വെള്ളാപ്പള്ളി നിർദ്ദേശിക്കുന്നവർക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ 30 സീറ്റ് നൽകും; പഞ്ചായത്തിൽ ചോദിക്കുന്നത്രയും സീറ്റുകളും; കേന്ദ്ര സർവ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റേ പേര്; ശ്രീനാരായണീയ പ്രസ്ഥാനങ്ങൾക്ക് ഇഷ്ടംപോലെ കേന്ദ്ര ഫണ്ടും; എസ്എൻഡിപി-ബിജെപി സഖ്യത്തിന്റെ ഭാഗമായി അമിത് ഷാ ഉറപ്പ് നൽകിയത് ഇവയൊക്കെ
ബി രഘുരാജ്
ന്യൂഡൽഹി: എസ് എൻ ഡി പിയുടെ പിന്തുണ ലഭിക്കുന്നതിന് ബദലായി വെള്ളപ്പള്ളി നടേശന് ഗവർണ്ണർ സ്ഥാനമോ മകൻ തുഷാർ വെള്ളാപ്പള്ളിക്ക് എംപി സ്ഥാനമോ ബിജെപി നൽകില്ല. ഇത്തരം വലിയ പദവികൾ നൽകാതെ തന്നെ എസ് എൻ ഡി പിയുമായി ബിജെപി സഹകരണം ഉറപ്പാക്കും. കാസർഗോട്ടെ കേന്ദ്ര സർവ്വകലാശാലയ്ക്ക് ശ്രീ നാരായണ ഗുരുദേവന്റെ പേര് നൽകും. ഇതിനൊപ്പം എസ് എൻ ഡി പിയുടെ നേതൃത്വത്തിലെ സംഘടനകൾക്ക് പ്രവർത്തനം സജീവമാക്കാൻ കേന്ദ്ര ഫണ്ടും ലഭ്യമാക്കും. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എസ് എൻ ഡി പിയുടെ ആവശ്യങ്ങൾക്ക് അർഹിക്കുന്ന പരിഗണനയും നൽകും. ഇതിന്റെ ഭാഗമായി 30ഓളം നിയമസഭാ മണ്ഡലങ്ങളിൽ എസ് എൻ ഡി പി നിർദ്ദേശിക്കുന്നവരെ ബിജെപി മത്സരിക്കും.
എസ്എൻഡിപി നേതൃത്വം മുന്നോട്ടുവയ്ക്കുന്ന ഉപാധികൾ ഭാഗീകമായി അംഗീകരിച്ചു രാഷ്ട്രീയ സഖ്യമുണ്ടാക്കാൻ ബിജെപി കേന്ദ്രനേതൃത്വം തീരുമാനിച്ചു. എസ്എൻഡിപി നേതൃത്വവുമായി ബിജെപി ചർച്ച തുടരും. എന്തുകൊണ്ട് ഗവർണ്ണർ സ്ഥാനവും എംപി സ്ഥാനവും നൽകാനികില്ലെന്ന് എസ് എൻ ഡി പി നേതൃത്വത്തെ ബിജെപി അറിയിച്ചിട്ടുണ്ട്. ബിജെപി മുന്നോട്ട് വച്ച ഫോർമുലയിൽ വെള്ളപ്പാള്ളയും തൃപ്തനാണെന്നാണ് സൂചന. സഖ്യം വൻ വിജയമായാൽ വെള്ളാപ്പള്ളിയുടെ ബാക്കി ഉപാധികളും പരിഗണിക്കും. ഈഴവ താൽപ്പര്യത്തിനപ്പുറം വ്യക്തിപരമായ സ്ഥാനങ്ങൾ വെള്ളാപ്പള്ളിക്കും തുഷാറിനും നൽകുന്നത് രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
ബിജെപി കേരള ഘടകത്തെ ശക്തിപ്പെടുത്താനായി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു തയാറാക്കിയ സംഘടനാ റിപ്പോർട്ടിലെ നിർദേശങ്ങൾ ഉടൻ നടപ്പാക്കും. സംസ്ഥാന കോർ ഗ്രൂപ്പിലും ജില്ലാ അധ്യക്ഷസ്ഥാനങ്ങളിലും ബഹുഭൂരിപക്ഷവും മുന്നാക്കക്കാരാണെന്നത് ജാതീയ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ പുനഃസംഘടനയുണ്ടാകും. അപ്പോൾ വെള്ളാപ്പള്ളിയുടെ നോമിനകൾക്ക് മുന്തിയ പരിഗണന നൽകും. അങ്ങനെ പിന്നോക്ക സമുദായ സാന്നിധ്യം ബിജെപിയിൽ ശക്തമാക്കാനാണ് നീക്കം. ശ്രീനാരായണീയ പ്രസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ പ്രഥമ പരിഗണന നൽകും. മുൻ മുഖ്യമന്ത്രി ആർ ശങ്കറിനെ പോലുള്ള ഈഴവ സമുദായ നേതാക്കളുടെ ഓർമ്മ നിലനിർത്താനും കേന്ദ്രം ഇടപെടും.
