മന്ത്രിയുടെ മക്കളോ ബന്ധുവോ ആയാൽ ഇവിടെ കഴിവുള്ളവർക്കും കഷ്ടകാലം; ഒരു മുൻ മന്ത്രിയുടെ മകളും മറ്റൊരു മുൻ മന്ത്രിയുടെ അനിയത്തിയുമായതുകൊണ്ട് ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ട് ആർക്കും മനസിലാവില്ല; ബന്ധു നിയമനത്തിന്റെ പേരിൽ പഴി കേൾക്കേണ്ടി വരുന്ന മുന്മന്ത്രി ടിഎം ജേക്കബിന്റെ മകൾ അമ്പിളി ജേക്കബ് മനസു തുറക്കുമ്പോൾ
ഷാജൻ സ്കറിയ
തിരുവനന്തപുരം: ബന്ധു നിയമന വിവാദം ചൂടുപിടിച്ചു നിൽക്കവെ മറുനാടനിൽ വന്ന ഒരു വാർത്തയുടെ പ്രിന്റ് ഔട്ടുമായി ഒരു യുവതി ഓഫീസിലേയ്ക്ക് കയറി വന്നു. അർഹതയില്ലാതെ ജോലിയിൽ പ്രവേശിച്ച യുഡിഎഫ് നേതാക്കളെ കുറിച്ചുള്ള വാർത്ത ആയിരുന്നു ആ യുവതിയുടെ കൈയിൽ. അതിൽ ഒരു പാരഗ്രാഫിൽ പറഞ്ഞിരിക്കുന്നത് മുന്മന്ത്രിയായ ടിഎം ജേക്കബിന്റെ മകൾ എന്ന നിലയിലും അനൂപ് ജേക്കബിന്റെ സഹോദരി എന്ന നിലയിലും സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (KSITIL) മാർക്കറ്റിങ് മാനേജരായി നിയമിതയായ അമ്പിളി ജേക്കബിന്റെ നിയമനവും ബന്ധു നിയമനത്തിൽ പെടുമെന്നാണ്. ഒരുപടി കൂടി കടന്ന് ഈ ബന്ധു നിയമനം വിജിലൻസിന്റെ കണ്ണിൽ പെട്ടെന്നും അമ്പിളി കുടുങ്ങുമെന്നും വാർത്തയിൽ ഉണ്ടായിരുന്നു.
ഒരു കെട്ട് രേഖകളുമായി ആയിരുന്നു അമ്പിളിയുടെ സന്ദർശനം. മറുനാടൻ വാർത്തയിൽ സാങ്കേതികമായി ഒരു തെറ്റുമില്ലെന്നു ചൂണ്ടിക്കാടിയായിരുന്നു അമ്പിളിയുടെ തുടക്കം. ടി എം ജേക്കബിന്റെ മകൾ ആണെന്നതും, അനൂപ് ജേക്കബിന്റെ സഹോദരി ആണ് എന്നതും സത്യം ആയിരിക്കുന്നതുകൊണ്ട് തന്നെ ബന്ധു നിയമനം എന്ന പ്രശ്നം പൂർണ്ണമായും ശരിയാകുന്നു. അമ്പിളിയുടെ നിയമനം സംബന്ധിച്ച് വിജിലൻസ് എഫ്ഐആർ ഇട്ടു കേസ് എടുത്തിട്ടുണ്ട് എന്നതുകൊണ്ട് തന്നെ രണ്ടാമത്തെ കാര്യവും ശരിയാണ്. എന്നാൽ അമ്പിളിക്ക് വിയോജിപ്പ് ഈ രണ്ട് കാര്യത്തിലുമല്ല, രണ്ട് മന്ത്രിമാരുടെ ബന്ധു എന്ന നിലയിൽ അർഹതയില്ലാതെ പ്രവേശനം ലഭിച്ചു എന്നതും, ചട്ടങ്ങൾ മറികടന്നു നിയമനം നടത്തി എന്നും വായനക്കാർക്ക് തോന്നൽ ഉണ്ടാക്കിയതിലെ പ്രതിഷേധമാണ് അമ്പിളി പങ്കുവച്ചത്.
