കോടതി കുറ്റവിമുക്തനാക്കിയിട്ടും ശ്രീശാന്ത് പുറത്ത്; റെഡ് ക്രോസിനെ കട്ടുമുടിച്ചയാൾ അകത്തും; രജിത് രാജേന്ദ്രനെ പോലുള്ളവർ മഹത് പ്രസ്ഥാനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും അമരത്ത് വരാതിരിക്കാൻ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് സർക്കാർ ഏജൻസിയുടെ ഉപദേശം; ബിസിസിഐയുടെ അഴിമതി വിരുദ്ധ സെല്ലിലെ മലയാളി അംഗം അഴിമതിക്കാരനെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് മറുനാടന്; ഇന്ത്യൻ ക്രിക്കറ്റിലെ ഇരട്ട നീതിയുടെ നേർചിത്രം ഇങ്ങനെ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം. ഐ പി എൽ വാത് വെയ്പ്പ് കേസിൽ മലയാളി താരം ശ്രീശാന്തിനെ ഡിൽഹി പാട്യാല കോടതി കുറ്റവിമുക്തനാക്കിയിട്ട് രണ്ടു വര്ഷം കഴിയുന്നു. നിരപരാധി എന്ന് കോടതി പറഞ്ഞിട്ടും ബി സി സി ഐ അവരുടെ വരാന്തയിൽ പോലും ശ്രീശാന്തിനെ കയറ്റിയിട്ടില്ല. അഴിമതിയോടും അഴിമിതിക്കാരോടും ഒരു വിട്ടു വീഴ്ചയ്ക്കു ഇല്ലന്നാണ് ബി സി സി ഐ യുടെ നിലപാട്. നിലപാടും നടപടിയും ഒക്കെ നല്ലതു തന്നെ. പക്ഷേ അത് വാക്കുകളിൽ മാത്രമാണ്. ശ്രീശാന്തിനോട് കാട്ടുന്ന അനീതിക്കിടെ ചർച്ചയാകുന്നത് കേരളാ ക്രിക്കറ്റിലെ അഴിമതിക്കാരുടെ സാന്നിധ്യത്തെ കുറിച്ചാണ് ഇപ്പോൾ.
ബി സി സി ഐ യുടെ അഴമതി വിരുദ്ധ പാനലിൽ അതായത് ക്രിക്കറ്റിലെ വാതുവെയ്പ്പും മറ്റു അഴിമതികളും കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ ചുമതലപ്പെട്ടവർ , അതിലൊരാൾ കൊടിയ അഴിമതിക്കാരൻ ആയാലോ സത്യത്തിൽ അങ്ങനെ തന്നെ സംഭവിച്ചിരിക്കുന്നു.ബിസിസി ഐ അഴിമതി വിരുദ്ധ പാനലിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധിയായി കയറിപറ്റിയ രജിത് രാജേന്ദ്രനാണ് ആ അഴിമതിക്കാരൻ. രണ്ട് സർക്കാർ ഏജൻസികളും രണ്ട് ഐ എ എസ് ഉദ്യോഗസ്ഥരും അഴിമിതക്കാരനെന്നും കണ്ടെത്തുകയും തെരെഞ്ഞടുക്കപ്പെട്ട പദവികളിലോ സർക്കാർ ചുമതലകളിലോ ഒരിക്കലും നിയോഗിക്കരുതെന്ന് ശുപാർശ ചെയ്യുകയും ചെയ്ത ആളാണ് കെ സി എ വൈസ് പ്രസിഡന്റു കൂടിയായ രജിത് രാജേന്ദ്രൻ.
