വാരിക്കോരി കൊടുത്ത ഉമ്മൻ ചാണ്ടിയെ പോലും അടുപ്പിക്കാതെ പിണറായിയെ പ്രധാന ചടങ്ങുകളിൽ എല്ലാം വിളിച്ചു സുഖിപ്പിച്ച കത്തോലിക്കാ സഭയ്ക്ക് തിരിച്ചടി; പോട്ടയിൽ പോയും കോട്ടയത്തു പോയും സഭാ സ്തുതി നടത്തിയതിനെതിരെ ഉണ്ടായ എതിർപ്പിനുള്ള പ്രായശ്ചിത്തം; മുഖത്ത് നോക്കി കോഴക്കാരെന്ന് വിളിച്ച് മെത്രാന്മാർക്ക് മുഖ്യമന്ത്രി പണി കൊടുത്തത് കരുതിക്കൂട്ടി തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: വിദ്യാഭ്യാസ കച്ചവടത്തിൽ ക്രിസ്ത്യൻ മാനേജുമെന്റുകൾക്കെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രി പിണറായി വിജയന് മുമ്പിൽ പ്രതിസന്ധിയിലാവുകയാണ് കത്തോലിക്കാ സഭ. മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ സ്വഭാവം അറിയില്ലെന്നും കേരളത്തിലേയും ഭാരതത്തിലേയും വിദ്യാഭ്യാസ മേഖലയിൽ സഭകൾക്കും സ്വാശ്രയ മാനേജ്മെന്റുകൾക്കുമുള്ള സ്ഥാനം നിഷേധിക്കാനാകില്ലെന്നും പറഞ്ഞ് തടിതപ്പുകയായിരുന്നു സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മോർ ജോർജ് ആലഞ്ചേരി. കോഴിക്കോട് ദേവഗിരി കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവെയാണ് ക്രിസ്ത്യൻ മാനേജ്മെന്റുകൾക്കും സ്വാശ്രയ സ്ഥാപനങ്ങൾക്കും എതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനം നടത്തിയത്. വിദ്യാഭ്യാസം കച്ചവടമാക്കുന്നതിൽ ആദ്യം മുഖം തിരിഞ്ഞ് നിന്നവരായിരുന്നു ക്രിസ്ത്യൻ മാനേജ്മെന്റുകൾ. എന്നാൽ അവർ ഇപ്പോൾ കച്ചവടക്കാരായി മാറിയെന്നും അപൂർവം ചിലർ മാത്രമാണ് അതിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രിയെ ഒപ്പം നിർത്തി സുഹൃത്താക്കാനുള്ള നീക്കമാണ് ക്രൈസ്തവ മാനേജ്മെന്റുകൾ നടത്തിയിരുന്നത്. യുഡിഎഫ് നേതാക്കളെ പോലും അടുപ്പിക്കാതെയായിരുന്നു ഈ ബോധപൂർവ്വമായ നീക്കം. ഏറെ വിമർശനം കേൾക്കേണ്ടി വന്നിട്ടും സഭക്കു വേണ്ടതൊക്കെ ചെയ്തു കൊടുത്ത യുഡിഎഫ് കടുത്ത പ്രതിസന്ധിയിലുമായി. മെഡിക്കൽ കോളേജുകൾ, എഞ്ചിനീയറിങ്ങ് കോളേജുകൾ, എയിഡ്സ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വാശ്രയ വിദ്യാലയങ്ങൾ വാരി കോരി കൊടുത്ത രാഷ്ട്രീയ നോതാക്കളെയും സഭയിലെ തന്നെ മുതിർന്ന ജനനേതാക്കളെയും പൂർണ്ണമായും അവഗണിച്ചു. ഇവരെയൊക്കെ കാരുണ്യ വർഷ സമാപന സമ്മേളനത്തിലേക്ക് ക്ഷണിക്കാതെ പിണറായി വിജയനെ മാത്രം ക്ഷണിക്കുക പോലും ചെയ്തു. ഇവിടെ ക്രൈസ്തവ സഭയ്ക്കൊപ്പം നിന്നാണ് പിണറായി സംസാരിച്ചത്. ''നികൃഷ്ട ജീവി'' പദപ്രയോഗം തന്നെ വ്യക്തിയാണ് പിണറായി. എന്നിട്ടും പിണറായിയെ ആദരിച്ച കത്തോലിക്ക മെത്രാൻ സമിതിയിലെ മെത്രാൻ ഇപ്പോൾ പിണറായിക്കെതിരെ പ്രതികരിക്കാനാവാതെ ധർമ്മ സങ്കടത്തിലാണ്. ദേവഗിരിയിൽ അത്രയധികം വിമർശനമാണ് പിണറായി നടത്തിയത്.
