രാജ്യദ്രോഹികളെ തൂക്കിലേറ്റുന്നത് നല്ലതു തന്നെ; എങ്കിലും എന്തിനായിരുന്നു ഈ ധൃതിപ്പെടൽ? വധശിക്ഷയ്ക്കെങ്കിലും രണ്ടു നീതി പാടില്ല; മേമന്റെ പേരിൽ ഇന്ത്യൻ ജനാധിപത്യത്തെ അവഹേളിക്കുന്നവരെയും തിരിച്ചറയണം
എഡിറ്റോറിയൽ
യാക്കൂബ് മേമന്റെ വധശിക്ഷ പൂർത്തിയായി ഒരു ദിവസം പിന്നിട്ടിട്ടും ഇത് സംബന്ധിച്ച് വിവാദം തീരുന്നില്ല. വധശിക്ഷയുടെ പ്രസക്തിയെക്കുറിച്ച് ബുദ്ധിജീവികൾ ചർച്ച ചെയ്യുമ്പോൾ മേമൻ നിരപരാധിയാണ് എന്ന തരത്തിലും മേമനെ കൊന്നത് മുസ്ലിം ആയതുകൊണ്ടാണ് എന്ന തരത്തിലും ചിലർ പ്രചാരണം നടത്തുന്നു. എന്നാൽ ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനതയാകട്ടെ ഒരു തീവ്രവാദി എങ്കിലും ഇല്ലാതായതിൽ മനസറിഞ്ഞ് സന്തോഷിക്കുന്നു.
ഇന്ത്യയുടെ പരമോന്നത നീതപീഠത്തെയും ജനാധിപത്യ വ്യവസ്ഥയെയും പരിപൂർണമായി വിശ്വസിക്കുന്നതുകൊണ്ട് ഒറ്റ വാചകത്തിൽ പറഞ്ഞാൽ ഈ വധശിക്ഷയെ ഞങ്ങൾ അനുകൂലിക്കുകയാണ്. ഒട്ടേറെ ആശങ്കകളും സംശയങ്ങളും മനസിൽ സൂക്ഷിച്ചുകൊണ്ടാണ് ഈ അംഗീകാരം നൽകുന്നത്. ഇന്ത്യയുടെ പരമോന്നത നീതിപീഠം നിരപരാധിയായ ഒരാളെ തൂക്കി കൊല്ലാൻ അനുവദിക്കില്ല എന്ന ആത്മവിശ്വാസവും അനുകൂലിക്കുന്നതിന്റെ മൂലകാരണം.
ആയിരം അപരാധികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന അടിസ്ഥാന പ്രമാണത്തിൽ ഊന്നിയാണ് നമ്മുടെ നിയമവ്യവസ്ഥ നിലനില്ക്കുന്നത് എന്നതുകൂടി കണക്കിലെടുത്താണ് ഇങ്ങനെ ഒരു നിലപാട് ഞങ്ങൾ എടുക്കുന്നത്. നിയമത്തിന്റെ മുമ്പിൽ തെളിവുകൾ നിർണായകം തന്നെയാണ്. സാക്ഷി മൊഴികൾ മാത്രം അടിസ്ഥാനമാക്കി ഒരാളെ തൂക്കികൊല്ലാൻ ഇന്ത്യൻ സുപ്രീം കോടതിക്ക് കഴിയില്ല. ഒരു കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടു കഴിഞ്ഞാൽ അതിന് നിയമത്തിൽ എഴുതി വച്ചിരിക്കുന്ന ശിക്ഷയെ ജഡ്ജിമാർക്ക് വിധിക്കാൻ കഴിയു. യാക്കൂബ് മേമൻ ചെയ്തത് 257 പേരുടെ കൊലപാതകത്തിൽ പങ്കാളിയാവുക എന്ന ക്രൂരമായ തെറ്റാണ്. അത് മാത്രമല്ല രാജ്യദ്രോഹം എന്ന ഏറ്റവും അപകടകാരിയായ ഒരു കുറ്റം കൂടി മേമൻ ചെയ്തിരിക്കുന്നു. അതുകൊണ്ട് വധശിക്ഷ വിധിച്ചതിനോ അത് നടപ്പിലാക്കിയതിനോ കോടതിയെ കുറ്റപ്പെടുത്തുക പ്രയാസമാണ്.
