ഉയർന്ന താപനിലയിൽ ചൂടാക്കിയെടുക്കുന്ന കത്തി; അഞ്ച് സെന്റിമീറ്റർ ആഴത്തിൽ കുത്തി അർധവൃത്താകൃതിയിൽ ഉള്ളിൽ തിരിച്ച് പുറത്തേക്ക് വലിച്ചെടുക്കും; കറക്കം ആന്തരികാവയവങ്ങളെ തകർക്കും; നിമിഷങ്ങൾക്കുള്ളിൽ മരണവും; ഇര ഓടാതിരിക്കാൻ മുട്ടുകാലിന് വാൾ കറക്കി രണ്ട് ഭാഗത്ത് നിന്നും വെട്ടുന്ന മരംവെട്ട് ശൈലിയും; അഭിമന്യുവിന്റെത് ഒറ്റക്കുത്തു കൊലപാതക രീതി തന്നെ; മഹാരാജാസ് വിദ്യാർത്ഥിയുടെ ജീവനെടുത്തത് എൻഡിഎഫിന്റെ ചോരമരവിപ്പിക്കുന്ന ആക്രമണ ശൈലിയെന്ന തിരിച്ചറിവിൽ അന്വേഷണം
അർജുൻ സി വനജ്
കൊച്ചി: സംസ്ഥാനത്ത് വിരളമായ നടന്ന ഒറ്റക്കുത്തുകൊലപാതകങ്ങളിലാണ്, മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകത്തേയും ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പെടുത്തുന്നത്. എൻ.ഡി.എഫ് മുമ്പ് കണ്ണൂർ നഗരത്തിൽ നടത്തിയ എബിവിപി പ്രവർത്തകരായ സച്ചിൻ ഗോപാൽ, വിശാൽ, കണ്ണൂർ- ഉരുവച്ചാലിലെ സിപിഎം പ്രവർത്തകൻ സജീവൻ എന്നിവരുടെ കൊലപാതകങ്ങക്ക് സമാനമായ രീതിയിലുള്ളവയാണ് കാമ്പസ് ഫ്രണ്ട് -എൻഡിഎഫ് പ്രവർത്തകർ അഭിമന്യുവിനെയും ആക്രമിച്ചതെന്ന് പൊലീസും വിലയിരുത്തുന്നു.
എൻ.ഡി.എഫ് ഒഴികെ മറ്റാരും ഒറ്റക്കുത്തുകൊലപാതകങ്ങൾ കാര്യമായി ചെയ്തിട്ടില്ലെന്നാണ് പൊലീസ് നിഗമനം. ഒരു കൂട്ടം ആളുകൾ ഇരയെ പൂർണ്ണമായും കവർ ചെയ്ത് നിൽക്കുമ്പോൾ ഇരയെ കൈകൾ പുറകിലേക്ക് വലിച്ച്പിടിച്ച്, കൂട്ടത്തിലെ ഏറ്റവും പ്രൊഫഷണലായ വ്യക്തി മൂർച്ചയുള്ള കത്തി ഉപയോഗിച്ച് അഞ്ച് ഇഞ്ച് ആഴത്തിൽ ഇടത്തെ നെഞ്ചിലോ മർമ്മത്തിലോ,(നെഞ്ചിൻകൂടിനും വയറിന്റെ തുടക്കത്തിനും നടുവിലായുള്ള ഭാഗം) അതുമല്ലേൽ പൊക്കിളിന് മുകളിലായോ പൊക്കിളിന് താഴ് ഭാഗത്ത് ഇടത് വശത്തോ കുത്തുന്ന രീതിയാണ് ഇവർ ഉപയോഗിച്ച് വരുന്നത്.
ഇതിൽ വിശാലിൻന്റേയും സജീവന്റേയും കൈകൾ പുറകിലേക്ക് പിടിച്ചുവയ്ക്കാതെയാണ് കുത്തിയിരുന്നത്. വിശാലിനെ പൊക്കിളിന് താഴ് ഭാഗത്തായി ഇടത് വശത്ത് വൃക്കയെ ലക്ഷ്യമിട്ടാണ് കുത്തിയതെങ്കിൽ, സജീവന്റെ കഴുത്തിൽ ചെവിയുടെ ഭാഗത്തായിരുന്നു മൂന്ന് സെന്റിമീറ്റർ ആഴത്തിൽ കുത്തി വലിച്ചത്.
