ബാബുവിന്റെ വാക്കു വിശ്വസിച്ച് ബാർ ലൈസൻസ് കിട്ടാൻ ത്രീസ്റ്റാറാക്കിയ ബാറുടമകൾ വമ്പൻ പ്രതിസന്ധിയിൽ; ടേപ്പുമായി എത്തി അളക്കുന്ന സിങ്കം അനുമതിയില്ലാതെ സൗകര്യം വർദ്ധിപ്പിച്ചിതന്റെ പേരിൽ നടപടിയെടുക്കുന്നു; പുതുക്കി പണിത ഭാഗം പൊളിക്കേണ്ടി വരുമോ എന്ന ഭയത്തിൽ ബാറുടമകൾ
ബി രഘുരാജ്
തിരുവനന്തപുരം: നിലവാരമില്ലാത്ത ടൂ സ്റ്റാർ ബാറുകൾ പൂട്ടുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തവുകളാണ് ബാർ കോഴ ആരോപണത്തിൽ വരെയെത്തിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ടു സ്റ്റാർ ബാറുകൾ പൂട്ടാൻ കോടതി ഉത്തരവ് വന്നപ്പോൾ അത് നടപ്പാക്കിയേ പറ്റൂവെന്ന് കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തല നിലപാട് എടുത്തു. നിലവാരം കൂട്ടി എല്ലാവർക്കും ലൈസൻസ് എന്നതായിരുന്നു എക്സൈസ് മന്ത്രിയായിരുന്ന കെ ബാബു എടുത്ത നിലപാട്. ടു സ്റ്റാർ ബാറുകൾക്ക് പൂട്ടുവീഴാതിരിക്കാൻ എല്ലാ ഉറപ്പും അക്കാലത്ത് ബാറുടമകൾക്ക് യുഡിഎഫ് സർക്കാരിലെ എക്സൈസ് മന്ത്രിയിൽ നിന്നു ലഭിച്ചതായും ആക്ഷേപമെത്തി. എന്തായാലും അക്കാലത്ത് ടു സ്റ്റാർ ബാറുകളെല്ലാം പുതുക്കുകയായിരുന്നു മുതലാളിമാർ. അങ്ങനെ എല്ലാം ത്രിസ്റ്റാറുകളായി. പക്ഷേ സുധീരന്റെ നിർബന്ധം കാര്യങ്ങൾ മാറ്റി മറിച്ചു. ഫൈവ് സ്റ്റാർ ബാറുകൾക്ക് മാത്രമായി ബാർ ലൈസൻസ് നൽകുന്ന നയവുമെത്തി.
ഇതിനിടെ ബാക്കി ബാറുകൾക്ക് ആശ്വാസമാകാൻ ചെറിയ സഹായവും എക്സൈസ് മന്ത്രി ചെയ്തു. അതായിരുന്നു എല്ലാ ബാറുകൾക്ക് നൽകിയ വൈൻ ആൻഡ് ബിയർ പാർലർ ലൈസൻസ്. പക്ഷേ ഇപ്പോൾ അതും വിനയാവുകയാണ്. എക്സൈസ് കമ്മീഷണറായി ഋഷിരാജ് സിങ് എത്തിയതോടെ പണ്ട് ചെറുകിട ബാറുകളായിരുന്ന ബിയർ പാർലറുകളിലൊക്കെ റെയ്ഡാണ്. ബിയർ പുറത്തേക്ക് കൊടുത്തയ്ക്കാൻ പാടില്ലെന്നാണ് എക്സൈസ് കമ്മീഷണർ പറയുന്നത്. ഇതിന്റെ പേരിൽ പല ബാറുകളും പൂട്ടി. എന്നാൽ അതിലും അപ്പുറമുള്ള പ്രതിസന്ധി ചെറുകിട ബാറുകളിലെ ബിയർ-വൈൻ പാർലറുകൾ നേരിടുന്നു. അതായത് എക്സൈസ് മന്ത്രിയായിരിക്കെ ബാർ ലൈസൻസ് തരുമെന്ന ബാബുവിന്റെ ഉറപ്പ് കേട്ട് ബാർ പുതുക്കിയവരെല്ലാം പുലിവാല് പിടിച്ചു.
