ആകെയുള്ള 1568 മിനിസ്റ്റീരിയൽ ജീവനക്കാരിൽ പിഎസ്സി വഴി നിയമനം നേടിയവർ വെറും 89 പേർ മാത്രം; 92 യൂണിറ്റ് അധികാരികളിൽ 72 പേരും മതിയായ യോഗ്യതകൾ ഇല്ലാതെ പിൻവാതിലിലൂടെ കയറിയവർ; രണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർമാരും 240 സൂപ്രണ്ടുമാരിൽ 229 പേരും 800 ജൂനിയർ അസിസ്റ്റന്റുമാരിൽ 789 പേരും പിൻവാതിലുകാർ തന്നെ: രാവന്തിയോളം പണിയെടുക്കുന്ന കണ്ടക്ടർമാരെയും ഡ്രൈവർമാരെയും നന്നാക്കും മുൻപ് ഇവറ്റകളെ പിണ്ഡംവച്ച് കെഎസ്ആർടിസിയെ രക്ഷിക്കാൻ തച്ചങ്കരിക്ക് നട്ടെല്ലുണ്ടോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎസ്ആർടിസിയെ രക്ഷിക്കാൻ രണ്ടും കൽപിച്ച് ഇറങ്ങിയ എംഡി ടോമിൻ ജെ തച്ചങ്കരി ആദ്യം നന്നാക്കേണ്ടത് പാവപ്പെട്ട കണ്ടക്ടർമാരെയും ഡ്രൈവർമാരെയുമല്ല. അവർ രാവന്തിയോളം പണിയെടുത്താൽ കൈയിൽ കിട്ടുന്നത് നക്കാപ്പിച്ച മാത്രമാണ്. 16 വർഷം സർവീസുള്ള ഒരു കണ്ടക്ടർക്കും ഡ്രൈവർക്കും കട്ടിങ്ങുകൾ എല്ലാം കഴിഞ്ഞ് 20,000 രൂപ പോലും വീട്ടിൽ കൊണ്ടു പോകാൻ കഴിയില്ല. എങ്ങനെയെങ്കിലും അന്നംതരുന്ന ഈ പ്രസ്ഥാനം നന്നാക്കണമെന്നും അതിന് വേണ്ടി എന്ത് വിട്ടുവീഴ്ചയും ചെയ്യാമെന്നും പറയുന്ന സത്യസന്ധരാണ് ഇവരിൽ 90 ശതമാനം പേരും.
കെഎസ്ആർടിസിയെ നന്നാക്കാൻ തച്ചങ്കരി തൽക്കാലം തിരുവനന്തപുരം വിട്ടു പോകേണ്ടതുമില്ല. എംഡി ഇരിക്കുന്ന ഓഫീസിൽ കുത്തിയിരുന്ന് ഏഷണി പറയുന്ന മിനിസ്റ്റീരിയൽ ജീവനക്കാരേയും ഇൻസ്പെക്ടർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിൽവരെ ഇരുന്ന്, പണിയെടുക്കാതെ കെഎസ്ആർടിസിയെ മുച്ചൂടും മുടിപ്പിക്കുന്ന മാനേജർമാരെയുമാണ് തച്ചങ്കരി ആദ്യം നേരിടേണ്ടത്. ഏത് പരിഷ്കാരവും അട്ടിമറിക്കുന്നത് അവരാണ്. സാധാരണക്കാരനായ ജീവിക്കാരെ ഇറക്കിവിട്ട് ഏത് പരിഷ്കാരത്തെയും അട്ടിമറിക്കുന്നത് കെഎസ്ആർടിസി ഇല്ലെങ്കിലും കഞ്ഞി മുട്ടാത്ത കുറെ നിഷ്ക്രിയജീവികളാണ്. ഇവരാണ് എല്ലാ പരിഷ്കാരങ്ങളും അട്ടിമറിക്കുന്നത്. ഇവരാണ് യൂണിയൻ നേതാക്കളുമായി ചേർന്ന് പാവങ്ങളുടെ പേരിൽ എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കുന്നത്.
