എല്ലാം യെസ് ആകുന്ന വിധം ചോദ്യങ്ങൾ; എല്ലാ ചോദ്യങ്ങൾക്കും യെസ് പറയാൻ അമ്പിളിക്ക് മുൻകൂട്ടി നിർദ്ദേശം നൽകി; ക്ലിഫ് ഹൗസിൽ വച്ചാണോ പണം നൽകിയതെന്ന ചോദ്യത്തിനും ഉത്തരം യെസ് തന്നെ; ചെന്നിത്തലയുടെ വഞ്ചനയിൽ പൊട്ടി തെറിച്ച് മാണി
തിരുവനന്തപുരം: കെഎം മാണി കടുത്ത ദേഷ്യത്തിലാണ്. കേരളം കണ്ട ഏറ്റവും വലിയ കള്ളൻ ആണ് താൻ എന്ന് വരുത്തി തീർക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ ഗൂഢാലോചന അനുനിമിഷം വെളിപ്പെടുമ്പോൾ ഉണ്ടാകുന്നത് ആത്മരോഷം. ചരിത്രത്തിൽ ആദ്യമായി സാക്ഷിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കുകയും ഒരാഴ്ചയോളം പരിശോധനാ റിപ്പോർട്ട് സംബന്ധിച്ച വിവാദം കത്തിക്കയറുകയും ചെയ്തതിൽ ആഭ്യന്തര വകുപ്പിനുള്ള പങ്ക് ചെറുതല്ലെന്ന ഉറച്ച വിശ്വാസത്തിലാണ് മാണി. നുണ പരിശോധനാ ഫലം പുറത്ത് വന്നതോടെ മാണിയുടെ ദേഷ്യം ഇരട്ടിച്ചു. എല്ലാ ചോദ്യങ്ങൾക്കും യെസ് എന്ന ഉത്തരം പറയുന്ന തരത്തിലാണ് ചോദ്യങ്ങൾ തയ്യാറാക്കിയതെന്നും അങ്ങനെ ഉത്തരം പറഞ്ഞാൽ മതിയെന്നും അമ്പിളിക്ക് നിർദ്ദേശം നൽകിയിരുന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ബാർ കോഴക്കേസിൽ ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയുടെ നുണപരിശോധനാഫലം മന്ത്രി കെ.എം. മാണിക്ക് എതിരല്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പിനെതിരെ കടുത്ത നിലപാടിന് മാണി തയ്യാറെടുക്കുന്നത്. എല്ലാ ചോദ്യങ്ങൾക്കും ഉവ്വെന്ന് ഉത്തരം നൽകിയാണ് നുണപരിശോധനയിൽ അമ്പളി അനുകൂലഫലം നേടിയെടുത്തത്. എന്ത് ചോദിച്ചാലും യെസ് എന്ന് പറഞ്ഞാൽ മതിയെന്ന് പഠിപ്പിച്ചതിന്റെ ഫലമാണിതെന്നാണ് വിശകലനം. അതുകൊണ്ട് തന്നെ ബാർ കോഴയിലെ നിയമോുപദേശം മാണിക്ക് കുറ്റപത്രം നൽകുന്നതിന് എതിരാകുമെന്നാണ് സൂചന. എന്നാൽ ആഭ്യന്തര വകുപ്പിലെ ഉന്നതർ ഇതിനേയും അട്ടിമറിക്കുമെന്ന് മാണിക്ക് സംശയമുണ്ട്.
മാണി ഉൾപ്പെട്ട ബാർകോഴ കേസിൽ രണ്ടു ദിവസത്തിനുള്ളിൽ വിജിലൻസിന് നിയമോപദേശം ലഭിക്കും. കേസുമായി ബന്ധപ്പെട്ട് എസ്പി: ആർ. സുകേശൻ സമർപ്പിച്ച വസ്തുതാ റിപ്പോർട്ട് കഴിഞ്ഞ ദിവസം നിയമോപദേഷ്ടാവിനു കൈമാറിയിരുന്നു. കേസിൽ മന്ത്രി കെ.എം.മാണിക്കെതിരേ ശക്തമായ തെളിവുകളില്ലെന്നു റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, വിജിലൻസ് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റപത്രം നൽകണമോ വേണ്ടയോ എന്നകാര്യം നിയമോപദേശത്തിനുശേഷം തീരുമാനിക്കും. എന്നാൽ അടിസ്ഥാനപരമായി മാണി കോഴ വാങ്ങിയെന്ന് സാധൂകരിക്കുന്ന ഒന്നുമില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ മാണിക്കെതിരെ നിയമോപദേശം നൽകാൻ നിയമോപദേഷ്ടാവിൽ സമ്മർദ്ദവുമുണ്ട്. സാക്ഷിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയ ആദ്യ സംഭവമാണ് ഇത്. വിജിലൻസാണ് ആവശ്യപ്പെട്ടതും. മാണിയെ കുടുക്കാൻ വിജിലൻസിലെ ചിലർ നടത്തിയ തന്ത്രപരമായ നീക്കമാണ് നുണപരിശോധനയെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.