ചാലക്കുടിയിലെ ഡിവൈൻ ധ്യാന കേന്ദ്രത്തിലെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടകനും പിണറായി തന്നെയായിരുന്നു. പിണറായിയുടെ ഈ രണ്ടു ചടങ്ങുകളും അടുത്ത നാളിൽ നടന്ന സിപിഐ(എം) കമ്മറ്റി ചർച്ചകളിൽ കടുത്ത പ്രതിഷേധത്തിനിടയാക്കി. സഭാ നേതാക്കൾക്ക് മുന്നിൽ മുട്ടുമടക്കരുതെന്നായിരുന്നു സിപിഐ(എം) നിലപാട്. എന്നും പിണറായി ഈ പക്ഷക്കാരനുമായിരുന്നു. എന്നാൽ സ്വാശ്രയ കോളേജുകളിൽ കോഴ വാങ്ങുന്നതിനു കൂട്ടുനിൽക്കുന്ന മെത്രാൻ സമിതിയുടെ ചെയ്തികളെ ന്യായീകരിക്കുകയാണ് കാരുണ്യവർഷത്തിലേയും പോട്ടയിലേയും സമ്മേളനങ്ങളിലെ പിണറായി സാന്നിദ്ധ്യം എന്നായിരുന്നു സിപിഐ(എം) യോഗത്തിൽ ഉയർന്ന വികാരം. ഇക്കാര്യം ചില മുതിർന്ന നേതാക്കൾ പിണറായിയെ ധരിപ്പിച്ചു. പാർട്ടിയിലെ ഈ വികാരം കണക്കിലെടുത്താണ് കത്തോലിക്ക സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോഴയും പ്രവേശ ഫീസും ഒക്കെ വാങ്ങുന്നുണ്ടെന്നും അതു തിരുത്തപ്പെടേണ്ടതാണെന്നും പിണറായി തുറന്നടിച്ചത്.
ചില തെളിവുകളും വിശദാംശങ്ങളും ഈ നേതാക്കൾ പിണറായിക്ക് കൈമാറി. ഇത് ഇത്തരത്തിലുള്ളതായിരുന്നു. കത്തോലിക്ക സഭ നടത്തുന്ന സ്ഥാപനങ്ങളിലെ ഡൊണേഷൻ പ്രത്യേക രീതിയിലാണ് വാങ്ങുന്നത്. +2 അഡ്മിഷന് സയൻസ് വിഷയങ്ങൾക്ക് അഡ്മിഷൻ ലഭിക്കാൻ 20, 000 മുതൽ 60, 000 വരെ പള്ളി വക സ്കൂളുകൾ വാങ്ങുന്നു. നിശ്ചയിച്ചു വച്ച പണം ഇടവക വികാരിയുടെ നേതൃത്വത്തിൽ പള്ളിയിലെ നേർച്ചപ്പെട്ടിയിൽ എണ്ണി തിട്ടപ്പെടുത്തി ഇടുകയും അങ്ങനെ ചെയ്യുന്നതിന്റെ തൊട്ടടുത്ത ദിവസം വിദ്യാർത്ഥിക്ക് അഡ്മിഷൻ നൽകുകയുമാണ് ചെയ്യുന്നത്. പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി രൂപതകളിലാണ് ഇത് വ്യാപകം. സാധാരണ ആഴ്ചകളിൽ 2000 രൂപ പോലും നേർച്ചപ്പണ വരവില്ലാത്ത പള്ളികളിൽ സ്കൂൾ കോളേജ് അഡ്മിഷൻ കാലഘട്ടത്തിൽ നേർച്ചപ്പെട്ടിയിലെ വരവ് 50, 000 മുതൽ 5 ലക്ഷം വരെയാണ്. നേർച്ചപ്പണമാതിനാൽ ബക്കറ്റു പിരിവു പോലെ കണക്കെടുക്കേണ്ടതില്ല. ആരിൽ നിന്നു വാങ്ങി എന്നു വ്യക്തമാക്കേണ്ടതുമില്ല. ഇത്തരത്തിലാണ് തട്ടിപ്പ് നടക്കുന്നതെന്നാണ് പിണറായിയോട് ബന്ധപ്പെട്ടവർ വിശദീകരിക്കുന്നത്.