കെസിഎയുടെ എല്ലാമെല്ലായിരുന്നു ടിസി മാത്യു. മാത്യുവിനെതിരെ ചില ആരോപണങ്ങൾ ഉയർന്നതോടെ കെസിഎയിലെ ഉന്നത നേതൃത്വം ടിസിയെ സമ്മർദ്ദത്തിലാക്കി. ഓബുഡ്സ്മാൻ നടപടികളെ കുറിച്ച് ഭയപ്പെടുത്തി ടിസിയെ ക്രിക്കറ്റിൽ നിന്നും രാജിവയ്പ്പിച്ചു. തിരുവനന്തപുരത്ത് നടന്ന ക്രിക്കറ്റ് മത്സരത്തിന് പോലും ബിസിസിഐയുടെ വൈസ് പ്രസിഡന്റായ ടിസി മാത്യുവിന് പാസ് അനുവദിച്ചില്ല. അങ്ങനെ അഴമതിക്കെതിരെ കർശന നിലപാട് എടുക്കുമെന്ന സൂചന കെസിഎയിലെ നിലവിലെ ഭാരവാഹികൾ നൽകി. എന്നാൽ ഈ ക്രിക്കറ്റ് മത്സരത്തിൽ അടിമുടി നിറഞ്ഞത് അഴിമതിക്ക് സംസ്ഥാന സർക്കാർ പ്രതിസ്ഥാനത്ത് നിർത്തുന്ന രജിത് രാജേന്ദ്രനായിരുന്നു. ഇത് ഇരട്ട നീതിയെന്നാണ് കെസിഎയിലെ ഒരു വിഭാഗം പറയുന്നത്.
രഞ്ജി ട്രോഫി മത്സരം നടക്കുമ്പോൾ അഴിമിതക്കാരെ കണ്ടെത്താൻ രജിതും ടീമും ജാഗരുകരായ സ്റ്റേഡിയത്തിൽ എത്തുന്നത്. അഴിമതിക്കാരനെ അഴിമതി വിരുദ്ധ പാനലിൽ ബിസിസി ഐ നിശ്ചയിച്ചതിനെ ചിലർ ചോദ്യം ചെയ്തപ്പോൾ പേരിനൊരു വിശദീകരണം ചോദിച്ച് ഫയൽ ക്ലോസ് ചെയ്യാനാണ് ബി സി സി ഐ ശ്രമിച്ചത്. ഈ മാസം ഏഴിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ ന്യൂസിലാന്റ് ട്വന്റി20 മത്സര നടത്തിപ്പിലെ ജോയിന്റ് കൺവീനർ ആയും രജിത് പ്രവർത്തിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാധികാരിയായ കമ്മിറ്റിയിലാണ് മുഖ്യ ചുമതലക്കാരനായി രജിത് രാജേന്ദ്രൻ ഉണ്ടായിരുന്നത്.
രജിത് രാജേന്ദ്രനെതിരെ രൂക്ഷമായ വിലയിരുത്തലാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിലുള്ളത്. ഇന്ത്യൻ റെഡ് കോഴ്സ് സൊസൈറ്റിയുടെ നിയമാവലിയുടെ ചട്ടപ്രകാരം ആജീവനന്തകാലത്തേക്ക് അംഗത്വം റദ്ദ് ചെയ്യാവുന്നതും ഇത്തരം വ്യക്തികൾ ഭാവിയിൽ ഇതുപോലുള്ള മഹത് പ്രസ്ഥാനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും അമരത്ത് വരാതിരിക്കാൻ സർക്കാരും ബന്ധപ്പെട്ട സ്ഥാപനങ്ങളും പൊതുജനങ്ങളും തികഞ്ഞ ജാഗ്രത പുലർത്തണമെന്നും രജിത് രാജേന്ദ്രൻ ഉൾപ്പെടെയുള്ളവരെ കുറിച്ച് റിപ്പോർട്ടിൽ ധനകാര്യ പരിശോധനാ വിഭാഗം കുറിക്കുന്നു. ഇത്തരത്തിൽ അതീവ ഗുരുതര അഴിമതി നടത്തിയെന്ന് ആരോപിക്കുന്ന വ്യക്തിയാണ് കെസിഎയുടെ പ്രധാന പദവിയിലുള്ളത്. ഇദ്ദേഹം ബിസിസിഐയുടെ അഴിമതി വിരുദ്ധ സമിതിയിലുള്ളതെന്നതും ഗൗരവതരമാണെന്ന് കെസിഎയിലെ ഒരു വിഭാഗം പറയുന്നു.
