വള്ളിക്കാവ് ആശ്രമത്തിലെ അന്തേവാസി ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി റിപ്പോർട്ടുകൾ; തമിഴ്നാട് പര്യടനത്തിനിടയിൽ രഹസ്യമായി അമൃതാനന്ദമയി കൊല്ലത്തെ ആശ്രമത്തിലെത്തി തമിഴ്നാട്ടിലേക്ക് തന്നെ മടങ്ങിയത് രഹസ്യമാക്കി വച്ചിരിക്കുന്ന മരണത്തിന്റെ ഭാഗമെന്ന് സൂചന; ക്യാൻസർ രോഗിയായ സ്ത്രീ മരിച്ചത് വിവാദമാക്കരുതെന്ന് മഠം അധികൃതർ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: ഭാരത പര്യടനത്തിന്റെ ആദ്യ ഘട്ടം പുരോഗമിക്കുന്നതിനിടെ അമൃതാനന്ദമയി വള്ളിക്കാവിലെ ആശ്രമത്തിലെത്തിയതിൽ ദുരൂഹതയെന്ന് ആരോപണം. ജനുവരി അവസാന വാരം തിരുവനന്തപുരത്ത് തുടങ്ങി കന്യാകുമാരി വഴി തമിഴ്നാട്ടിൽ ഭക്തരെ കാണുന്നതിനിടെയാണ് അമൃതാനന്ദമയി കൊല്ലത്തേക്ക് പോയത്. അവിടെ നിന്ന് മണിക്കൂറുകൾക്ക് അകം സേലത്തേക്ക് തിരിക്കുകയും ചെയ്തു. ഇത് അസ്വാഭാവികമായ സംഭവമാണ്. വള്ളിക്കാവ് ആശ്രമത്തിൽ സംഭവിച്ച ഒരു മരണവുമായി ബന്ധപ്പെട്ടാണ് അമൃതാനന്ദമയി വള്ളിക്കാവിലെത്തിയതെന്നാണ് മറുനാടന്‍ ലഭിച്ച വിവരം. സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം അമൃതാനന്ദമയി ഭാരത പര്യടനം തുടരുന്നതായും വള്ളിക്കാവിലെ അന്തേവാസി മറുനാടനോട് പറഞ്ഞു.
എന്നാൽ വള്ളിക്കാവ് ആശ്രമത്തിൽ മരിച്ച അന്തേവാസി ആരെന്നതിനെ കുറിച്ച് ആർക്കും വ്യക്തതയില്ല. ആരോ ഒരാൾ മരിച്ചുവെന്ന് മാത്രമാണ് പറയുന്നത്. ഇതു സംബന്ധച്ച മരണ വാർത്തകൾ പത്രങ്ങളിലുമില്ല. സാധാരണ അമ്മ ഓടിയെത്തേണ്ട ആരെങ്കിലും മരണപ്പെട്ടാൽ അമൃതാ ടിവിയിൽ അത് വാർത്തയാകും. അതും സംഭവിച്ചിട്ടില്ല. ഇതിനെല്ലാം ഉപരി അമൃത പുരിയിൽ ആരെങ്കിലും മരിച്ചതായി കരുനാഗപ്പള്ളി, ഓച്ചിറ പൊലീസ് സ്റ്റേഷനുകളിലും വിവരമില്ല. അമൃതാനന്ദമയിയുടെ സുരക്ഷയ്ക്ക് പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ അമൃത പുരിയിൽ അമൃതാനന്ദമയി ഇല്ലാത്തപ്പോൾ പൊലീസുകാർ ഉണ്ടാവുകയുമില്ല. അതുകൊണ്ട് തന്നെ അമൃത പുരിയിൽ ആരെങ്കിലും മരിച്ചോ എന്നതിനെ കുറിച്ച് പൊലീസിന് ഒരു വിവരവുമില്ലെന്നാണ് ഓച്ചിറ, കരുനാഗപ്പള്ളി പൊലീസ് സ്റ്റേനിൽ നിന്ന് മറുനാടന്‍ ലഭിച്ച പ്രതികരണം.