ഉയർന്ന താപനിലയിൽ ചൂടാക്കിയെടുക്കുന്ന കത്തി
നെഞ്ചിൻകൂടിനും പൊക്കിളിനും ഇടയിലുള്ള ഭാഗത്ത് കുത്തുകയാണേൽ, അഞ്ച് സെന്റിമീറ്റർ ആഴത്തിൽ കുത്തിയതിന് ശേഷം കത്തി അർധവൃത്താകൃതിയിൽ ഉള്ളിലിട്ട് തിരിച്ചാണ് പുറത്തേക്ക് വലിച്ചെടുക്കുന്നത്.ഉയർന്ന താപനിലയിൽ വരെ ചൂടാക്കിയാണ്, എട്ട് സെന്റിമീറ്റർ നീളമുള്ള, അഗ്രഭാഗത്തോട് അടുക്കുന്തോറും വളഞ്ഞിരിക്കുന്ന(എസ് കത്തിയല്ല) ഈ കത്തി നിർമ്മിക്കുന്നത്. ബ്ലേഡിനെക്കാളും കുറച്ചകൂടി മാത്രമേ ഈ കത്തിക്ക് കട്ടിയുണ്ടാവൂ.
അതായത്, കുത്തുകൊണ്ട ഭാഗത്ത്, പരമാവധി മൂന്ന് സെന്റിമീറ്റർ വീതിയിൽ ഉള്ള നേരിയ മുറിവ് മാത്രമേ പുറത്ത് കാണാൻ ഉണ്ടാകു. പക്ഷെ ആന്തരികാവയവങ്ങൾ പൂർണ്ണമായോ, ഭാഗികമായോ മുറിഞ്ഞിരിക്കും. കുത്തിയ കത്തി രണ്ട് സെക്കന്റിനുള്ളിൽ പുറത്ത് വന്നിട്ടുമുണ്ടാകുക. കുത്ത് കിട്ടിയ വ്യക്തി അത് മനസ്സിലാക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കാം. അർധവൃത്താകൃതിയിലുള്ള കത്തിയുടെ കറക്കലാണ് ആന്തരികാവയവങ്ങളെ തകർത്തുകളയുന്നതെന്നാണ്, ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തിട്ടുള്ള പൊലീസ് സർജ്ജൻ പങ്കുവെയ്ക്കുന്ന വിവരം.
ഇതിൽ ആദ്യത്തെ രണ്ട് കുത്ത് കിട്ടിയാൽ മിനുട്ടുകൾക്ക് ഉള്ളിൽ മരണം സംഭവിക്കും. മൂന്നാമത്തെ കുത്തിൽ ആന്തിരകവയവങ്ങൾ ഭാഗിഗമായോ പൂർണ്ണമായോ തകരും. പ്രധാനമായും കരൾ,. ധമനികൾ എന്നിവയെ ഫോക്കസ് ചെയ്താണ് ഈ രീതി ഉപയോഗിക്കുന്നത്. കൈകൾ പുറകോട്ട് പിടിച്ചുവെയ്ക്കുന്നതിനിടയിൽ ഇര, വലിയ രീതിയിൽ പ്രതിരോധിച്ചാൽ ഇതിൽ ആദ്യത്തെ രണ്ട് കുത്തുകൾക്കും ബുദ്ധിമുട്ടാണ്. അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അർജുനേയും, കണ്ണൂരിൽ കൊല്ലപ്പെട്ട സച്ചിൻ ഗോപാലിനേയും ഇതേ രീതിയാണ് ഉപയോഗിച്ചാണ് ആക്രമിച്ചത്. വളരെ പെട്ടന്ന് കാര്യമായ ചെറുത്ത് നിൽപ്പ് ഉണ്ടായിട്ടില്ലെങ്കിൽ ഉപയോഗിക്കുന്ന ആദ്യത്തെ രീതിയിലാണ് അഭിമന്യൂവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രമുഖ പൊലീസ് ഫോറൻസിക് വിദഗ്ധൻ മറുനാടൻ മലയാളിക്ക് നൽകിയ വിവരം.
ഇത്രയധികം ചൂടിൽ നിർമ്മിക്കുന്ന കത്തികൾ ഇന്ത്യയിൽ നിന്ന് വരുന്നതല്ലെന്നാണ് നിഗമനം.ഗൾഫ് നാടുകളിൽനിന്നാണ് ഈ മാരകായുധങ്ങൾ വരുന്നതെന്ന് മാറാട് കലാപകാലത്ത്തന്നെ വ്യക്തമായിരുന്നു. രണ്ടാം മാറാട് കലാപത്തിൽ ഉപയോഗിച്ച ആയുധകൊണ്ട് ഒരു വരവരച്ചാൽപോലും നടുപിളർന്നുപോവുന്ന രീതിയിലായിരുന്നു..അഷ്്ക്കർ എന്ന അക്രമി വെട്ടിനിടയിൽപെട്ട് ശരീരം പിളർന്ന് മരിച്ചുപോയതും ആയുധങ്ങളുടെ മൂർച്ചകൊണ്ടാണെന്ന് പൊലീസിലെ വിദഗ്ദ്ധർ സമ്മതച്ചിട്ടുണ്ട്.