ബിജെപിക്കു വേണ്ടി രാഷ്ട്രീയ എതിരാളികളുമായി ഏറ്റുമുട്ടുന്നതും ജയിലിൽ പോകുന്നതും പിന്നാക്ക സമുദായങ്ങളിലുള്ളവരാണെങ്കിലും ഭാരവാഹിത്വത്തിൽ പിന്നാക്കക്കാർ തഴയപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളിൽ പിന്നാക്ക നേതാക്കളെ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പു വിജയങ്ങളുണ്ടാക്കിയ 'സോഷ്യൽ എൻജിനീയറിങ്' തന്ത്രം കേരളത്തിലും പരീക്ഷിക്കാനാണു ശുപാർശ. സംഘടനാ തിരഞ്ഞെടുപ്പ് ആരംഭിക്കുമ്പോൾ ബൂത്തുതലം മുതൽ പിന്നാക്ക, ദലിത് വിഭാഗക്കാരെ നേതൃനിരയിലെത്തിക്കാൻ ശ്രദ്ധിക്കണമെന്നു റാം ലാൽ നിർദേശിച്ചു.
ബിജെപിയുടെ സംഘടനാ തലത്തിൽ പ്രസിഡന്റ് അമിത് ഷാ കഴിഞ്ഞാൽ സംഘടനാ ജനറൽ സെക്രട്ടറി റാം ലാലാണ് രണ്ടാമൻ. ആർഎസ്എസ് പ്രചാരകൻ കൂടിയായ റാം ലാൽ തന്നെയാണ് ഇപ്പോൾ എസ് എൻ ഡി പിയുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. എൻഎസ്എസ് അടക്കമുള്ള സമുദായ നേതൃത്വത്തെ ബിജെപിക്ക് ഒപ്പം കൂട്ടാൻ മുതിർന്ന നേതാവ് പിഎസ് ശ്രീധരൻ പിള്ളയോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. മോദി സർക്കാരിനെ പരസ്യമായി എൻഎസ്എസ് തള്ളിപ്പറയരുതെന്ന് ഉറപ്പാക്കാനാണ് നീക്കം. ഇത് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി വ്യക്തിപരമായി ബന്ധമുള്ള ശ്രീധരൻപിള്ള സാധിച്ചെടുത്തതായാണ് ബിജെപി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് എസ് എൻ ഡി പിക്ക് വലിയ സ്ഥാനമാനങ്ങൾ ബിജെപി നൽകേണ്ടെന്ന് തീരുമാനിച്ചതും.
എസ് എൻ ഡിപിയുടെ കാര്യത്തിൽ കേരളത്തിലെ ബിജെപി ജില്ലാ ഘടകങ്ങളുടെ നിലപാടറിയാൻ കഴിഞ്ഞദിവസം റാം ലാൽ കൂടിയാലോചന നടത്തിയിരുന്നു. സമുദായ സംഘനകളുമായുള്ള സഹകരണത്തിൽ ജില്ലാ ഘടകങ്ങൾക്കും അനുകൂല നിലപാടാണ് ഉള്ളത്. ഇക്കാര്യം റാം ലാൽ പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായെ അറിയിച്ചു. ഇതോടെയാണ് ബിജെപി-എസ്എൻഡിപി സഹകരണത്തിലെ എല്ലാ കടമ്പകളും അവസാനിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എസ് എൻ ഡി പി നിർദ്ദേശിക്കുന്നവർക്ക് സ്ഥാനാർത്ഥിത്വം നൽകുന്നത് ഗുണകരമാകുമെന്ന് വിലയിരുത്തൽ തന്നെയാണ് ബിജെപി ജില്ലാ നേതൃത്വത്തിനുമുള്ളത്. തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും എസ്എൻഡിപി സഹകരണം ഗുണകരമാകുമെന്ന് തന്നെയാണ് ഭൂരിപക്ഷ അഭിപ്രായം.
