'മുശ്രിക്കുകളും കാഫിറുകളും ശത്രുക്കൾ; ജനാധിപത്യത്തെ പുകഴ്ത്തുന്നത് അനിസ്ലാമികം; അറബ് രാജ്യങ്ങളേക്കാൾ നല്ലത് ഇന്ത്യയെന്നു മുസ്ലിങ്ങൾ പറയരുത്; ഇന്ത്യയിലുള്ള കാഫിറിനേക്കാളും വലുത് അമേരിക്കയിലുള്ള മുസ്ലിം': തീവ്രമായ രാജ്യവിരുദ്ധ- മതവിദ്വേഷ പരാമർശങ്ങളുമായി വീണ്ടുമൊരു സലഫി പ്രഭാഷകൻ; നിയാഫ് ബിൻ ഖാലിദിന്റെ പ്രഭാഷണം വിവാദത്തിൽ
എം പി റാഫി
കോഴിക്കോട്: ഒരു മുസ്ലിമിന് ഇന്ത്യയിൽ നിന്നും ഇസ്ലാമിക രാജ്യത്തേക്ക് ഹിജ്റ പോകൽ പുണ്യകരവും ജനാധിപത്യത്തെ പുകഴ്ത്തൽ അനിസ്ലാമികവുമാണെന്ന വാദവുമായി മറ്റൊരു സലഫി പ്രഭാഷകൻ കൂടി രംഗത്ത്. സലഫി പണ്ഡിതൻ നിയാഫ് ബിൻ ഖാലിദിന്റെ പ്രഭാഷണ ഓഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
മുശ്രിക്കുകളെയും കാഫിറുകളെയും ശത്രുക്കളായി കാണമെന്നും, ഇന്ത്യയിലുള്ള കാഫിറിനേക്കാളും അമേരിക്കയിലുള്ള മുസ്ലിമായ ഒരാളാണ് വലുതെന്നും ദേശീയത പറയുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നും തുടങ്ങി അതി തീവ്രമായ ആശയങ്ങളടങ്ങളടങ്ങിയ പരാമർശങ്ങളാണ് പ്രസംഗത്തിൽ. യൂട്യൂബിലൂടെയും മറ്റു സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും നിയാഫ് ബിൻ ഖാലിദിന്റെ നിരവധി പ്രഭാഷണങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ അതി തീവ്രവും വിഷം തുപ്പുന്നതുമായ പരാമർശങ്ങളുള്ള പ്രഭാഷണ ഭാഗങ്ങളാണ് മറുനാടൻ മലയാളിക്കു ലഭിച്ചത്.
ഇപ്പോൾ സമയമായിട്ടില്ലെന്നും ജിഹാദിന്റെ സമയം ഒത്തു വന്നാൽ ഇറങ്ങണമെന്നും ആഹ്വാനം ചെയ്യുന്ന പ്രഭാഷണമാണിത്. മതപഠന ക്ലാസിൽ വച്ചാണ് വിഷം വമിക്കുന്ന ആശയങ്ങൾ പ്രഭാഷകൻ ശ്രോതാക്കളിൽ കുത്തി നിറയ്ക്കുന്നത്.
