കരുത്തനായ ഉമ്മൻ ചാണ്ടി ഇനി ഒരു വിട്ടു വീഴ്ചയ്ക്കുമില്ല; വിഎസിനെതിരെ ആദ്യ കരുനീക്കം; പ്രതിപക്ഷ നേതാവിന്റെ മകൻ അരുൺകുമാറിനെതിരായുള്ള കേസ് ശക്തമാക്കി ഉടൻ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം; മുഖ്യമന്ത്രി പദ മോഹം ഉപേക്ഷിച്ചില്ലെങ്കിൽ ചെന്നിത്തലയ്ക്ക് ദോഷം ചെയ്യും
ബി രഘുരാജ്
തിരുവനന്തപുരം: അരുവിക്കരയിൽ ശബരിനാഥൻ ജയിച്ചതോടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുന്നണിയിലും പാർട്ടിയിലും ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവായി മാറി. തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ മുന്നിൽ നിൽക്കുന്നവർക്ക് അതേ നാണയത്തിൽ മറുപടി നൽകാനാണ് തീരുമാനം. പാർട്ടിക്കുള്ളിൽ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പിന് വ്യക്തമായ സന്ദേശങ്ങൾ മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. ആഭ്യന്തര വകുപ്പുപയോഗിച്ച് ചെന്നിത്തല തനിക്കൊപ്പമുള്ളവർക്കെതിരെ നീങ്ങിയാൽ വകുപ്പു പോലും എടുത്തു മാറ്റുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇതിനൊപ്പം പ്രതിപക്ഷ നേതാവിനെതിരേയും നടപടികൾ ശക്തമാക്കും.
ഭൂമി തട്ടിപ്പ് കേസിൽ വി എസ് അച്യുതാനന്ദൻ പ്രതിയായി എഫ് ഐ ആർ ഉണ്ട്. എന്നാൽ ഈ കേസിൽ സുപ്രീംകോടതി ഇടപെടൽ ഉള്ളതിനാൽ സർക്കാരിന് മുന്നോട്ട് പോകാൻ കഴിയുന്നുമില്ല. ഈ സാഹചര്യത്തിൽ വിഎസിന്റെ മകൻ അരുൺകുമാറിനെതിരായ എല്ലാ വിജിലൻസ് കേസും കടുപ്പിക്കും. അരുൺകുമാറിനെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ വേണമെന്ന് വിജിലൻസിലെ വിശ്വസ്തരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. കുറ്റപത്രവും ഉടൻ നൽകണമെന്നാണ് ആവശ്യം. തദ്ദേശ തരെഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവിന്റെ മകൻ അഴിമതിക്കേസിൽ കുടങ്ങിയത് പ്രചരണായുധമാക്കാനാണ് നീക്കം. ഇതിലൂടെ വി എസ് പ്രചരണത്തിൽ ഉയർത്താനിടയുള്ള അഴിമതികളുടെ മൂർച്ച കുറയ്ക്കാമെന്നാണ് വിലയിരുത്തൽ.
ഐഎച്ച്ആർഡിയിലെ നിയമനത്തിലും കയർഫെഡ് വിവാദത്തിലും അരുൺകുമാർ വിജിലൻസ് കേസ് നേരിടുന്നുണ്ട്. ഐഎച്ച്ആർഡിയിലെ ഉദ്യോഗക്കയറ്റ വിവാദത്തിൽ നിയമസഭാ സമിതിയും അരുൺകുമാർ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ബാർ കോഴയിലും സോളാറിലും തനിക്കെതിരെ പ്രതിപക്ഷം നിരന്തര ആക്രമണങ്ങൾ തുടരുന്നതിനാൽ അരുൺകുമാറനേയും വെറുതെ വിടേണ്ടെന്നാണ് നിലപാട്. എ ഗ്രൂപ്പിലെ വിശ്വസ്തരോട് മുഖ്യമന്ത്രി തന്നെ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. പഴുതുകളടച്ച് അരുൺകുമാറിനെ അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം. അരുവിക്കരയിലെ വിജയത്തിന്റെ കരുത്തിൽ ഇതുമായി ബന്ധപ്പെട്ട മറ്റ് വിവാദങ്ങൾ മറയ്ക്കാനുമാകും. അതോടൊപ്പം വിഎസിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ തകർക്കുകയും ചെയ്യാമെന്നാണ് മുഖ്യമന്ത്രിയുടെ കണക്കുകൂട്ടൽ. നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഐ(എം) നിരയിൽ വിഎസിന് മാത്രമേ ആളുകളെ ആകർഷിക്കാൻ കഴിയൂ. മകനെതിരായ നടപടിയിലൂടെ വിഎസിനെ തളർത്തിയാൽ മികച്ച വിജയവുമായി അധികാരത്തിൽ തിരിച്ചെത്താമെന്നാണ് ഉമ്മൻ ചാണ്ടിയുടെ പ്രതീക്ഷ.
