മുഖ്യമന്ത്രിക്കെതിരെ ബംഗളൂരു ജില്ലാ സെഷൻസ് കോടതിയിൽ ഒരു കോടി 61 ലക്ഷത്തിന്റെ കേസ്; പരാതിക്കാരൻ ബംഗലൂരു വ്യവസായി എം കെ കുരുവിള; റിക്കവറി സ്യൂട്ട് പരിഗണിച്ച് കോടതി ഉമ്മൻ ചാണ്ടിക്ക് സമൻസയച്ചത് രണ്ടുതവണ; മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ആയിരം കോടി രൂപ!
കെ വി നിരഞ്ജൻ
ബംഗലൂരു: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ വെല്ലുവിളിച്ചുകൊണ്ട് തനിക്കെതിരെ യാതൊരു കേസും നിലവിലില്ളെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞത് ശുദ്ധകള്ളമാണെന്ന് റിപ്പോർട്ട്. സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കേസ് നമ്പർ 1271/16 ആയി ബംഗളൂരു ജില്ലാ സെഷൻസ് കോടതിയിലുള്ളത് ഒരു കോടി 61 ലക്ഷത്തിന്റെ കേസാണ്. കേരളത്തിൽ സോളാർ കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് അയൽ സംസ്ഥാനമായ കർണാടകയിലും ഉമ്മൻ ചാണ്ടിക്ക് നിയമക്കുരുക്ക് മുറുകിയത്. തനിക്കെതിരെ ഒറ്റക്കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ളെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നതാണ് ഈ കേസ്.
ബംഗളൂരു വ്യവസായി എം.കെ. കുരുവിള നൽകിയ റിക്കവറി സ്യൂട്ട് പരിഗണിച്ച് കോടതി ഉമ്മൻ ചാണ്ടിക്ക് നേരത്തെ രണ്ടുതവണ സമൻസയച്ചിരുന്നു. സമൻസ് കൈപ്പറ്റിയ ഉമ്മൻ ചാണ്ടി കോടതിയിൽ ഹാജരയില്ല. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് സമൻസയച്ചത്. ഉമ്മൻ ചാണ്ടിയും വിശ്വസ്തരും ചേർന്ന് കേരളത്തിൽ സോളാർ പദ്ധതി തരപ്പെടുത്താമെന്ന വാഗ്ദാനം നൽകി കോടികൾ തട്ടിയെന്നാണ് പരാതി.സോളാർ പദ്ധതിയുടെ കമീഷനായി മുഖ്യമന്ത്രി ആവശ്യപ്പെട്ടത്് ആയിരം കോടി രൂപയാണെന്നും കുരുവിള നേരത്തെ സോളാർ കമീഷനിൽ മൊഴിനൽകിയിരുന്നു.
2015ലാണ് കുരുവിള റിക്കവറി സ്യൂട്ട് ഫയൽ ചെയ്തത്. ഉമ്മൻ ചാണ്ടിയെ കൂടാതെ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഡെൽജിത്ത്, കൊച്ചി കാക്കനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോസ എജുക്കേഷനൽ കൺസൾട്ടൻസി എം.ഡി ബിനു നായർ, ഉമ്മൻ ചാണ്ടിയുടെ ബന്ധുവെന്ന് ആരോപിക്കപ്പെടുന്ന ആൻഡ്രൂസ് എന്നിവർക്കെതിരെയും കേസുണ്ട്. 2011, 2012 കാലഘട്ടത്തിൽ ഡൽഹിയിലെ കേരള ഹൗസിലും ബംഗളൂരുവിലും ഉമ്മൻ ചാണ്ടിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളെ തുടർന്നാണ് സോളാർ പദ്ധതിയിൽ താൻ നിക്ഷേപം നടത്തിയതെന്ന് കുരുവിള പറയുന്നു. തട്ടിപ്പ് മനസ്സിലാക്കിയതിനെ തുടർന്ന് 2012 ഒക്ടോബർ 17ന് കുരുവിള കേരള പൊലീസിൽ പരാതി നൽകിയിരുന്നു. സോളാർ കമീഷന്റെ സിറ്റിങ്ങിലും കുരുവിള തെളിവുകൾ ഹാജരാക്കി. അഡ്വക്കറ്റ് ജയദേവാണ് എം.