റെഡ്ക്രോസ് സൊസൈറ്റിയുടെ വൈസ് ചെയർമാനായി പ്രവർത്തിച്ച രജിത്തിനും ചെയർമാൻ സുനിൽ സി കുര്യനും ഭരണ സമിതി അംഗം ചെമ്പഴന്തി അനിലിനും എതിരെ ഗുരതരമായ അഴിമതിയാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. 2013ൽ അധികാരത്തിലേറിയ ഈ ടീമിനെതിരെ ആദ്യം അന്വേഷണം നടത്തിയത് തിരുവനന്തപുരം ജില്ലാ കളക്ടർ ആയിരുന്ന ബിജുപ്രഭാകരൻ ആയിരുന്നു. അഴിമതിയും ദുർവ്യയവും ചട്ടലംഘനങ്ങളും എണ്ണിയെണ്ണി പറഞ്ഞാണ് അന്ന് ബിജു പ്രഭാകർ സർക്കാരിന് റിപ്പോർട്ട കൈമാറിയത്. പിന്നീട് എൻ ആർ എച്ച എം ഡയറക്ടർ ആയിരുന്ന ഡോ. കെ എ ബീനയും ബിജു പ്രഭാകർ നടത്തിയ അന്വേഷണത്തെ ശരിവെച്ചു.
തുടർന്ന് ധന മന്ത്രിയുടെ നിർദ്ദേശ പ്രകാരം കഴിഞ്ഞ വർഷം നവംബറിൽ സെക്രട്ടറിയേറ്റിലെ ധനകാര്യ പരിശോധന വിഭാഗം റെഡ്ക്രോസ് ആസ്ഥാനത്ത് എത്തി രേഖകൾ പിടിച്ചെടുത്ത് പരിശോധിച്ചു. രജിത് രാജേന്ദ്രനും സുനിൽ സി കുര്യനും ചെമ്പഴന്തി അനിലും ചേർന്ന് കോടികളുടെ അഴിമതി റെഡ് ക്രോസിൽ നടത്തിയെന്നു തെളിവുകൾ സഹിതം റിപ്പോർട്ടു ചെയ്തു.മൊബൈൽ വാങ്ങാനും എന്തിന് സ്വന്തം ചിട്ടിക്ക് പോലും റെഡ് ക്രോസിന്റെ ഫണ്ടിൽ നിന്നും തുക ഒരു ഉളുപ്പുമില്ലാതെ മാറ്റയെടുത്തതായി കണ്ടെത്തി. അഴിമതിയല്ല പകൽ കൊള്ളയാണ് രജിത് രാമചന്ദ്രനും സംഘവും നടത്തിയതെന്ന് സർക്കാരിന് തന്നെ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക ടീമാണ് ഈ കേസും അന്വേഷിക്കുന്നത്. അന്വേഷണം ഏതാണ്ട് പൂർത്തിയായ ഘട്ടത്തിലാണ്. അഴിമതിയും പണാപഹരണവും കണ്ടെത്തിയതിന് അപ്പുറം മറ്റൊരു വലിയ തട്ടിപ്പുകൂടി ക്രൈംബ്രാഞ്ച് കണ്ടെത്തി എന്നാണ് വിവരം. 2017 ഓഗസ്റ്റ്്് 7 ന് റെഡ്ക്രോസ് ഭാരവാഹികളെ തെരെഞ്ഞടുത്തപ്പോൾ വൈസ്്് ചെയർപേഴ്സനായി തെരെഞ്ഞെടുക്കപ്പെട്ടത് കൃഷ്ണ പി എസ നായരായിരുന്നു. എന്നാൽ റെഡ് ക്രോസിലെ തെരെഞ്ഞടുപ്പിലൊന്നു മത്സരിക്കാതെ രജിത് രാജേന്ദ്രൻ എങ്ങനെ വൈസ് ചെയർമാൻ ആയി എന്ന് ആർക്കും അറിയില്ല.
