അർഹതപ്പെട്ട സ്ഥലം മാറ്റത്തിനും പണം നൽകണം! കൈക്കൂലി നൽകാത്തതിന് ഡോക്ടറെ ആരോഗ്യവകുപ്പ് ഡയറക്ടർ പീഡിപ്പിക്കുന്നുവെന്ന് പരാതി; ഡോക്ടർ രമേശിനെതിരെ പരാതി പ്രവാഹം; ഡയറക്ടർക്കെതിരെ വിജിലൻസ് അന്വേഷണം വന്നേക്കും
എം എസ് സനിൽകുമാർ
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. രമേശിനെതിരെ വീണ്ടും കൈക്കൂലി ആരോപണം. ഇടുക്കി ജില്ലാ ആശുപത്രിയിലെ ജൂനിയർ കൺസൾന്റായ ഡോ. ആർ. റോമിയാണ് ഡയറക്ടർക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയ്ക്ക് പരാതി നൽകിയത് . സ്ഥലം മാറ്റം ആവശ്യപ്പെട്ട തന്നോട് ഡോ. രമേശ് കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. പരാതിയുടെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു. നേരത്തെ പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ ഡോ. സുധീർ ഷെരീഫും സമാനമായ പരാതി ഉന്നയിച്ചിരുന്നു. മറുനാടൻ മലയാളിയാണ് ഇക്കാര്യവും പുറത്തുകൊണ്ടുവന്നത്.
കൊല്ലം ജില്ലാ ആശുപത്രിയിൽ ജൂനിയർ കൺസൾട്ടന്റായിരുന്നു ഡോക്ടർ റോമി. ഗൈനക്കോളജിയിൽ ഡിപ്ലോമ നേടാൻ ഡെപ്യൂട്ടേഷനിൽ പോയി. ഇത് കഴിഞ്ഞ് തിരികെയെത്തിയപ്പോൾ കൊല്ലം ജില്ലാ ആശുപത്രിയിൽ ഒഴിവുണ്ടായിരുന്നില്ല. തുടർന്ന് ഇടുക്കി ജില്ലാ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. 2012 ൽ സ്പെഷാലിറ്റി കേഡർ നിലവിൽ വന്നതുമുതൽ ഇതിന് അർഹതയുള്ളയാളാണ് ഡോക്ടർ റോമി. റോമിയേക്കാൾ ജൂനിയറായ പലരും സ്പെഷാലിറ്റി കേഡറിലേക്ക് നിയമിതരായപ്പോൾ റോമിക്ക് ഇത് ലഭിച്ചില്ല. തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഓപ്പൺ വേക്കൻസി വന്നപ്പോൾ ഈ ഒഴിവിലേക്ക് നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിവേദനം നൽകി. എന്നാൽ നടപടിയൊന്നും എടുത്തില്ല.
ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ടറെ നേരിൽ കണ്ടതെന്ന് റോമി പരാതിയിൽ പറയുന്നു. ഈ സമയത്ത് ആരോഗ്യവകുപ്പ് ഡയറക്ടർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റോമിയുടെ പരാതി. കഴിഞ്ഞ ആറുമാസമായി ആരോഗ്യവകുപ്പ് ഡയറക്ടർ നിരന്തരം കൈക്കൂലി ആവശ്യപ്പെടുകയാണ്. തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ഡോക്ടർ പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ തന്നെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിയമിക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നുമാണ് ഡോക്ടർ റോമി ആരോഗ്യവകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്.
സ്ഥാനക്കയറ്റം ലഭിക്കാൻ പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് ഡോ. സുധീർ ഷെറീഫിനോട് ആരോഗ്യവകുപ്പ് ഡയറക്ടർ 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അർഹമായ സ്ഥാനക്കയറ്റം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നേരിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പ് ഡയറക് ടർ ഡോക്ടർ രമേഷ് 2 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഡോക്ടർ സുധീർ പറഞ്ഞു. കൈക്കൂലി നൽകാത്തതിന്റെ പേരിൽ തന്റെ സ്ഥാനക്കയറ്റം ഡയറക്ടർ വൈകിപ്പിക്കുകയാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഡോക്ടർ ഷെറീഫും ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
എറണാകുളം ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന സമയത്ത് ഉന്നതപഠനത്തിനായി സുധീർ അവധിയെടുത്തിരുന്നു. തുടർന്ന് തിരികെയെത്തിയ സുധീറിന് അപ്പോയ്മെന്റ് ഉത്തരവ് ലഭിക്കാൻ വൈകി. ഇതിനെതിരെ ഡോക്ടർ അഡ്മിനിസ്ട്രെറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. സുധീറിന് നിയമനോത്തരവ് നൽകാൻ ട്രിബ്യൂണൽ വിധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ഏപ്രിൽ 5 ന് സുധീർ ചിറ്റൂർ താലൂക്ക് താലൂക്ക് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. ഈ സാഹചര്യത്തിൽ സ്ഥാനക്കയറ്റത്തിന് അർഹതയുമുണ്ടായി. സ്ഥാനക്കയറ്റം നൽകണമെന്ന് അഭ്യർത്ഥിക്കുന്ന നിവേദനവുമായി ഏപ്രിൽ 6 ന് വൈകുന്നേരം തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെത്തി ഡയറക്ടർ ഡോക്ടർ രമേഷിനെ നേരിൽ കണ്ടു.