കെ. കുരുവിളക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത്. ബംഗളൂരു വ്യവസായി കുരുവിളയുടെ പദ്ധതി റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തനിക്ക് തന്നിരുന്നതായി സോളാർ വിവാദ നായിക സരിത എസ്. നായരും ഒരു ചാനൽ അഭിമുഖത്തിൽ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
മാദ്ധ്യമങ്ങൾ സോളാർ തട്ടിപ്പിൽ സരിതയുടെ ലൈംഗിക ജീവിതംമാത്രമാണ് അന്വേഷിച്ചതെന്ന് നേരത്തെതന്നെ എം.കെ കുരുവിള പരാതി പറഞ്ഞിരുന്നു. സൗരോർജ പദ്ധതിക്ക് മുഖ്യമന്ത്രി ആയിരംകോടി കമ്മിഷൻ ആവശ്യപ്പെട്ടെന്ന് കാട്ടി കുരുവിള മുമ്പ് സോളാർ കമീഷനിൽ മൊഴി നൽകിയെങ്കിലും കേരളത്തിലെ മാദ്ധ്യമങ്ങൾ അത് അവഗണിക്കയായിരുന്നു. സോളാർ തട്ടിപ്പിന്റെ കേന്ദ്രബിന്ദു ഉമ്മൻ ചാണ്ടിയും അദ്ദഹത്തേിന്റെ കുടുംബാംഗങ്ങളും അടുത്തബന്ധുക്കളുമാണെന്ന് ,ഒരുകാലത്ത് ഉമ്മൻ ചാണ്ടിയുടെ അടുത്ത സുഹൃത്തകൂടിയായ ബംഗളൂരുവിലെ വ്യവസായി കോട്ടയം ഉഴവൂർ സ്വദേശിയുമായ എം.കെ. കുരുവിള മൊഴിനൽകിയത്.അമേരിക്കയിൽ സ്വന്തമായി സ്ഥാപനവും മുന്നൂറ് ഏക്കർ തേക്കിൻ തോട്ടവുമടക്കം കോടികളുടെ സ്വത്ത് ഉമ്മൻ ചാണ്ടിക്കും കുടുംബത്തിനുമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.ഇതിന് സമാനമായ ആരോപണങ്ങളാണ് കുരുവിള ബംഗലൂരു കോടതിയിലും നിരത്തിയത്.
സോളാർ കേസിൽ കുരുവിള പറഞ്ഞ ആരോപണങ്ങൾ ഇങ്ങനെയാണ്.യു.എസിലെ ഫിലാഡെൽഫിയയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്വന്തമായുള്ള 'സ്റ്റാർ ഫ്ളേക്' എന്ന പേരിലുള്ള ഈ സ്ഥാപനത്തിന്റെ അമേരിക്കയിലെ നടത്തിപ്പുകാരൻ ഉമ്മൻ ചാണ്ടിയുടെ അടുത്തബന്ധു സാജൻ വർഗീസ് ആണ്. ഉമ്മൻ ചാണ്ടിക്ക് അമേരിക്കയിൽ മുന്നൂറ് ഏക്കർ തേക്കിൻ തോട്ടമുണ്ട്. ഇവർ തേക്ക് കയറ്റുമതി ചെയ്യുണ്ട്. സ്റ്റാർ ഫ്ളേകുമായി താൻ ചില ബിസിനസ് ഇടപാടുകൾക്കായി വിളികൾ നടത്തിയിരുന്നു.അങ്ങനെയാണ് തനിക്ക് ഇക്കാര്യം മനസ്സിലായത്.തമിഴ്നാട് വൈദ്യുതി ബോർഡിനായി ഒരു പദ്ധതി 1000 കോടി രൂപക്ക് നടപ്പാക്കാൻ താൻ കരാർ ഒപ്പിട്ടിരുന്നു. ഇതിനുള്ള ഉപകരണങ്ങൾ ഉണ്ടാക്കുന്ന കമ്പനി സ്റ്റാർ ഫ്ളേക് ആയതിനാലാണ് അവരുമായി ബന്ധപ്പെട്ടത്. പിന്നീട്, ഈ ഫോൺ സംഭാഷണങ്ങളും രേഖകളും പൊലീസ് നശിപ്പിച്ചു.