ശുപാർശകളെ ഭയപ്പെട്ടു നിയമത്തിന്റെ വഴിയെ
ആദ്യം അമ്പിളി പരിശോധിക്കാൻ തന്നത് വിദ്യാഭ്യാസ യോഗ്യതകൾ തന്നെ ആയിരുന്നു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്നായ ടികെഎം എഞ്ചിനീയറിങ് കോളേജിൽ നിന്ന് 65 ശതമാനം മാർക്കോടെയാണ് അമ്പിളി എംബിഎ പാസായത്. ബികോം പാസായതും ഫസ്റ്റ് ക്ലാസോടെ ആയിരുന്നു. അച്ഛന്റെ മടിയിൽ ഇരുന്ന് രാഷ്ട്രീയം പഠിച്ചതും സമൂഹത്തോട് ഇടപെട്ടും വളർന്ന ഫസ്റ്റ്ക്ലാസ് കാരിയായ എംബിഎകാരിക്ക് ആദ്യ അഭിമുഖത്തിൽ തന്നെ കിൻഫ്രയിൽ മാനേജ്മെന്റ് ട്രെയിനിയായി ജോലി ലഭിച്ചു. ഒരു വർഷത്തിന് ശേഷം കിൻഫ്രയും ഐസിഐസിഐയും ചേർന്ന് തുടങ്ങിയ ഐസിഐസിഐ-കിൻഫ്ര ജോയിന്റ് ജൂനിയർ അസിസ്റ്റന്റ് മാനേജരായി നിയമിതയായത് സ്വഭാവികമായിതന്നെയായിരുന്നു. മൂന്ന് കൊല്ലം അവിടെ ജോലി ചെയ്ത ശേഷം ഇൻകലിലും അസിസ്റ്റന്റ് മാനേജരായി കയറി.
ഇതൊക്കെ അച്ഛൻ ജീവിച്ചിരിക്കുന്ന സമയത്ത് തന്നെയാണ്. ഈ ജോലികളിൽ കയറാൻ ഒരിക്കലും പിതാവിന്റെ പേര് ഉപയോഗിച്ചിട്ടില്ല എന്നും അമ്പിളി തീർത്തു പറയുന്നു. പ്രൊഫഷണൽ ബാക്ക്ഗ്രൗണ്ട് ഉള്ള ആർക്കും ഇത് നിഷേധിക്കേണ്ട കാര്യവുമില്ല. അങ്ങനെയിരിക്കവെയാണ് 2001 ജൂലൈ 24ന് പ്രമുഖ പത്രങ്ങളിൽ ഒരു പരസ്യം കണ്ടത്. കെഎസ്ഐടിഐയിൽ മാർക്കറ്റിങ് മാനേജരും, ജനറൽ മാനേജരും അടക്കമുള്ള നിരവധി തസ്തികകളിൽ ആളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യമായിരുന്നു അത്. മൂന്ന് വർഷത്തെ സീനിയർ മാനേജ്മെന്റ് തസ്തിക അടക്കം അഞ്ച് വർഷത്തെ മാർക്കറ്റിങ് പരിചയം ആയിരുന്നു അപേക്ഷിക്കാനുള്ള യോഗ്യത. ഇതുള്ളതുകൊണ്ട് അമ്പിളി അപേക്ഷ നൽകി.
അഭിമുഖത്തിന് വിളിക്കുമ്പോൾ അമ്പിളി ആശുപത്രിയിലായിരുന്നു. ഹെപ്പറ്റൈറ്റിസ് വന്നു ഗുരുതരാവസ്ഥയിൽ കഴിഞ്ഞ അച്ഛനോടൊപ്പം അതേ രോഗത്തെ തുടർന്ന് അമ്പിളിയും ആശുപത്രിയിൽ ആയിരുന്നു. എന്നു മാത്രമല്ല അഭിമുഖത്തിന് വിളിച്ചത് കേവലം രണ്ട് ദിവസം മുമ്പായിരുന്നു. അതിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നു അറിയിച്ച് അവസരം വേണ്ടായെന്ന് വച്ചു അമ്പിളി. എന്നാൽ ചെറിയ കാലയളവിനുള്ളിൽ വിളിച്ചതുകൊണ്ട് പകുതിയോളം പേർ അഭിമുഖത്തിൽ പങ്കെടുക്കാതെ വന്നതുകൊണ്ട് അവർക്കെല്ലാവർക്കും കൂടി ഒരു അഭിമുഖം കൂടി നടന്നു പിന്നീട്. അന്ന് കെഎസ്ഐടിഐയിലെ എംഡിയും സിഇഓയുമായിരുന്ന ഗിരിഷ് ബാബു മണിക്കൂറികളോളം തലങ്ങുംവിലങ്ങും ചോദ്യം ചെയ്താണ് തെരഞ്ഞെടുത്തത്. യാതൊരു ചട്ടങ്ങളും മറികടക്കാതെ കഴിവ് കൊണ്ട് മാത്രമാണ് നിയമിതയായതെന്ന് അമ്പിളി ഉറച്ച് വിശ്വസിക്കുന്നു. ആ സമയത്ത് അച്ഛൻ മരിച്ചിരുന്നു. ചേട്ടൻ തെരഞ്ഞെടുപ്പിനും മറ്റുമായുള്ള തിരക്കിലും ആയിരുന്നു.