മതവിദ്വേഷം പരത്തുന്ന പ്രഭാഷണം നടത്തിയതിനെ തുടർന്ന് കേസെടുക്കുകയും ഇന്ത്യയിൽ നിരോധിച്ച ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ആശയങ്ങൾ പ്രചരിപ്പിച്ചതിന് യുഎപിഎ വകുപ്പ് ചുമത്തുകയും ചെയ്ത ഷംസുദ്ദീൻ ഫരീദ് പാലത്ത് ഉൾകൊള്ളുന്ന അതേ മുജാഹിദ് ഗ്രൂപ്പിൽപ്പെട്ടയാളാണ് നിയാഫ് ബിൻ ഖാലിദ്. ടിപി അബ്ദുള്ളക്കോയ മദനി നേതൃത്വം കൊടുക്കുന്ന കെ.എൻ.എം സംഘടനയിൽ നിന്നും വിഘടിച്ച് മറ്റൊരു ഗ്രൂപ്പാവുകയും അതിൽ നിന്നും വിഘടിച്ച് വീണ്ടും ഗ്രൂപ്പായി രൂപാന്തരപ്പെട്ട തീവ്രസലഫികൾ ഉൾകൊള്ളന്ന സക്കരിയ സ്വലാഹിയുടെ നേതൃത്വത്തിലുള്ള സംഘമാണിത്. കുട്ടികളെ സ്കൂളിലേക്കു വിടരുതെന്ന് പ്രസംഗിച്ച സലഫി പ്രഭാഷകൻ അബ്ദുൽ മുഹ്സിൻ ഐദീദും ഇതേ ഗ്രൂപ്പിൽപ്പെട്ടയാളാണ്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യത്തെ പുകയ്ത്തി പ്രസംഗിച്ച വിസ്ഡം ഗ്രൂപ്പ് നേതാവ് സിപി സലീമിനെതിരെ കണ്ണൂർ അഞ്ചരക്കണ്ടിയിൽ വച്ചു കടന്നാക്രമിച്ചു പ്രസംഗിച്ച സംഭവത്തിൽ നിയാഫ് ബിൻ ഖാലിദിനെ ഇവിടെനിന്നും കമ്മറ്റി പുറത്താക്കിയിരുന്നു. ഇപ്പോഴും കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിയാഫ് ബിൻ ഖാലിദിന്റെ ക്ലാസുകൾ വീടുകൾ കേന്ദ്രീകരിച്ചും സലഫി സെന്ററുകളിലും നടന്നു വരുന്നുണ്ട്. തിരോധാന സംഭവങ്ങൾക്കു പിന്നാലെ പൊലീസ് ഇയാളെ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷം സ്വന്തം പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് നിയാഫ് ഡിലീറ്റ് ചെയ്തിരുന്നു. മതവിദ്വേഷം പരത്തുന്നതും ഇസ്ലാമിനെ തെറ്റായി പ്രചരിപ്പിക്കുന്നതുമാണ് ഈ പ്രഭാഷണം. 22 മിനുട്ട് ദൈർഘ്യം വരുന്ന പ്രഭാഷണ ഭാഗമാണ് ഇപ്പോൾ വാട്സ് ആപ്പ് വഴി പ്രചരിക്കുന്നത്.
ഖുർആൻ, ഹദീസ് വാഖ്യങ്ങളിൽ ഇഷ്ട വ്യാഖ്യാനം നൽകിയാണ് പ്രഭാഷകൻ തീവ്രആശയങ്ങളിലേക്ക് പ്രേരിപ്പിക്കുന്നത്. നിബന്ധനകളൊക്കാതെ(ശർത്തുകൾ) ജിഹാദിനിറങ്ങണെന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ വാദമെന്നും എന്നാൽ സമയമായാൽ നിബന്ധനകൾക്കനുസൃതമായി ജിഹാദിനിറങ്ങണമെന്നാണ് നിയാഫ് പറയുന്നത്. അതുവരെ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുകയും പ്രബോധനം നടത്തിയും ഇവിടെ ജിവിക്കണമെന്നും നിയാഫ് പറയുന്നുണ്ട്. പ്രഭാഷണ ഭാഗങ്ങളിൽ പറയുന്നതിന്റെ പൂർണ രൂപം ഇങ്ങനെയാണ്:
'ജിഹാദിന്റെ വിഷയത്തിൽ മുശ് രിക്കുകളോട് (ബഹുദൈവാരാധകർ) രണ്ട് നിബന്ധനയും അഹ് ലു കിതാബിന് അതായത് യഹൂദികളും നസ്രാണ്ികൾക്കും മൂന്ന് നിബന്ധനയുമാണ്. മുസ്ലിമാവുക, അല്ലെങ്കിൽ മുസ്ലിംങ്ങളുമായി യുദ്ധം ചെയ്യുക. അഹ് ലു കിതാബിന് അധികമുള്ള ഒരു നിബന്ധന ജിസ് യ (സംരക്ഷണ നികുതി) നൽകി മുസ്ലിം രാജ്യത്തിനു കീഴിൽ കഴിയുക എന്നതാണ്. അവരുടെ ആരാധനാലയങ്ങൾ അങ്ങിനെ നിലനിർത്താം, പുതിയത് എടുക്കാൻ പാടില്ല. ഇത് അറേബ്യൻ ഭൂകണ്ഡമല്ലാത്ത രാജ്യങ്ങളിലാണ്. ജസീറത്തുൽ അറബിയ്യയിൽ രണ്ട് ദീൻ ഒരുമിക്കാൻ പാടില്ല. കാഫിറുകളെ അറബ് രാജ്യങ്ങളിൽ നിന്നും പുറത്താക്കണം, സ്ഥിരമായി താമസിക്കാൻ പാടില്ല. ജിഹാദിന്റെ നിബന്ധന ഒത്തു വന്നില്ലെങ്കിൽ സംഘം സംഘമായി ജിഹാദിനിറങ്ങൽ ശരിയല്ല. ഇങ്ങനെയാണ് ഒരു കൂട്ടരെങ്കിൽ മറ്റേ കൂട്ടർ കാഫിറുകളുടെ ഭരണ വ്യവസ്ഥയെ പൊക്കി പൊക്കി പുകയ്ത്തി പറയുന്നവരാണ്. ഇത് ഒരിക്കലും ഇസ്ലാം അനു വദിക്കാത്ത കാര്യമാകുന്നു.
ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് നിന്ന് ഒരു മുസ്ലിമിന് ഹിജ്റ പോകൻ പുണ്യകരമാണ്. ഇവിടെ നിൽക്കുകയാണെങ്കിൽ ഇസ്ലാം പ്രചരിപ്പിക്കുകയും പ്രബോധനം നടത്തുകയുമാണ് ചെയ്യേണ്ടത്. അല്ലാതെ അവരെ പൊക്കി പറയൽ കുഫ്റിനെ പൊക്കലാണ്. ജനാധിപത്യത്തെ കുറിച്ച് സലഫി പണ്ഡിതന്മാരെല്ലാം പറഞ്ഞ കാര്യമാണിത്. ഒറ്റ സലഫി പണ്ഡിതനും ജനാധിപത്യം ഇസ്ലാമികമാണെന്ന് പറഞ്ഞിട്ടില്ല. എന്നാൽ കുഫ്റാണെന്നാണ് പറഞ്ഞിട്ടുള്ളത്. ജനങ്ങളല്ല ഭരണാധികാരിയെ തെരഞ്ഞെടുക്കലും ഭരണത്തെ നിശ്ചയിക്കലും. അള്ളാഹുവിന്റെ വിധികളും നിയമങ്ങളുമാണ് ഭരണത്തിന് ആധാരമാകേണ്ടത്. ജനാധിപത്യ വ്യവസ്തയെ പുകയ്ത്തി പറയുന്നത് ഒരിക്കലും പാടില്ലാത്തതാണ്. നമ്മൾ സലഫികളാണെങ്കിൽ ഒരിക്കലും അങ്ങിനെ പറയാൻ പാടില്ല. ചിലർ പറയും അറബ് രാജ്യങ്ങളെക്കാൾ നല്ലതാണ് ഇന്ത്യയെന്ന്. ഒരു മുസ്ലിമിനത് പറയാൻ പാടുണ്ടോ? ഒരിക്കലും പാടില്ലാത്തതാണ്. മുസ്ലിം രാജ്യങ്ങളിൽ ഭരണാധികാരികളെ പരസ്യമായി എതിർക്കാൻ പാടില്ല. ഏത് രാജ്യത്ത് താമസിക്കുന്ന മുസ്ലിമും നമ്മുടെ സഹോദരങ്ങളാണ്. പക്ഷേ ഇസ്ലാമിൽ ദേശേയത എന്ന ഒന്നില്ല. ഇവിടെയുള്ള കാഫിനേക്കാളും അമേരിക്കയിലുള്ള മുസ്ലിംമിനാണ് വിലകൽപിക്കേണ്ടത്. സങ്കുചിത ദേശീയതയുള്ളവർ കിണറ്റിലെ തവളകളെ പോലെയാണ്. നാടുകളുടെ അതിർത്തികൾ മാറി മാറി പുതിയത് വന്നു കൊണ്ടിരിക്കും ഇതനുസരിച്ച് ദേശീയത പറയരുത്. അത് അനിസ്ലാമികമാണ്. ഫലസ്തീനികൾ ഇസ്ലാമിനു വേണ്ടിയല്ല, അവരുടെ ദേശീയതക്കു വേണ്ടിയാണ് പോരാടുന്നത്. അതുകൊണ്ടാണ് അവർക്ക് അള്ളാഹുവിന്റെ സഹായമില്ലാത്തത്.
