കാർഷിക സർവകലാശാലയിൽ 350തോളം അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കാൻ നീക്കം; ഓരോ നിയമനത്തിനും 30 മുതൽ 40 ലക്ഷം വരെ കൈക്കൂലി വാങ്ങാൻ നീക്കമെന്ന് ആക്ഷേപം; 14 കോടിയുടെ കൈക്കൂലിപ്പണത്തിലെ പങ്കു മോഹിച്ച് വിരമിച്ച അദ്ധ്യാപകരുടെ അസിസ്റ്റന്റ് കോച്ചിങ് കേന്ദ്രവും; അമ്പലവയൽ കേന്ദ്രത്തിൽ കാർഷിക കോളജ് തുടങ്ങുന്നത് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്താതെ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: കാർഷിക സർവകലാശാലയിൽ വീണ്ടും അദ്ധ്യാപക നിയമനത്തിന് അവസരം ഒരുക്കുന്നതായി ആക്ഷേപം. 2010 മുതലുള്ള കണക്കെടുത്താൽ ഏകദേശം രണ്ടായിരത്തോളം കൃഷിശാസ്ത്രം പഠിച്ച കേരള കാർഷിക സർവ്വകലാശാലയിലെ ബിരുദധാരികൾ തൊഴിൽ രഹിതരായി തെരുവു തെണ്ടുന്ന അവസ്ഥയിൽ കൃഷി ശാസ്ത്ര വിദ്യാർത്ഥികളുടെ സീറ്റ് 208-ൽ നിന്നും 420 ലേക്ക് ഉയർത്തുന്ന നടപടിയാണ് വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും ഇടയാക്കുന്നത്. കൂടുതൽ അദ്ധ്യാപക നിയമനത്തിന് വേണ്ടിയാണ് ഈ നീക്കമെന്നാണ് പ്രധാന ആക്ഷേപം. വിദ്യാർത്ഥികളുടെ എണ്ണം കൂടുന്നതോടെ അസി. പ്രൊഫസർമാരെ നിയമിക്കേണ്ടി വരും.
350തോളം അസി. പ്രൊഫസർമാരെ നിയമിക്കാനാണ് നീക്കം. 14 കോടിയുടെ കൈക്കൂലിപ്പണം ലക്ഷ്യം വച്ചുകൊണ്ടുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. സർവ്വകലാശാലയിൽ നിലനിൽക്കുന്ന എല്ലാ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് സീറ്റ് വർദ്ധന നടപ്പിലാക്കിയിരിക്കുന്നത്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ മാനദണ്ഡങ്ങളെ മുഴുവൻ കാറ്റിൽ പറത്തിയാണ് വിദ്യാർത്ഥികളുടെ സീറ്റ് ഇരട്ടിയോളമായി വർദ്ധിപ്പിച്ചിരിക്കുന്നത്. മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ സീറ്റ് വർദ്ധിപ്പിക്കാൻ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ അനുവാദം കൊടുക്കുകയുള്ളൂ.
ലാബ്, ക്ലാസ് റൂം, വേണ്ടത്ര അദ്ധ്യാപകർ, ഹോസ്റ്റൽ സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതെയാണ് ഇപ്പോൾ സർവ്വകലാശാലയുടെ അമ്പലവയൽ കേന്ദ്രത്തിൽ കാർഷിക കോളജ് ആരംഭിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഏകദേശം 60 ഏക്കർ സ്ഥലവും 30 കോടിയോളം രൂപയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട് അമ്പലവയലിൽ പുതിയ കോളജ് സ്ഥാപിക്കാൻ. എന്നാൽ ഇതൊന്നുമില്ലാതെയാണ് അവിടെ പുതിയ കോളജ് തുടങ്ങുന്നത്. 60 വിദ്യാർത്ഥികൾക്കായി അവിടെ മാത്രം നിയമിക്കാനുള്ള 45 അസിസ്റ്റന്റ്റ് പ്രൊഫസ്സർമാരുടെ നിയമനം ലാക്കാക്കി മാത്രമാണ് ഇവിടെ ഇപ്പോൾ കോളജ് സ്ഥാപിക്കുന്നത്. ഒപ്പം സർക്കാരിന് കടുത്ത സാമ്പത്തിക ബാധ്യതയും ഇത് വരുത്തിവയ്ക്കും.