വേട്ടയാടിയത് സഹോദരൻ മന്ത്രിയായ യുഡിഎഫ് സർക്കാർ
എല്ലാ ചട്ടങ്ങളും പാലിച്ച് ജോലിയിൽ കറയി ഭംഗിയായി ജോലി തുടരവെ സിഇഒയും എംഡിയുമായ ഗിരിഷ് ബാബുവിനെതിരെ ആരോ അയച്ച പരാതിയുടെ പുറത്ത് ഒരു അന്വേഷണം ആരംഭിക്കുന്നു. കെഎസ്ഐടിഐ അടക്കം മൂന്ന് സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്ന ഗിരീഷ് ബാബുവിനെതിരെയുള്ള അന്വേഷണത്തിനിടിയിൽ പലതവണ വിജിലൻസ് വന്നുപോയി. ആ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് അമ്പിളിയുടെ നിയമനത്തെക്കുറിച്ചും ചോദ്യങ്ങൾ ചോദിച്ചിരുന്നു. അമ്പിളിയുടെ നിയമനം ചട്ടങ്ങൾ ലംഘിച്ചാണ് എന്നു കണ്ടെത്തിയ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു എന്ന കൈരളി പീപ്പിൾ ചാനലിലെ വാർത്ത കണ്ടപ്പോൾ മാത്രമാണ് താൻ പ്രതിയാണ് എന്നു അമ്പിളി അറിയുന്നത്. സഹോദരൻ മന്ത്രി ആയിരിക്കുന്ന കാലത്താണ് അന്വേഷണം വന്നതെന്നോർക്കണം.
രസരമായ വസ്തുത വിജിലൻസ് അന്വേഷണം നടത്തിയ ഗിരീഷ് ബാബുവിന്റെ പേരിൽ പോലും കേസ് രജിസ്റ്റർ ചെയ്യാതെയാണ് അമ്പിളിയുടെ പേരിൽ കേസ് എടുത്തത് എന്നതാണ്. അമ്പിളി ഒന്നാം പ്രതിയായ കേസിൽ ഗിരീഷ് ബാബു രണ്ടാം പ്രതിയാണെങ്കിലും ഗിരീഷ് ബാബുവിനെതിരെ നടന്ന അന്വേഷണത്തിൽ കേസ് എടുത്തിരുന്നില്ല. ഒരു ചട്ടലംഘനവും ഇല്ലാതിരുന്നിട്ടും ഇങ്ങനെ ഒക്കെ സംഭവിച്ചതിലെ അത്ഭുതം ഇപ്പോളും അമ്പിളിക്ക് മാറുന്നില്ല. എന്തോ ഒരു ഗൂഢാലോചന ഉണ്ടെന്ന് അമ്പിളിക്ക് ഉറപ്പാണ്. അത് യുഡിഎഫിൽ ആരെങ്കിലുമാണോ എന്നൊന്നും അമ്പിളിക്കറിയില്ല.
അമ്പിളി സഹായം തേടി ആരുടെയും അടുത്ത് പോയില്ല. കാരണം ആരും തന്നെ സഹായിക്കുമെന്ന് അമ്പിളിക്ക് ഉറപ്പില്ലായിരുന്നു. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു എന്നും അമ്പിളിക്ക് അറിയാമായിരുന്നു. നിയമങ്ങൾ ഒന്നും ലംഘിക്കാത്തിടത്തോളം എന്തിന് ഭയപ്പെടണം എന്നായിരുന്നു അമ്പിളിയുടെ ചോദ്യം. ആർക്കോ വേണ്ടി അന്നു തട്ടിക്കൂട്ടി ഉണ്ടാക്കിയ കേസിന് എഫ്ഐആറിന് ശേഷം എന്ത് സംഭവിച്ചു എന്നും അമ്പിളിക്ക് അറിയില്ല. ഏത് സർക്കാർ ആണെങ്കിലും സാരമില്ല, ആ കേസ് എടുത്ത് കോടതിയിൽ എത്തിച്ച് നിരപരാധിയായി പ്രഖ്യാപിക്കുന്ന ദിവസം കാത്തിരിക്കുകയാണ് അമ്പിളി. കേസിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നു വ്യക്തമാക്കുന്ന രേഖകൾ അമ്പിളി നൽകി, ആരോപണങ്ങളും അതിലെ അബദ്ധങ്ങളും നാളത്തെ വാർത്തയിൽ വ്യക്തമാക്കാം.
