പൃഥ്വിയെ അടുപ്പിക്കാനുള്ള ലാലിന്റെ ശ്രമങ്ങൾ എങ്ങുമെത്തിയില്ല; അനുനയ ചർച്ചകൾക്ക് വഴങ്ങാതെ സ്വന്തം വഴിയിലൂടെ ദിലീപ്; കുഞ്ചാക്കോയും നിവിൻ പോളിയും മനസ്സ് തുറക്കുന്നില്ല; മമ്മൂട്ടിയും ഇന്നസെന്റും അസ്വസ്ഥർ; സ്ത്രീകൾക്കായി വാദിച്ച് മഞ്ജു വാര്യരും കൂട്ടരും; സ്ഥാനമൊഴിയാൻ ഉറച്ച് നിലവിലെ ഭാരവാഹികൾ; എക്സിക്യൂട്ടീവ് ചേരാൻ പോലും കഴിയാത്ത വിധം താരസംഘടനയിൽ പ്രതിസന്ധി രൂക്ഷം; ജനറൽ ബോഡി വിളിക്കുന്നതിലും ധാരണയാകുന്നില്ല; 'അമ്മ'യിലെ ഒത്തുതീർപ്പിൽ ആർക്കും എത്തുംപിടിയുമില്ല
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം നടക്കാനിടയില്ല. ഇനി ജനറൽ ബോഡി യോഗം മതിയെന്ന ധാരണയിലാണ് സംഘടനാ നേതൃത്വം മുന്നോട്ടു പോകുന്നതെന്നാണ് ലഭ്യമായ വിവരം. ദിലീപ് വിഷയത്തിൽ അംഗങ്ങൾക്കിടയിൽ മൂർദ്ധന്യാവസ്ഥയിൽ നിലനിൽക്കുന്ന അസ്വാരസ്യം തന്നെയാണ് എക്സിക്യൂട്ടീവ് യോഗം മാറ്റിവയ്ക്കാൻ കാരണമായിട്ടുള്ളത്. ഇനി അടുത്ത കാലത്തൊന്നും എക്സിക്യൂട്ടീവ് നടക്കാനിടയില്ല. വിവിധ ഗ്രൂപ്പുകളെ യോജിപ്പിക്കാനുള്ള മോഹൻലാലിന്റെ നീക്കങ്ങൾ വിജയിക്കാത്തതാണ് ഇതിന് കാരണം. പൃഥ്വിരാജിനെ അനുനയിപ്പിക്കാൻ മോഹൻലാലിന് കഴിഞ്ഞെങ്കിലും മറ്റുപല താരങ്ങളും പ്രതിഷേധത്തിലാണ്. സംഘടനയിലേക്ക് ഇല്ലെന്ന നിലപാടിലാണ് ദിലീപ്. എന്നാലും ദിലീപിനെ അനുകൂലിക്കുന്നവർ കരുനീക്കവുമായി സജീവമാണ്.
ഇനി അമ്മയുടെ ജനറൽ ബോഡി മാത്രമേ നടക്കാനിടയുള്ളൂ. അതിൽ നിലവിലെ ഭാരവാഹികൾ സ്ഥാനം ഒഴിയും. പകരം ആളുകളെ കണ്ടെത്താൻ നിർദ്ദേശിക്കുകയും ചെയ്യും. അങ്ങനെ വരുമ്പോൾ സംഘടന പിടിച്ചെടുക്കാൻ ദിലീപ് അനുകൂലികളും എതിരാളികളും രംഗത്ത് വരും. അമ്മയുടെ ജനറൽ സെക്രട്ടറിയായ മമ്മൂട്ടി ദിലീപിനെ സംരക്ഷിച്ചില്ലെന്ന അഭിപ്രായം ദിലീപ് അനുകൂലികളിൽ ശക്തമാണ്. അതുകൊണ്ട് തന്നെ മമ്മൂട്ടിക്കെതിരെ ശക്തമായ വികാരം ഉയർത്താനാകും ദിലീപിന്റെ ശ്രമം. ഈ സാഹചര്യത്തിൽ ഇനി അമ്മയിലേക്ക് ഇല്ലെന്ന നിലപാടിലാണ് മമ്മൂട്ടി. പ്രസിഡന്റ് ഇന്നസെന്റും കളമൊഴിയും. പകരം ആരുവരുമെന്ന് ദിലീപ് തീരുമാനിക്കുന്ന അവസ്ഥയാണുള്ളത്. ദിലീപ് യോഗത്തിനെത്തിയില്ലെങ്കിൽ പോലും അമ്മയിലെ അംഗങ്ങളിൽ ബഹുഭൂരിഭാഗവും ദിലീപിനൊപ്പമാണ്.