നിർഭാഗ്യവശാൽ മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട ഡിബേറ്റുകൾ രണ്ടു ദിവസമായിട്ടും തീരുന്നില്ല. വധശിക്ഷയ്ക്കെതിരെ താത്വികമായി എതിർക്കുന്നവരോട് ഞങ്ങൾക്ക് വിയോജിപ്പില്ല. ഈശ്വരൻ അല്ലെങ്കിൽ പ്രകൃതി സ്വഭാവികമായി നൽകുന്ന ജീവൻ അതിന്റെ സൃഷ്ടികളിൽ ഒന്നായ മനുഷ്യൻ എടുക്കുന്നത് പാരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല എന്നു വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞങ്ങൾ. പല്ലിനു പകരം പല്ലും ജീവനു പകരം ജീവൻ എന്ന പ്രാകൃത രീതി ഇന്ത്യയെപോലെയൊരു ജനാധിപത്യ രാജ്യത്തിനു ഒട്ടും ഭൂഷണമല്ല. വധശിക്ഷയ്ക്കു മാത്രം വിധിക്കപ്പെട്ട ചിലരെങ്കിലും നിരപരാധികൾ ആണ് എന്നു പിന്നീട് തെളിയിക്കപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് മാത്രം മതി ഈ ശിക്ഷാരീതിയെ എതിർക്കാൻ.
മാത്രമല്ല രാജ്യദ്രോഹം പോലെയുള്ള കടുത്ത കുറ്റം ചെയ്യുന്നവർക്ക് വധശിക്ഷ ഒരു പരിധിവരെ കുറഞ്ഞ ശിക്ഷയായി മാറുന്നു. ബ്രിട്ടനിലും മറ്റും ഉള്ളതുപോലെ പരോൾ ഇല്ലാത്ത മരിക്കുവരെയുള്ള തടവു നൽകുകയാണ് ഉചിതം. ഒരു തടവുകാരനെ തീറ്റിപ്പോറ്റുന്നതിന്റെ ചെലവ് ചൂണ്ടിക്കാട്ടി ഇതിനെ ചിലർ എതിർത്തു കാണുന്നു. കോടാനുകോടി രൂപ ദിവസവും ധൂർത്തടിക്കുന്ന ഒരു രാജ്യത്ത് ഒരു വ്യക്തിയുടെ പരിപാലനം ഇത്ര വലിയ പ്രശ്നമാക്കേണ്ട് കാര്യമില്ല. മന്ത്രിമാരും ഭരണഘടനാ പദവിയിൽ ഇരിക്കുന്നവരും ഒരു കൊല്ലം വാങ്ങുന്ന യാത്രാപ്പടിയുടെ ചെലവു പോലും വരില്ല അത് എന്ന് മറക്കരുത്.ഒരു കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടു കഴിഞ്ഞാൽ അതിന് നിയമത്തിൽ എഴുതി വച്ചിരിക്കുന്ന ശിക്ഷയെ ജഡ്ജിമാർക്ക് വിധിക്കാൻ കഴിയു. യാക്കൂബ് മേമൻ ചെയ്തത് 257 പേരുടെ കൊലപാതകത്തിൽ പങ്കാളിയാവുക എന്ന ക്രൂരമായ തെറ്റാണ്. അത് മാത്രമല്ല രാജ്യദ്രോഹം എന്ന ഏറ്റവും അപകടകാരിയായ ഒരു കുറ്റം കൂടി മേമൻ ചെയ്തിരിക്കുന്നു. അതുകൊണ്ട് വധശിക്ഷ വിധിച്ചതിനോ അത് നടപ്പിലാക്കിയതിനോ കോടതിയെ കുറ്റപ്പെടുത്തുക പ്രയാസമാണ്.
ഇടതുപക്ഷവും മറ്റും ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നത് വധശിക്ഷയെക്കുറിച്ചുള്ള ചർച്ചയാണ്. അതിൽ ഒരു തെറ്റും ഞങ്ങൾ കാണുന്നില്ല. എന്നാൽ മേമൻ മാപ്പു സാക്ഷിയായി വന്നപ്പോൾ ചതിച്ചു, മുസ്ലിം ആയതുകൊണ്ട് തൂക്കി കൊന്നു തുടങ്ങിയ ബാലിശമായ വാദങ്ങൾ ഉയർത്തി ചിലർ രംഗത്തുണ്ട്. ഈ ആരോപണം ഉന്നയിക്കുന്നവർ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുകയും ദേശവിരുദ്ധ ശക്തികൾക്കു ഓശാന പാടുകയും മുസ്ലിം സമൂഹത്തിൽ അനാവശ്യമായ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുകയാണ്. മോദി പ്രധാമന്ത്രിയായത് മുതൽ ഒട്ടേറെ വ്യാജപ്രചാരണങ്ങളിലൂടെ ന്യൂനപക്ഷ വിരുദ്ധമാണ് ഈ സർക്കാർ എന്ന് വരുത്തി തീർക്കാൻ ചിലർ നടത്തുന്ന ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമായേ ഈ പ്രചാരണത്തെയും കാണാൻ സാധിക്കൂ.