അച്ഛനെയും ചേട്ടനെയും തള്ളിപ്പറയണോ?
മന്ത്രി ബന്ധുത്വം അലങ്കാരമായി കരുതുന്നവരുണ്ടാകാം. എന്നാൽ താൻ അടക്കം അനേകം പേർക്ക് അതൊരു കുരിശാണെന്ന് വിശ്വസിക്കുന്നയാളാണ് അമ്പിളി. എല്ലാ യോഗ്യതകളും ഉണ്ടായിട്ടും നിരന്തരമായ മാദ്ധ്യമവിചാരണയ്ക്ക് ഇരയാകുന്നതും തുറുന്നു കിട്ടാവുന്ന വഴികൾ പലതും അടയുന്നതും ഈ മന്ത്രി ബന്ധുത്വം മൂലമാണ്. വാർത്ത തേടി അലയുന്ന മാദ്ധ്യമങ്ങൾക്ക് അർത്ഥ സത്യം മാത്രം മതി വേട്ടയാടാൻ. സത്യത്തിന്റെ രേഖകളുമായി ചെല്ലുമ്പോൾ കൊണ്ട് പോയില്ലേ എന്നാണ് പലരും ചോദിക്കുന്നത്, തിരുത്താനുള്ള ഔചിത്യം ആർക്കുമില്ല.
'എന്റെ അച്ഛനെയും ചേട്ടനെയും ഞാൻ എങ്ങനെയാണ് തള്ളിപ്പറയുന്നത്. ടിഎം ജേക്കബിന്റെ മകൾ എന്ന നിലയിൽ എന്നും ഞാൻ അഭിമാനിക്കുന്നതെയുള്ളു. എന്റെ അച്ഛൻ കഴിവില്ലാത്തവരെ തിരുകി കയറ്റുന്ന രാഷ്ട്രീയക്കാരൻ ആയിരുന്നില്ല. എന്നാൽ എന്റെ മേൽ ഈ ലേബൽ ഒട്ടിച്ചവർ എനിക്ക് വളരാനുള്ള അവസരമാണ് ഇല്ലാതാക്കുന്നത്. സഹോദരന്റെയും കുടുംബത്തിന്റെയും രാഷ്ട്രീയത്തിൽ ഞാൻ ഇടപെടാറേയില്ല. ഞാൻ വ്യക്തമായ രാഷ്ട്രീ കാഴ്ചപ്പാടുകൾ ഉള്ളയാൾ ആണ്. രാഷ്ട്രീയം ഒട്ടും മോശമാണെന്ന് ഞാൻ വിശ്വസിക്കുന്നുമില്ല. എന്നാൽ മന്ത്രിയുടെ മക്കൾ ആയി പോയി എന്നതുകൊണ്ട് ഒന്നും ചെയ്യരുത് എന്നു പറയുന്നതാണ് പ്രശ്നം. എനിക്ക് ഈ ബന്ധുത്വം നഷ്ടങ്ങളും സമ്മർദ്ദങ്ങളുമെ ഉണ്ടാക്കിയിട്ടുള്ളു' അമ്പിളി രോഷത്തോടെ പറയുന്നു.
ബന്ധു നിയമന വിവാദ സമയത്ത് കോലിക്കോട് കൃഷ്ണൻ നായരുടെ മകന്റെ നിയമം വിവാദമായതാണ് ഇതിന് ഉദാഹരണമായി അമ്പിളി ചൂണ്ടിക്കാട്ടിയ മറ്റൊരു സംഭവം. വർഷങ്ങളിലായി കിൻഫ്രയിൽ ജോലി ചെയ്യുന്ന കഴിവുള്ളവയാളാണ് ഉണ്ണിക്കൃഷ്ണൻ. ഇടത് സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നെങ്കിലും ഇണ്ണിക്കൃഷ്ണൻ ആ പദവിയിൽ എത്തിയെനെ. കാരണം അത് വളരെ സ്വാഭാവികമായ ഒരു സ്ഥാനക്കയറ്റം ആയിരുന്നു. മന്ത്രി ബന്ധുത്വം പറഞ്ഞ് സ്ഥാനക്കയറ്റം നിഷേധിച്ചാൽ തീർച്ചയായും നിഷേധിച്ചവർ സമാധാനം പറയേണ്ടി വരുമായിരുന്നു. എന്നിട്ടും ചിലരത് വിവാദമാക്കിയില്ലേ. ഇതാണ് മന്ത്രി ബന്ധുത്വത്തിന്റെ പ്രശ്നം - അമ്പിളി പറഞ്ഞു നിർത്തി.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്