ഐഎംഎ പുറത്താക്കിയ ഡോക്ടർ ഷാജഹാന്റെ അൽ ഷിഫ ആശുപത്രിയിൽ പൈൽസ് ചികിത്സയുടെ പേരിൽ നടക്കുന്ന തീവെട്ടിക്കൊള്ളയോ? ലക്ഷങ്ങൾ ഫീസ് വാങ്ങി ലേസർ ചികിത്സ വാഗ്ദാനം ചെയ്ത രോഗികൾക്ക് നൽകുന്നത് ആർഎഫ് ചികിത്സ മാത്രം; സർജറിമൂലം കോമയിലായ ഇൻഫോ പാർക്ക് ജീവനക്കാരിയുടെ കുടുംബം നിയമ നടപടിക്ക്; കൊല്ലത്തെ യുവാവിന് സർജറിയെ തുടർന്ന് കാല് മുറിച്ചുകളയേണ്ട അവസ്ഥയിൽ: സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്കെതിരെ വ്യാപക പരാതികൾ
അർജുൻ സി വനജ്
കൊച്ചി: ഐഎംഎ പുറത്താക്കിയ ഡോ.ഷാജഹാന്റെ ഉടമസ്ഥതയിലുള്ള എറണാകുളത്തെ അൽ ഷിഫ സൂപ്പർ സ്പെഷ്യാലിറ്റി ഫോർ പൈൽസ് ആശുപത്രി നടത്തുന്നത് അനധികൃത ചികിത്സയും തീവെട്ടികൊള്ളയുമാണെന്ന് ആരോപണം. ഒരു ലക്ഷത്തോളം രൂപ വരെ ഓപ്പറേഷൻ ചാർജ്ജ് വാങ്ങി അത്യാധുനിക ലേസർ ചികിത്സ രോഗികൾക്ക് വാഗ്ധാനം ചെയ്യുന്നുണ്ടെങ്കിലും, ആർ.എഫ് ചികിത്സമാത്രമാണ് ഇവിടെ ചെയ്യുന്നതെന്ന് മുൻ നഴ്സിംങ് സൂപ്രവൈസർ അമ്പിളി ഗോപിനാഥ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതിനാവട്ടെ 15,000 രൂപയിൽ താഴെ മാത്രമാണ് ചെലവ് വരുന്നതെന്നും ഇവർ പറയുന്നു. 2016 നവംമ്പർ 28 ന് അൽഷിഫയിൽ വെച്ച് നടത്തിയ സർജറിമൂലം കോമ സ്റ്റേജിലായ കാക്കനാട് ഇൻഫോപാർക്കിൽ (തിങ് ഫാമം) ജീവനക്കാരി ദിവ്യ ചന്ദ്രന്റെ കുടുംബം ആശുപത്രിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഷാജഹാന്റെ എംഡി ബിരുദത്തിൽ സംശയം ഉണ്ടായതോടയാണ് ഇയാൾക്കെതിരെ ഐഎംഎ നടപടി സ്വീകരിച്ചത്.
മരുന്ന് പരിശോധന നടത്താതെ ഫുൾ ഡോസിൽ ദിവ്യ പി ചന്ദ്രനിൽ ഉപയോഗിച്ചതാണ് പിന്നീട് പെൺകുട്ടി കോമ സ്റ്റേജിൽ ആകാൻ കാരണമായത്. അമ്മയും സഹോദരനും മാത്രമുള്ള ഈ കുടുംബം പെൺകുട്ടിയുടെ ചികിത്സയ്ക്കായിമാത്രം മാസംതോറും പതിനായിരങ്ങളാണ് ചലവിടുന്നത്. ആശുപത്രി അധികൃതരിൽ നിന്ന് ഒരു സാമ്പത്തിക സഹായവും ലഭിച്ചിട്ടില്ലെന്നും, ജോലി ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരും മറ്റ് സുഹൃത്തുക്കളും, ബന്ധുക്കളും ചേർന്നാണ് ഇതുവരെയുള്ള ചികിത്സ ചെലവ് വഹിച്ചതെന്നും പെൺകുട്ടിയുടെ സുഹൃത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ ക്യാമറയ്ക്ക് മുന്നിൽ വരാൻ ദിവ്യയുടെ കുടുംബം തയ്യാറാകുന്നില്ലെന്ന് ദിവ്യയുടെ സുഹൃത്തുക്കൾ പറയുന്നു.