ടു സ്റ്റാറിൽ നിന്നും ത്രീ സ്റ്റാർ നിലവാരത്തിലേയ്ക്ക് മാറ്റിയാൽ ലൈസൻസ് കിട്ടുമെന്ന് യുഡിഎഫ് മന്ത്രി പറഞ്ഞതനുസരിച്ച് നിരവധി ബാറുകളും, ഹോട്ടലുകളും മോടിപിടിപ്പിച്ചിരുന്നു. അതുകൊണ്ട് പ്രയോജനം ഒന്നും ഉണ്ടായില്ല എന്നു മാത്രമല്ല ഇപ്പോൾ അത് തിരിച്ചടിയാവുകയും ചെയ്തിരിക്കുന്നു എന്നാണവർ പറയുന്നത്. എക്സൈസ് കമ്മിഷണറുടെ അനുമതിയില്ലാതെ ബാറിന്റെ പ്ലാൻ മാറ്റിയെന്ന് പറഞ്ഞും ഇപ്പോൾ കേസ് എടുക്കുന്നുണ്ട്. ടേപ്പുമായി എത്തി ഋഷിരാജ് സിങ് എല്ലാ ബിയർ പാലറും അളന്നു നോക്കുകയാണ്. ഈ അളന്നു നോക്കലിൽ ടു സ്റ്റാർ ബാറുകളായി എക്സൈസ് കമ്മീഷണറുടെ രേഖകളിൽ ഉള്ളതിനേക്കാൾ സ്ഥലം ഉണ്ട്. അനുമതി വാങ്ങാതെയാണ് ഈ മാറ്റം വരുത്തിയതെന്നതും യാഥാർത്ഥ്യമാണ്. ഇങ്ങനെ മിക്കവാറും എല്ലാ ടു സ്റ്റാർ ബാറുകളും വിപുലീകരണത്തിന് വിധേയമായവയാണ്.
എന്നാൽ ഇപ്പോൾ ഏരിയ കൂടി എന്ന പേരിൽ കേസ് എടുക്കുകയാണ് ഇപ്പോൾ ഋഷിരാജ് സിങ്. ഇതോടെ ബാബുവിന്റെ വാക്ക് കേട്ട് ബാറുകൾ മോടി പിടിച്ചവർ വെട്ടിലായിരിക്കുകയാണ്. ബാറുകൾ മോടി പിടിപ്പിച്ചാലും മാറ്റം വരുത്തിയാലും എക്സൈസ് കമ്മീഷണറെ അറിയിക്കണമെന്നാണ് ചട്ടം. എന്നാൽ ടു സ്റ്റാർ ബാറുകൾക്ക് പൂട്ടു വീഴാനുള്ള സാധ്യതയെ മറികടക്കാൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അതീവ രഹസ്യമായ നീക്കമാണ് നടന്നത്. ഗുണനിലവാര പരിശോധനയെ തൃപ്തിപ്പെടുത്താൻ അടിമുടി അഴിച്ചുമാറ്റം നടത്തി. ഇതൊന്നും എക്സൈസ് കമ്മീഷണറെ അറിയിച്ചതുമില്ല. മന്ത്രിയല്ലേ പറയുന്നത് ലൈസൻസ് കിട്ടുന്നതിന് മുമ്പ് എല്ലാം ചെയ്യാമെന്നും അവർ കണക്ക് കൂട്ടി. എന്നാൽ സുധീരന്റെ എതിർപ്പോടെ ഒന്നും നടന്നില്ലെന്ന് മാത്രമല്ല. ത്രിസ്റ്റാർ ബാറുകൾക്ക് പോലും പൂട്ടുവീഴുകയും ചെയ്തു.
ഇടത് സർക്കാർ അധികാരത്തിലെത്തുമ്പോൾ മദ്യനയത്തിൽ നയം മാറ്റവും പ്രതീക്ഷിച്ചു. എന്നാൽ തീർത്തും അപ്രതീക്ഷിതമായി ഋഷിരാജ് സിങ് എക്സൈസ് കമ്മീഷണറായി. ഐഎഎസുകാരുടെ പ്രത്യേക പദവിയെ ഋഷിരാജിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിലൂടെ മാറ്റി വയ്ക്കുകയായിരുന്നു. എക്സൈസ് കമ്മീഷണറുടെ പദവിയിൽ ഐപിഎസുകാരനെ നിയമിക്കാൻ പ്രത്യേക ഉത്തരവും ഇറക്കി. എക്സൈസ് ആസ്ഥാനത്ത് എത്തിയ ശേഷം പതിവ് പോലെ റെയ്ഡുകൾ കാര്യക്ഷമമാക്കി. ടു സ്റ്റാറുകളിൽ ബിയർ പാർലറുകളായ ചെറുകിടക്കാരെയാണ് ഋഷിരാജ് നോട്ടമിട്ടത്. ഇവിടെ ബാറുകളെല്ലാം പുതുക്കിയിട്ടുണ്ടാകുമെന്ന തിരിച്ചറിവായിരുന്നു ഇതിന് കാരണം. അങ്ങനെ പതിവ് തെറ്റിച്ച് ടേപ്പുമായി ബാറുകളിൽ എക്സൈസ് കമ്മീഷണറെത്തി.