കെഎസ്ആർടി എല്ലാക്കാലത്തും സർക്കാർ പണം തിന്നുതീർക്കുന്ന വെള്ളാനയായി തുടരുന്നത് എന്തുകൊണ്ടാണ് എന്ന മറുനാടന്റെ അന്വേഷണം പുറത്തുകൊണ്ടുവരുന്നത് ഞെട്ടിക്കുന്ന ചില വിവരങ്ങളാണ്. കോർപ്പറേഷനെ നഷ്ടങ്ങളുടെ പടുകുഴിയിലേക്ക് വീഴിക്കുന്നതിന് പ്രധാന കാരണം നിയമനത്തിന്റെയും സ്ഥാനക്കയറ്റത്തിന്റേയും മറവിൽ കാട്ടിക്കൂട്ടുന്ന തട്ടിപ്പുകളാണെന്ന് പകൽപോലെ തെളിഞ്ഞുനിൽക്കുന്ന കണക്കുകൾ മാത്രം പരിശോധിച്ചാൽ വ്യക്തമാകും. എക്സിക്യുട്ടീവ് ഡയറക്ടർ തസ്തികമുതൽ യൂണിറ്റധികാരികളും സൂപ്രണ്ടുമാരും ജൂനിയർ അസിസ്റ്റന്റുമാരും വരെയുള്ള തസ്തികളിൽ വരെ ആശ്രിത നിയമനത്തിന്റെ മറവിൽ നുഴഞ്ഞുകയറിയവരാണ് ഇന്ന് വിലസുന്നതിൽ ഭൂരിഭാഗവും.
അദർ ഡ്യൂട്ടിയുടെ പേരിൽ പാവങ്ങളെ പീഡിപ്പിക്കുകയും ചില സ്ഥാനങ്ങളിൽ അദർഡ്യൂട്ടിക്കാരായി വേണ്ടപ്പെട്ടവരെ വർഷങ്ങളായി പ്രതിഷ്ഠിക്കുകയും ചെയ്യുന്നത് കഴിഞ്ഞദിവസം മറുനാടൻ വെളിപ്പെടുത്തിയിരുന്നു. സമാനമായ രീതിയിൽ, ഒരുപക്ഷേ, അതിലൂം ഭീകരമാണ് പല തസ്തികകളിലും ആശ്രിത നിയമനത്തിന്റെ പേരിൽ നിയമംപോലും അട്ടിമറിച്ച് നടന്ന നിയമനങ്ങൾ. പിഎസ് സി വഴി മാത്രം നിയമനം നടത്തേണ്ട സ്ഥാനത്താണ് നിരവധി പേർ സ്വാധീനംവച്ചും മറ്റുവഴികളിലൂടെയും കസേരയുറപ്പിച്ച് വിലസുന്നത്.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ എക്സിക്യുട്ടീവ് ഡയറക്ടർവരെ ആയി മാറിയ സ്ഥാപനം. ആകെയുള്ള 92 കെഎസ്ആർടിസി യൂണിറ്റ് അധികാരികളിൽ 72 പേരും മതിയായ വിദ്യാഭ്യാസ യോഗ്യതകൾ ഇല്ലാത ആശ്രിത നിയമനം നടത്തി പിൻവാതിലിലൂടെ കയറിപ്പറ്റിയവർ. 240 സൂപ്രണ്ടുമാരിൽ 229 പേരും ആ പദവിയിലെത്തിയത് സമാന സാഹചര്യങ്ങളിൽ. വിവിധ തൊഴിലാളി യൂണിയനുകളുടെ സംസ്ഥാന നേതാക്കളുടെ കാര്യവും അങ്ങനെത്തന്നെ. 800 ജൂനിയർ അസിസ്റ്റന്റുമാരിൽ 789 പേരും പിൻവാതിൽവഴി ആ പദവി സ്വന്തമാക്കിയെന്നുകൂടി അറിയുമ്പോൾ ആശ്രിത നിയമനത്തിന്റെ പേരിൽ സ്ഥാപനത്തിൽ കാലങ്ങളായ നടന്ന തട്ടിപ്പുകളുടെ ആഴം എത്രമാത്രം ഭീകരമാണെന്ന് വ്യക്തമാകും.
