കണ്ടക്ടർമാരായി കയറിക്കൂടി നിയമോപദേശകരായി വിലസി നിരവധിപേർ; പേഴ്സണൽ സെക്ഷനിൽ കയറിക്കൂടി ജീവനക്കാരെ വെറുപ്പിച്ച് മുൻ മന്ത്രി ശിവകുമാറിന്റെ അടുത്ത ബന്ധുവായ കണ്ടക്ടർ; കമ്പിപ്പാരയുമായി മുൻ എംഎൽഎ തങ്കരാജിന്റേയും ശിവൻകുട്ടിയുടേയും ബന്ധുക്കളും ഹെഡ്ക്വാർട്ടേഴ്സിൽ; ജീവനക്കാരെ പേടിപ്പിച്ച് മുടിപ്പിക്കുന്നത് മുഴുവൻ 200ൽ താഴെ താപ്പാനകൾ; കെഎസ്ആർടിസിയെ നന്നാക്കാൻ ഇറങ്ങിയ തച്ചങ്കരിയുടെ നീക്കം അട്ടിമറിക്കാൻ അരയുംതലയും മുറുക്കി എന്നും കോർപ്പറേഷന് ബാധ്യതയായ ഉദ്യോഗസ്ഥ ലോബി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎസ്ആർടിസിയെ രക്ഷിക്കാൻ ശക്തമായ നടപടികളുമായി പുതുതായി എംഡി സ്ഥാനം ഏറ്റെടുത്ത ടോമിൻ തച്ചങ്കരി മുന്നോട്ടുപോകുന്നതിനിടെ അതിന് തുരങ്കംവയ്ക്കാൻ ഉദ്യോഗസ്ഥ ഭരണതലത്തിൽ നീക്കം സജീവമായി. യൂണിയൻ നേതാക്കളുടെ നേതൃത്വത്തിൽ ആണ് തച്ചങ്കരിയുടെ ഉത്തരവുകൾതന്നെ അട്ടിമറിക്കപ്പെടുംവിധം തന്ത്രങ്ങൾ മെനയുന്നത്. കെഎസ്ആർടിസിയിൽ അദർ ഡ്യൂട്ടി ഇല്ലാതാക്കാൻ തച്ചങ്കരി കഴിഞ്ഞദിവസം നടപടികൾ നിർദ്ദേശിച്ചിരുന്നു.
ഇതിനായി ജോലിക്കുകയറിയ തസ്തികയിൽ അല്ലാതെ മറ്റു തസ്തികകളിൽ ഇപ്പോൾ ജോലി ചെയ്യുന്നവരെയെല്ലാം അതത് തസ്തികയിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരാനാണ് നിർദ്ദേശം നൽകിയത്. എന്നാൽ ഇതിന്റെ മറവിൽ വേണ്ടപ്പെട്ടവരെ അവർ ഇരിക്കുന്ന സ്ഥലത്തുതന്നെ തുടരാനുള്ള നടപടികൾ സ്വീകരിച്ചും ജോലി ചെയ്യാനാവാതെ അവശതയുള്ളതിനാലും മറ്റും മുൻകാലങ്ങളിൽ ഓഫീസ് ഡ്യൂട്ടിയിലേക്ക് മാറ്റം നൽകിയവരെ ഉപദ്രവിക്കാനും ഉള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതോടെ തച്ചങ്കരിയുടെ നിർദ്ദേശം ഈ അവശത അനുഭവിക്കുന്നവരെ ദ്രോഹിക്കുന്നതാണെന്ന് വരുത്താനും അതുവഴി എംഡിയുടെ തീരുമാനത്തിനെതിരെ ജീവനക്കാർക്ക് പ്രതിഷേധമുണ്ടാക്കുന്ന നില സൃഷ്ടിക്കാനുമാണ് ശ്രമം തുടങ്ങിയിട്ടുള്ളത്.