ഫയർ ആൻഡ് സേഫ്റ്റി മുതൽ ഓപ്പറേഷൻ തീയ്യറ്ററിന് വരെ അംഗീകാരങ്ങളില്ലാതെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നതെന്നാണ് മുൻ നഴ്സിംങ് സുപ്രവൈസർ അടക്കമുള്ളവർ ഉയർത്തുന്ന ആരോപണം. ആശുപത്രിയുടെ മാനേജിംങ് ഡയറക്ടറും ചീഫ് മെഡിക്കൽ കൺസൽറ്റന്റുമായ ഷാജഹാൻ യൂസഫിന് സർജറി നടത്താനുള്ള യോഗ്യതകൾ ഇല്ലെന്നാണ് രേഖകളുടെ അടിസ്ഥാനത്തിൽ അബിളി ഗോപിനാഥ് പറയുന്നത്. 2007 ൽ റഷ്യയിലെ ഉളിയാനോവസ്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിഷ്യനായി എംഡി എടുത്തുവെന്നാണ് ഇദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നത്. എന്നാൽ ഇത് വ്യാജമാണെന്നാണ് അമ്പിളി ആരോപിക്കുന്നത്.
ഈ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ട്രാവൻകൂർ കൊച്ചിൻ കൗൺസിലിൽ ഷാജഹാൻ യൂസഫ് സാഹിബിന്റെ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോസ്റ്റൽ ഹോമിയോപതിയിൽ ഡിപ്ലോമമാത്രമാണ് ഷാജഹാന്റെ യോഗ്യത. റിട്ടയേർഡ് ഗവൺമെന്റ് സർജ്ജനായ ഡോ പിസി ജോസഫിന്റെ യോഗ്യതകളെ മറയാക്കിക്കൊണ്ടാണ് ഷാജഹാൻ സർജ്ജറികൾ ചെയ്യുന്നത്. എൺപതിനടുത്ത് പ്രായമുള്ള പിസി ജോസഫ് ഡോക്ടർ ഓപ്പറേഷൻ തീയ്യറ്ററിൽ ഉണ്ടാകും എന്നല്ലാതെ, സർജ്ജറികൾ ചെയ്യുന്നത് അൽഷിഫയിലെ ഓപ്പറേഷൻ തീയ്യറ്ററിൽ ജോലി ചെയ്തിരുന്ന ഒരവസരത്തിലും കണ്ടിട്ടില്ല. പ്രായത്തിന്റെ അവശകൾ കാരണമാണിത്. എന്നാൽ ഡിസ്ചാർജ്ജ് സമ്മറി റിപ്പോർട്ടിൽ സൈൻ ചെയ്യുന്നത് ഡോ പിസി ജോസഫാണ്. മുൻ നഴ്സിംങ് സൂപ്രവൈസർ അമ്പിളി പറയുന്നു.
ഡോ.ഷാജഹാൻ യൂസഫ് സാഹിബ് സർജ്ജറി ചെയ്യാൻ പാടില്ലെന്ന തിരുവനന്തപുരം കൺസ്യൂമർ കോടതി 2015 ലെ വിധി ലംഘിച്ചാണ് ഇപ്പോഴും ഇയാൾ സർജ്ജറികൾ തുടരുന്നതെന്നാണ് മറുനാടൻ മലയാളിയുടെ അന്വേഷണത്തിൽ വ്യക്തമായത്. 2006 മെയ് 10 നാണ് കോട്ടയം സ്വദേശി പ്രസാദ് കുമാർ ടി യെ പൈൽസിനുള്ള ലേസർ സർജ്ജറിക്ക് വിധേയമാക്കുന്നത്. സർജ്ജറിയുടെ തുടർന്ന് നിയന്ത്രിക്കാനാവാത്ത നിലയിൽ മലവും മൂത്രവും പോകുന്ന അവസ്ഥയിലെത്തി. തുടർന്ന് എസ്.ഐ മുതൽ അന്നത്തെ ആരോഗ്യമന്ത്രി പികെ ശ്രീമതി ടീച്ചരുടെ മുന്നിൽ വരെ പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് 2008 ൽ കോടതിയെ സമീപിച്ചത്. തനിക്ക് 16 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഡോ ഷാജഹാൻ ഇനി സർജ്ജറികൾ ചെയ്യാൻ പാടില്ലെന്നും 30.04.2015 ൽ വിധിച്ചു. തനിക്ക് മുമ്പും തനിക്ക് ശേഷവുള്ള മറ്റെല്ലാ കേസുകളും കോടതിയിൽ എത്തുന്നതിന് മുമ്പ് പണം നൽകി ഒത്തുതീർപ്പാക്കുകയാണ് പതിവെന്നും പ്രസാദ് മറുനാടൻ മലയാളിയോട് പറഞ്ഞു.