5 വർഷങ്ങൾക്ക് മുൻപ് പാലാ രൂപതയുടെ കീഴിലുള്ള ഒരു കോളേജിലേക്കുള്ള അദ്ധ്യാപക നിയമനത്തിനായി 30 ലക്ഷം രൂപ വാങ്ങുകയും ഇതിനെ ചില വൈദികർ തന്നെ ചോദ്യം ചെയ്തതിനാൽ തിരിച്ചു കൊടുക്കേണ്ടി വരുകയും ചെയ്ത വിവാദവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ വിവാദത്തിന് ശേഷമാണ് നേർച്ചപ്പെട്ടി കോഴ പണം ഇടാനുള്ള വേദിയാക്കിയത്. സ്വാശ്രയ കോളേജുകളുടെ ആരംഭം മുതൽ നാളിതുവരെയുള്ള വരവ് ചെലവ് കണക്കുകൾ പഠനവിധേയമാക്കിയാൽ തന്നെ കോഴപ്പണത്തിന്റെ ശ്രോതസ്സ് അറിയാൻ കഴിയുമെന്നും മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. അഴിമതി/ നിയമവിരുദ്ധ നടപടികൾ എവിടെയെങ്കിലും നടന്നു എന്ന വിവരം ഏതെങ്കിലും വിധത്തിൽ അഴിമതി നിരോധന വിജിലൻസ് പള്ളിയിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ മുന്നിലെത്തിയാൽ പത്രവാർത്ത പോലും ആകാതെ തെളിവ് ശേഖരിക്കണമെന്നാണ് നിയമം. ഇത് ക്രൈസ്തവ മാനേജ്മെന്റുകൾക്കെതിരെ പ്രയോഗിക്കണമെന്ന നിലപാടുകാരും സിപിഎമ്മിലുണ്ട്.
കേരളത്തിലെ സകല സെൽഫ് ഫിനാൻസിങ്ങ് കോളേജുകളുടെയും ആരംഭം മുതലുള്ള വരുമാന ചിലവു കണക്കുകളെടുത്താൽ കേരളത്തിലെ മിക്ക മെത്രാന്മാരും പ്രതിസന്ധിയിലാകുമെന്നാണ് ഇവരുടെ വാദം. കാരണം അവർക്കൊക്കെ ഇത്തരം സെൽഫ് ഫിനാൻസിങ്ങ് സ്ഥാപനങ്ങളുണ്ട്. അവിടെയൊക്കെ തീവെട്ടിക്കൊള്ള നടക്കുന്നുമുണ്ട്. എം. ജി. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കുട്ടിക്കാനം മരിയൻ കോളേജിൽ ബിബിഎ അഡ്മിഷനു വാങ്ങുന്ന തലവരിപണം 50, 000 മുതൽ 3 ലക്ഷം വരെയാണ്. സിഎംഐ വൈദികർ നടത്തുന്ന ചില കോളേജുകളിലെ തലവരിപണം ഒരു ലക്ഷം രൂപ മുതൽ മുകളിലോട്ടാണ്. പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന പാലാ സെന്റ് തോമസ് ഹൈസ്കൂളിലെ +1 അഡ്മിഷന് പാലാ കത്തീഡ്രൽ പള്ളി വികാരി പോക്കറ്റിലിട്ടത് 10, 000 രൂപയായിരുന്നു. രേഖയില്ല കണക്കില്ല രസീതില്ല. ഈ പതിനായിരം രൂപ പള്ളി കണക്കിലുമെത്തിയില്ല-ഇങ്ങനെ നീളുന്നു ആരോപണങ്ങൾ. കത്തോലിക്ക സഭയുടെ കീഴിലെ എയിഡ്സ് സ്കൂളുകളിലെയും കോളേജുകളിലെയും അദ്ധ്യാപക നിമനത്തിലും ലക്ഷങ്ങൾ കൈലാകുന്നുണ്ടെന്നും സർക്കാർ ശമ്പളം നൽകുന്ന ഇത്തരം സ്ഥാപനങ്ങളിലെ നിയമനത്തിൽ യാതൊരു സുതാര്യതയുമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇങ്ങനെ നിയമിക്കുന്നിൽ ഭൂരിപക്ഷവും അതാത് അരമനകളിലെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന വികാരി ജനറാൾ, ചാൻസിലർ, പ്രൊക്കുറേറ്റർ എന്നിങ്ങനെ വഹിക്കുന്ന വൈദികരുടെ അടുത്ത ബന്ധുക്കൾക്കാണ് ലഭിക്കുന്നത്. സത്യത്തിൽ ഇതും ബന്ധുനിയമന അഴിമതി