ചുരിദാറിന്റെ യഥാർത്ഥ വില 945രൂപ; 30 ശതമാനം ഡിസ്കൗണ്ട് നൽകാൻ ഇട്ടവില 2230 രൂപയും; തൊടുപുഴയിലെ കൺസൾട്ടൻസി സ്ഥാപനം ഉടമ ജോണി ഡിസ്കൗണ്ട് ആസ്വദിച്ച് വാങ്ങിയത് 1561 രൂപയ്ക്ക്; കല്ല്യാൺ സിൽക്കിന്റെ ഡിസ്കൗണ്ട് സെയിലിലെ സത്യം പറഞ്ഞ് ഒരു പാവം ഇടപാടുകാരൻ
മറുനാടൻ മലയാളി ബ്യൂറോ
തൊടുപുഴ: ഡിസ്കൗണ്ട് സെയിൽ എന്ന പേരിൽ നടക്കുന്നത് തുണിയുടെ വില കൂട്ടിയിട്ടുള്ള വിൽപ്പനയോ? തൊടുപുഴയിലെ കല്ല്യാൺ സിൽക്കിൽ നിന്ന് തുണി വാങ്ങിയവരുടെ പരാതി കേട്ടാൽ ഈ ആക്ഷേപം സത്യമാണെന്ന് ബോധ്യമാകും. വൻകിട തുണിക്കടകളിലെ ഡിസ്കൗണ്ട് കച്ചവടങ്ങളെല്ലാം ശുദ്ധ തട്ടിപ്പാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. ചോദ്യം ചെയ്യാനെത്തുന്നവരെ തട്ടിപ്പ് നിയമങ്ങൾ പറഞ്ഞ് വിരട്ടിവിടും. കളി കാര്യമാകുമെന്ന് തോന്നിയാൽ പണം തിരികെ നൽകാമെന്ന വാഗ്ദാനവും.
തൊടുപുഴയിലെ കല്ല്യാൺ സിൽക്കിൽ കൺസൾട്ടൻസി സ്ഥാപനം നടത്തുന്ന ജോണി കുടുംബവുമായാണ് തുണി വാങ്ങിക്കാനെത്തിയത്. ഇവിടെ ഓരോ സാധനത്തിനും പ്രത്യേകം ബിൽ നൽകുന്നതാണ് രീതി. മുപ്പത് ശതമാനം ഡിസ്കൗണ്ടിൽ തുണി വാങ്ങാമെന്ന മോഹവുമായെത്തി കടയാകെ ചുറ്റിക്കറങ്ങി തുണിയെടുത്തു. എടുത്ത എല്ലാത്തിനും ബില്ലും കിട്ടി. ഇതുമായി വീട്ടിലെത്തിയപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്. 1561 രൂപ നൽകി വാങ്ങിയ തുണിക്കുള്ളിൽ 945 രൂപയുടെ മറ്റൊരു പ്രൈസ് ടാഗ്. അതായത് 945 രൂപയുടെ സാധനം 2230 രൂപ വിലയുണ്ടെന്ന് തെറ്റിധരിപ്പിച്ച് മുപ്പ്ത് ശതമാനം വിലക്കുറവിൽ എന്ന് വരുത്തി 1561 രൂപയ്ക്ക് നൽകിയിരിക്കുന്നു.
പ്രൈസ് ടാഗ്് കണ്ടതോടെ കള്ളക്കളി ജോണി തിരിച്ചറിഞ്ഞു. ഉടൻ തന്നെ ചുരിദാറുമായി കല്ല്യാൺ സിൽക്കിലെത്തി. എന്നാൽ വളരെ മോശമായ രീതിയിലായിരുന്നു പെരുമാറ്റം. മറ്റേതെങ്കിലും തുണിയിലെ പ്രൈസ് ടാഗ് താനെ വന്ന് ചുരിദാറിൽ ഒട്ടിപ്പിടിച്ചതായിരിക്കുമെന്ന തരത്തിൽ ജീവനക്കാരുടെ പെരുമാറ്റം. ഒരു അസ്വാഭാവികതയുമില്ലെന്ന വാദവും. എല്ലാത്തിനും ഉപരി ഒരിക്കൽ വിൽക്കുന്ന സാധനം തിരിച്ചെടുക്കില്ലെന്ന ന്യായവും. ബില്ലിൽ തന്നെ ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വിശദീകരിച്ചു. എന്നാൽ ചതി തിരിച്ചറിഞ്ഞ ജോണി അധികമായ തുക തിരിച്ചു നൽകിയേ മതിയാകൂവെന്ന് വിശദീകരിച്ചു. പോയി പിന്നീട് വരാനായിരുന്നു നിർദ്ദേശം.