കണ്ണൂരിൽ മാത്രം കൊല്ലപ്പെട്ടത് ആറുപേർ
മുമ്പ്, എൻ.ഡി.എഫ് നടത്തിയ കൊലപാതകളെല്ലാം, സാധാരണ മറ്റ് രാഷ്ടീയ പാർട്ടികൾ നടത്തുന്ന കൊലപാതകങ്ങൾക്ക് സമാനമായിരുന്നു. കഴുത്തിന്റെ ഇരുവശത്തും, മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള വെട്ടാണ് ഈ രീതി. ഇതിനിടെ ഇരയുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിരോധം ഉണ്ടാകുന്ന പക്ഷം വെട്ടിന്റെ എണ്ണം വർധിച്ച്, കൈ, ഷോൽഡർ എന്നീ ഭാഗത്തേക്കും, തിരിഞ്ഞ് ഓടാൻ ശ്രമിച്ചാൽ കഴുത്തിന് താഴെയായി പുറക് വശത്തുമാണ് വെട്ടുന്നത്. നടന്ന് പോകുന്ന വ്യക്തിയുടെ കഴുത്തിന് ആദ്യമേ, വെട്ടാൻ കഴിയില്ലെയെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ഉപയോഗിക്കുന്ന ലെഗ്- വി രീതിയാണ് മലബാറിൽ നിലവിലുണ്ടായിരുന്നത്.
അതായത്, ഇര ഓടാതിരിക്കാൻ, മുട്ടുകാലിന്, വാൾ കറക്കി രണ്ട് ഭാഗത്ത് നിന്നും വെട്ടുന്ന രീതിയാണ് ( മരം വെട്ടാൻ ഉപയോഗിക്കുന്ന രീതി) ഇത്. ഓടാൻ കഴിയാതെ നിലത്ത് വീഴുന്ന ഇരയെ, കഴുത്തിന് വെട്ടിയാണ് പിന്നീട് കൊലപ്പെടുത്തുക. കണ്ണൂർ ഇരിട്ടിക്കടുത്ത് ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ദിലീപനെയും കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഒ.ടി ബിനീഷിനേയും, ശ്യാമപ്രസാദിനേയും എൻ.ഡി.എഫ് പ്രവർത്തകർ കൊലപ്പെടുത്തിയത്, ഈ രീതിയിലായിരുന്നു. ഇതിൽ ബിനീഷിന്റെ കൊലപാതക കേസിലെ പ്രധാന പ്രതിയാണ് പിന്നീട് സിറിയയിൽ ഭീകരവാദ പ്രവർത്തനങ്ങൾക്കിടയിൽ കൊല്ലപ്പെട്ടത്.
കണ്ണൂരിലെ ഇരിട്ടിയിൽ പകൽ സമയം ബസിൽ യാത്ര ചെയ്യുകയായിരുന്ന അശ്വിനി കുമാറിനെ കൊലപ്പെടുത്തിയതാണ് സംസ്ഥാനത്ത് എൻ.ഡിഎഫ് ചെയ്ത കൊലപാതകങ്ങളിൽ വെച്ച് ഏറ്റവും വലിയ പദ്ധതി. ബസിന് നേരെ ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം, ഒന്നിലധികം പേർ ചേർന്ന്, വാളുകൾ ഉപയോഗിച്ച് കഴുത്തിനും, തലയ്ക്കും നെഞ്ചിനും തുടരെ വെട്ടുകയായിരുന്നു. ആഴത്തിലുള്ള നിരവധി മുറിവുകളാണ് അശ്വിനി കുമാറിന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നത്.
സിപിഎം പ്രവർത്തകൻ സലീമിന്റെ കൊലപാതകം നേരെത്തെ കണ്ട് വരുന്ന രീതിയിലാണ് എൻ.ഡി.എഫ് പ്രവർത്തകർ നിർവഹിച്ചിരുന്നത്. കണ്ണൂരിൽ മാത്രം നാല് സിപിഎം പ്രവർത്തകരേയും, രണ്ട് സംഘപരിവാർ പ്രവർത്തകരെയുമാണ് എൻ.ഡി.എഫ് കൊലപ്പെടുത്തിയത്.
