് എന്തുകൊണ്ട് എന്നുമൊക്കെയുള്ള ചോദ്യമാണ് സഞ്ജയ് ന്യായീകരിക്കുന്നവർ അവഗണിക്കുന്നത്.
സ്ഫോടനത്തിൽ ഉൾപ്പെട്ട ആയുധം ഇന്ത്യയിലേക്ക് കൊണ്ട് വന്നവരെ അറസ്റ്റ് ചെയ്തപ്പോൾ അവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വാഭാവികമായും പൊലീസ് സഞ്ജയെയും അറസ്റ്റ് ചെയ്തത്. വിചിത്രമായ കാര്യം ശിവസേന എന്ന പ്രസ്ഥാനം എന്തിന് വേണ്ടി ഉണ്ടായോ അതിനെതിരായി പ്രവർത്തിച്ച കൊണ്ട് സേന തലവന് ബാൽത്താക്കറയുടെ സഹായത്തോടെയാണ് പിന്നീട് ദത്തിന് ജാമ്യം ലഭിക്കുന്നത് എന്നതാണ്. ദത്തിന്റെ പിതാവ് നടനും കോൺഗ്രസ്സ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന സുനിൽ ദത്തിന്റെ അപേക്ഷയെ തുടർന്നാണ് താക്കറെയുടെ ഇടപെടൽ ഉണ്ടായത്. കേന്ദ്രത്തിലെ മന്ത്രി ആയിരുന്നിട്ട് കൂടി മകനെ രക്ഷിക്കാൻ അന്ന് ശിവസേനയുടെ സഹായം തേടേണ്ട അവസ്ഥയിൽ സുനിൽ എത്തി.
ഇതിന് പ്രത്യുപകാരമായി ശിവസേനക്ക് വേണ്ടി 1995ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നിന്ന് സുനിൽ ദത്ത് വിട്ടുനിന്നു. പിന്നീട് വെള്ളിത്തിരയിൽ സരസനായ മുന്നാഭായിയായും വില്ലനായും തിളങ്ങുമ്പോഴാണ് 2006ൽ ടാഡ കോടതിയുടെ വിധി. ആറുവർഷം തടവു വിധിച്ചെങ്കിലും ടാഡയിൽ നിന്ന് ഒഴിവാക്കിയതും ഭീകരനല്ലെന്ന കോടതിയുടെ കണ്ടെത്തലും ദത്തിന് ആശ്വാസമായി. കോടതിയും ശിക്ഷയും ഒക്കെ ലഭിച്ചിട്ടും സിനിമ ലോകത്തിന് സഞ്ജയ് എക്കാലവും വേണ്ടപ്പെട്ടവൻ തന്നെ ആയിരുന്നു. കോടതിയെ ബോധ്യപ്പെടുത്താൻ സാമൂഹ്യ പ്രവർത്തനങ്ങൾ ഒക്കെ നടത്തിയെങ്കിലും സുപ്രീം കോടതി അതൊന്നും പരിഗണിച്ചില്ല.
ഇപ്പറഞ്ഞതിൽ നിന്നും വളരെ വ്യക്തമായി തന്നെ പറയാവുന്ന ഒരു കാര്യം ഉണ്ട്. അറിഞ്ഞോ അറിയാതെയോ സഞ്ജയ് ദത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അധോലോക നായകരുമായി ബന്ധപ്പെടാൻ ശ്രമിച്ചത് തന്നെ ഗുരുതരമായ കുറ്റമായി കാണേണ്ടതാണ്. നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ ഭീകരതയുടെ അടയാളങ്ങളായ അധോലോകവുമായുള്ള ചങ്ങാത്തത്തിന്റെ കഥ മാത്രം മതി സഞ്ജയുടെ ശിക്ഷയെ ന്യായീകരിക്കാൻ. ശിവസേന നേതാവ് ജാമ്യത്തിൽ ഇറക്കി എന്ന ഒറ്റ കാരണം കൊണ്ട് ഭീകരവിരുദ്ധ പോരാട്ടം നടത്തുന്ന ഫേസ്ബുക്കിലെ പോരാളികൾ പോലും സഞ്ജയ് ദത്തിനെ പുണ്യവാളനാക്കുന്നു. വകതിരിവുള്ളവർ ആ തെറ്റ് തിരുത്തുകയും ഇത്തരം ഒരു ധീരമായ നടപടി എടുത്ത് സുപ്രീംകോടതിയെ അഭിനന്ദിക്കുകയും വേണം.
ഒരുകാര്യം കൂടി പറഞ്ഞാലേ ഈ കുറിപ്പു പൂർത്തിയാകൂ. 18 മാസം തടവുശിക്ഷ അനുഭവിക്കുകയും വിചാരണക്കാലയളവിൽ ആവശ്യത്തിന് മാനസികപീഡ അനുഭവിക്കുകയും ചെയ്തു അതുകൊണ്ട് തന്നെ ഇനി ശിക്ഷ വേണ്ട എന്നുമാണ് സഞ്ജയ്ക്കു വേണ്ടി വാദിക്കുന്ന ജസ്റ്റിസ് കട്ജുവിനെ പോലുള്ളവർ പറയുന്നത്. എന്നാൽ ഒരു തെറ്റും ചെയ്യാതെ എത്രയോ സാധാരണക്കാർ സംശയത്തിന്റെ പേരിൽ അറസ്റ്റു ചെയ്യപ്പെട്ട് വിചാരണ തടവുകാരായി ഇപ്പോഴും കഴിയുന്നു. പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി എന്ന മുസ്ലീം നേതാവിന്റെ കാര്യം മാത്രം എടുക്കുക. അദ്ദേഹം തെറ്റുകാരനാണെന്ന് സ്ഥാപിക്കാൻ നിയമപീഠത്തിന്റെ കൈയ്യിൽ ഇതുവരെ വ്യക്തമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. ഒരു ജീവപര്യന്തം ശിക്ഷക്കാരന് ലഭിക്കാവുന്നത്രയും തടവ് മദനി വിചാരണ തടവുകാരനായി ഇതുവരെ അനുഭവിച്ചു കഴിഞ്ഞു. സഞ്ജയ് ദത്തിന് നൽകുന്ന ആനുകൂല്യവും സഹതാപവും എന്തുകൊണ്ട് മദനിക്കു നൽകി കൂടാ എന്നെങ്കിലും കട്ജുമാർ മറുപടി പറയേണ്ടി വരും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്