നിലവിൽ അമ്മയെന്ന സംഘടന നിശ്ചലമായ അവസ്ഥയിലാണ്. ആരും ഒരു തീരുമാനങ്ങളും എടുക്കുന്നില്ല. ഈ പ്രത്യേക സാഹചര്യത്തിൽ അമ്മയുടെ ഭരണം മോഹൻലാൽ ഏറ്റെടുക്കണമെന്ന അഭിപ്രായവും സജീവമാണ്. എന്നാൽ മോഹൻലാലും ഇതിന് സന്നദ്ധനല്ല. പുതിയ നേതൃ നിര വരട്ടേയെന്നതാണ് നിലപാട്. ബാലചന്ദ്രമേനോനെ ചുമതല ഏൽപ്പിക്കണമെന്നാണ് മുതിർന്ന താരങ്ങളുടെ പൊതു അഭിപ്രായം. അതിനിടെ സിദ്ദിഖിന്റെ പ്രധാന ചുമതലയിലെത്തിക്കാൻ ദിലീപ് അനുകൂലികളും കരുനീക്കം തുടങ്ങിയിട്ടുണ്ട്. എക്സിക്യൂട്ടീവിൽ പോലും ദിലീപ് അനുകൂലികൾ മാത്രം ജയിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കാനാണ് നീക്കം. പ്രത്യക്ഷത്തിൽ സംഘടനയിൽ ഇടപെടൽ നടത്താൻ പൃഥ്വിയും ഇപ്പോൾ താൽപ്പര്യം കാണിക്കുന്നില്ല. ഏല്ലാവരും ഒരുമിച്ച് ആവശ്യപ്പെട്ടാൽ പൃഥ്വി തയ്യാറുമാണ്. എന്നാൽ ദിലീപ് അനുകൂലികൾ അതിന് സമ്മതിക്കുകയുമില്ല.
കുഞ്ചാക്കോ ബോബനെ മുന്നിൽ നിർത്തണമെന്ന അഭിപ്രായം മഞ്ജു വാര്യരെ പോലുള്ളവർക്കുണ്ട്. സ്ത്രീകൾക്ക് അർഹമായ പരിഗണന വേണമെന്നും പറയുന്നു. എന്നാൽ ഇതൊന്നും പരസ്യ നിലപാടായി മഞ്ജു അവതരിപ്പിക്കുന്നുമില്ല. ഇതും ദിലീപിനെ ഭയന്നാണെന്നാണ് സൂചന. നേരത്തെ ദിലീപിനെ പുറത്താക്കിയ നടപടി ചർച്ച ചെയ്യാൻ എക്സിക്യൂട്ടീവ് വിളിക്കുന്നതിനെ കുറിച്ച് സംഘടന ആലോചിച്ചിരുന്നു. എന്നാൽ അംഗങ്ങൾക്കിടയിലെ ഭിന്നത കാരണം ഇത് നടന്നില്ല. മോഹൻലാൽ സിനിമാ ഷൂട്ടിങിന്റെ തിരക്കിലായിരുന്നു. ഒടിയന്റെ ഷൂട്ടിങ് ഇടവേളയിൽ എല്ലാവരേയും ഒരുമിപ്പിക്കാനായിരുന്നു ലാലിന്റെ ശ്രമം. ഇത് പൂർണ്ണമായും വിജയിക്കില്ലെന്ന് ലാലിനും അറിയാം. അതുകൊണ്ടു തന്നെ അതിനായി വലിയൊരു ഇടപെടൽ ലാൽ നടത്തിയതുമില്ല. ഈ സാഹചര്യത്തിൽ ജനറൽ ബോഡി വിളിച്ച് സ്ഥാനം ഒഴിയാനാണ് നിലവിലെ ഭാരവാഹികലുടെ തീരുമാനം.
പൃഥ്വി രാജിന് അനുനയ ചർച്ചകളോട് വലിയ താൽപ്പര്യമില്ല. ദിലീപും ചർച്ചകളുമായി സഹകരിക്കില്ലെന്ന സൂചന മോഹൻലാലിന് നൽകിയിട്ടുണ്ട്. കുഞ്ചാക്കോ ബോബനും നിവിൻ പോളിയും അടക്കമുള്ളവർ മൗനത്തിലുമാണ്. ഇതു കാരണം അമ്മയിലെ പ്രശ്ന പരിഹാരത്തിനുള്ള ചർച്ചകൾ ഒരടി പോലും മുന്നോട്ട് പോകുന്നില്ല. അതിനാൽ ജനറൽ ബോഡി ചേരുന്നതിലും തീരുമാനം എടുക്കാനാകുന്നില്ല. സ്വയം വിഴുപ്പലക്കലിന്റെ വേദിയായി അമ്മയുടെ യോഗം മാറുമോ എന്ന ഭയമാണ് ഇതിന് കാരണം. സംഘടനയെ കുറേ കാലമായി നിയന്ത്രിച്ചിരുന്നത് ദിലീപായിരുന്നു. ഇതെല്ലാം അമ്മയിലെ പ്രതിസന്ധിയെ രൂക്ഷമാക്കുന്നു. ഈ സാഹചര്യത്തിലാണ് സ്ഥാനം ഒഴിയാൻ മമ്മൂട്ടിയും ഇന്നസെന്റും തീരുമാനിക്കുന്നത്.
ദിലീപിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയ കൊച്ചിയിൽ നടന്ന എക്സിക്യൂട്ടീവ് കമ്മറ്റിയിലെ തീരുമാനമാണ് ഇപ്പോൾ കീറാമുട്ടിയായി പരിണമിച്ചിട്ടുള്ളത്. ദിലീപ് പൊലീസ് കസ്റ്റഡിയിൽ ആയിരുന്ന അവസരത്തിൽ ഈ വിഷയത്തിൽ മനസ്സുതുറക്കാതിരുന്നവർ ഇപ്പോൾ നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും രംഗത്തു വരുന്നുണ്ട്. തൽക്കാലം സസ്പൻഷൻ മതിയായിരുന്നെന്നും ബാക്കി നടപടി ജനറൽ ബോഡി തീരുമാന പ്രകാരമാണ് വേണ്ടിയിരുന്നതെന്ന അഭിപ്രായക്കാരാണ് സംഘടനയിൽ ഇപ്പോൾ ശക്തിപ്പെട്ടിട്ടുള്ളത്. ദിലീപിനായി വാദിക്കുന്നവർക്ക് അമ്മയിൽ ഭൂരിപക്ഷം ഉണ്ട്. അതുകൊണ്ട് തന്നെ ഈ വാദത്തിനാണ് മേൽക്കൈ.
നിയമപ്രകാരം പ്രവർത്തിച്ചിരുന്നുവെങ്കിൽ ദിലീപ് പുറത്തുവന്ന സാഹചര്യത്തിൽ വിശദീകരണം ആരാഞ്ഞ് , ഭൂരിപക്ഷ തീരുമാനമനുസരിച്ച് നടപടി സ്വീകരിക്കാമായിരുന്നെന്നും ഇതുമൂലം സംഘടനയിൽ ഇപ്പോൾ സംജാതമായ ചേരിതിരിവ് ഒഴിവാക്കാമായിരുന്നെന്നുമാണ് ഇക്കൂട്ടരുടെ വാദം. എന്നാൽ സംഘടനയിൽ അംഗമായ നടിയെ ആക്രമിക്കാൻ കൂട്ടുനിന്നു എന്ന കേസിൽ പൊലീസ് അറസ്റ്റു ചെയ്തതോടെ ദിലീപ് പൊതുസമൂഹത്തിൽ വെറുക്കപ്പെട്ടനായി മാറിയെന്നും ഇയാളെ പുറത്താക്കാൻ നേതൃത്വം നൽകിയവർ സംഘടനയുടെ മാനം കാത്തു എന്നുമാണ് എതിർവിഭാഗത്തിന്റെ വാദം. മമ്മൂട്ടിയാണ് തീരുമാനം എടുത്തത്. പൃഥ്വിരാജിന്റെ സമ്മർദ്ദാണ് ഇതിന് കാരണമെന്നും ആരോപണം ഉയർന്നു. ഈ സാഹചര്യത്തിലാണ് എക്സിക്യൂട്ടീവ് പോലും ചേരാത്തത്.
അതുകൊണ്ട് തന്നെ ഇനി എക്സിക്യൂട്ടീവ് ചേരില്ല. ജനറൽ ബോഡിയിലും ചേരിതിരിഞ്ഞുള്ള വാദപ്രതിവാദം ഉറപ്പായ സാഹചര്യമാണ് നിലവിലുള്ളത്.തർക്കം മുറുകിയാൽ നേതൃത്വനിര ഒന്നടങ്കം ഭാരവാഹിത്വ മൊഴിയാൻ സന്നദ്ധരാവുമെന്നും ഇതോടെ സമവായ ചർച്ചകൾക്ക് വേദിയൊരുങ്ങുമെന്നും പ്രശ്നം ചർച്ചകളിലുടെ പരിഹരിക്കുമെന്ന് കരുതുന്നവരും സംഘടനയിലുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