തന്നെയാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസികൾ നടത്തിയ അദ്ധ്യാപക നിയമനത്തിന്റെ വിശദാംശങ്ങൾ എടുത്താൽ ഈ ബന്ധുജന നിയമന വിവാദം പുറത്തവരും. പ്രതിമാസം 25, 000 മുതൽ 40, 000 വരെയാണ് ഇങ്ങനെ ബന്ധുജന നിയമനത്തിലൂടെ എയിഡ്സ് സ്കൂളുകളിൽ അദ്ധ്യാപരാകുന്നവരുടെ ആരംഭ ശമ്പളം. സഭാ സമൂഹത്തെല അർഹതപ്പെട്ടവരെല്ലാം ലിസ്റ്റിനു വെളിയിലും. സ്വാശ്രയ കോളേജുകളിലെ അഴിമതികൾ അന്വേഷിച്ചാൽ കത്തോലിക്കാ സഭയുടെ ഒട്ടുമുക്കാൽ സ്ഥാപനങ്ങളും പ്രതികളാകും. ഇതൊക്കെ മുന്നിൽ കണ്ടായിരുന്നു സഭയുടെ ആത്മീയ പരിപാടിയായ കാര്യവർഷ സമാപനത്തിൽ വരെ പിണറായിയെ പങ്കെടുപ്പിക്കാൻ സ്ഥാപിത താൽപ്പര്യക്കാരായ സഭാ പിതാക്കൾ ഏകപക്ഷീയമായി നിശ്ചയിച്ചത്. ഇത് വിജയിച്ചെന്ന സൂചനയും വന്നു. ഇത് മനസ്സിലാക്കിയാണ് സിപിഐ(എം) നേതാക്കളിലെ ഉന്നതർ ക്രൈസ്തവ ചടങ്ങുകളിലെ പുകഴ്ത്തൽ രാഷ്ട്രീയം വിനയാകുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചത്. ഏറ്റുമാനൂർ തെള്ളകത്തു നടന്ന പരിപാടിയിൽ പിണറായിയെ പങ്കെടുപ്പിക്കുന്നതിൽ പ്രതിഷേധിച്ച് പാലാ ചങ്ങനാശ്ശേറി രൂപതകൾ വിട്ടു നിന്നിരുന്ന കാര്യവും ധരിപ്പിച്ചു.
രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന കാർഷിക മേളയിൽ പാലാ മെത്രാനോടൊപ്പം വരും ദിവസങ്ങളിൽ വേദി പങ്കിടുകയാണ്. പാലാ മെത്രാന്റെ ഈ പരിപാടിയിൽ പിണറായിയെ പങ്കെടുപ്പിക്കുന്നതിന് രൂപതയിലെ ഭൂരിപക്ഷം വൈദികരും എതിർക്കുകയാണ്. വൈദികരുടെ എതിർപ്പിനെ മറി കടന്നാണ് പാലാ മെത്രാൻ പിണറായിയെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നത്. ഇതിനിടെ പിണറായി കത്തോലിക്കാ മെത്രാന്മാരുടെ പണപിരിവിനെതിരെ രംഗത്തു വന്നിരിക്കുന്നത് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഇക്കാര്യവും പാർട്ടി നേതൃത്വം പിണറായിയെ ധരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പിണറായിയുടെ പാലാ സന്ദർശനം പോലും സംശയത്തിലായിരിക്കുന്നു. സഭയുടെ ഉന്നതാധികാര സമിതികളിൽ നിന്നും സഭാ വിശ്വാസികളായ നേതാക്കളെയും ജനപ്രതിനിധികളെയും അൽമായ പ്രവർത്തകരെയും ഒഴിവാക്കുന്നതും സജീവ ചർച്ചയായി മാറുകയാണ്. അതുകൊണ്ട് തന്നെ മെത്രാന്മാരെ പിന്തുണയ്ക്കുരുതെന്നാണ് മുഖ്യമന്ത്രിയോട് പല അടുപ്പക്കാരും നിർദ്ദേശിച്ചിരിക്കുന്നത്.
കേരള കോൺഗ്രസ്സുകൾ ഒന്നുമില്ലാത്ത കഴിഞ്ഞ 30 വർഷത്തിനിടയിലെ ആദ്യ സംസ്ഥാന ഭരണം മെത്രാന്മാരുടെ ഉറക്കം കൊടുത്തുന്നു. അവർ ആഗ്രഹിച്ചതു പോലെയൊന്നും കാര്യങ്ങൾ മുന്നോട്ടു പോകുന്നില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുമായി ചങ്ങാത്തം കൂടാനുള്ള ശ്രമം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്