താൻ അൽഷിഫയുടെ ലേസർ തട്ടിപ്പിന്റെ ഇരയാണ്. മലദ്വാരത്തിന്റെ ഭാഗങ്ങൾ മുറിവുകൾകൊണ്ട് ഇരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. പിന്നീട് തൃപ്പുണിത്തുറ ഗവൺമെന്റ് ആയുർവേദ മെഡിക്കൽ കോളേജിലെ 94 ദിവസത്തെ ചികിത്സയെത്തുടർന്നാണ് എല്ലാം ഭേതമായത്. കൊച്ചി സ്വദേശിയായ റിട്ടയേർഡ് എസ് ഐ മുഹമ്മദലി മറുനാടൻ മലയാളിയോട് പറഞ്ഞു. 2008 ൽ അൽഷിഫയിലെ ഷാജഹാൻ ആണ് എന്നെ സർജ്ജറി ചെയ്തത്. പിന്നീട് നിയന്ത്രിക്കാൻ സാധിക്കാതെ മലവിസർജജനം നടക്കുകയാണ്. അദ്ധ്യാപികയായിരുന്ന ഞാൻ ജോലിയിൽ നിന്ന് ഇതിനെത്തുടർന്ന് വിരമിക്കേണ്ടതായി വന്നു. ആലപ്പുഴയിലെ എലിസബത്ത് ടീച്ചർ മറുനാടനോട് മനസ്സ് തുറന്നു.
കൊല്ലം ജില്ലയിലെ സുജിത്തിന് സർജറിയെ തുടർന്ന് രണ്ട് കാലിനും ഇൻഫക്ഷൻ ബാധിച്ചു. പിന്നീട് കാല് മുറിച്ചുകളയേണ്ട അവസ്ഥയിലെത്തി. എന്നാൽ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ വിദഗ്ധ ചികിത്സയോടെയാണ് സുജിത്ത് രക്ഷപ്പെട്ടത്. കോഴിക്കോട് സ്വദേശിയായ 22 കാരൻ രണ്ട് വർഷങ്ങൾക്ക് മുമ്പാണ് അൽഷിഫയിലെ ചികിത്സയെ തുടർന്ന് മരണപ്പെട്ടത്. ശനിയാഴ്ച സർജ്ജറി ചെയ്ത മലപ്പുറം സ്വദേശിയായ പെൺകുട്ടിക്ക് തുടർന്ന് കഠിനമായ പനി ബാധിച്ചു. ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് സർജ്ജന്മാരുടെ വിദഗ്ധ സംഘം പെൺകുട്ടിയെ പരിശോധിച്ചപ്പോൾ, ലേസർ സർജ്ജറി തന്നെയാണോ അൽ ഷിഫയിൽ നിന്ന് ചെയ്തതെന്ന് ഡോക്ടർമാരുടെ സംഘം സംശയം രേഖപ്പെടുത്തി. നാല് സ്റ്റിച്ച് ഉണ്ടെന്ന് മാത്രമല്ല, മലദ്വാരത്തിന്റെ ഭാഗത്തായി നിരവധി മുറിവുകളാണ് ഉള്ളതെന്നും വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടർമാരുടെ സംഘം നിർദ്ദേശിച്ചു. ഇതനുസരിച്ച് കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയിൽ പിന്നീട് പ്രവേശിപ്പിച്ചു.
പെൺകുട്ടിയുടെ ആരോഗ്യം തിരികെലഭിച്ചതിന് ശേഷം അൽഷിഫയ്ക്കെതിരെ ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്ത് മുന്നോട്ട് പോകുമെന്ന് 20 കാരിയുടെ ബന്ധുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു. ആശുപത്രിയിലെ ഓപ്പറേഷൻ തീയ്യറ്ററും പോസ്റ്റ് ഓപ്പറേഷൻ തീയ്യറ്ററും വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും, വളരെ മോശം നഴ്സിംങ് കെയർ ആണെന്നും സർജ്ജറിക്ക് ശേഷം പെൺകുട്ടി മറുനാടൻ മലയാളിയോട് പറഞ്ഞു. മലദ്വാരത്തിൽ സർജ്ജറി കഴിഞ്ഞ് വേദനയുള്ള സാഹചര്യത്തിലും വീൽചെയറിലാണ് റൂമിലേക്ക് മാറ്റിയത്. ട്രോളി ഇല്ലെയെന്ന് ചോദിച്ചപ്പോൾ നഴ്സുമ്മാർ ചിരിച്ചു. ആകെയുള്ള ട്രോളി ഓപ്പറേഷൻ തീയ്യറ്ററിൽ കേടായ നിലയിലാണെന്നാണ് വിവരം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്