'നിവേദനം തരൂ. കാര്യങ്ങൾ ശരിയാക്കിക്കോളാം. ഇനി ഇക്കാര്യത്തിന് എന്നെ വന്നു കാണേണ്ട ' എന്നായിരുന്നു ഡയറക് ടറുടെ മറുപടി. കാര്യങ്ങൾ ശരിയാകുമെന്ന് കരുതി ഡോക്ടർ സുധീർ കാത്തിരുന്നു . ദിവസങ്ങൾ കഴിഞ്ഞ് ഡയറക് ടർ ഓഫീസിൽ അന്വേഷിച്ചപ്പോൾ സ്ഥാനക്കയറ്റത്തിനുള്ള പേപ്പറുകൾ ഒന്നും അനങ്ങിയിട്ടില്ല എന്ന് മനസ്സിലായി. തുടർന്ന് ഏപ്രിൽ 18 ന് തിരുവനന്തപുരത്തെത്തി ഡയറക്ടർ ഡോക്ടർ രമേഷിനെ നേരിൽ കണ്ടു. അപ്പോഴാണ് കൈക്കൂലി ആശ്യപ്പെട്ടതെന്ന് സുധീർ പറയുന്നു. ' സ്ഥാനക്കയറ്റം തരാം. ഒരു 2 ലക്ഷം രൂപ ചെലവ് വരുന്ന കാര്യമാണ്. അത് തരണം. അപ്പോയ് മെന്റ് ഓർഡർ കിട്ടാതിരുന്ന 7 മാസത്തെ ശമ്പളം ഒരുമിച്ച് കിട്ടാൻ പോവുകയല്ലേ. അപ്പോൾ 2 തരുന്നതിന് കുഴപ്പമില്ലല്ലോ' . ഇതായിരുന്നു ഡോക്ടർ രമേഷിന്റെ പ്രതികരണമെന്ന് സുധീർ പറഞ്ഞു .
നിയമപരമായി തനിക്ക് അർഹതപ്പെട്ട സ്ഥാനക്കയറ്റമാണ്, അത് ലഭിക്കാൻ പണം നൽകാൻ തയ്യാറല്ല എന്നായിരുന്നു സുധീറിന്റെ നിലപാട്. സ്ഥാനക്കയറ്റം വൈകുന്നു എന്ന് കാണിച്ചുള്ള നിവേദനം നൽകി മടങ്ങി . പിന്നീട് തന്റെ കാര്യത്തിൽ പ്രതികാര സ്വഭാവത്തോടെയായിരുന്നു ഡയറക്ടറുടെ നടപടികളെന്ന് സുധീർ പറഞ്ഞു. സ്ഥാനക്കയറ്റം അനാവശ്യമായി വച്ചുതാമസിപ്പിക്കുന്ന നടപടികളാണ് ഡയറക് ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. വിവിധ സെക് ഷനുകളിലേക്ക് കാരണമില്ലാതെ തന്റെ പേപ്പറുകൾ അയച്ചുതുടങ്ങി. സ്ഥാനക്കയറ്റം നൽകുന്നതിൽ തടസ്സമില്ല എന്ന് ലോ ഓഫീസർ റിപ്പോർട്ട് നൽകി.
എന്നിട്ടും ഡയറക് ടർ പേപ്പറുകൾ പിടിച്ചുവച്ചു. ഒടുവിൽ സഹികെട്ട് ഒരിക്കൽ കൂടി ഡോക്ടർ രമേഷിനെ സന്ദർശിച്ചു. പണം നൽകാതെ കാര്യം നടക്കില്ലെന്നായിരുന്നു മറുപടി. പണം നൽകാൻ ആവില്ലെന്ന് വ്യക്തമാക്കി തിരികെപോന്നു. പിന്നീട് ഇതുവരെ ഡോക്ടർ സുധീറിന്റെ സ്ഥാനക്കയറ്റത്തിന്റെ കാര്യത്തിൽ ഒരുനടപടിയും എടുക്കാൻ ഡയറക്ടർ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് കൈക്കൂലിക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിയെ സമീപിക്കാൻ ഡോക്ടർ സുധീർ തയ്യാറായത്. മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന്റെ കാലത്താണ് ഡോക്ടർ രമേഷ് ആരോഗ്യവകുപ്പ് ഡയറക്ടറായി നിയമിതനാകുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