ഒരു സുപ്രധാനചോദ്യവും അതിന് അമ്പിളി നൽകിയ മറുപടിയുമാണു നുണപരിശോധനാഫലം മാണിക്ക് അനുകൂലമാണെന്ന വിലയിരുത്തലിനു കാരണം. ക്ലിഫ് ഹൗസിൽനിന്നു പ്ലാസ്റ്റിക് ബാഗ് ഉണ്ണി(രാജ്കുമാർ)ക്ക് എടുത്തുകൊടുത്തിരുന്നോ എന്ന ചോദ്യത്തിന് ഉവ്വ് എന്നായിരുന്നു ഉത്തരം. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയാണു ക്ലിഫ് ഹൗസ്. കെ.എം. മാണിയുടേതു ക്ലിഫ് ഹൗസ് വളപ്പിലെ പ്രശാന്തും. അപ്പോൾ, ക്ലിഫ് ഹൗസിൽനിന്നു പ്ലാസ്റ്റിക് ബാഗ് എടുത്തുകൊടുത്തിരുന്നോ എന്ന ചോദ്യത്തിന്, ഇല്ലന്നായിരുന്നു മറുപടി ലഭിക്കേണ്ടിയിരുന്നത്. പ്രശാന്തിൽ പണം കൈമാറിയെന്ന ആരോപണം സാധൂകരിക്കുന്ന മൊഴിയല്ല നുണപരിശോധനയിൽ അമ്പിളി നൽകിയത്. ഇതെങ്ങനെ സംഭവിച്ചു എന്നതാണ് ഉയരുന്ന ചോദ്യം. എല്ലാത്തിനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ രഹസ്യപിന്തുണയുണ്ടെന്നാണ് സംശയം. നിയമവൃത്തങ്ങളുടെ ഉപദേശ ം മനസ്സിലായതോടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവരോട് മാണി കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്.
നുണപരിശോധനയിൽ ഉത്തരം നൽകുമ്പോൾ മാനിസകമായി എന്തെങ്കിലും സമ്മർദ്ദമോ സംശയമോ ഉണ്ടെങ്കിൽ യന്ത്രം രേഖപ്പെടുത്തും. എല്ലാ ചോദ്യത്തിനും യെസ് എന്ന ഉത്തരം നൽകാൻ ആരെങ്കിലും ഉപദേശിച്ചിട്ടുണ്ടെങ്കിൽ ഒരു ഭാവഭേദവുമില്ലാതെ യെസ് എന്ന് മറുപടി പറഞ്ഞാൽ മതി. വിജിലൻസ് തയ്യാറാക്കി കൊടുത്ത ചോദ്യങ്ങളാണ് പോളീഗ്രാഫ് ടെസ്റ്റിൽ വിദഗ്ധൻ ചോദിച്ചത്. അതുകൊണ്ട് തന്നെ മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളുടെ ഉത്തരം അമ്പിളിക്ക് നേരത്തെ പറഞ്ഞു കൊടുത്തു എന്നാണ് വിലയിരുത്തൽ. അതിനൊപ്പം യെസ് എന്ന ഉത്തരം മാത്രം വരേണ്ട ചോദ്യങ്ങളും അവതരിപ്പിച്ചു. ഇതാണ് സംഭവിച്ചത്. അതുകൊണ്ട് യാതൊരു അടിസ്ഥാനവും നുണപരിശോധനാ റിപ്പോർട്ടിനില്ലെന്നാണ് വിലയിരുത്തൽ.