അങ്ങനെ അധികമായി ഈടാക്കിയ തുകയ്ക്കായി മൂന്ന് തവണ തൊടുപുഴയിലെ കടയിൽ ജോണിയെത്തി. ഇതിനിടെയിൽ വിറ്റതൊന്നും തിരിച്ചെടുക്കില്ലെന്ന വാദത്തിന് നിയമസാധുതയില്ലെന്ന് ജോണി തിരിച്ചറിഞ്ഞു. ബില്ലിൽ അങ്ങനെ രേഖപ്പെടുത്തുന്നത് തന്നെ നിയമവിരുദ്ധമാണെന്ന കോടതി വിധി സുഹൃത്തുക്കളിൽ നിന്ന് അറിഞ്ഞതോടെ അതും ചോദ്യം ചെയ്തു. ഇതിന് വ്യക്തമായ മറുപടി നൽകാൻ കല്ല്യാൺ സിൽക്കിൽ ആർക്കും കഴിഞ്ഞതുമില്ല. ഗുഡ്സ് വൺസ് സോൾഡ് വിൽ നോട്ട് ബീ ടെക്കൺ ബാക്ക് എന്നെഴുതിയ ബിൽ പുലിവാലാകുമെന്ന് കല്ല്യാൺ സിൽക്കും തിരിച്ചറിഞ്ഞു. ഇതോടെ പണമെല്ലാം മടക്കികൊടുക്കാമെന്നും തുണിക്കട അറിയിച്ചു.
എന്നാൽ പണം വാങ്ങി ഒത്തുതീർപ്പിന് ജോണി തയ്യാറായില്ല. നിയമപോരാട്ടത്തിലൂടെ ഡിസ്കൗണ്ട് കച്ചവടത്തിലെ കള്ളത്തരം പുറത്തുകൊണ്ടു വരാനാണ് തീരുമാനം. ഇതിനൊപ്പം വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ലെന്ന നിയമവിരുദ്ധത പുറംലോകത്ത് ചർച്ചയാക്കാനും ആഗ്രഹിച്ചു. കൺസ്യൂമർ കോടതിയുടെ ശ്രദ്ധിയിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് തീരുമാനം. അതുകൊണ്ട് കൂടിയാണ് അധികമായി ഈടാക്കിയ തുക തിരിച്ചു വാങ്ങേണ്ടെന്ന് ജോണി തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പകർപ്പ് കിട്ടിയാൽ ഉടൻ നിയമനടപടി തുടങ്ങുമെന്നാണ് ലഭിക്കുന്ന സൂചന. ഡിസ്കൗണ്ടിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളുടെ നേർചിത്രമായി ഇതിനെ ഉയർത്തിക്കാട്ടാനാണ് ശ്രമം.
ആളുകളെ കൂടുതലായി ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഡിസ്കൗണ്ട് ഓഫറുകളുമായി കടകൾ എത്താറ്. ഓഫ് സീസണിൽ കച്ചവടം പൊടിപൊടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുഖ്യധാരാ മാദ്ധ്യമങ്ങളിൽ പരസ്യങ്ങൾ നിറച്ച് ആളുകളെ ഷോറോ റൂമിലേക്ക് എത്തിക്കും. ഇതെല്ലാം പരസ്യമത്തിൽ മാത്രം ഒതുങ്ങുന്ന കാര്യങ്ങളാണ്. യഥാർത്ഥ വില മറച്ച് തുക കൂട്ടി പ്രദർശിപ്പിച്ച ശേഷം പരമാവധി ലാഭമെടുക്കുന്ന കച്ചവട തന്ത്രം തന്നെയാണ് ഡിസ്കൗണ്ട് സെയിലുകൾ. പരമാവധി കരുതലോടെ എല്ലാം ചെയ്യുന്നതു കൊണ്ട് ആരും പിടിക്കപ്പെടുന്നില്ല. എന്നാൽ പഴയ പ്രൈസ് ടാഗ് മാറ്റാൻ മറന്നതു കൊണ്ട് തട്ടിപ്പ് ജോണി തിരിച്ചറിഞ്ഞു.
അതായത് സാധാരണ ദിവസങ്ങളിൽ 945 രൂപയ്ക്ക് കിട്ടുന്ന സാധനം, ഡിസ്കൗണ്ട് സെയിലിലൂടെ 1561 രൂപയ്ക്ക് വിൽക്കുന്ന തട്ടിപ്പാണ് തൊടുപുഴ കല്ല്യാൺ സിൽക്കിൽ നടന്നത്. വേറെയും തുണികൾ കല്ല്യാൺ സിൽക്കിൽ നിന്ന് വാങ്ങിയെങ്കിലും അതിലെല്ലാം പ്രൈസ് ടാഗിലും ബില്ലിലും ഒരേ തുക തന്നെയായിരുന്നു രേഖപ്പെടുത്തിയത്. പല കടകളിൽ പോയാൽ ഓരേ തുണിക്ക് പലവിലയാണ്. അതുകൊണ്ട് തന്നെ ഒരു വസ്ത്രത്തിന്റേയും യഥാർത്ഥ വില ആർക്കും തിരിച്ചറിയാൻ കഴയില്ല. ഈ സാഹചര്യമാണ് ഡിസ്കൗണ്ട് സെയിലിന്റെ മറവിൽ ചൂഷണം ചെയ്യുന്നത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