കുമ്മനത്തിന്റെ ചീഫ് മിനിസ്റ്റേഴ്സ് ഓഫീസിന്റെ മോഹം വെറുതെയാകുമോ? കോഴ വിവാദങ്ങൾ പ്രതിസന്ധിയിലാക്കുന്നത് മാരാർജി ഭവനെന്ന സ്വപ്നം; അമിത്ഷാ തറക്കല്ലിട്ട 15 കോടിയുടെ മന്ദിരത്തിന്റെ പണി എന്ന് തുടങ്ങുമെന്ന് ആർക്കും അറിയില്ല; അഴിമതി ആരോപണങ്ങൾ ഒന്നൊന്നായി വന്നതോടെ കേന്ദ്രനേതൃത്വവും കൈവിട്ടു; ഫണ്ട് പിരിവിന് ഇറങ്ങാനാകില്ലന്ന് ജില്ലാ പ്രസിഡന്റുമാർ
പ്രവീൺ സുകുമാരൻ
കൊച്ചി. തിരുവനന്തപുരത്ത് ബിജെപി ആസ്ഥാന മന്ദിരത്തിന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ വന്ന് തറക്കില്ലിട്ടിട്ട് പോയിട്ട് രണ്ടു മാസം കഴിയുന്നു. 15 കോടി നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്ന മന്ദിരത്തിന്റെ പണി എന്നു തുടങ്ങുമെന്ന് പറയാനാകാതെ കുഴയുകയാണ് സംസ്ഥാന നേതൃത്വം.
ഇപ്പോൾ കുന്നുകുഴിയിൽ പ്രവർത്തിക്കുന്ന താൽക്കാലിക സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ പ്രതിമാസ വാടക ഒന്നേകാൽ ലക്ഷത്തിന് പുറത്താണ്. ഓഫീസ് പ്രവർത്തന ചെലവിലേക്ക് പ്രതിമാസം ലക്ഷങ്ങൾ ചെലവിടുന്നത് ഒഴിവാക്കാൻ യുദ്ധ കാല അടിസ്ഥാനത്തിൽ മാരാർജി
ഭവൻ പ്രവർത്തിച്ചിരുന്ന അരിസ്റ്റോ ജംഗ്ഷന് സമീപത്തെ തൈയ്ക്കാട് റോഡിലെ 56 സെന്റിൽ കെട്ടിടം പണി ആരംഭിക്കാനായിരുന്നു നീക്കം. ജൂൺ ആദ്യവാരം അമിത് ഷാ മന്ദിരത്തിന് തറക്കല്ലിട്ടതോടെ ആഴ്ചകൾക്കുള്ളിൽ പണി തുടങ്ങുമന്നായിരുന്നു സംസ്ഥാന നേതൃത്വം പറഞ്ഞിരുന്നത്.
മന്ദിരത്തിന്റെ നിർമ്മാണ് ചെലവിന് വേണ്ടി വരുന്ന 15 കോടിയിൽ ഏഴര കോടി കേന്ദ്ര നേതൃത്വം കൈമാറുമെന്ന സൂചനയായിരുന്നു കേരളത്തിലെ നേതാക്കൾക്ക് കിട്ടിയിരുന്നത്. എന്നാൽ മെഡിക്കൽ കോഴ വിവാദവും ജൻ ഔഷധി അഴിമതിയും ഉൾപ്പെടയുള്ള ആരോപണങ്ങളിൽ കേരളത്തിലെ പാർട്ടി പ്രതി സ്ഥാനത്ത് വന്നതോടെ മന്ദിര നിർമ്മാണത്തിന് കേന്ദ്ര നേതൃത്വത്തിൽ നിന്നും സഹായം കിട്ടില്ലന്ന് ഉറപ്പായിരിക്കയാണ്. വാഗ്ദാനം ചെയ്തിരുന്നില്ലായെങ്കിലും കേരളത്തിന്റെ ചുമതലയുള്ള നേതാവ് വഴി സംസ്ഥാന നേതൃത്വം മന്ദിര നിർമ്മണ ഫണ്ടിന് നീക്കം നടത്തിയെങ്കിലും അമിത് ഷാ ഇക്കാര്യം കേട്ട മട്ട് നടിച്ചില്ലന്നാണ് ഒരു ഉന്നത ബിജെപി നേതാവ് മറുനാടനോടു പ്രതികരിച്ചത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ കെട്ടിട നിർമ്മാണ ഫണ്ട് പൊതു ജനങ്ങളിൽ നിന്നും പിരിക്കാൻ കഴിയാത്ത അവസ്ഥയാണ്.നേരത്തെ സംസ്ഥാനത്തെ പലപ്രമുഖരെയും വ്യവസായികളെയും പാർട്ടി അദ്ധ്യക്ഷനും ചില മുതിർന്ന നേതാക്കളും നേരിട്ടു വിളിച്ച് സഹായം അഭ്യർത്ഥിച്ചിരുന്നെങ്കിലും അവരുടെ മുന്നിൽ പോലും ഇപ്പോൾ പോകാനാകാത്ത സ്ഥിതിയാണ്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ അടുപ്പമുള്ള ചില ജില്ലാ പ്രസിഡന്റുമാരോടും ഫണ്ട് പിരിവിനെ കുറിച്ചു സംസാരിച്ചുവെങ്കിലും അവരാരും അനുകൂലമായി പ്രതികരിച്ചില്ലന്നാണ് വിവരം.പാർട്ടി ആസ്ഥാനത്ത്് മുഖ്യമന്ത്രിയുടെ ഓഫീസ് പണിയാൻ തങ്ങളില്ലന്ന് ചിലർ തുറന്നടിച്ചതായാണ് വിവരം.