ആദ്യം പരിശോധിക്കപ്പെടേണ്ടത് ആശ്രിത നിയമനങ്ങൾ
വളരെ വർഷങ്ങളായി നടന്നുവരുന്ന കോർപ്പറേഷനിലെ ഇത്തരം അവിഹിത ആശ്രിത നിയമനങ്ങൾ നിയമപരമായി പുനഃപരിശോധിച്ചാൽ മാത്രം മതി കെഎസ്ആർടിസിയെ രക്ഷപ്പെടുത്താനെന്ന് ഈ തട്ടിപ്പിനെ പറ്റി കൃത്യമായി അറിയാവുന്നവർ തന്നെ കണക്കുകൾ സഹിതം ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്തെ മികച്ച അഭിഭാഷകരുടെ നിയമോപദേശം തേടിയാൽ മാത്രം മതി ഇപ്പോൾ എംഡിയായി ചുമതലയേറ്റ ടോമിൻ ജെ തച്ചങ്കരിക്ക് ഇക്കാര്യം ബോധ്യപ്പെടാൻ. പിഎസ്സിയെ നോക്കുകുത്തിയാക്കിയും പിഎസ് സി വഴി നിയമനം നേടിയ വിദ്യാസമ്പന്നരും മികവുള്ളതുമായ ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കിയും സ്ഥലംമാറ്റിയുമല്ലാം രാജിവയ്പ്പിക്കുന്ന വലിയൊരു ഉപജാപക സംഘത്തിന്റെ നിയന്ത്രണത്തിലാണ് കോർപ്പറേഷൻ ഇപ്പോൾ എന്നുപറഞ്ഞാൽ അതിൽ തെല്ലും അതിശയോക്തി ഉണ്ടാവില്ല.
കെഎസ്ആർടിസിയിലെ മിനി സ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ നില പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. എക്സിക്യുട്ടീവ് ഡയറക്ടർ തസ്തികയിൽ രണ്ടുപേർ നിയമനം നേടിയിരിക്കുന്നത് ആശ്രിത നിയമനത്തിലൂടെയും മറ്റു രണ്ടുപേർ സ്പോർട്സ് ക്വാട്ട-സ്പെഷ്യൽ റിക്രൂട്ട്മെന്റ് വിഭാഗത്തിലുൾപ്പെട്ടുമാണ്. ഇതുമുതൽ താഴോട്ട് എടിഓ വരെയുള്ള ഓരോ വിഭാഗത്തിലും ആശ്രിത നിയമനങ്ങളുടെ കളിയാണ്. ആകെ 1568 മിനിസ്റ്റീരിയൽ ജീവനക്കാരിൽ പിഎസ് സി വഴി നിയമനം നേടി എത്തിയവർ വെറും 89 പേർ മാത്രമാണ് എന്നറിയുമ്പോഴാണ് നിയമനത്തിന്റെ പേരിൽ കാണിച്ച കൃത്രിമങ്ങളുടെ വ്യാപ്തി എത്രത്തോളം ഭയാനകമാണെന്ന് വ്യക്തമാകുന്നത്.