എംഡി ടോമിൻ ജെ തച്ചങ്കരിയാണ് ഷണ്ടിങ് ഡ്യൂട്ടിയും അദർ ഡ്യൂട്ടിയും ചെയ്യുന്നതിൽ നിന്ന് കണ്ടക്ടർമാരേയും ഡ്രൈവർമാരേയും വിലക്കിയിരുന്നു. ദിവസവും ഇരുന്നൂറോളം സർവീസുകൾ ജീവനക്കാരുടെ കുറവ് മൂലം മുടങ്ങുന്ന അവസ്ഥയിലാണ് ഇങ്ങനെ ഒരു തീരുമാനം ഉണ്ടായത്. ഷണ്ടിങ് ജോലികൾ ഇനി മുതൽ മെക്കാനിക്കൽ ജീവനക്കാർ എടുക്കണമെന്നും ഡ്രൈവിങ് അറിയുന്നവർ ഹെവിവെഹിക്കിൾ ലൈസൻസ് എടുക്കണമെന്നും എംഡി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പുറമെ അദർഡ്യൂട്ടി ചെയ്യുന്ന മറ്റു ജീവനക്കാരെ അവർ പിഎസ് സി വഴി നിയമനം നേടിയ തസ്തികയിലേക്ക് തന്നെ തിരിച്ചെത്തിക്കാൻ ലിസ്റ്റ് ആവശ്യപ്പെട്ടിരിക്കുകയുമാണ്.
ഇതിന്റെ മറവിലാണ് ആദ്യഘട്ടത്തിൽ അവശത അനുഭവിക്കുന്നതുമൂലം അദർഡ്യൂട്ടിക്ക് അപേക്ഷ നൽകി അങ്ങനെ ജോലിചെയ്യുന്നവരെ ഉപദ്രവിക്കാൻ നീക്കം നടത്തുന്നത്. അതേസമയം, ചീഫ് ഓഫീസിൽ തന്നെ ഇത്തരത്തിൽ സ്വാധീനം ഉപയോഗിച്ചും യൂണിയൻ നോമിനികളായും പ്രവർത്തിക്കുന്നവരെ സംരക്ഷിക്കാനും ശ്രമം സജീവമായി. ആദ്യഘട്ടത്തിൽ രോഗബാധയും അവശതയും ഉള്ളവരെ മാറ്റാൻ നോക്കിയാൽ അത് ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിന് കാരണമാകും. ഇതോടെ അദർഡ്യൂട്ടിക്കാരെ മാറ്റുന്ന നീക്കം ഉപേക്ഷിക്കേണ്ടിയുംവരും. മുൻകാലങ്ങളിലും ഇതേ തന്ത്രം പയറ്റിയിരുന്നു. അതിന്റെ തനിയാവർത്തനമാണ് ഇപ്പോഴും നടക്കുന്നതെന്നാണ് മറുനാടന് ലഭിക്കുന്ന വിവരം.