മറ്റുള്ളവരുടെ മുന്നിൽ മതേതര വാദിയാണെന്ന് അഭിനയിക്കാൻ വേണ്ടിയാണ് പലരും ദേശീയത പറയുന്നത്. ഈമാനിന്റെ ഭാഗമാണ് രാജ്യസ്നേഹമെന്നത് നബി പഠിപ്പിക്കാത്ത കാര്യം തെറ്റായി പ്രചരിപ്പിക്കുകയാണ്. ഇത്തരം പ്രചരണം നടത്തുന്നത് കാഫിറുകളുടെ പേരിൽ അഭിമാനം കൊള്ളുന്നവരാണ്. എന്ത് മതേതര വാദിയായി അഭിനയിച്ചാലും അവർ നമ്മെ അംഗീകരിക്കാൻ പോകുന്നില്ല. മുശ് രിക്കുകളെയും കാഫിറുകളെയും ശത്രുക്കളായി കാണണം. ഇത്തരം കാര്യങ്ങൾ നമ്മൾ ഒരിക്കലും മറച്ചു വെയ്ക്കരുത്. ഇപ്പോൾ നമ്മളുടെ ചുമതല തൗഹീദ് (ഏക ദൈവ വിശ്വാസം)പഠിപ്പിക്കലാണ്. ഇപ്പോൾ ജിഹാദിന്റെ സമയല്ല, അതിന് ഒത്തുവന്നാൽ ഇറങ്ങേണ്ടതാണ്. ജനാധിപത്യത്തെ ഒരിക്കലും ഇസ്ലാം അനുവദിക്കുന്നുമില്ല. 18 വയസ് പൂർത്തിയായാലേ പെൺകുട്ടികളെ വിവാഹം കഴിക്കാൻ പൂറ്റു, ഭൂരിപക്ഷം നോക്കി നിയമം തീരുമാനിക്കൽ ഇതെല്ലാം ഇസ്ലാമിക നിയമത്തിന് എതിരാണ്. അള്ളാഹുവിന്റെ നിയമമാണ് പാലിക്കേണ്ടത്.'
ജനാധിപത്യം അനുസരിച്ച് ജീവിക്കരുതെന്നുള്ള പരാമർശത്തിൽ ഓഡിയൻസ് സംശയം ഉന്നയിക്കുന്നതും ഇതിനു പ്രഭാശകൻ മറുപടി പറയുന്നതും ഓഡിയോയിൽ കേൾക്കാൻ കഴിയും. ജനാധിപത്യ രാജ്യമായതിനാലാണ് പ്രഭാഷണത്തിനു വരെ അവസരം ഉണ്ടായതെന്നു മറന്നായിരുന്നു നിയാഫ് ബിൻ ഖാലിദിന്റെ പ്രഭാഷണം. ഇസ്ലാമിക്ക് സ്റ്റേറ്റ് വച്ചു പുലർത്തുന്നതിനു സമാനമായ ആശയങ്ങളും പ്രഭാഷണത്തിനിടക്ക് കേൾക്കാൻ കഴിയും. മനുഷ്യ നിർമ്മിതമായ ജനാധിപത്യമടക്കമുള്ള സംവിധാനം ഐസിസ് എതിർക്കുകയും ഇതിനെ ദാറുൽ കുഫ്റ് ആയാണ് കാണുന്നതും. ദേശീയത എന്നതിനെ ഐസിസും എതിർക്കുന്നു. ഇസ്ലാമിക രാജ്യം എന്ന ശരിയായ ഒറ്റ സംവിധാനം മാത്രമെ ലോകത്തുള്ളു എന്നുമാണ് ഐസിസിന്റെ വാദം. മാത്രമല്ല, ഫലസ്തീൻ ഇസ്ലാമിക ഖിലാഫത്തിനു വേണ്ടിയല്ല, പകരം അവരുടെ ദേശീയതക്കു വേണ്ടി മാത്രമാണ് പോരാടുന്നതെന്ന വാദം തന്നെയാണ് ഐസിസിനും ഉ്ള്ളത്. ഫലസ്തീൻ പതാക എന്നത് ഇസ്ലാമിൽ ആദരിക്കപ്പെടേണ്ടതല്ലെന്നും കുരിശു യുദ്ധക്കാരനായ 'മാർക്ക്സ് സൈക്സ്'ഡിസൈൻ ചെയ്ത പതാകയാണിതെന്നുമാണ് ഐസിസിന്റെ വാദം. ഈ വാതങ്ങൾ നിയാഫ് ബിൻ ഖാലിദിന്റെ പ്രാഭാഷണത്തിലും കാണാം. അതേസമയം ഐസിസ് ഉയർത്തുന്ന ജിഹാദിന്റെ ആശയം ശരിയല്ലെന്നും നിബന്ധന ഒത്തു വന്നാലേ ജിഹാദിനിറങ്ങാവൂ എന്നും പ്രഭാഷണത്തിൽ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്