അനുനയ ചർച്ചകളിലും കോടികൾ നൽകാമെന്ന മോഹന വാഗ്ദാനങ്ങളിലും വീണില്ല; അൽഷിഫ ഹോസ്പിറ്റലിനെതിരെ സമരം ചെയ്ത നേതാവിന് എതിരെ പാർട്ടിയുടെ പ്രതികാര നടപടി; ഡോ. ഷാജഹാന്റെ കള്ളിപൊളിച്ച യുവമോർച്ച ജില്ലാ സെക്രട്ടറിയെ ജില്ലാ കമ്മിറ്റിയംഗമായി തരം താഴ്ത്തി; അനിൽ ഇടപ്പള്ളിക്ക് എതിരെ കരുക്കൾ നീക്കിയത് മെഡിക്കൽ കോഴയിലെ ആരോപണ വിധേയനും; സെറ്റിൽമെന്റ് രാഷ്ട്രീയത്തിന് നേരെ കണ്ണടച്ച് കുമ്മനവും; കേരളത്തിലെ ബിജെപിയിൽ അഴിമതി വിരുദ്ധർക്ക് രക്ഷയില്ലേ?
ആർ പീയൂഷ്
കൊച്ചി: കണ്ണൂർ, കരുണാ മെഡിക്കൽ കോളേജുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഏറെ വിവാദങ്ങളുണ്ടാക്കി. സ്വാശ്രയ മാനേജ്മെന്റുകൾക്ക് വേണ്ടി ബിജെപി നടത്തിയ നീക്കത്തിനെതിരെ വലിയ പ്രതിഷേധം പാർട്ടിക്കുള്ളിൽ തന്നെ ഉയർന്നു. വിദ്യാർത്ഥികളുടെ പേരിൽ അഴിമതിക്ക് കുടപിടിക്കാനാവില്ലെന്ന് വി മുരളീധരൻ തുറന്നടിച്ചു. നേരത്തെ പാർട്ടിക്കെതിരെ മെഡിക്കൽ കോഴ വിവാദം ഉയർന്നപ്പോഴും ആരോപണ വിധേയരെ രക്ഷിക്കുകയാണ് കുമ്മനം ചെയ്തത്. ആരോപണത്തിൽ പ്രതികളായ എല്ലാവരും ഇപ്പോഴും നേതൃത്വത്തിൽ സജീവമാണ്. അഴിമതിക്കാരെ ബിജെപി സംസ്ഥാന നേതൃത്വം സംരക്ഷിക്കുന്നുവെന്ന ആരോപണം കൂടുതൽ ശക്തമാക്കുന്നതാണ് മറുനാടൻ പുറത്തുവിടുന്ന ഈ വാർത്തയും.
വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി പ്രാക്ടീസ് നടത്തുകയും പൈൽസിന് ചികിത്സയ്ക്കെത്തിയവരെ മാറാരോഗികളുമാക്കിയ അൽഷിഫ ഹോസ്പിറ്റലിനും മാനേജിങ് ഡയറക്ടർക്കുമെതിരെ നിരാഹാര സമരം ചെയ്ത യുവമോർച്ച നേതാവിന് ജില്ലാ പാർട്ടി നേതൃത്വത്തിന്റെ വിലക്ക്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി ജില്ലാ അംഗമായി തരം താഴ്ത്തിയാണ് സമരം ചെയ്ത അനിൽ കെ ഇടപ്പള്ളിക്ക് പാർട്ടി നേതൃത്വം വിലക്ക് ഏർപ്പെടുത്തിയത്. സംഘടനാ പ്രവർത്തനം ശക്തമല്ലെന്നും അതിനാലാണ് അനിലിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റുന്നതെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ അനിലിനെ മാറ്റിയത് അൽഷിഫയ്ക്കെതിരെ സമരം ചെയ്തതിനാണെന്നാണ് ഒരു വിഭാഗം യുവമോർച്ചാ പ്രവർത്തകർ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ഇത് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് ഉയരുന്ന ആരോപണം.