അതേസമയം സീറ്റ് വർദ്ധനയുമായി ബന്ധപ്പെട്ട് സർവ്വകലാശാല ജനറൽ കൗൺസിൽ ഇനിയും നടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്നും പറയപ്പെടുന്നു. സീറ്റ് വർദ്ധനവ് പരിശോധിക്കാൻ ജനറൽ കൗൺസിൽ രൂപീകരിച്ച സബ് കമ്മിറ്റി ഒരു കോളേജിലും ബന്ധപ്പെട്ട പരിശോധനകൾ നാളിതുവരെ നടത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. ഈ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വേണം സീറ്റ് വർദ്ധന നടത്താൻ. എന്നാൽ സീറ്റ് വർദ്ധനയുമായി ജനറൽ കൗൺസിൽ നടപടികൾ സ്വീകരിക്കുന്നതിന് വളരെ മുമ്പുതന്നെ കാർഷിക സർവ്വകലാശാല വർധിപ്പിച്ച സീറ്റുകളിലേക്ക് ഈ വർഷം തന്നെ അഡ്മിഷൻ നടത്താൻ പ്രവേശന പരീക്ഷ കമ്മീഷണറോട് ആവശ്യപ്പെട്ടതായ രേഖകൾ മറുനാടന്‍ ലഭിച്ചു.
സീറ്റ് വർദ്ധനയുമായി ബന്ധപ്പെട്ട് സർവ്വകലാശാലയുടെ അക്കാദമിക് കൗൺസിൽ 22-2-2018-ൽ അംഗീകരിച്ച ഫയൽ സർവ്വകലാശാലയുടെ 131-മത് ജനറൽ കൗൺസിൽ അംഗീകരിക്കുന്നത് 24-3-2018-ൽ മാത്രമാണ്. എന്നാൽ വർധിപ്പിച്ച സീറ്റുകളിലേക്ക് ഈ വർഷം തന്നെ അഡ്മിഷൻ നടത്താൻ പ്രവേശന പരീക്ഷ കമ്മീഷണറോട് കേരള കാർഷിക സർവ്വകലാശാല രജിസ്ട്രാർ ആവശ്യപ്പെട്ടതാകട്ടെ 1-2-2018-നും. അതായത് ഏകദേശം ഒരുമാസം മുമ്പ്. ഈ രേഖകളും മറുനാടൻ പുറത്തുവിടുകയാണ്.
സീറ്റ് വർദ്ധനയുടെ കച്ചവടം തകൃതിയായി നടക്കുമ്പോഴും, കഴിഞ്ഞ വീയെസ് ഇടതുപക്ഷ സർക്കാറിന്റെ കാലത്ത് സർവ്വകലാശാല അഭിമാന പുരസ്സരം കുട്ടികൾക്ക് സമർപ്പിച്ച വെള്ളാനിക്കരയിലെ കാലാവസ്ഥ പഠന-ഗവേഷണ അക്കാദമിയിൽ ആരംഭിച്ച ബി.എസ്സി, എം.എസ്സി 'ഇന്റഗ്രേറ്റഡ് ക്ലൈമറ്റ് ചെയ്ഞ്ച് അഡാപ്റ്റേഷൻ' കോഴ്സ് നിർത്തലാക്കുന്നതായും അറിയാൻ കഴിയുന്നു. 2010-ൽ ആരംഭിച്ച ഈ കോഴ്സ് പൂർത്തിയാക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾ ഇതുമൂലം ഇപ്പോൾ വഴിയാധാരമായിരിക്കുകയാണ്. ഏകദേശം പത്തുലക്ഷം രൂപയോളം കുട്ടികളുടെ മാതാപിതാക്കൾ ഈ കോഴ്സിന്റെ പഠനത്തിന് ചെലവഴിച്ചെന്നാണ് അറിയാൻ കഴിയുന്നത്. സർവ്വകലാശാലയുടെ ഇത്തരം അനീതികളോട് പ്രതിഷേധിച്ചുകൊണ്ട് സർവ്വകലാശാല ആസ്ഥാനത്ത് സിപിഐ. അനുകൂല വിദ്യാർത്ഥി സംഘടനയും സിപിഎം. അനുകൂല ജീവനക്കാരും സമരം നടത്തിവരുന്നതായും അറിയുന്നു.