കില്ലർ സ്ക്വാഡുകളും ആയുധ പരിശീലനവും
ചിലയിടങ്ങളിൽ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചുള്ള ആക്രമണവും ഇവർ നടത്തി വരുന്നുണ്ട്. വിരലിനിടയിൽ ഒളിപ്പിച്ച് വരുന്ന ബ്ലേഡ് കൊണ്ട് സെക്കന്റുകൾ മാത്രം നീളുന്ന, വയറിന് നേരെയുള്ള വിശിയെടുക്കുന്ന ഒരു വര. രണ്ട് സെൻരിമീറ്റർ വരെ ആഴത്തിൽ ഉണ്ടാകുന്ന ഈ മുറിവുകൾ, ആന്തരികവയവങ്ങൾ പുറത്തേക്ക് വരുന്നതിന് കാരണമാകും. കഴിഞ്ഞ വർഷം കണ്ണൂരിൽ ഇത്തരം മൂന്ന് ആക്രമണങ്ങൾ എൻഡിഎഫ് നടത്തിയിട്ടുണ്ട്.
ഓടുന്ന വ്യക്തിയുടെ കാലിൽ ലെഗ്-വി കട്ട് ചെയ്യുന്നതിനുള്ള പരിശീലനത്തിനായാണ്, ഓടുന്ന ബൈക്കിന്റെ പുറകിലിരുന്ന്, പട്ടിയുടെ കാല് വെട്ടി പരിശീലിച്ചിരുന്നതെന്നാണ്, പൊലീസ് അന്വേഷണങ്ങളിൽ നിന്ന് വ്യക്തമായത്. ഒടുന്ന പട്ടിയുടെ മുന്നിലെ കാൽ, ബൈക്ക് ഉള്ളതിന്റെ എതിർ വശത്തെ കാൽ എന്ന നിലയിലാണ് പരിശീലന സമയങ്ങളിൽ ടാസ്ക് നൽകുക. കണ്ണൂർ ജില്ലയിലെ പിണറായിക്ക് അടുത്ത് ഏതാനം ദിവസങ്ങൾക്ക് മുമ്പ് വാളുകൊണ്ട് വെട്ടിയ നിലയിൽ പട്ടികളെ കണ്ടതായി റിപ്പോർ്ട്ടുണ്ട്. നാറാത്ത് ആയുധ പരിശീലന കേന്ദ്രത്തിലെ റെയ്ഡിൽ നിന്ന് പുല്ലും കമ്പും കൊണ്ട് നിർമ്മിച്ച മനുഷ്യരൂപങ്ങളും, കൊലപാതക പരിശീലനത്തിനായി തയ്യാറാക്കിയതായി കണ്ടെത്തിയിരുന്നു.ഇത്തരം ആയുധപരിശീലന ക്യാമ്പുകളിൽവെച്ച് എൻഡിഎഫ് എന്തിനും തയ്യാറായ കില്ലർ സ്്്ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്.
എൻ.ഡി.എഫും പോപ്പുലർ ഫ്രണ്ടും ചെയ്യുന്ന കൊലപാതകങ്ങൾ പൂർണ്ണമായും ജില്ലാ നേതൃത്വത്തിന്റെ അറിവോടെയായിരിക്കും എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. കാരണം, മണിക്കൂറികൾക്കുള്ളിൽ തന്നെ, മറ്റ് ജില്ലകളിൽ നിന്നോ, പ്രദേശത്ത് നിന്നോ എത്തിയവർ ആയിരിക്കും കൊലപാതകം ചെയ്തിട്ടുണ്ടാകുക. മറ്റ് രാഷ്ടീയ പാർട്ടികളുടെ കൊലപാതകത്തിൽ 90 ശതമാനവും, കൊലപാതകം നടന്ന പ്രദേശത്തിന് ചുറ്റുവട്ടമുള്ള പ്രദേശത്ത് നിന്നുള്ളവരാകും, കൃത്യം നടത്തുക.
അതായത്, മറ്റ് ജില്ലകളിൽ നിന്ന് പോലും ഒരു പ്രദേശത്ത് മണിക്കൂറികൾക്കുള്ളിൽ കേന്ദ്രീകരിച്ച് വളരെ, പ്രൊഫഷണലായി, കുറഞ്ഞ വെട്ടിൽ കൊലപാതകം നടത്താനുള്ള പരിശീലനം ഇവർക്ക് ലഭിച്ചുട്ടുണ്ട് എന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
Stories you may Like
- അഭിമന്യുവിന്റെ കൊലയാളികളെ സഹായിക്കുന്നത് സിപിഎം എന്ന് ബിജെപി
- അഭിമന്യു വധക്കേസിലെ രേഖകൾ കോടതിയിൽ നിന്നും കാണാതായി
- അഭിമന്യുവിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ്
- കാമ്പസ് ഫ്രണ്ടുകാർ നെഞ്ചിൽ കത്തി കുത്തിയിറക്കി അഭിമന്യുവിനെ കൊന്നിട്ട് അഞ്ച് വർഷം
- രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ അഭിമന്യു ഈശ്വരനെയും ആവേശ് ഖാനെയും ഉൾപ്പെടുത്തി
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്