ഒറ്റ റിംഗിൽ ഫോണെടുത്ത ജോബി, എന്നെ ജയൻ ചേട്ടൻ വെട്ടിയെന്നും പുരികം മുറിഞ്ഞെന്നും പറഞ്ഞു; ജയൻ ചേട്ടന് ഫോൺ കൊടുക്കാൻ ഞാൻ പറഞ്ഞു; ജയൻ ചേട്ടനെ കൊന്നെന്നായിരുന്നു അവന്റെ മറുപടി; കേട്ടപാടെ ഞാൻ തളർന്നിരുന്നു: സംവിധായകൻ ജയൻ കൊമ്പനാട് കൊല്ലപ്പെട്ട സംഭവം വീഡിയോ അഭിമുഖത്തിൽ മറുനാടനോട് വിശദീകരിച്ച്, രാത്രിവരെ അവർക്കൊപ്പം ഉണ്ടായിരുന്ന തിരക്കഥാകൃത്ത് എ റ്റി നജീബ്; ഭക്ഷണവും മദ്യവും വാങ്ങി നൽകിയ തന്നെ ജയൻ ആക്രമിച്ചതിലെ വിഷമം മദ്യം അകത്ത് ചെന്നപ്പോൾ വൈരാഗ്യമായതോടെ അരുംകൊല
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് സംവിധായകൻ ജയൻ കൊമ്പനാടിനെ അരുംകൊല ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കൊലപാതകം നടക്കുന്നതിന് അൽപം മുമ്പുവരെ ജയനും പ്രതി ജോബിക്കും ഒപ്പം ഉണ്ടായിരുന്ന അഭിനേതാവും തിരക്കഥാകൃത്തുമായ എ റ്റി നജീബ്. കയ്യൽ പണമില്ലാതിരുന്ന ജയന് മദ്യവും ഭക്ഷണവും എല്ലാം വാങ്ങി നൽകിയിട്ടും തന്നെ ആക്രമിച്ചതിലുള്ള ദേഷ്യത്തിൽ കൊലപാതകം നടത്തുകയായിരുന്നു എന്നാണ് ജോബി സംഭവത്തെപ്പറ്റി നജീബിനോട് വിശദീകരിച്ചത്. അന്ന് ആ ഫ്്ളാറ്റിൽ സംഭവിച്ചത് എന്തെന്ന് നജീബ് മറുനാടന്‍ നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുന്നു.
സംഭവത്തെ ചുറ്റിപ്പറ്റി നിരവധി സംശയങ്ങളും ഊഹാപോഹങ്ങളും ഉയർന്നിട്ടുള്ള സാഹചര്യത്തിലാണ് അരുംകൊലയ്ക്ക് പിന്നിലെ യഥാർത്ഥ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന അഭിമുഖം മറുനാടൻ പുറത്ത് വിടുന്നത്. ജയനെ കൊന്നുവെന്ന കാര്യവും എന്താണ് ഉണ്ടായതെന്നും ജോബി ആദ്യം വിശദമാക്കിയത് നജീമിനോടായിരുന്നു. ഞെട്ടിക്കുന്ന വിവരം കേട്ട് ആദ്യം പതിറയെങ്കിലും സമനില വീണ്ടെടുത്ത് നജീം നടത്തിയ ഇടപെടലുകളാണ് ഒളിവിൽ പോകാൻ തയ്യാറെടുത്തിരുന്ന ജോബിയെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുന്നതിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
കൊമ്പനാട് ജയൻ എന്നറിയപ്പെടുന്ന കൊമ്പനാട് പടിക്കക്കുടി ജയൻ (48)ആണ് ദാരുണമായി കൊല്ലപ്പെട്ടത്. നിരവധി ഹൃസ്വചിത്രങ്ങളുടെ സംവിധായകനാണ് ജയൻ കൊമ്പനാട്. കോതമംഗലം നഗരമധ്യത്തിലെ സ്വകാര്യ വ്യക്തിയുടെ മൂന്നു നില കെട്ടിടത്തിലാണ് രാത്രി പന്ത്രണ്ടു മണിയോടെ സംഭവം നടന്നത്. ഒപ്പമുണ്ടായിരുന്ന നേര്യമംഗലം പുതുക്കുന്നേൽ ജോബി ബേബി (28) കോതമംഗലം പൊലീസിൽ കീഴടങ്ങുകയായിരുന്നു. സിൽവർ സ്റ്റുഡിയോ എന്ന പേരിൽ സ്ഥാപനം നടത്തി വരികയായിരുന്നു ജോബി.