അതായത് കൃഷ്ണ പി എസ് നായർ എന്ന തന്റെ ഭാര്യയ്ക്ക് പകരം ബുദ്ധിമാനായ രജിത് രാജേന്ദ്രൻ
ഒരു ഉത്തരവിന്റെയും പിൻബലമില്ലാതെ അസാധാരണ നടപടിയിലൂടെ റെഡ്ക്രോസിന്റെ തലപ്പത്ത് എത്തുകയായിരുന്നു. കേസിൽ ഉടൻ തന്നെ കുറ്റ പത്രം നൽകുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ ബിസിസിഐയുടെ അഴിമതി വിരുദ്ധ പാനലിലെ അംഗത്തിനും അഴിമതി കേസിൽ തന്നെ വിലങ്ങു വീണേയ്ക്കും. ക്രൈംബ്രാഞ്ച് ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. റെഡ് ക്രോസ് അഴിമതി കെസിഎയിൽ ചർച്ചയാക്കാൻ ഒരു വിഭാഗം ശ്രമിച്ചിരുന്നു. ഇത് ബിസിസിഐയുടെ ശ്രദ്ധയിലുമെത്തി. ഇതോടെ ബിസിസിഐയുടെ അഴിമതി വിരുദ്ധ സമിതിയുടെ അധ്യക്ഷൻ തിരുവനന്തപുരത്ത് പറന്നെത്തി. കെസിഎ ഭാരവാഹികളുടെ സാന്നിധ്യത്തിൽ കാര്യങ്ങൾ രജിത്തിനോട് ചോദിച്ചു. എന്നാൽ എല്ലാ പ്രശ്നവും തീർന്നുവെന്നും താൻ കുറ്റവിമുക്തനാണെന്നും അവരോട് രജിത് വിശദീരിച്ചു.
ഇതോടെ അഴിമതി വിരുദ്ധ സമിതിയുടെ അധ്യക്ഷൻ മടങ്ങി. രജിത്തിന്റെ ഭാഗത്ത് തന്നെയാണ് നീതിയെന്ന് വിലയിരുത്തുകയും ചെയ്തു. എന്നാൽ പരാതിക്ക് ആധാരമായ വിഷയങ്ങൾ പരിശോധിക്കാതെയാണ് ബിസിസിഐ നിലപാട് എടുത്തത്. കോടതി കുറ്റവിമുക്തനാക്കിയിട്ടും ശ്രീശാന്തിനെ പുറത്തിരുത്താൻ തീരുമാനിക്കുന്ന ബിസിസിഐയുടെ ഭാഗത്താണ് രജിത്തിന്റെ കാര്യത്തിലെ ഇരട്ടത്താപ്പ് എന്നാണ് ഉയരുന്ന ആക്ഷേപം.
Stories you may Like
- കൊച്ചിയിൽ പുതിയ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കാൻ കെസിഎ
- കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവും പാരിസ്ഥിതിക ചർച്ചകളിൽ കുടുങ്ങാൻ സാധ്യത
- കാര്യവട്ടം ഗ്രീൻഫീൽഡിലെ കൂട്ടായ്മ കൊച്ചിയിലെ ഹരിതശോഭ നശിപ്പിക്കാൻ!
- ഏകദിന ലോകകപ്പിന്റെ ഐസിസി ട്രോഫി കേരളത്തിൽ
- ദാവൂദ് ഇബ്രാഹീമിന്റെ സ്വത്തുക്കളുടെ അനന്തരവകാശി മിയാൻ ദാദിന്റെ മകനോ?
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്