മെഡിക്കൽ കോഴ ആരോപണത്തിൽപ്പെട്ട നേതാവാണ് ഇപ്പോൾ ബിജെപി സംസ്ഥാന നേതൃത്വത്തിലെ പ്രമുഖൻ. ഈ നേതാവാണ് അഴിമതിക്കെതിരെ നിലപാട് എടുത്ത അനിലിനേയും ക്രൂശിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. അൽഷിഫാ പോസ്പിറ്റലിനെതിരെ സമരം തുടങ്ങിയപ്പോൾ തന്നെ ജില്ലാ നേതൃത്വം അനിലിനെ ഒത്തു തീർപ്പ് ചർച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാൽ ജനകീയമായ സമരം ഒത്തു തീർപ്പാക്കാൻ അനിൽ ഒരുക്കമല്ലായിരുന്നു. സമരത്തിൽ നിന്നും പിന്മാറാൻ അഞ്ച് കോടി രൂപ ആശുപത്രി അധികൃതർ വാഗ്ദാനം ചെയ്തുവെങ്കിലും പിന്മാറാതെ മുന്നോട്ട് പോയി. സമരം കൂടുതൽ ജനകീയമായതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ശോഭാ സുരേന്ദ്രനും സമര പന്തൽ സന്ദർശിച്ചു.
ആശുപത്രിയുടെ അംഗീകാരങ്ങൾ റദ്ദാക്കിക്കൊണ്ട്, ആശുപത്രി സീൽ ചെയ്തതോടെ സമരത്തിന്റെ ആദ്യഭാഗം വിജയം കണ്ടു. ഇത്രയും ജനകീയമായ ഒരു സമരം ഏറ്റെടുത്ത് വിജയിപ്പിച്ച അനിലിനെ എന്തുകൊണ്ടാണ് പുറത്താക്കിയതെന്ന് പകൽ പോലെ വ്യക്തമാണെന്നാണ് ജില്ലയിലെ തന്നെ ഒരുവിഭാഗം നേതാക്കളുടെ വാദം. കുമ്മനം പോലും അറിയാതെയാണ് ഇടപെടൽ നടക്കുന്നത്. മെഡിക്കൽ കോഴയിൽ വീണ നേതാവിനൊപ്പം തൊഴിൽ മേളാ വിവാദത്തിൽ കുടുങ്ങിയ സംസ്ഥാന നേതാവും അനിലിനെതിരെ കരുക്കൾ നീക്കി. ഇതൊന്നും കുമ്മനം അറിഞ്ഞില്ലെന്നാണ് സൂചന.
കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസമാണ് അൽഷിഫ ഹോസ്പിറ്റൽ ഫോർ പൈൽസിലെ നഴ്സിംങ് സൂപ്രണ്ടന്റിന്റെ പരാതി അനിലിന് മുന്നിൽ എത്തുന്നത്. ഈ ഹോസ്പിറ്റലിലെ നഴ്സിംങ് സൂപ്രണ്ട് അമ്പിളി ഗോപിനാഥായിരുന്നു പരാതിക്കാരി. അമ്പിളിയുടെ ആരോപണത്തിൽ എത്രമാത്രം കഴമ്പുണ്ട് എന്നറിയാനായി വിവിധ വകുപ്പുകളിലും കോർപ്പറേഷനിലുമടക്കം വിവരാവകാശം സമർപ്പിച്ച് വിവരങ്ങൾ ശേഖരിച്ചു. പൈൽസ് ട്രീറ്റ്മെന്റിന്റെ ചതിക്കുഴിയിൽ വീണ് നരകജീവിതം നയിക്കുന്ന ഇരകളുടെ അടുത്ത് പോയി നേരിട്ട് വിവരം ശേഖരിക്കുകയും ചെയ്തു. എല്ലാ തെളിവുകളും തയ്യാറാക്കി. തുടർന്നാണ് ഇത് മാധ്യമങ്ങൾക്ക് മുമ്പിലെത്തിയത്.