സോളാർ തട്ടിപ്പുകേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ സ്വാകാര്യ ചാനലുകൾ തന്നെ ബംഗളൂരുവിൽ വന്ന് കണ്ടിരുന്നു. അന്ന് ഇക്കാര്യങ്ങൾ അവരോട് പറഞ്ഞു. അന്ന് വൈകുന്നേരം സ്റ്റാർ ഫ്ളേകിന്റെ കോട്ടയത്തെ ഓഫിസ് പൂട്ടി. അതിനുശേഷമാണ് അഞ്ചംഗസംഘം തന്നെ ബംഗളൂരുവിലത്തെി തട്ടിക്കൊണ്ടുപോയത്. താൻ പണം നൽകിയത് ഉമ്മൻ ചാണ്ടിയിലുള്ള വിശ്വാസംകൊണ്ടാണ്. തന്റെ കൈയിൽനിന്ന് തുക തട്ടിയെടുക്കാൻ മറ്റുള്ളവർക്ക് കഴിഞ്ഞത് ഈ ഇടപാടിൽ മുഖ്യമന്ത്രിക്ക് പൂർണമായ പങ്കുള്ളതുകൊണ്ടാണെന്നും കുരുവിള മൊഴിനൽകി.
വ്യവസായ ആവശ്യങ്ങൾക്കുള്ള സൗരോർജ പദ്ധതിക്ക് പുതിയ സാങ്കതേികവിദ്യ സംസ്ഥാനത്ത് നടപ്പാക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നോട് 25 ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടെന്നും കുരുവിള കമ്മിഷൻ മുമ്പാകെ മൊഴി നൽകി. സോളാർ പദ്ധതികളിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പിന്റെ കേന്ദ്രബിന്ദു ഉമ്മൻ ചാണ്ടിയും അദ്ദേഹത്തേിന്റെ കുടുംബാംഗങ്ങളും അടുത്തബന്ധുക്കളുമാണ്.ദക്ഷിണ കൊറിയൻ സോളാർ കമ്പനിയായ 'ഡാമൂളി'ന്റെ ഇന്ത്യയിലെ വിൽപനക്കാരനും വിതരണക്കാരനും ഉമ്മൻ ചാണ്ടിയുടെ അടുത്തബന്ധുവുമായ ആൻഡ്രൂസ് വർഗീസ്, മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗമെന്ന് പരിചയപ്പെടുത്തിയ ഡെൽജിത്, 'സോസ' ഗ്രൂപ് ഓഫ് കമ്പനികളുടെ എം.ഡി ബിനു നായർ എന്നിവർ ചേർന്ന് മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് തന്റെ കൈയിൽനിന്ന് 1,03,00,000 രൂപ തട്ടിയെടുത്തെന്നും കുരുവിള മൊഴി നൽകി.
ആൻഡ്രൂസിനെ ചൂണ്ടിക്കാട്ടി 'എന്റെ ഫസ്റ്റ് കസിനാണ്. ഇനിയുള്ള ഇടപാടെല്ലാം നിങ്ങൾ നേരിട്ടായിക്കൊള്ളു. എല്ലാം ശരിയാക്കാം' എന്ന് ഡൽഹിയിലെ കേരള ഹൗസിൽ വച്ച് മുഖ്യമന്ത്രി പറഞ്ഞതുകൊണ്ടാണ് 15 തവണയായി ഇത്രയും തുക നൽകിയത്. ചിലത് ബാങ്ക് അക്കൗണ്ടുകളിലൂടെയും മറ്റുചിലത് നേരിട്ടുമാണ് ഡെൽജിത്, ആൻഡ്രൂസ്, ബിനു നായർ എന്നിവർക്ക് നൽകിയത്. ഇതുസംബന്ധിച്ച ഇടപാടുകൾ വൈകിയപ്പോൾ പണം തിരികെ ആവശ്യപ്പെട്ടതോടെ ഡെൽജിത്തും ബിനുവും ഭീഷണിപ്പെടുത്താൻ തുടങ്ങി. താൻ നേരിട്ട് മുഖ്യമന്ത്രിയെ ക്ളിഫ്ഹൗസിലത്തെി കണ്ട് പരാതി പറഞ്ഞു. 2012 ഒക്ടോബർ 11നായിരുന്നു ഇത്. 4000 കോടി രൂപ ചെലവുള്ള പദ്ധതിയുടെ 25 ശതമാനമായ 1000 കോടി രൂപ നൽകിയാൽ എല്ലാം ശരിയാക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ അത് പറ്റില്ളെന്നും ലാഭത്തിന്റെ ഒരുവിഹിതം നൽകാമെന്നും പറഞ്ഞു.