ഇത്തരത്തിൽ അദർ ഡ്യൂട്ടി ചെയ്യുന്നവരുടെ ലിസ്റ്റ് ഓരോ സെക്ഷനിൽ നിന്നും സോണൽ ഓഫീസുകളിൽ നിന്നും തേടിയിട്ടുണ്ട്. എംഡിയുടെ നിർദ്ദേശ പ്രകാരം ആണ് അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീകുമാർ നിർദ്ദേശം നൽകിയിട്ടുള്ളത്. എന്നാൽ ചീഫ് ഓഫീസിലെ മറ്റ് ഡയറക്ടർമാർ ഇതിന് മറുപടി നൽകിയിട്ടുപോലുമില്ല. ചീഫ് ഓഫീസിൽ തന്നെ പലരുടേയും വേണ്ടപ്പെട്ടവരായി അദർഡ്യൂട്ടി വാങ്ങി ജോലിചെയ്യുന്ന നിരവധി പേരുണ്ട്. ഇവരെ മാറ്റാതെ ശാരീരിക അവശത ബാധിച്ചവരെ മാറ്റാൻ നീക്കം നടത്തുന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
സ്വാധീനത്തിന്റെ ബലത്തിൽ വർഷങ്ങളായി ചീഫ് ഓഫീസിൽ കസേരയുറപ്പിച്ച കണ്ടക്ടർമാരും ഡ്രൈവർമാരും നിരവധിയാണ്. സിറ്റി യൂണിറ്റിലെ കണ്ടക്ടറായി നിയമിതനായ പി ചന്ദ്രശേഖരൻ ഇപ്പോൾ അപ്പീൽ സെക്ഷനിലാണ് ജോലി ചെയ്യുന്നത്. അപ്പീൽ സെക്ഷനിൽ കണ്ടക്ടർക്ക് എന്തുകാര്യമെന്നാണ് ഉയരുന്ന ചോദ്യം. സെക്രട്ടേറിയറ്റിലെ ജിഎഡി സെക്ഷനിലെ അഡീഷണൽ സെക്രട്ടറിയായ ബന്ധുവിന്റെ പിൻബലത്തിലാണ് ഇയാൾ ഈ സ്ഥാനത്ത് തുടരുന്നത്. മുൻ മന്ത്രി ശിവകുമാറിന്റെ അടുത്ത ബന്ധുവായ പാറശ്ശാലയിലെ കണ്ടക്ടറായ ഹരിപ്രസാദ് ഇപ്പോൾ ഇരിക്കുന്നത് ചീഫ് ഓഫീസിൽ പേഴ്സണൽ സെക്ഷനിൽ. കോതമംഗലത്തെ കണ്ടക്ടർ ആയ രാജീവും ഇതേ സെക്ഷനിലുണ്ട്. നെയ്യാറ്റിൻകര മുൻ എംൽഎ തങ്കരാജിന്റെ അടുത്ത ബന്ധുവാണ് ഇയാൾ. ഓപ്പറേഷൻസ് എക്സിക്യുട്ടീവ് ഡയറക്ടർ അനിൽകുമാറിന്റെ അടുത്ത ബന്ധുവായ കായംകുളത്തെ കണ്ടക്ടർ പെൻഷൻ സെക്ഷനിലാണ് ജോലി ചെയ്യുന്നത്.
സമാന രീതിയിൽ നിരവധി പേരാണ് ലോ സെക്ഷനിൽ കയറിക്കൂടിയിട്ടുള്ളത്. പാപ്പനംകോട് ഡിപ്പോയിൽ കണ്ടക്ടറായിരുന്ന രാധാകൃഷ്ണൻ ദേശാഭിമാനിയുടെ ഒരു എഡിറ്ററുടെ അടുത്ത ബന്ധുവായ ഇയാൾ ഇപ്പോൾ ലോ സെക്ഷനിലാണ്. സ്യൂട്ട് അസിസ്റ്റന്റായാണ് ഇപ്പോൾ പ്രവർത്തനം. നെയ്യാറ്റിൻകരയിൽ കണ്ടക്ടറായ ടി വിജിയും കേസുകളിൽ സഹായിക്കുന്ന സ്യൂട്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് എത്തി. സിറ്റി യൂണിറ്റിലെ കണ്ടക്ടർ ശ്യാംകുമാറും ഇതേ സ്ഥാനത്തുതന്നെ. വിജി എൻഎസ്എസിന്റെ നോമിനിയും ശ്യാംകുമാർ ആകട്ടെ മുൻ എംഎൽഎ വി ശിവൻകുട്ടിയുടെ ബന്ധുവുമാണ്. കൊല്ലത്തെ കണ്ടക്ടറായ ഗിരീഷ്കുമാറും സ്യൂട്ട് അസിസ്റ്റന്റ് തന്നെ. ഗതാഗത സെക്രട്ടറി ജ്യോതിലാലിന്റെ അടുത്ത സുഹൃത്തിന്റെ മകനാണ്. പാപ്പനംകോട്ടെ തന്നെ കണ്ടക്ടറായ സുധീർ സിഐടിയു നോമിനിയെന്ന പേരിലും വിഴിഞ്ഞത്തെ കണ്ടക്ടറായ സന്തോഷ്കുമാർ ഐഎൻടിയുസി നോമിനി എന്ന നിലയിലും ലീഗൽ സെക്ഷനിൽ തന്നെ ജോലി ചെയ്യുന്നു.