പോളിഗ്രാഫ് ടെസ്റ്റിന്റെ ഫലം തെളിവായി സ്വീകരിക്കില്ലെന്നു സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. സാക്ഷിമൊഴികൾക്കാണു കോടതി മുമ്പാകെ സാധുത. ക്രിമിനൽ നടപടിച്ചട്ടം 161 പ്രകാരം, അന്വേഷണ ഏജൻസി എടുക്കുന്ന മൊഴിയുടെ അതേ മൂല്യമേ നുണപരിശോധനാ റിപ്പോർട്ടിനുമുള്ളൂ. അതുകൊണ്ടുതന്നെ ബാർ കോഴക്കേസിൽ ബിജു രമേശിന്റെ ബന്ധുവും ദീർഘകാല ഡ്രൈവറുമായ അമ്പിളിയുടെ മൊഴിക്കു സാധാരണ സാക്ഷിമൊഴിയുടെ സാധുതയേയുള്ളൂ. പോളിഗ്രാഫ് ടെസ്റ്റിന്റെ ആവിർഭാവം കുറ്റകൃത്യങ്ങൾ തെളിയിക്കാൻ സഹായകമായെന്നു വിലയിരുത്തുന്നവരുണ്ട്.
കലിഫോർണിയ സർവകലാശാലയിലെ ജോൺ അഗസ്റ്റസ് ലാർസൺ എന്ന വിദ്യാർത്ഥിയാണ് 1921ൽ പോളിഗ്രാഫ് യന്ത്രം കണ്ടുപിടിച്ചത്. ഇതോടെ കുറ്റവാളികൾ കുടുങ്ങുമെന്ന മട്ടിലായിരുന്നു കുറ്റാന്വേഷണരംഗത്തെ പ്രചാരണം. എന്നാൽ, പ്രതിയുടെ പോളിഗ്രാഫ് പരിശോധനയ്ക്കു നിയമസംവിധാനത്തിൽ പ്രാധാന്യമില്ല. തനിക്കെതിരേ സ്വയം തെളിവു നൽകാൻ പ്രതിക്കു കഴിയില്ലെന്ന നിഗമനമാണ് ഇതിനാധാരം. പോളിഗ്രാഫ് ടെസ്റ്റിനു വിധേയപ്പെടുന്ന പ്രതിയുടെ മൊഴിക്ക് കോടതികൾ പ്രാധാന്യം നൽകാറില്ല. സെൽവിയ്സ് കേസിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണന്റെ ബെഞ്ച് പോളിഗ്രാഫ് പരിശോധനാഫലം പ്രതിക്കെതിരേ ഉപയോഗിക്കാൻ പാടില്ലെന്നു വിധിച്ചിരുന്നു.
കുശലപ്രശ്നങ്ങളിലൂടെയാണു നുണപരിശോധനയാരംഭിക്കുന്നത്. പരിശോധനയ്ക്കു വിധേയപ്പെടുന്ന വ്യക്തിയുടെ മനോനില സാധാരണ ഗതിയിലായാൽ യഥാർഥ ചോദ്യങ്ങളിലേക്കു കടക്കും. ശരി അല്ലെങ്കിൽ തെറ്റ് എന്ന ഉത്തരം ലഭിക്കുന്ന വിധമാകും ചോദ്യങ്ങൾ. കളവാണു പറയുന്നതെങ്കിൽ നാഡിമിടിപ്പു കൂടും, രക്തസമ്മർദം ഉയരും, ശ്വാസവേഗം വർധിക്കും, കരചരണങ്ങളിൽ ഞരമ്പുകളുടെ സങ്കോചവികാസങ്ങൾ വ്യത്യസ്തമാകും. ഇത്രയും മാറ്റങ്ങൾ ഒരേസമയം ഗ്രാഫിൽ രേഖപ്പെടുത്തുന്നതോടെ ഉത്തരങ്ങൾ തെറ്റാണെങ്കിൽ പരിശോധകന് അതു ബോധ്യപ്പെടും. ബോധപൂർവം കളവു പറഞ്ഞ് പോളിഗ്രാഫിനെ പറ്റിക്കുന്ന വിദഗ്ധരുമുണ്ട്. അതുകൊണ്ടുതന്നെ ഇതു നിയമവിധേയമല്ലെന്നാണു സുപ്രീം കോടതിയുടെ നിരീക്ഷണം.
Stories you may Like
- ഡൽഹി മദ്യനയകേസിൽ കേന്ദ്ര ഏജൻസികൾക്ക് അടിതെറ്റുന്നോ?
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- അഖിൽ മാത്യുവിന് ഈ അലീബി തുണയാകുമോ?
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