നിലവിലുള്ള 92 അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർമാരിൽ ആശ്രിത നിയമനത്തിലൂടെ 72 പേർ ആ പദവിയിലെത്തി. മിക്കവർക്കും പ്രീഡിഗ്രി വിദ്യാഭ്യാസ യോഗ്യതോപുലം ഇല്ല. മാത്രമല്ല, നിയമ വിരുദ്ധമായാണ് ആശ്രിത നിയമനത്തിൽ ഭൂരിഭാഗവും നടത്തിയിട്ടുള്ളതും. പ്യൂൺ, തൂപ്പുകാർ, അറ്റൻഡർ എന്നീ തസ്തികകളിൽ മാത്രമേ ആശ്രിത നിയമനം നടത്താവൂ എന്ന നിയമത്തെ പിൻവാതിലിലൂടെ മറികടന്നാണ് സ്ഥാപനത്തിന്റെ നട്ടെല്ലായ മിനിസ്റ്റീരിയൽ വിഭാഗത്തിൽ 93 ശതമാനത്തോളം ആശ്രിത നിയമനം നടന്നിട്ടുള്ളത്. പിഎസ് സിയെ നോക്കുകുത്തിയാക്കിയാണ് ഇതിന് കളമൊരുക്കിയതും.
കെഎസ്ആർടിസിയുടെ ഭരണപരാജയത്തിന്റെ പ്രധാന കാരണം യോഗ്യതയുള്ള മിനിസ്റ്റീരിയൽ ജീവനക്കാർ ഇല്ലാത്തതാണ്. 1977ൽ പിഎസ് സി വഴി ക്ളാർക്കുമാരെ നിയമിച്ചതിന് ശേഷം പിന്നീട് 2007ൽ ആണ് അത്തരമൊരു നിയമനം നടന്നത്. എന്നാൽ ഈ വിഭാഗത്തിൽ ഒഴിവില്ലെങ്കിലും ആറുമാസത്തിലൊരിക്കൽ എങ്കിലും ആശ്രിത നിയമനം എല്ലാ മാനദണ്ഡവും മറികടന്ന് നടക്കാറുണ്ട്. 1986ലെ കമ്മിറ്റി റെക്കമൻഡേഷൻ പ്രകാരം ആശ്രിത നിയമനം 50 ശതമാനം വരെ ആകാമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇതിന്റെ മറവിലാണ് എല്ലാം മറികടന്ന് നിയമനം പൊടിപൊടിക്കുന്നത്.
യോഗ്യതകളെ അട്ടിമറിച്ച് പിഎസ്സിയെ നോക്കുകുത്തിയാക്കി
മുൻകാലങ്ങളിൽ ജൂനിയർ അസിസ്റ്റന്റുമാരാവാൻ മിനിമം യോഗ്യത എസ്എസ്എൽസി ആയിരുന്നു. അങ്ങനെ 18 വയസ്സിൽ പത്താംക്ളാസ് യോഗ്യതയുമായി യാതൊരു മത്സര പരീക്ഷയും നേരിടാതെ കയറിക്കൂടിയവർ 36-38 വർഷം സർവീസ് നേടി. പിഎസ് സി വഴി നിയമനം ലഭിക്കുന്നവന് അന്നത്ത് സാഹചര്യത്തിൽ പരമാവധി സർവീസ് ചെയ്ത് എത്താവുന്ന വലിയ തസ്തിക സൂപ്രണ്ട് പദവി ആയിരുന്നു. എന്നാൽ ഇന്ന് എക്സിക്യുട്ടീവ് ഡയറക്ടർ ആയി തുടരുന്ന കെഎം ശ്രീകുമാർ, ഇപ്പോൾ എക്സിക്യുട്ടീവ് സെക്രട്ടറിയായ ഷറഫ് മുഹമ്മദ് തുടങ്ങി തൊട്ടു താഴെ ഡെപ്യൂട്ടി സിഎഓമാർ, പെഴ്സണൽ മാനേജർ, പെഴ്സണൽ ഓഫീസർമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ, സൂപ്രണ്ടുമാർ തുടങ്ങി എല്ലാ തസ്തികയിലും ആശ്രിത നിയമനം വഴി ജൂനിയർ ക്ളർക്കായി ജോലിക്ക് കയറിയവരാണ്. ഇവരിലാരും തന്നെ പിഎസ് സി നടത്തിയ ഒരു പരീക്ഷയിലും അപേക്ഷപോലും സമർപ്പിച്ചിട്ടില്ലാത്തവരുമാണ്. ഇതുതന്നെയാണ് കോർപ്പറേഷന്റെ വികസന മുരടിപ്പിനുള്ള പ്രധാന കാരണവും.