വളരെ നിരാശാകരമായത് ഈ വധത്തെ പിന്തുണക്കുന്നവരും ഏറി വരുന്നു എന്നതാണ്. മറ്റൊരുകാര്യം മാദ്ധ്യമവും തേജസും പോലെയുള്ള പത്രങ്ങൾ മഹാ ദുരന്തം റിപ്പോർട്ട് ചെയ്യുന്നതുപോലെ വളരെ നാടകീയമായി മേമൻ വധം റിപ്പോർട്ട് ചെയ്തത് ഇതിന് മികച്ച ഉദാഹരണമാണ്. ഏതോ ഒരു മഹാനായ മനുഷ്യനെ ഇന്ത്യൻ ഭരണകൂടം അനീതിപരമായി തൂക്കി കൊന്നു എന്ന തോന്നലാണ് ഈ പത്രങ്ങളുടെ റിപ്പോർട്ടുകൾ കണ്ടാൽ തോന്നുക. ഇതു ഇസ്ലാമിക സമൂഹത്തിൽ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ ഈ പത്രങ്ങൾ കണക്കിലെടുത്തില്ല. രാജ്യദ്രോഹ കുറ്റം ചുമത്തിയ ഒരാളെ തൂക്കിലേറ്റുമ്പോൾ അതിന്റെ പേരിൽ കണ്ണീർ പൊഴിക്കുന്നത് ഏത് തരം മാതൃകയാണ് നൽകുക എന്നതാണ് ആലോചിക്കേണ്ടത്. അതേ സമയം നീതിമാനായ ഒരു മനുഷ്യനോടാണ് ഭരണകൂടം ഇങ്ങനെ ചെയ്യുന്നതെങ്കിലും അതിനു ന്യായം ഉണ്ടായിരുന്നു.
ഇതൊക്കെയാണെങ്കിലും മേമന്റെ വധശിക്ഷ നടപ്പിലാക്കിയതിൽ ഉണ്ടായ വീഴ്ച്ചകൾ ചൂണ്ടിക്കാണിക്കാതിരിക്കാൻ വയ്യ. ലോകത്ത് ഏറ്റവും അധികം മുസ്ലീമുകൾ താമസിക്കുന്ന രണ്ടാമത്തെ രാജ്യം എന്ന നിലയിൽ ആ വിഭാഗത്തിന്റെ വികാരങ്ങൾ കൂടി കണക്കിലെടുത്ത് വേണമായിരുന്നു ഉത്തരവു നടപ്പിലാക്കാൻ. വധശിക്ഷ സംബന്ധിച്ച സുപ്രീം കോടതിയുടെ തന്നെ മുൻവിധികളുടെ ലംഘനമായാണ് മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പാതിരാത്രിയിൽ കോടതി ചേരുകയും വിധികളും ഹർജികളും ഒക്കെ ഞൊടിയിടകൊണ്ട് തീർപ്പാക്കുകയും ഒക്കെ ചെയ്ത് ആവശ്യമില്ലാത്ത ധൃതി കാണിച്ചു എന്ന ആരോപണം ഗുരുതരമാണ്.
മഹാത്മാഗാന്ധിക്കു ശേഷം ഇന്ത്യ കണ്ട ഏറ്റവും മഹാനായ ഇന്ത്യക്കാരൻ എന്നു വിശേഷിപ്പിക്കപ്പടുന്ന ഡോ. എപിജെ അബ്ദുൾ കലാമിന്റെ സംസ്കാര ദിനത്തിൽ തന്നെ തൂക്കിക്കൊല നടത്തിയതിൽ വലിയ അനൗചിത്യം ഉണ്ട്. വധ ശിക്ഷയെ എതിർക്കുകയും പ്രസിഡന്റായിരുന്നപ്പോൾ എത്തിയ എല്ലാ ദയാഹർജികളിൽ ഇളവ് അനുവദിക്കാൻ ശ്രമിക്കുകയും മഹാനായ കലാമിന്റെ ആത്മാവിനോട് ചെയ്ത തെറ്റു തന്നെയാണ് ധൃതിപിടിച്ചു അതേദിവസം തന്നെ വധശിക്ഷ നടത്തിയത്. എന്നു മാത്രമല്ല ഒരു മനുഷ്യന്റെ ജന്മദിനത്തിൽ തന്നെ അയാളുടെ വധശിക്ഷ നടപ്പിലാക്കുക എന്നതും അതീവ ക്രൂരമായ നടപടിയായി പോയി. ഒന്നോ രണ്ടോ ദിവസം കൂടി മാറിയാൽ എന്ത് സംഭവിക്കുമായിരുന്നു എന്നു സർക്കാർ ഉത്തരം നല്കേണ്ടതുണ്ട്.