വി.എ.അരുൺകുമാറിന്റെ നിയമനത്തിൽ വ്യാപകമായ ക്രമക്കേട് നടന്നതായാണ് നിയമസഭാ സമിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. ഐ.സി.ടി അക്കാദമി ഡയരക്ടർ, ഐ.എച്ച്.ആർ.ഡി. അഡീഷണൽ ഡയരക്ടർ എന്നീ തസ്തികകളിൽ വി.എ.അരുൺകുമാറിന് നിയമനം നൽകിയത് എല്ലാ ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണെന്നും അന്നത്തെ മുഖ്യമന്ത്രി വി എസ്.അച്യുതാനന്ദന്റെ ഓഫീസ് ഇതിനായി നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നുമാണ് നിയമസഭാ സമിതി റിപ്പോർട്ടിലുള്ളത്.ഐ.എച്ച്.ആർ.ഡിയിൽ അസിസ്റ്റന്റ് ഡയരക്ടറായി നേരിട്ടുള്ള നിയമനം ലഭിച്ച അരുൺകുമാർ 12 വർഷം കൊണ്ട് സർവകലാശാലാ പ്രോ വി സിയുടെ തസ്തികക്ക് തുല്യമായ അഡീഷണൽ ഡയരക്ടർ സ്ഥാനത്ത് എത്തി. ഇതിൽ അരുൺകുമാറിനെതിരെ വിജിലൻസ് അന്വേഷണം നടക്കുകയാണ്. എന്നാൽ അരുൺകുമാറിനെ പ്രെമോഷൻ കിട്ടിയതിൽ കുറ്റക്കാരനായി കാണാൻ കഴിയില്ലെന്ന വാദവുമുണ്ട്. പക്ഷേ കയർഫെഡ് അഴിമിതിയിൽ അരുൺകുമാറിനെ തളയ്ക്കാമെന്നാണ് മുഖ്യമന്ത്രിക്ക് കിട്ടയി നിയമോപദേശം.
നായനാർ സർക്കാറിന്റെ കാലത്താണ് അരുൺകുമാറിന് ഐ.എച്ച്.ആർ.ഡിയിൽ അസിസ്റ്റന്റ് ഡയരക്ടറായി നിയമനം ലഭിച്ചത്. 18 അപേക്ഷകർ ഉണ്ടായിരുന്നെങ്കിലും ഒന്നാം റാങ്ക് ലഭിച്ചതിനെ തുടർന്നായിരുന്നു ജോലി ലഭിച്ചത്. എം.സി.എയും രണ്ടുവർഷത്തെ പ്രവർത്തന പരിചയവുമായിരുന്നു യോഗ്യതയായി നിശ്ചയിച്ചിരുന്നത്. ഒരു വർഷത്തെ പ്രൊബേഷൻ പൂർത്തിയാക്കുന്നതിന് മുമ്പ് കയർഫെഡ് എം ഡിയായി നിയമിതനായി. രണ്ടു വർഷത്തിന് ശേഷം ഐ.എച്ച്.ആർ.ഡിയുടെ കട്ടപ്പനയിലെ കോളജിൽ പ്രിൻസിപ്പലായി നിയമിച്ചു. അദ്ധ്യാപനപരിചയം ഇല്ലായിരുന്നെങ്കിലും ഏഴുവർഷത്തെ ഭരണപരിചയത്തിന്റെ പേരിലായിരുന്നു നിയമനം. ഈ നാല് ആരോപണങ്ങളാണ് നിയമസഭാ സമിതി സമിതി അന്വേഷിച്ചത്. വിവാദങ്ങൾ കത്തിനിൽക്കെ അരുൺ കുമാർ മെച്ചപ്പെട്ട ജോലിതേടി നീണ്ട അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഒന്നുകിൽ ഈ വിഷയങ്ങൾ കുത്തിപ്പൊക്കി അറസ്റ്റ് ചെയ്യുക. അല്ലാത്ത പക്ഷം ഉടൻ കുറ്റപത്രം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് വിജിലൻസിന് മുന്നിൽ ഉമ്മൻ ചാണ്ടി വച്ചിരിക്കുന്നത്.