പുതിയ സിനിമക്ക് തിരക്കഥ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തോളമായി നജീബ് ജോബിയുടെ ഫ്ളാറ്റിൽ എത്താറുണ്ട്. ജോബിയുടെ നിർമ്മാണ പങ്കാളിത്തമുള്ള നേർച്ചക്കോഴിയെന്ന 25 മിനിട്ട് ദൈർഘ്യമുള്ള ടെലിഫിലിമിന്റെ സംവിധായകനായിരുന്നു ജയ കൃഷ്ണൻ എന്ന ജയൻ കൊമ്പനാട്. ഇതിന്റെ തിരക്കഥയൊരുക്കിയത് നജീബായിരുന്നു. ചർച്ചകൾ നടന്ന് വരുന്ന തമിഴ്, മലയാള ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി നജീബ് കണ്ടിരുന്നതും ജയൻ കൊമ്പനാടിനെയായിരുന്നു. കൊലക്ക് മുമ്പ് ജയനും ജോബിയുമൊത്തുള്ള നിമിഷങ്ങളേക്കുറിച്ചും കൊല നടത്തിയ ശേഷം ജോബി നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ചുമെല്ലാം മറുനാടനോട് വിവരിക്കുബോൾ നജീബ് വിങ്ങിപ്പൊട്ടി.
ആ രാത്രി നഗരമധ്യത്തിലെ ഫ്ളാറ്റിൽ സംഭവിച്ചത്
സംഭവം നടന്ന ദിവസം രാത്രി പത്ത് മണിയോടടുത്ത് ജോബി വിളിച്ചിട്ടാണ് ഫ്ളാറ്റിലെത്തിയതെന്നും ഒന്നിച്ച് ആഹാരം തയ്യാറാക്കി കഴിച്ചിട്ട് ഇരുവരോടും കിടന്നോളാൻ നിർദ്ദേശിച്ച് താൻ പോയെന്നും മറുനാടനുമായി നടത്തിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഈ സമയം ഇരുവരും അത്യവശ്യം മദ്യലഹരിയിലായിരുന്നു. കുപ്പിയിൽ അല്പം മദ്യം അവശേഷിച്ചിരുന്നു. വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് കിടക്കാൻ തുടങ്ങിയപ്പോൾ ജോബി തന്നെ തല്ലിയെന്ന് ജയൻ മൊബൈലിൽ വിളിച്ചു പറഞ്ഞു. ഇതേത്തുടർന്ന് ഇരുവരോടും ദേഷ്യപ്പെട്ടു. വഴക്കുണ്ടാക്കാതെ കിടന്നുറങ്ങാനും നിർദ്ദേശിച്ചു.
പിറ്റേന്ന് നേരം പുലർന്നപ്പോൾ ബാത്തു റൂമിലായിരുന്ന എന്നോട് വേഗം പുറത്തിറങ്ങാൻ ഭാര്യ ആവശ്യപെട്ടു. അവൾ മൊബൈലിൽ ജോബിയുടെ മൂന്ന് മിസ്ഡ് കോൾ കാട്ടിത്തന്നു. രാത്രിയിൽ ഇരുവരുമായി ഉണ്ടായ അടിപിടിയെ കുറിച്ച് ഞാൻ അവളോട് സൂചിപ്പിച്ചിരുന്നു. മിസ്ഡ് കോളു കണ്ടപ്പോൾ അവൾക്ക് വേവലാതി കൂടാൻ ഇതായിരുന്നു കാരണം. തുടർന്നാണ് ബാത്ത് റൂമിലായിരുന്ന എന്നേ വിളിക്കാൻ അവൾ ഓടിയെത്തിയത്.
ഉടൻ ഞാൻ ജോബിയെ വിളിച്ചു. ഒറ്റ റിംഗിൽ ഫോണെടുത്ത ജോബി, എന്നേ ജയൻ ചേട്ടൻ വെട്ടിയെന്നും പുരികം മുറിഞ്ഞെന്നും പറഞ്ഞു.ഇതു കേട്ടപ്പോൾ ജയൻ ചേട്ടന് ഫോൺ കൊടുക്കാൻ ഞാൻ പറഞ്ഞു. ഞാൻ ജയൻ ചേട്ടനെ കൊന്നെന്നായിരുന്നു അവന്റെ മറുപടി. കേട്ടപാടെ ഞാൻ തളർന്നിരുന്നു. ജോബിയുമായി ആറ് വർഷത്തേ പരിചയമേ ഉണ്ടായിരുന്നുള്ളു. ജയൻ ചേട്ടനുമായി 27 കൊല്ലത്തെ പരിചയവും അടുപ്പവുമുണ്ടായിരുന്നു. അരും കൊലയെക്കുറിച്ച് അറിഞ്ഞ ആ നിമിഷത്തെ അതിജീവിച്ചത് ഏറെ പ്രയാസപ്പെട്ടാണ്.