ആശ്രമവുമായി ബന്ധപ്പെട്ട ഒരു അന്തേവാസി മരിച്ചതായും ഇത് രോഗബാധ മൂലമാണെന്ന സന്ദേശമാണ് അടുത്ത അശ്രമ ബന്ധുക്കൾക്ക് നൽകിയിരിക്കുന്നത്. ദിണ്ഡിഗലിൽ നിന്ന് പെട്ടെന്ന് കൊല്ലത്തേക്ക് അമ്മ പോയതിന്റെ കാരണം തിരക്കുന്നവരോടാണ് ആശ്രമത്തിലെ ഉള്ളുകള്ളികൾ അറിയാവുന്നവർ ഇത് പറയുന്നത്. ഇതിനപ്പുറം ആരോടും ഒന്നും പറഞ്ഞിട്ടില്ല. മരിച്ച ബ്രഹ്മചാരിണി ആരാണെന്നോ സ്വദേശിയാണോ വിദേശിയാണോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ അജ്ഞാതമാണ്. മരണം പൊലീസിന് അറിയില്ലെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു.
അതേസമയം, കൊല്ലത്തുള്ള ഒരു ജുവലറി ഉടമയുടെ മകൾ കഴിഞ്ഞദിവസം മരിച്ചിരുന്നു. കാൻസർ രോഗബാധിതയായിരുന്നു ഇവരെന്നാണ് വിവരം. ഇവർ ആശ്രമവുമായി അടുത്ത് പ്രവർത്തിച്ചിരുന്നതായും ഇവരുടെ മരണത്തെയാണ് ആശ്രമത്തിലെ മരണമായി ചിത്രീകരിക്കുന്നതെന്നാണ് മറ്റൊരു വിവരം. അതുകൊണ്ടുതന്നെ സംഭവത്തിൽ അസ്വാഭാവികത ഒന്നും ഇല്ലെന്നും ക്യാൻസർ രോഗിയായ സ്ത്രീ മരിച്ചതിനെ ആശ്രമവുമായി ബന്ധപ്പെടുത്തി വിവാദമാക്കരുതെന്നുമുള്ള നിലപാടിലാണ് മഠം അധികൃതർ.
എല്ലാ വർഷവും ജനുവരി ആദ്യമാണ് അമൃതാനന്ദമയി ഭാരത പര്യടനം തുടങ്ങുന്നത്. ഇത്തവണ ഡിസംബർ അവസാനമായിട്ട് പോലും ഈ പര്യടനത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല. ഇത് നോട്ട് അസാധുവാക്കൽ കാരണമെന്ന വാദവുമെത്തി. ഇതോടെയാണ് അതിവേഗം പദ്ധതികൾ തയ്യാറാക്കിയത്. തിരുവനന്തപുരത്ത് നിന്ന് തുടങ്ങി മാർച്ച് 18ന് മുംബൈയിൽ അവസാനിക്കുന്ന തരത്തിലായിരുന്നു ആദ്യ ഘട്ട ഭാരത പര്യടനം. കന്യാകുമാരിയിൽ നിന്ന് ഫെബ്രുവരി രണ്ടിനാണ് ദണ്ഡിഗലിൽ എത്തിയത്. ഇതോടെയാണ് അസ്വാഭാവികമായ സംഭവങ്ങൾക്ക് തുടക്കമാകുന്നത്. സേലം, ചെന്നൈ എന്നിവിടങ്ങളിലെ സന്ദർശനം അമ്മ റദ്ദാക്കിയെന്നായിരുന്നു ആദ്യ പ്രചരണം. കാരണം വ്യക്തമായതുമില്ല.
ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ അമൃതാനന്ദമയി കൊല്ലത്തെ ആശ്രമത്തിൽ എത്തിയതായി വിവരം ലഭിച്ചത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ സേലത്തേക്ക് മടങ്ങുകയും ചെയ്തു. ഇതിന് അപ്പുറം ആശ്രമത്തിൽ ഉള്ള ആരും ഒന്നും പറയുന്നില്ല. ഇതിനിടെയാണ് മരണ സൂചനകളും ദണ്ഡിഗല്ലിലെ ആശ്രമത്തിൽ നിന്നും ലഭിച്ചത്. ചെന്നൈയിലെ പരിപാടി ഒഴിവാക്കാനുള്ള കാരണവും അതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിക്കാതിരിക്കാനായിരുന്നു. അതുകൊണ്ട് തന്നെ ദിണ്ഡഗിലിൽ നിന്നും കൊല്ലത്ത് എത്തിയ അമ്മ വീണ്ടും ഭാരത പര്യടനം തുടരുന്നു. അതായത് സേലത്തേയും ചെന്നൈയിലേയും പരിപാടികൾ റദ്ദാക്കിയതുമില്ല. ഇതു സംബന്ധിച്ച വിവരങ്ങൾ ആരോടും പങ്കുവയ്ക്കരുതെന്ന കർശന നിർദ്ദേശവും ആശ്രമവാസികൾക്ക് നൽകിയിട്ടുണ്ട്.