ലീഗൽ സെക്ഷനിൽ നിയമനം കിട്ടാൻ നിയമബിരുദം വേണം. എന്നാൽ കറസ്പോണ്ടൻസ് കോഴ്സ് വഴിയും മറ്റും നിയമബിരുദങ്ങൾ നേടിയാണ് പലരും കണ്ടക്ടറായും മറ്റും കയറിയ ശേഷം ഇത്തരത്തിൽ നിയമനം ഒപ്പിച്ച് ഓഫീസുകളിൽ പ്രവർത്തിക്കുന്നത്. നേരിട്ട് എൽഎൽബി പഠിച്ചവരെ നിയമിക്കേണ്ട ത്സ്തികകളിലാണ് ഇവർ കയറിക്കൂടിയിട്ടുള്ളതെന്നാണ് ആക്ഷേപം.
സമാന രീതിയിൽ ടൈംടേബിൾ സെല്ലിലും യൂണിയൻ നോമിനികൾ കയറിക്കൂടിയിട്ടുണ്ട്. കണ്ടക്ടർമാരായ ഷാഹുൽ സിഐടിയുവിന്റെയും ജയചന്ദ്രൻ ഐഎൻടിയുസിയുടേയും നോമിനികളായി പ്രവർത്തിക്കുന്നു. ഐഎൻടിയുസി അസോസിയേഷന്റെ സ്റ്റേറ്റ് ട്രഷറർ കൂടിയാണ് ജയചന്ദ്രൻ. കെഎസ്ആർടിസി ഇൻസ്പെക്ടർമാരെ മാത്രമേ ഇരുത്താവൂ എന്ന് നിബന്ധനയുള്ള കൺട്രോൾ റൂമിലും കണ്ടക്ടർമാരായ സിനു, ശങ്കർ എന്നിവരാണ് ഉള്ളത്. ഫോൺ അറ്റൻഡ് ചെയ്യാൻ എന്ന പേരിലാണ് ഇവരെ ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്. എംഡിയുടെ എക്സിക്യുട്ടീവ് സെക്രട്ടറി ഷറഫ് മുഹമ്മദിന്റെ ഓഫീസിലും മഞ്ജു എന്ന വനിതാ കണ്ടക്ടറെ ഡ്യൂട്ടിക്കായി നിയമിച്ചിട്ടുണ്ട്. മുൻ ജനറൽ മാനേജർ വേണുഗോപാലിന്റെ പരിചയത്തിന്റെ പേരിലാണ് ഇവരുടെ ഡ്യൂട്ടി ഇവിടെ നിശ്ചയിച്ചിട്ടുള്ളത്.