കയർ ഫെഡുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്തെ വിജിലൻസ് അന്വേഷണം അവസാനിച്ചെങ്കിലും വെയർഹൗസ് എം.ഡി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ വീണ്ടും അന്വേഷണം നടക്കുകയാണ്. ഇതിന് പിന്നിലും മുഖ്യമന്ത്രിയാണെന്ന് വിലയിരുത്തലുണ്ട്. ഈ കേസിലാകും അരുൺകുമാറിന് കുരുക്കുവീഴുക. ഐഎച്ച്ആർഡി വിഷയത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയെ പോലും കേസിൽ കുടുക്കാൻ വഴിയുണ്ട്. ഇതെല്ലാം പ്രതിപക്ഷത്തേയും മുഖ്യമന്ത്രിയുടെ അടുപ്പക്കാർ അറിയിച്ചിട്ടുണ്ട്. ബാർ കോഴയിലും സോളാറിലും ഉറച്ച നിലപാട് തുടർന്നാൽ അരുൺകുമാർ കേസിലും കണ്ണടയ്ക്കില്ലെന്നാകും നിലപാട്. സോളാർ കേസിൽ വി എസ് അച്യുതാനന്ദൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ കരുനീക്കമെന്നാണ് വിലയിരുത്തലുകൾ. ഏതായാലും അരുവിക്കര നൽകിയ കരുത്തിൽ എതിരാളികളെ നിലയ്ക്ക് നിർത്താൻ തന്നെയാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം.
ശ്രീവിദ്യയുടെ സ്വത്ത് വിഷയത്തിൽ കെബി ഗണേശ് കുമാറിനെതിരേയും കേസ് ശക്തമാക്കും. പിസി ജോർജിനെതിരെ ജഗതി വിഷയം ഉയർത്തികൊണ്ട് വരാനാണ് നീക്കം. ജഗതിയുടെ രണ്ടാം ഭാര്യയുടെ മകൾ ശ്രീലക്ഷ്മിയിൽ എന്ന് പരാതി എഴുതി വാങ്ങുന്നത് പോലും പരിഗണനയിലുണ്ട്. പ്രതിപക്ഷത്തുനിന്നുള്ളതിനെക്കാൾ കൂടുതൽ ആക്രമണമാണ് അടുത്തകാലത്ത് ഉമ്മൻ ചാണ്ടി സ്വന്തം പാളയത്തിൽ നിന്നും നേരിട്ടിരുന്നത്. തൽക്കാലത്തേക്കെങ്കിലും ഉമ്മൻ ചാണ്ടിക്കെതിരെ ഒരു നീക്കം നടത്താൻ ഇനി കോൺഗ്രസിൽ ആരും തയാറാവില്ല. ഇത് രമേശ് ചെന്നിത്തലയെ അപ്രസക്തനാകുന്ന തരത്തിൽ നീങ്ങിയാൽ അതിശയപ്പെടേണ്ടതില്ല.
അരുവിക്കര വിജയത്തോടെ ഹൈക്കമാണ്ട് പിന്തുണയും മുഖ്യമന്ത്രിക്ക് കൂടിയിട്ടുണ്ട്. ഭരണതുടർച്ചയ്ക്ക് ഉമ്മൻ ചാണ്ടി അനിവാര്യതയാണെന്ന തോന്നൽ ഹൈക്കമാണ്ടിൽ ഉണ്ടാക്കാനും കഴിഞ്ഞു. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്ക് എതിരായ പരാതികൾ എഐസിസി എടുക്കുകയുമില്ല. അതുകൊണ്ട് തന്നെ കോൺഗ്രസിനുള്ളിലെ എതിരാളികൾക്കെതിരേയും ശക്തമായി നീങ്ങാൻ മുഖ്യമന്ത്രിക്ക് ഇനിയുള്ള ദിനങ്ങളിൽ കഴിയും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