മദ്യത്തിന്റെ നിലവാരമോ കച്ചവടത്തിലെ കള്ളക്കളിയോ ഒന്നും കമ്മീഷണർ നോക്കുന്നില്ല. നേരെ അളവെടുപ്പിലേക്ക് കടക്കും. എക്സൈസ് ഓഫീസിലെ രേഖകളിൽ ഉള്ളതിനേക്കാൾ മാറ്റങ്ങൾ വന്നിരിക്കുന്നുവെന്ന് ഉറപ്പുവരുത്തും. അതിന് ശേഷം നടപടികൾക്ക് ഫയലും തുറക്കും. ആരെ വഴി സ്വാധീനിക്കാനും കഴിയുന്നതുമില്ല. അങ്ങനെ പുതുക്കി പണിതവ പൊളിച്ച് പഴയ നിലവാരത്തിലേക്ക് മാറ്റേണ്ടി വരുമോ എന്ന ഭയത്തിലാണ് ചെറുകിട ബാറുടമകൾ. അനധികൃത നിർമ്മാണം എന്ന പേരിൽ നടപടിക്ക് ഋഷിരാജ് സിങ് ഇറങ്ങി പുറപ്പോട്ടാൽ അത് വേണ്ടി വരും. എക്സൈസ് മന്ത്രി ബാബുവിന്റെ വാക്ക് മറ്റൊരർത്ഥത്തിൽ കൂടി കുഴിയിൽ ചാടിച്ചെന്ന് തിരിച്ചറിയുകയാണ് ഇത്തരം ബാർ-വൈൻ പാർലറുകളിലെ ഉടമകൾ. ഇതുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പിനും മറ്റും ലക്ഷങ്ങൾ നഷ്ടമായിരുന്നു. ഇതിന് പുറമേയാണ് പുതിയ തിരിച്ചടിയും.
2014 ഏപ്രിൽ മാസത്തോടെയാണ് കേരളരാഷ്ട്രീയത്തെ ഇളക്കിമറിച്ച ബാർ വിഷയത്തിന്റെ ആരംഭം. 2014 മാർച്ച് 31 കേരളത്തിൽ പ്രവർത്തിച്ചിരുന്നത് 740 ബാറുകളായിരുന്നു. ഇവയിൽ 10 എണ്ണം കോടതിനടപടികളുമായി ബന്ധപ്പെട്ട് അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് നിലവാരമില്ല എന്ന കണ്ടെത്തലിനെ തുടർന്ന് 418 ബാറുകൾക്ക് സർക്കാർ ലൈസൻസ് പുതുക്കി നൽകിയില്ല. ഈ ബാറുകളിൽ മിക്കവയും ടു സ്റ്റാറുകളായിരുന്നു. ഇവയ്ക്ക് ത്രി സ്റ്റാറുകളാക്കി മാറ്റി അനുമതി നൽകാനുള്ള നീക്കവും ഇതിനിടെ തുടങ്ങി. ഈ സാഹചര്യത്തിലായിരുന്നു ബാറുകളുടെ മോടി പിടിപ്പിക്കൽ. എന്നാൽ ഘട്ടം ഘട്ടമായുള്ള മദ്യനിരോധനമെന്ന വാദമുയർത്ത് 418 ബാറുകൾക്കെതിരെ സുധീരൻ കടുത്ത നിലപാട് എടുത്തു.
ഇതോടെ പഞ്ചനക്ഷത്ര ഹോട്ടലുകൾക്കു മാത്രം ബാർ ലൈസൻസ് മതിയെന്ന് സർക്കാരിന്റെ ഉത്തരവുമെത്തി. എന്നാൽ ടൂ സ്റ്റാർ അടക്കമുള്ള എല്ലാ ബാറുകൾക്കും ബിയർ-വൈൻ പാർലറായി മാറാൻ അവസരമൊരുക്കാനും യുഡിഎഫ് തയ്യാറാവുകയായിരുന്നു. ഈ ബാറുകളാണ് ഇപ്പോൾ ഋഷിരാജ് സിംഗിന്റെ റെയ്ഡിൽ വിറയ്ക്കുന്നത്.
Stories you may Like
- ബാബു ജോർജ്ജിനെ കോൺഗ്രസിൽ തിരിച്ചെടുക്കണം
- നരസിംഹറാവു സ്തുതിപാഠകർ അറിയാൻ: വെള്ളാശേരി ജോസഫ് എഴുതുന്നു
- വധിക്കപ്പെട്ട 21 ഭീകരരുടെ പട്ടിക: 'ദ ഗാർഡിയൻ' പത്രത്തിന്റെ ആരോപണം തള്ളി ഇന്ത്യ
- ഷെറിന്റെ സിവിൽ സർവീസ് നേട്ടത്തിൽ നജീബ് കാന്തപുരം പങ്കുപറ്റിയെന്ന് വിമർശനം
- രാജ്യംവിട്ട 19 ഖലിസ്താൻ ഭീകരരുടെ സ്വത്തുവകകൾ കണ്ടുകെട്ടും
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