അമിത് ഷാ കഴിഞ്ഞ മാസം എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരുമായി ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയായിരുന്നു ഇടനിലക്കാരൻ. തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ പിന്നാക്ക സമുദായങ്ങളുടെ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു ബിജെപിയുമായി ചേർന്നു മുന്നണിയുണ്ടാക്കണമെന്ന നിർദേശമാണു പരിഗണനയിലുള്ളത്. തുടർ ചർച്ചകളിലൂടെ മാത്രമേ ഇക്കര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ. ഏതായാലും രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയാലും ഇല്ലെങ്കിലും സഹകരണം ഉറപ്പാകുന്ന തരത്തിലേക്ക് കാര്യങ്ങളെത്തി കഴിഞ്ഞു.എസ്എൻഡിപിയുടെ സംഘടനാശക്തി പരിഗണിച്ചു മുന്നണിയിൽ ബിജെപിക്കു തുല്യമായ പരിഗണന ലഭിക്കണമെന്നതാണു എസ്എൻഡിപി നേതൃത്വം മുന്നോട്ടുവയ്ക്കുന്ന മുഖ്യ ഉപാധി. ഇത് അംഗീകരിക്കപ്പെടും.
സഖ്യം വിജയകരമായാൽ തുഷാർ വെള്ളാപ്പള്ളിക്കു കേന്ദ്രമന്ത്രി സ്ഥാനം നൽകണമെന്നു വിഎച്ച്പി നേതൃത്വം ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് അമിത് ഷായുടെ നിലപാട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യത്തിൽ കർശന നിലപാടാണ് എടുത്തത്. ഇതോടെ കാര്യങ്ങൾ വിഎച്ച്പി നേതാക്കൾ വഴി വെള്ളാപ്പള്ളിയെ ബിജെപി അറിയിച്ചു. അതിന് ശേഷമാണ് പുതിയ ഫോർമുല തയ്യാറായത്. ഈ സാഹചര്യത്തിലായിരുന്നു ജില്ലാ നേതൃത്വത്തോടുള്ള അഭിപ്രായം തേടൽ ബിജെപിക്കു തിരഞ്ഞെടുപ്പു വിജയമുണ്ടാകാൻ എസ്എൻഡിപിയുമായുള്ള സഖ്യം അനിവാര്യമാണെന്നും സഖ്യം യാഥാർഥ്യമാക്കണമെന്നുമാണു സംസ്ഥാന ഭാരവാഹികളും 11 ജില്ലാ പ്രസിഡന്റുമാരും റാം ലാലിനെ അറിയിച്ചത്. സമാന്തരമായി എൻഎസ്എസ് നേതൃത്വവുമായും അടുപ്പം സ്ഥാപിക്കണമെന്നു മൂന്നു ജില്ലാ പ്രസിഡന്റുമാർ അഭിപ്രായപ്പെട്ടു.
എന്നാൽ എസ്എൻഡിപിയുടെ ആവശ്യങ്ങളോടുള്ള താൽപ്പര്യം പോലും ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശങ്ങളോട് കേന്ദ്ര സർക്കാർ പ്രകടിപ്പിക്കുന്നില്ലെന്ന പരാതിയും റാംലാലിന് മുന്നിലെത്തിയിട്ടുണ്ട്. കേന്ദ്ര ബോർഡുകളിലെ നിയമനങ്ങളിൽ ഉൾപ്പെടെ കേരളത്തിനു പരിഗണന ലഭിച്ചില്ലെന്നാണ് അവർ കുറ്റപ്പെടുത്തൽ. കയർ ബോർഡ് ചെയർമാൻ സ്ഥാനത്തേക്കു സംസ്ഥാന ഘടകം ശുപാർശ ചെയ്തിരുന്ന മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭൻ നിയമനം വൈകുന്നതിൽ പ്രതിഷേധിച്ചു നേതൃയോഗങ്ങളിൽ നിന്നു വിട്ടുനിൽക്കുകയാണ്.
Stories you may Like
- രണ്ടാം പിണറായി സർക്കാർ പോരെന്ന് വെള്ളാപ്പള്ളി
- സോളാർ റിപ്പോർട്ടിൽ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ
- ഏക സിവിൽ കോഡിനൊപ്പം എസ് എൻ ഡി പി; നവോത്ഥാന സംരക്ഷണ സമിതിയിലും വേറിട്ട ശബ്ദം
- പി സി ജോർജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയെന്ന് വെള്ളാപ്പള്ളി നടേശൻ
- എസ്എൻഡിപി ഡൽഹി യൂണിയൻ: അഡ്മിനിസ്ട്രേറ്റർ ചുമതലയേൽക്കരുതെന്ന് കോടതി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