അൽഷിഫ ആശുപത്രിയിലെ വ്യാജ ചികിത്സയ്ക്കെുറിച്ചുള്ള വാർത്ത മറുനാടൻ അടക്കമുള്ള മാധ്യമങ്ങളും പുറത്ത് വിട്ടു. തുടർന്ന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബസിത് കുമാറിന്റെ അനുമതിയോടെ അന്ന് തന്നെ വൈകുന്നേരത്തോടെ ഇടപ്പള്ളി അൽ അമീൻ സ്കൂളിന് മുന്നിലായി അനിൽ റിലേ നിരാഹാര സമരം ആരംഭിക്കുകയും ചെയ്തു. ബിജെപി തൃക്കാക്കര മണ്ഡലം പ്രസിഡന്റ് സമരം ഉദ്ഘാടനം ചെയ്തു. മറ്റ് യുവജന സംഘടനകൾ ഈ വിഷയം പൊടുന്നനെ ഏറ്റെടുക്കുന്നത് തടയാനായിരുന്നു അന്ന് തന്നെ റിലേ നിരാഹാരം അനിൽ ആരംഭിച്ചത്. ഈ വിവരങ്ങളെല്ലാം ജനരക്ഷയാത്രയിലായിരുന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ മുമ്പാകെ തൃശ്ശൂരിൽ എത്തി അന്ന് തന്നെ, ഇടപ്പള്ളി ഏരിയ പ്രസിഡന്റ് വിനോദ് നന്ദനത്തെയും ബിജെപി മുൻ സ്റ്റേറ്റ് കാര്യാലയത്തിന്റെ ചുമതലയിലുണ്ടായിരുന്ന ഡോ, ഇന്ദുചൂഢനെയും ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
തുടർന്നാണ് കുമ്മനം എറണാകുളത്ത് എത്തിയപ്പോൾ സമരപ്പന്തൽ സന്ദർശിച്ചത്. ബിജെപി ഡോക്ടർ സെൽ സ്്റ്റേറ്റ് കൺവീനർ ഡോ ബിനുരാജ് കുമ്മനത്തിന്റെ നിർദ്ദേശപ്രകാരം സമരപന്തലിൽ എത്തുയും വലിയ സഹായങ്ങൾ ചെയ്യുകയുമുണ്ടായി. എന്നാൽ സമരത്തെ തുടക്കം മുതലേ, യുവമോർച്ചയുടെ ജില്ലാ പ്രസിഡന്റും മറ്റ് ചില നേതാക്കളും എതിർത്തരുന്നു. പതിനഞ്ചാം തിയതിക്കുള്ളിൽ സമരം അവസാനിപ്പിക്കണമെന്നായിരുന്നു ഈ നേതാക്കളുടെ ഭീഷണി. മെഡിക്കൽ കോഴയിൽ കുടുങ്ങിയ ബിജെപി സംസ്ഥാന നേതാവിന് യുവമോർച്ചയുമായി അടുത്ത ബന്ധവുമുണ്ട്. ആശുപത്രി അടച്ചു പൂട്ടി സീൽ ചെയ്ത അവസരത്തിൽ സമരത്തിന്റെ ആദ്യഘട്ടം വിജയിച്ചതായി പ്രഖ്യാപിച്ചപ്പോൾ, യുവമോർച്ച ജില്ലാ പ്രസിഡന്റ് തൊട്ടടുത്തുള്ള ചായക്കടയിൽ ഉണ്ടായിരുന്നിട്ടും ആ സമരകേന്ദ്രത്തിലേക്ക് എത്താതിരുന്നു.
ഇവരുടെ ഒത്തുതീർപ്പ് രാഷ്ടീയത്തിന് അനിൽ വഴങ്ങില്ലെന്ന് കണ്ടതിനെത്തുടർന്നാണെന്നാണ് ഇയാളെ ഒതുക്കുന്നതെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. ഇനി അവൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഒരിക്കലും ഉണ്ടാവില്ലെന്ന് നേതാക്കൾ പറഞ്ഞിരുന്നതായി യുവമോർച്ചാ പ്രവർത്തകർ അടക്കം പറയുന്നുണ്ട്. ഈ സംഘത്തിന്റെ രഹസ്യ അജണ്ടയുടെ ഭാഗമായാണ് ജനോപകാരപ്രദമായ ഒരു സമരം ദിവസങ്ങളോളം മുന്നിൽ നിന്ന് നയിച്ച് വിജയിപ്പിച്ച അനിലിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് സംസാരം. അനിലിന്റെ നേതൃത്വത്തിൽ യുവമോർച്ച നടത്തിയ സമരത്തിൽ ഏറ്റവും കൂടുതൽ സപ്പോർട്ട് മുസ്ലിം വിഭാഗത്തിന്റെതായിരുന്നു.
ആദ്യമായായിരുന്നു യുവമോർച്ചയുടെ ഒരു സമരത്തിൽ ഇത്രയും മുസ്ലിം വിഭാഗത്തിന്റെ പിന്തുണ ലഭിക്കുന്നത്. അങ്ങനെ സമരം വിജയിപ്പിച്ച അനിലിനെ മാറ്റിയതിനെതിരെ യുവമോർച്ച പ്രവർത്തകർക്ക് കടുത്ത അതൃപ്തിയാണുള്ളത്. അനിലിനെ അനുകൂലിച്ചു കൊണ്ട് നിരവധി രോഗികൾ കുമ്മനം രാജശേഖരന് കത്ത് നൽകിയിട്ടുണ്ട്. അനിലിനെ അനുകൂലിച്ച് ഫേസ്ബുക്കിൽ കമന്റ് ചെയ്ത മുൻ യവമോർച്ച ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരുടെ കമന്റുകൾ നേതൃത്വം ഇടപെട്ട് ഡിലീറ്റ് ചെയ്യിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