വധശിക്ഷയിൽ പോലും രണ്ടു തരം നീതി എന്ന ആരോപണവും അവഗണിക്കാൻ പാടില്ല. രാജീവ് ഗാന്ധി കൊലക്കേസ് പ്രതികളുടേതു മുതലുള്ള കേസുകളിൽ വധശിക്ഷ നടപ്പിലാക്കാൻ മടിക്കവേ എന്തുകൊണ്ട് അഫ്സൽ ഗുരുവിനെയും മേമനെയും ധൃതിവച്ച് തൂക്കി കൊന്നു എന്ന ചോദ്യം ചിലർ ചോദിക്കുമ്പോൾ തൃപ്തികരമായ മറുപടി നൽകേണ്ടതുണ്ട്. ബാബരി മസ്ജിദ് തകർത്തതിന്റെ പ്രതികാരമായി ആയിരുന്നു ബോംബെ സ്ഫോടനം എന്ന് മറക്കരുത്. ബാബറി മസ്ജിദ് തകർക്കാൻ ചരടുവലിച്ചവർ ഭരണത്തിൽ ഇരിക്കുകയും അതിന് ഇരയായ സമൂഹത്തിന് വേണ്ടി പ്രതികരിച്ചവർ വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും ചെയ്യുന്നു എന്ന തരത്തിലും പ്രചാരണവും സർക്കാർ വിചാരിച്ചാൽ ഒഴിവാക്കാമായിരുന്നു. ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട അനേകം നിരപരാധികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. അത്തരം പ്രധാന കേസുകൾ ഒന്നും വിചാരണ പോലും ചെയ്യപ്പെടാതെ കിടക്കുകയും അതുമായി ബന്ധമുണ്ട് എന്നു ആരോപണം ഉന്നയിക്കുകയും ചെയ്യുന്നവർ അധികാരത്തിൽ ഇരിക്കുമ്പോൾ ഇത്തരം നടപടികൾ ഉണ്ടാക്കുന്നതിലുമാണ് ഔചിത്യം ഇല്ലാത്തത്.വധശിക്ഷയിൽ പോലും രണ്ടു തരം നീതി എന്ന ആരോപണവും അവഗണിക്കാൻ പാടില്ല. രാജീവ് ഗാന്ധി കൊലക്കേസ് പ്രതികളുടേതു മുതലുള്ള കേസുകളിൽ വധശിക്ഷ നടപ്പിലാക്കാൻ മടിക്കവേ എന്തുകൊണ്ട് അഫ്സൽ ഗുരുവിനെയും മേമനെയും ധൃതിവച്ച് തൂക്കി കൊന്നു എന്ന ചോദ്യം ചിലർ ചോദിക്കുമ്പോൾ തൃപ്തികരമായ മറുപടി നൽകേണ്ടതുണ്ട്. ബാബരി മസ്ജിദ് തകർത്തതിന്റെ പ്രതികാരമായി ആയിരുന്നു ബോംബെ സ്ഫോടനം എന്ന് മറക്കരുത്.
ഭാവിയിൽ എങ്കിലും രാജ്യസുരക്ഷ മുൻനിർത്തി ഇത്തരം നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ സർക്കാർ കൂടുതൽ ജാഗ്രത കാണിക്കേണ്ടതുണ്ട്. ഒരു വലിയ ജനതയുടെ വികാരം കൂടി കണക്കിലെടുത്ത് വേണം എന്തു തീരുമാനവും നടപ്പിലാക്കാൻ. അതേസമയം ഭീകരവാദത്തിന്റെ കാര്യത്തിൽ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ച്ചയ്ക്കും ഒരുങ്ങുകയും അരുത്. ഇതായിരിക്കണം യാക്കൂബ് മേമൻ വധത്തിൽ നിന്നും പഠിക്കേണ്ട പ്രധാന പാഠം.
Stories you may Like
- നൈട്രജൻ കൊല വിവാദം ലോകം ചർച്ചചെയ്യുമ്പോൾ
- നിലവിൽ ജയിലുകളിൽ വധശിക്ഷ കാത്തുകഴിയുന്നത് 21 പേർ
- ഏറ്റവുമൊടുവിൽ റിപ്പർ ചന്ദ്രൻ, വധശിക്ഷ കാത്ത് ജയിൽ കിടക്കുന്നത് പതിനാറ് ക്രിമിനലുകൾ
- നൈട്രജൻ വാതകം ശ്വസിപ്പിച്ച് നടപ്പാക്കിയ വധശിക്ഷ ഭീകരകാഴ്ചയെന്ന് ദൃക്സാക്ഷികൾ.
- പ്രതിവർഷം 8000 ഓളം പേർ ചൈനയിൽ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്