അമൃതാനന്ദമയി ഇല്ലാത്ത സമയം വള്ളിക്കാവ് ആശ്രമത്തിൽ അധികമാരും ഉണ്ടാകാറില്ല. അമ്മ ഉള്ളപ്പോൾ മാത്രമാണ് ആശ്രമം സജീവമാകുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ മരണവുമായി ബന്ധപ്പെട്ട് ആശ്രമത്തിലെ പതിവ് സന്ദർശകർക്ക് പോലും ഒരു വിവരവുമില്ലെന്നതാണ് വസ്തുത. അമൃതാ ടിവിയിലെ വ്യാജ സർട്ടിഫിക്കറ്റ് ലോബിയുമായി ബന്ധപ്പെട്ട് ചില തമ്മിലടികൾ ആശ്രമത്തിൽ നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പല രഹസ്യ രേഖകളും മറുനാടൻ ഉൾപ്പെടെ പ്രസിദ്ധീകരിച്ചിരുന്നു. അതുകൊണ്ട് കൂടിയാണ് അമൃതാനന്ദമയിയുടെ സന്ദർശത്തിൽ അതീവ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നത്. അമൃതാ ടിവിയിലെ ദീപക് ധർമ്മടത്തെ പ്രതിരോധ വകുപ്പിന്റെ മാദ്ധ്യമ പഠന കോഴ്സിൽ വിട്ടത് ചെറുതായൊന്നുമല്ല ആശ്രമത്തെ ബാധിച്ചത്.
ഇതിനൊപ്പം ആശ്രമത്തിൽ ഇതിന് മുമ്പ് നടന്ന പല മരണങ്ങളും വിവാദമാവുകയും ചെയ്തു. സത്നാം സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങിയതുമില്ല. കേന്ദ്ര സർക്കാരിലെ ഉന്നതരെ സ്വാധീനിച്ചാണ് ദീപക് ധർമ്മടത്തിനെതിരായ പരാതി അമൃതാനന്ദമയീ മഠം മുക്കിയത്. അമൃതാ ടിവിയിലെ ഉന്നതൻ പാക്കിസ്ഥാൻ സന്ദർശിച്ച ശേഷമായിരുന്നു ദീപക്കിനെ കോഴ്സിന് വിട്ടത്. ഇതുമായി ബന്ധപ്പെട്ട കോഴഅഴിമതി ആരോപണങ്ങൾ ആശ്രമത്തിനുള്ളിൽ നിന്ന് തന്നെ ഉയരുകയായിരുന്നു. ഈ കോഴപ്പണം ഉപയോഗിച്ച് അമൃതാ ടിവിയിലെ ഉന്നതൻ തിരുവനന്തപുരം കാലടിയിൽ ഫ്ലാറ്റ് നിർമ്മിച്ചതായും അമൃതാ ടിവിയിലെ ജീവനക്കാർ തന്നെ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ധർമ്മടം പൊലീസ് സ്റ്റേഷനിലെ കേസ് ഉന്നത ഇടപെടലുകളിലൂടെ അട്ടിമറിക്കപ്പെടുകയായിരുന്നു.
യുഡിഎഫ് ഭരണകാലത്ത് നടന്ന സംഭവത്തിൽ ഇടത് സർക്കാരും നിസംഗത പാലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു ഈ മാദ്ധ്യമ പ്രവർത്തകൻ ധർമ്മടം പൊലീസിനെ വിരട്ടിയത്. ഈ വിവാദത്തിൽ നിന്ന് രക്ഷനേടുന്നതിന് മുമ്പാണ് പുതിയ വിവാദം മഠവുമായി ബന്ധപ്പെട്ടുയരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