പെട്ടെന്ന് ഇതേത്തുടർന്നുണ്ടാകാൻ പോകുന്ന പ്രത്യാഘാതത്തേക്കുറിച്ചോർത്തപ്പോൾ മനസ്സിൽ വല്ലാത്ത ഭയപ്പാടായി. ഈ ചിന്തകൾ മനസ്സിൽ രൂപപ്പെട്ടപ്പോഴാണ് അനുനയത്തിൽ കൂടി ജോബിയെ വരുതിക്ക് കൊണ്ടുവരാൻ തീരുമാനിച്ചത്. പിന്നെ കരുതലോടെയാണ് ഫോൺ സംഭാഷണം തുടർന്നത്. അബദ്ധം പറ്റിയെന്നും ചേട്ടൻ എന്റെ കൂടെ നിൽക്കണമെന്നും അവൻ ആവശ്യപ്പെട്ടു.
സിനിമയിൽ വേഷം തരാമെന്ന് പറഞ്ഞ് കീഴടങ്ങാൻ ആവശ്യപ്പെട്ടു
നിന്റെ കൂടെ എല്ലാ കാര്യത്തിനും ഞാനുണ്ടെന്ന് അവനെ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്റെ തുടങ്ങാനിരിക്കുന്ന സിനിമയിൽ വേഷം തരുമോ എന്നായിരുന്നു പിന്നീട് അവന്റെ ചോദ്യം. സഹകരിപ്പിക്കാമെന്ന് ഞാൻ ഉറപ്പുകൊടുത്തു. ഒളിവിൽ പോകാൻ പോകുകയാക്കണന്ന് അവൻ പറഞ്ഞപ്പോൾ സ്റ്റേഷനിൽ ഹാജരായാൽ ശിക്ഷ കുറവ് കിട്ടുമെന്നും ജാമ്യത്തിലിറക്കാൻ ഞാൻ ചെല്ലാമെന്നും പറഞ്ഞു.
എന്നാൽ പത്ത് മിനിട്ട് സമയത്തേക്ക് വിവരം പൊലീസിൽ അറിയിക്കരുതെന്നും ഫ്ളാറ്റിൽ പൊലീസെത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഞാൻ നേരിട്ട് സ്റ്റേഷനിലെത്തിക്കോളാമെന്നും അവൻ അറിയിച്ചു. ഇത്രയും പറഞ്ഞ് അവൻ ഫോൺ വച്ചു. ഇതിന് ശേഷം ബൈക്ക് എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോൾ റവന്യു ടവറിൽ പാർക്ക് ചെയ്തിട്ട് സ്റ്റേഷനിലേക്ക് പൊയ്ക്കോളാൻ പറഞ്ഞു. അല്പം കഴിഞ്ഞ് പരിചയക്കാരനായ പൊലീസുകാരനേ വിളിച്ച് ജോബി സ്റ്റേഷനിലെത്തിയെന്ന് ഉറപ്പ് വരുത്തിയപ്പോഴാണ് സമാധാനമായത്.- നജീബ് പറയുന്നു.
രാവിലെ 6.30 തോടെ സ്റ്റേഷനിൽ വിളിപ്പിച്ച നജീബിനെ മൊഴിയെടുക്കലും തെളിവെടുപ്പും പുർത്തിയാക്കി വൈകിട്ടോടെയാണ് പൊലീസ് സ്വതന്ത്രനാക്കിയത്. സാമ്പത്തിക ക്ലേശത്തിനിടയിലും ഭക്ഷണവും മദ്യവും വാങ്ങി നൽകിയ തന്നേ ജയൻ ആക്രമിച്ചതിനെത്തുടർന്നുള്ള മനോവിഷമം മദ്യം അകത്ത് ചെന്നപ്പോൾ വൈരാഗ്യമായി മാറിയെന്നും ജയന്റെ ആക്രമണത്തിൽ പരിക്കേറ്റപ്പോൾ സമനില തെറ്റിയതോടെ കൊല നടത്തിയെന്നുമാണ് ജോബി എന്നോട് പറഞ്ഞത്. യഥാർത്ഥ്യം ഇതുതന്നെയാണ്. ഇതിലപ്പുറമൊന്നുമുണ്ടാവില്ല- നജീബ് പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