വ്യാജ രസീത് പിരിവ് മാധ്യമങ്ങൾ വാർത്തയാക്കിയ സാഹചര്യത്തിൽ ഫണ്ടിനായി പൊതു ജനങ്ങളെ സമീപിച്ചാൽ തെറിയഭിഷേകം ഉറപ്പാണന്നാണ് ഒരു ജില്ലാ പ്രസിഡന്റ് പ്രതികരിച്ചത്. സംസ്ഥാന കമ്മിറ്റി ആഫീസിന് അമിത് ഷാ തറക്കല്ലിട്ടിട്ട് ഇന്ന് രണ്ടു മാസവും ആറു ദിവസവും പിന്നിടുന്നു. പാർട്ടി ഓഫീസിൽ മുഖ്യമന്ത്രിയുടെ ഓഫീസും കൂടി ഉണ്ടാവുമെന്ന കുമ്മനത്തിന്റെ പ്രസ്താവന കടന്ന കൈയായി പോയെന്നും ഇത് വഴി മറ്റുള്ളവർക്ക് മുന്നിൽ അപഹാസ്യരായെന്നും പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നു. അതേ സമയം തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നും അനുമതി ലഭിക്കാത്തതാണ് മന്ദിര നിർമ്മാണം വൈകാൻ കാരണമെന്നും പാർട്ടി അദ്ധ്യക്ഷനെ അനുകൂലിക്കുന്നവർ പറയുന്നു.ഫണ്ടിന്റെ കാര്യത്തിൽ വ്യക്തയില്ലങ്കിലും പണി അനുമതി കിട്ടുന്ന മുറക്ക് തന്നെ ആരംഭിക്കുമെന്ന് ഇവർ അവകാശപ്പെടുന്നു.
എന്നാൽ ആസ്ഥാന മന്ദിരത്തിന് അനുമതി പോലും ലഭിക്കാതെ അമിത് ഷായെ കൊണ്ടു വന്ന് തറക്കല്ലിട്ടത് ഫണ്ട് തട്ടനാണ് എന്നും ആരോപണം ഉണ്ട്്.പാർട്ടിയിൽ ഗ്രൂപ്പ് പോര് ശക്തമായരിക്കെ ആസ്ഥാന മന്ദിരം തറക്കല്ലിട്ടിട്ടും പണിയാത്തത് നേതൃത്വത്തിനെതിരെയുള്ള ആുധമാക്കാനാണ് ഒരു വിഭാഗത്തിന്റെ നീക്കം. .മരാർജി ഭവന്റെ സ്ഥാനത്ത്്് 53886 ചതുരശ്രയടി വിസ്തീർണമുള്ള മന്ദിരമാണ് പാർട്ടി ആസ്ഥാനമായി ബിജെപി. നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. രണ്ടുനിലയിലായി പാർക്കിങ് സൗകര്യമുൾപ്പെടെ ആധുനിക സൗകര്യങ്ങളും പുതിയ ആസ്ഥാന മന്ദിരത്തിൽ ഉണ്ടാകുമെന്ന് ബിജെപി പ്രഖ്യാപിച്ചരുന്നു.
ആകെ എട്ടു നിലകളുള്ള മന്ദിരത്തിന്റെ നാലു നിലകൾ ആദ്യം പൂർത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്..ആധുനിക ഡിജിറ്റൽ ലൈബ്രറി, കോൺഫറൻസ് ഹാൾ, നേതാക്കൾക്കു താമസിക്കാൻ മുറികൾ, ഓഡിറ്റോറിയം, ഡോർമെറ്ററി എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടാകുമെന്നും നേതാക്കൾ പറഞ്ഞിരുന്നു. സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമ്മാണത്തിന്റെ പ്രധാന ചുമതല പ്രസിഡന്റ് കുമ്മനം രാജശേഖരനാണ്. മുൻ പ്രസിഡന്റ് വി.മുരളീധരൻ, ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ, വക്താവ് എം.എസ്.കുമാർ എന്നിവരടങ്ങിയ നിർമ്മാണക്കമ്മിറ്റിയുടെ കൺവീനർ സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടിയേയും തെരെഞ്ഞെടുത്തിരുന്നു.
15 കോടി മുടക്കുള്ള മന്ദിരം പൂർത്തിയായിക്കഴിയുമ്പോൾ സംസ്ഥാനത്തെ ഏറ്റവും വലിയ പാർട്ടി ആസ്ഥാനം ബിജെപി.യുടേതാകുമെന്ന് പാർട്ടി കേന്ദ്രങ്ങൾ അവകാശപ്പെട്ടിരുന്നു. ആറുമാസംകൊണ്ട് മന്ദിരനിർമ്മാണം പൂർത്തിയാക്കാനാണ് ബിജെപി. ലക്ഷ്യമിട്ടത്്്. ്അതിൽ രണ്ടു മാസം കഴിയുകയും ചെയ്തു.
Stories you may Like
- ഓണം സ്പെഷ്യൽ ഡ്രൈവ് കൺട്രോൾ റൂം 24 മണിക്കൂറും സജീവം
- റവന്യൂവകുപ്പ് കൂടുതൽ സുതാര്യവും അഴിമതി രഹിതവുമായി: ഡെപ്യൂട്ടി സ്പീക്കർ
- രാജഗോപാലിനെ തിരുത്തിച്ചത് ഷായുടെ കോപം!
- ഹെലിക്കോപ്ടർ വട്ടമിട്ടു പറന്നത് അഞ്ചു തവണ; സുരക്ഷാ വീഴ്ചയെന്ന് കുമ്മനം
- ആർക്കും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ സഞ്ചരിക്കാം; ഇത് സുരക്ഷാ വീഴ്ച തന്നെ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