ചീഫ് ഓഫീസിൽ തന്നെയാണ് ഇത്രയും അദർഡ്യൂട്ടിക്കാർ ഇപ്പോഴേ ഉള്ളത്. വർഷങ്ങളായി സ്ഥാനചലനം ഇല്ലാതെ പ്രവർത്തിക്കുന്നവരാണ് ഭൂരിഭാഗവും. സമാനമായ രീതിയിൽ മറ്റ ഓഫീസുകളിലും സോണൽ ഓഫീസുകളിലുമെല്ലാം ഇത്തരത്തിൽ സ്വാധീനംവച്ച് പ്രവർത്തിക്കുന്ന അദർ ഡ്യൂട്ടിക്കാർ നിരവധിയുണ്ട്. ഇവരിൽ ചെറിയൊരു വിഭാഗം പക്ഷ, ശാരീരിക അവശതമൂലവും രോഗംമൂലവുമെല്ലാം അദർ ഡ്യൂട്ടിക്ക് അപേക്ഷ നൽകി അങ്ങനെ മാറിയവരാണ്. സ്വാധീനത്തിന്റെ പിൻബലത്തിൽ പല സ്ഥലത്തും അദർഡ്യൂട്ടി വാങ്ങി കുറ്റിയടിച്ച് ഇരിക്കുന്നവരെയാണ് ആദ്യം മാറ്റേണ്ടതെന്നാണ് കെഎസ്ആർടിസി രക്ഷപ്പെടണമെന്ന് വാദിക്കുന്നവർ മുന്നോട്ടുവയ്ക്കുന്ന പ്രധാന നിർദ്ദേശം.
കെഎസ്ആർടിസി നന്നാവണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിൽ ജോലിചെയ്യുന്ന ഭൂരിഭാഗംവരുന്ന കണ്ടക്ടർമാരും ഡ്രൈവർമാരും ഉൾപ്പെടെയുള്ള ജീവനക്കാർ. എന്നാൽ ഇതിന് വിലങ്ങുതടിയായി നിൽക്കുന്നത് കേവലം ഇരുന്നൂറിൽ താഴെമാത്രം വരുന്ന ജീവനക്കാരാണ്. അധിക ശമ്പളം പോലും ഇല്ലാതെ പല ഡിപ്പോകളുടേയും ചുമതലകൾ വഹിക്കുന്ന കണ്ടക്ടമാർ ഉണ്ട്. എന്നാൽ സൂപ്രണ്ട് തലംതൊട്ട് മേലോട്ട് പ്രവർത്തിക്കുന്ന പലരും ഈ ചുമതലകൾ ഏറ്റെടുക്കാതെ യൂണിയൻ പ്രവർത്തനങ്ങളുമായി തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നു.
ഇവരാണ് യഥാർത്ഥത്തിൽ കെഎസ്ആർടിസി മെച്ചപ്പെടാതിരിക്കാൻ ചരടുവലികൾ നടത്തുന്നതെന്നാണ് ജീവനക്കാർ തന്നെ പറയുന്നത്. സ്വാധീനംവച്ചും മറ്റും വേണ്ടപ്പെട്ട സ്ഥലത്ത് നിയമനം ഉറപ്പാക്കിയും ജീവനക്കാരെ ദ്രോഹിക്കുന്നതിന് ഉൾപ്പെടെ കൂട്ടുനിന്നും വിരട്ടി കാര്യം സാധിച്ചുവരുന്ന ഈ താപ്പാനകൾക്ക് നേരെ ഇപ്പോൾ നടപടിയുണ്ടാകുമോ എന്ന ചോദ്യമാണ് തച്ചങ്കരി ചുമതലയേറ്റതിന് പിന്നാലെ ഉയരുന്നതും. അങ്ങനെ നടന്നാൽ കോർപ്പറേഷൻ രക്ഷപ്പെടാൻ സാധ്യത തെളിയുമെന്ന് കോർപ്പറേഷനിൽ ഉള്ളവർ തന്നെ വ്യക്തമാക്കുന്നു. എന്നും കോർപ്പറേഷന് ബാധ്യതയായി മാറുന്ന ഈ ഉദ്യോഗസ്ഥ ലോബിതന്നെയാണ് ഇപ്പോഴും തച്ചങ്കരിയുടെ നീക്കങ്ങൾ അട്ടിമറിക്കാനുള്ള നീക്കവുമായി രംഗത്തുള്ളത്.
(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബമേളയും പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി യിൽ പ്രധാന വാർത്തകൾ മാത്രം അപ്ഡേറ്റ് ചെയ്യുന്നതാണ്)
)
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്