ആലോചിച്ച് മറുപടി പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് അദ്ദേഹം ഗൺമാൻ സലിംരാജിന്റെ നമ്പർ തന്നു. ഈ ഫോണിൽ രണ്ടുദിവസം കഴിഞ്ഞ് വിളിച്ചപ്പോൾ ഒരുസ്ത്രീ ഫോണെടുത്ത് താൻ ഉമ്മൻ ചാണ്ടിയുടെ മകളാണെന്നും പദ്ധതിയുടെ കാര്യങ്ങൾ സംസാരിക്കാൻ തന്നെയാണ് ചുമതലപ്പെടുത്തിയതെന്നും അറിയിച്ചു. കുരുവിള ക്രിസ്ത്യാനിയായതിനാൽ കമ്മിഷൻതുക 20 ശതമാനമാക്കി കുറക്കാമെന്നും അവർ പറഞ്ഞു. പക്ഷെ താൻ വഴങ്ങിയില്ല.
കാര്യങ്ങൾ ഒന്നും നടക്കാതായതോടെ എഴുതി തയാറാക്കിയ പരാതിയുമായി വീണ്ടും മുഖ്യമന്ത്രിയെ കണ്ടു. അദ്ദഹേം ഡി.ജി.പിയുടെ അടുത്തേക്കയച്ചു. പരാതി വായിച്ച ഡി.ജി.പി ഇത് മാദ്ധ്യമങ്ങൾക്ക് നൽകരുതെന്ന് പറഞ്ഞു. പിന്നീട് ഐ.ജിയുടെ അടുത്തേക്ക് വിട്ടു. ഐ.ജി ഡിവൈ.എസ്പി ഗോപാലകൃഷ്ണ പിള്ളയെ ചുമതലപ്പെടുത്തി. അദ്ദഹേം തൃക്കാക്കര എ.സി.പിയെ ചുമതലയേൽപിച്ചു. നൽകിയ പരാതി എ.സി.പി ഓഫിസിലെ എസ്.ഐ രജിസ്റ്റർ ചെയ്തില്ല. പകരം എഴുതി തയാറാക്കിയ പരാതിയിൽ ഒപ്പിടുവിച്ചു. പിന്നീട് എ.സി.പി നേരിട്ടുവിളിപ്പിച്ചു. പരാതി പിൻവലിച്ചില്ളെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിലിട്ട് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. താൻ നേരിട്ട് വിളിച്ചതനുസരിച്ച് മുഖ്യമന്ത്രി വീണ്ടും ക്ളിഫ്ഹൗസിലേക്ക് വിളിപ്പിച്ചു. അദ്ദഹേം പറഞ്ഞതനുസരിച്ച് ആഭ്യന്തരമന്ത്രിയെ കണ്ടു. എന്നാൽ, പരാതി പരിഹരിക്കപ്പെട്ടില്ളെന്ന് മാത്രമല്ല, ദുബൈയിലെ രവി പൂജാരി എന്ന അധോലോകഗുണ്ട തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇത്രയുമായപ്പോൾ താൻ ഹൈക്കോടതിയിൽ റിട്ട് ഹരജി നൽകി. അതിനിടെ, സിബിഐ അന്വേഷണവും താൻ ആവശ്യപ്പെട്ടു. ഇതിനുശേഷം തനിക്കെതിരെ നിരവധി കള്ളക്കേസുകളാണ് എടുത്തത്. വിവിധ കേസുകൾ പറഞ്ഞ് 40 ദിവസം ജയിലിലിട്ടു. ബംഗളൂരുവിൽനിന്ന് തട്ടിക്കൊണ്ടുവന്ന് തന്റെ കൈയിലെ നിരവധി തെളിവുകൾ നശിപ്പിച്ചന്നെും കുരുവിള മൊഴി നൽകി.
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- നേതാവിനെ അടുത്തറിഞ്ഞ ഷൂട്ട് അറ്റ് സൈറ്റ്; ആരായിരുന്നു ഉമ്മൻ ചാണ്ടി?
- ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മൻ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്