2015-16 കാലത്ത് മിനിസ്്റ്റീരിയൽ വിഭാഗത്തിലെ ഡിഗ്രിക്കാരിൽ നിന്ന് തസ്തിക മാറ്റം വഴി ക്ളർക്കുമാരെ നേരിട്ട് അഡ്മിനിസ്ട്രേറ്റീവ് തസ്തികയിൽ നിയമിക്കാൻ പിഎസ്സി അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാൽ 2007ൽ പിഎസ് സി വഴി നിയമനം ലഭിച്ച ജൂനിയർ അസിസ്റ്റന്റുമാർ ഇത്തരത്തിൽ അപേക്ഷിക്കാതിരിക്കാൻ 10 വർഷം കെഎസ്ആർടിസിയിൽ എക്സ്പീരിയൻസ് വേണം എ്ന്ന ഒരു മാനദണ്ഡം മുന്നോട്ടുവച്ചു. ഇത്തരത്തിൽ കഴിവുള്ള റാങ്ക് ഹോൾഡേഴ്സ്മാർക്ക് ഈ തസ്തികയിൽ എത്താനുള്ള അവസരം ആശ്രിത നിയമനക്കാർക്ക് വേണ്ടി അട്ടിമറിച്ചു.
സർക്കാരിന്റെ വിവിധ വകുപ്പുകൾ അഞ്ചുശതമാനം മാത്രമാണ് ആശ്രിത നിയമനം അനുവദിക്കുന്നത്. അതുതന്നെ റൊട്ടേഷൻ അടിസ്ഥാനത്തിൽ 20-1 എന്ന അനുപാതത്തിലാണ്. ബാങ്കുകളിലും ഇൻഷ്വറൻസ് മേഖലയിലും ഇങ്ങനെയൊരു ഏർപ്പാടുതന്നെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ സംവരണവും കൂടി 50 ശതമാനമേ ആകാവൂ എന്ന സുപ്രീംകോടതി വിധിപോലും ഉ്ള്ളപ്പോഴാണ് അതെല്ലാം കാറ്റിൽപ്പറത്തി കെഎസ്ആർടിസിയിൽ ആശ്രിതനിയമനം പൊടിപൊടിച്ചത്. എല്ലാ സർക്കാരുകളുടേയും മാറിവരുന്ന എംഡിമാരുടേയും എല്ലാ നയങ്ങളും അട്ടിമറിക്കുന്ന കാര്യത്തിലും ഇവർ സംഘടിതരാണെന്ന് കോർപ്പറേഷനിലെ മറ്റു ജീവനക്കാർ തന്നെ വ്്യക്തമാക്കുന്നു. 2011 കാലത്ത് അഡ്മിനിസ്ട്രേഷൻ എക്സിക്യുട്ടീവ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നത് വെറും പത്താംക്ളാസ് പാസായ ആശ്രിത നിയമനക്കാരിയും ഓപ്പറേഷൻസ് എക്സിക്യുട്ടീവ് ഡയറക്ടറായത് പത്താംക്ളാസ് പാസായ ആശ്രിത നിയമനക്കാരനും ആയിരുന്നു എന്നറിയുമ്പോൾ കെടുകാര്യസ്ഥതയെ കോർപ്പറേഷൻ എങ്ങനെ വിലകൊടുത്തു വാങ്ങിയെന്ന് വ്യക്തമാകും.
