ഹൈന്ദവ സന്യാസിനി ആയിട്ടും ജന്മദിനാഘോഷം എന്തേ ഇംഗ്ലീഷ് മാസത്തിൽ? പരിവാർ സംഘടനകളുടെ വിരട്ടലിൽ പിറന്നാൾ ആഘോഷം ഒക്ടോബറിലേക്ക് മാറ്റി അമൃതാനന്ദമയിയും വള്ളിക്കാവ് ആശ്രമവും; അമ്മയുടെ ജന്മദിനാഘോഷം ഇനി മലയാള മാസ ക്രമത്തിൽ; കന്നി മാസത്തിലെ കാർത്തികയ്ക്ക് 'അമൃത വർഷം' പെയ്തിറങ്ങും; മതേതരഭാവം കൈവിടുന്നതിൽ ആശങ്കയോടെ ഒരു വിഭാഗം ഭക്തർ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങൾ നടന്നിരുന്നത് സെപ്റ്റംബർ 27,28 തീയതികളിലായിരുന്നു. എന്നാൽ ഇത്തവണ അത് ഒക്ടോബർ 7ലേക്ക് മാറ്റി. അതായത് അറുപത്തിനാലാം ജന്മദിന ആഘോഷം സെപ്റ്റംബർ മാസത്തിലുണ്ടാകില്ല. സംഘപരിവാറിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ മാറ്റമെന്നാണ് സൂചന. ഇംഗ്ലീഷ് മാസത്തിലെ ജനന്മദിനാഘോഷം ഹൈന്ദവ പാരമ്പര്യത്തിന് ചേർന്നതല്ലെന്നായിരുന്നു ഹൈന്ദവ സംഘടനകളുടെ നിലപാട്. ഇക്കാര്യം വള്ളിക്കാവ് ആശ്രമവും ഉൾക്കൊണ്ടു. ഇതോടെ ഈ വർഷത്തെ ജന്മദിനാഘോഷം കന്നിമാസത്തിലെ കാർത്തികയിലേക്ക് മാറി. ഇനി കന്നിമാസത്തിലെ കാർത്തികയ്ക്കാകും പിറന്നാൾ ആഘോഷങ്ങൾ.
മതേതര നിലപാടുകളുമായാണ് അമൃതാനന്ദമയീ മഠം മുന്നോട്ട് പോയത്. അമൃതാനന്ദമയിയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് സെപ്റ്റംബറിൽ എല്ലാവർഷവും അമൃത വർഷമെന്ന പേരിൽ ജന്മദിനാഘോഷം സംഘടിപ്പിച്ചത്. ജാതി-മത-വർഗ്ഗ ചിന്തകൾക്കപ്പുറമാണ് വള്ളിക്കാവിലെ ആശ്രമെന്ന സന്ദേശം നൽകാനായാരിന്നു ഇംഗ്ലീഷ് മാസത്തിലെ ജന്മദിനം ആഘോഷങ്ങൾക്ക് തെരഞ്ഞെടുത്തത്. ഏതാണ്ട് പത്ത് വർഷം മുമ്പായിരുന്നു അമൃത വർഷം വിപുലമായ ചടങ്ങുകളോടെ ആശ്രമം ആഘോഷം തുടങ്ങിയത്. ലോകത്തിന്റെ പല ഭാഗത്തുനിന്നും വിവിഐപികളെ അണിനിരത്തി ആഘോഷം കെങ്കേമമാക്കി. ഇതിനിടെയാണ് ഇത്തവണ പരിവാറുകാർ മുറുമുറുപ്പുമായെത്തിയത്. ഹൈന്ദവ ആശയങ്ങളാണ് ആശ്രമം പ്രചരിപ്പിക്കേണ്ടത്. അതുകൊണ്ട് തന്നെ ജന്മനക്ഷത്രത്തിന് ആഘോഷം മതിയെന്ന് അവർ വിശദീകരിച്ചു. ഇതാണ് ഇത്തവണ നടപ്പാക്കുന്നത്.
ഒക്ടോബർ എട്ടിനാണ് ഇത്തവണ കന്നിമാസത്തിലെ കാർത്തി. ഈ ദിവസം അമൃതപുരിയിൽ ആഘോഷങ്ങൾ തുടങ്ങും. അടുത്ത ദിവസമാകും വമ്പൻ പരിപാടികൾ. കേന്ദ്രമന്ത്രിമാരടക്കമുള്ള പ്രമുഖർ ഇത്തവണയും എത്തും. ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിനെ മുഖ്യാതിഥിയാക്കാനും ശ്രമം നടക്കുന്നുണ്ട്. കേന്ദ്രത്തിൽ നരേന്ദ്ര മോദി ഭരിക്കുന്നതിനാൽ ആശ്രമത്തിന്റെ പല ഇടപാടുകൾക്കും കേന്ദ്ര സർക്കാരിന്റെ പിന്തുണ അനിവാര്യമാണ്. ഈയിടെ അമൃതാനന്ദമയീയ്ക്ക് എസ്പിജി സുരക്ഷയും മോദി സർക്കാർ ഏർപ്പെടുത്തി. ഇതിന് ചുക്കാൻ പിടിച്ചത് ബിജെപി ദേശീയ നേതൃത്വവുമായി ഏറെ അടുപ്പമുള്ള പ്രതീഷ് വിശ്വനാഥനാണ്. ജന്മദിനം ഇംഗ്ലീഷ് മാസത്തിലാകുന്നതിന്റെ പ്രശ്നങ്ങൾ ഈ ഘട്ടത്തിലാണ് അമൃതാനന്ദമയീ മഠത്തെ പരിവാറുകാർ ബോധ്യപ്പെടുത്തിയത്. തിരുത്തൽ വേണമെന്നും നിർദ്ദേശിച്ചു. ഇതനുസരിച്ചാണ് മാറ്റം.