അതേസമയം പുതുതായി നിയമിക്കാനുള്ള അസിസ്റ്റന്റ്് പ്രൊഫസ്സർമാരുടെ ഒഴിവിലേക്കായുള്ള പരീക്ഷകളിലും അഭിമുഖത്തിലും സുനിശ്ചിത വിജയം ഉറപ്പിക്കാമെന്ന മോഹന വാഗ്ദാനവുമായി സർവ്വകലാശാലയിലെ തന്നെ വിരമിച്ച കുറെ അദ്ധ്യാപകർ കൂടി സർവ്വകലാശാലാ പരിസരത്തുതന്നെ കോച്ചിങ് ക്ലാസുകൾ സംഘടിപ്പിച്ചതും വിവാദമായി. ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിക്കും വിധം പത്രമാധ്യമങ്ങളിൽ പരസ്യം ചെയ്ത ഈ സ്ഥാപനത്തിന് എതിരെ സർവ്വകലാശാലയ്ക്ക് പരാതി കിട്ടിയതായും അറിയുന്നു. എന്നാൽ കോച്ചിങ് ക്ലാസിന്റെ മറവിൽ നിയമനവുമായി ബന്ധപ്പെട്ടവർക്ക് കൈക്കൂലി ഉറപ്പുവരുത്തുന്ന ദല്ലാളുകളാണ് ഈ സ്ഥാപനം നടത്തുന്നതെന്നും ആരോപണവും ഉയർന്നിട്ടുണ്ട്.
അതിന്നിടെ സിപിഐ.യ്ക്ക് മേൽക്കൈ ഉള്ള കാർഷിക സർവ്വകലാശാലയുടെ മുഴുവൻ ഭരണവും കയ്യാളാൻ ശ്രമിക്കുന്ന സിപിഐ.യ്ക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് വെറ്ററിനറി സർവകലാശാലയുടെ കൂടി പ്രൊ ചാൻസിലർ ചുമതലയിൽ നിന്നും മന്ത്രി സുനിൽ കുമാറിനെ മാറ്റിക്കൊണ്ട് ഗവർണർ ഈയ്യിടെ ഇറക്കിയ ഉത്തരവ്. സർവകലാശാല ആക്ട് പ്രകാരം മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയായിരിക്കണം പ്രൊ ചാൻസലർ. എന്നാൽ ഈ സർക്കാർ വന്നപ്പോൾ ആക്ടിന് വിരുദ്ധമായി സുനിൽകുമാർ ചുമതല പിടിച്ചു വാങ്ങുകയായിരുന്നുവെന്ന ആരോപണവും ശക്തം. കഴിഞ്ഞ രണ്ടര വർഷമായി വെറ്ററിനറി സർവ്വകലാശാലക്ക് വിസിയും ഇല്ല. ഡോ. ബി. അശോക് 2015 ഡിസംബറിലാണ് ചുമതല ഒഴിഞ്ഞത്. വിസി നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു മാസങ്ങൾ കഴിഞ്ഞിട്ടും സ്റ്റേ മാറ്റാൻ ഈ സർക്കാർ നടപടിയെടുത്തുമില്ല.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