ലിസ്റ്റ് വരുംമുമ്പ് നടത്തുന്ന ആശ്രിത നിയമന റാലി
കണ്ടക്ടർ നിയമനത്തിൽ ആശ്രിത നിയമന ലോബി ഉപയോഗിക്കുന്ന ഒരു തന്ത്രമുണ്ട്. പിഎസ് സി അഡൈ്വസിനെ തകിടം മറിച്ചുകൊണ്ടാണ് ഇത്. പിഎസ്സി വഴി കണ്ടക്ടർ, മിനി സ്റ്റീരിയർ, മെക്കാനിക്കൽ, എഡിഇ ലിസ്റ്റ് വരുന്നതിന് തൊട്ടുമുമ്പ് ഒരു ആശ്രിത നിയമന റാലി നടത്തും. പിഎസ്സി വഴിയെത്തുന്നവർക്ക് മുന്നിലായി പതിനെട്ടു വയസ്സുകാരെ നിയമിക്കും. പിന്നാലെ എത്തുന്ന മേൽപറഞ്ഞ തസ്തികക്കാർ ഈ ആശ്രിതക്കാരുടെ താഴെ സ്ഥാനം പിടിക്കും. പരാമവധി എടിഓയോ സിഎം-ഡിഡി തസ്തികയിലോ എത്തി പെൻഷൻ പറ്റേണ്ടിവരും അവർക്ക്. എന്നാ്ൽ മുന്നിൽ ഇടംപിടിച്ച പതിനെട്ടുകാരനായ ആശ്രിതൻ എക്സിക്യുട്ടീവ് ഡയറക്ടർ തസ്തികയിൽവരെ എത്തും.
ആറക്ക ശമ്പളവും വാങ്ങും. 1996ലെ കണ്ടക്ടർ ലിസ്റ്റിൽ നിന്ന് ഒരാളെപ്പോലും നിയമിക്കുന്നതിന് മുമ്പ് 86 പേരെയാണ് ഒറ്റയടിക്ക് കോർപ്പറേഷൻ കണ്ടക്ടർ തസ്തികയിൽ ആശ്രിതരിൽ നിന്ന് നിയമിച്ചത്. അവരെല്ലാം നേരത്തെ തയ്യാറാക്കിയ തിരക്കഥ പ്രകാരം ഇപ്പോൾ സിടിഓ-ഡിടിഓ-എടിഓ തസ്തികകളിൽ സസുഖം വാഴുന്നു. ഇതൊന്നും കാണാതെയും അറിയാതെയുമല്ല കോർപ്പറേഷന്റെ രക്ഷയ്ക്ക് ഓരോ കാലത്തും കൊണ്ടുപിടിച്ച ശ്രമങ്ങളും പഠനങ്ങളും നടക്കുന്നതും എന്നതാണ് വിചിത്രം.
നിലവിൽ കെഎസ്ആർടിസിയുടെ ഭരണപരമായ ശ്രേണിയിൽ അപ്പർ മാനേജ്മെന്റിൽ 85 ശതമാനവും മിഡിൽ മാനേജ്മെന്റിൽ 100 ശതമാനും ആശ്രിതന്മാർ ആണെന്ന് അറിയുമ്പോൾ സുശീൽഖന്ന റിപ്പോർട്ടിന് എന്താണ് പ്രസക്തിയെന്ന് ആരും ചോദിച്ചുപോകും. കെഎസ്ആർടിസിയിലെ രണ്ട് അംഗീകൃത യൂണിയനുകളിലെ സംസ്ഥാന തല നേതാക്കളെല്ലാവരും തന്നെ ആശ്രത നിയമനം വഴി പിൻവാതിൽ വഴി കയറിയവരാണ്. ഇത്തരത്തിൽ ഇവരുടെ ലോബിയാണ് ഇന്ന് കെഎസ്ആർടിസിയെ ഭരിക്കുന്നതും കെടുകാര്യസ്ഥതയിലേക്ക് നയിക്കുന്നതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്