അമൃതാനന്ദമയി പൂർണ്ണമായും ആർഎസ്എസ് പക്ഷത്തേക്ക് മാറുന്നതിന് തെളിവാണിത്. വെള്ളാപ്പള്ളി നടേശനേയും കൂട്ടരേയും ബിജെപിയുമായി അടുപ്പിച്ചത് ആശ്രമ ഇടപെടലായിരുന്നു. ബിഡിജെഎസ് എൻഡിഎ വിടുമെന്ന ഭീഷണി ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ തുഷാറിനെ ബിജെപിയോടൊപ്പം തന്നെ അടുപ്പിച്ച് നിർത്താൻ ആശ്രമം ഇപ്പോഴും സജീവമായി രംഗത്തുണ്ട്. ഇതിനൊപ്പം ചില പ്രമുഖ സിനിമാതാരങ്ങളെ ബിജെപിയിലെത്തിക്കാനും ചരടുവലികൾ നടത്തുകയാണ്. എല്ലാ അർത്ഥത്തിലും ബിജെപിയോടും പരിവാറിനോടും ആശ്രമം അടുക്കുന്നത് കോൺഗ്രസുകാരായ ആശ്രമവാസികൾക്ക് എതിർപ്പുണ്ട്. ജന്മദിനാഘോഷം ജന്മനക്ഷത്ര ദിനത്തിലേക്ക് കൊണ്ടു വരുന്നതും പരിവാർവൽകണമാണെന്ന് അവർ തിരിച്ചറിയുന്നു.
അമൃതാനന്ദമയിയെ ആഗോള തലത്തിൽ ശ്രദ്ധേയയാക്കാൻ അമൃതസ്വരൂപാനന്ദ പുരിയാണ് പദ്ധതികൾ തയ്യാറാക്കിയത്. പത്ത് വർഷം മുമ്പ് കൊച്ചിയിൽ വമ്പൻ പരിപാടി നടത്തിയായിരുന്നു അമൃത വർഷത്തിന് തുടക്കമിട്ടത്. അതിന് ശേഷം കഴിഞ്ഞ വർഷം വരെ വിപുലമായ രീതിയിൽ തന്നെ ആഘോഷങ്ങൾ നടന്നു. വിദേശികളെ ആശ്രമവുമായി അടുപ്പിക്കാനായിരുന്നു ഇംഗ്ലീഷ് മാസത്തിലെ ജന്മദിനത്തിലെ ആഘോഷം. ഇത് ഫലം കാണുകയും ചെയ്തു. കുറച്ചു കാലമായി ആശ്രമത്തിൽ ഭിന്നതകൾ രൂക്ഷമാണ്. അതുകൊണ്ട് തന്നെ എല്ലാവരേയും ഒരുമിപ്പിച്ച് നിർത്താൻ പരിവാറുകാരുടെ സഹായം ആശ്രമം പലഘട്ടത്തിലും തേടുകയും ചെയ്തു. അതുകൊണ്ട് തന്നെ മോദി സർക്കാർ രാജ്യം ഭരിക്കുമ്പോൾ പരിവാർ നിർദ്ദേശത്തെ തള്ളിക്കളയാൻ അമൃതാനന്ദമയീയ്ക്ക് കഴിയുകയുമില്ല. ഇത് തന്നെയാണ് ജന്മദിനമാറ്റത്തിലും നിറയുന്നത്.
അമൃതാനന്ദമയിക്കും രാജ്യത്തെ ആൾദൈവങ്ങൾക്കുമെതിരെ സിപിഐ.എം മുഖപത്രം പീപ്പിൾസ് ഡെമോക്രസി ഈയിടെ രംഗത്ത് വന്നിരുന്നു. ബലാൽസംഗക്കേസിൽ അറസ്റ്റിലായ ദേരാ സച്ചാ സൗധ തലവൻ ഗുർമീത് റാം റഹീമിന് ബിജെപി സർവ്വ പിന്തുണയും നൽകിയിരുന്നെന്നും തെരഞ്ഞെടുപ്പുകളിൽ ദേരാ സച്ചയും ബിജെപിയും തമ്മിൽ കൂട്ടുകെട്ട് ഉണ്ടായിരുന്നെന്നും പറയുന്ന ലേഖനത്തിലാണ് കേരളത്തിലെ അമൃതാ മഠത്തിനെതിരെയും പരാമർശം ഉള്ളത്. സൗത്ത് ഇന്ത്യയിലെ ആൾദൈവങ്ങളുടെ പേരു പരാമർശിക്കുന്നിടത്താണ് ജഗ്ഗി വാസുദേവിനൊപ്പം അമൃതാനന്ദമയിയെക്കുറിച്ചും പറയുന്നത്. ആർ.എസ്.എസിന്റെ തണലിലാണ് അമൃതാനന്ദമയി തന്റെ സാമ്രാജ്യം പടുത്തുയർത്തിയിരിക്കുന്നതെന്നാണ് ലേഖനത്തിലെ പരാമർശം.
നേരത്തെ സിപിഐ.എം അനുകൂല ചാനൽ എം.ഡിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോൺ ബ്രിട്ടാസ് അമൃതാനന്ദമയിയുടെ ശിഷ്യയായിരുന്ന വിദേശ യുവതിയുമായി അമേരിക്കയിൽ വച്ച് നടത്തിയ അഭിമുഖത്തിലെ പരാമർശങ്ങൾ ഏറെ വിവാദങ്ങൾക്ക് വഴിതെളിയിച്ചിരുന്നു. ഈ വിവാദത്തിന് ശേഷമാണ് മഠത്തിൽ സംഘപരിവാർ ഇടപെടൽ സജീവമായത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