മൊബൈൽ ഫോൺ വാങ്ങിയാൽ ഇൻഷുറൻസ് അടിച്ചേൽപ്പിക്കും; മൊബൈൽ കത്തിയാലും കളവുപോയാലും ഉടൻ പണം; കേടുവന്നാൽ സർവീസും ഫ്രീ; വാഗ്ദാനങ്ങൾ കേട്ട് പോത്തീസ് ഷോപ്പിങ് സെന്ററിൽ നിന്ന് ഫോൺ വാങ്ങിയവർക്ക് ഇപ്പോൾ പണവുമില്ല ഫോണുമില്ല
അരുൺ ജയകുമാർ
തിരുവനന്തപുരം: ഫോണിനെന്തുപറ്റിയാലും പണം നഷ്ടപ്പെടാതിരിക്കാൻ ഇൻഷ്വർ ചെയ്യുന്നവർ കരുതിയിരിക്കുക. ഇല്ലാത്ത കമ്പനിയുടെ പേരിൽ ഇൻഷ്വറൻസ് തുകയടച്ച് ഫോൺ വാങ്ങുന്നവർ ഫോണിന് തകരാറു പറ്റുമ്പോൾ വിവരമറിയും. ഫോണിനൊപ്പം നിസ്സാര തുക മുടക്കി ഇൻഷുറൻസ് എടുക്കൂ. ഫോൺ മോഷണം പോയാലും കത്തിപ്പോയാലും വെള്ളത്തിൽ പോയാലും പുതിയ ഫോൺ നൽകും. ഇല്ലെങ്കിൽ 95% തുകയും തിരികെ നൽകും - ഇത്തരം വാഗ്ദാനങ്ങളുമായി കൊൽക്കത്ത ആസ്ഥാനമായ ഡിഎൻഎ എന്ന കമ്പനിയുടെ പേരുപറഞ്ഞ് ഫോൺ വാങ്ങുമ്പോൾ പോത്തീസിൽ നൽകുന്ന ഇൻഷ്വറൻസ് വ്യാജമെന്ന് വ്യാപക പരാതി.
പോത്തീസിനും ഡിഎൻഎ എന്ന ഇൻഷ്വറൻസ് കമ്പനിക്കുമെതിരെ ഉപഭോക്തൃ കോടതിയിൽ ഇത്തരം നിരവധി കേസുകളാണ് എത്തിയിട്ടുള്ളത്. ഫോണിനു തകരാർ വന്ന് ഈ ഇൻഷ്വറൻസ് കമ്പനിയെപ്പറ്റി അന്വേഷിച്ചാൽ ഒരു വിവരവും ലഭിക്കില്ല. അവരുടെ കസ്റ്റമർ കെയർ എന്നു പറഞ്ഞ് തരുന്ന നമ്പർ നിലവിലില്ലെന്ന മറുപടിയാണെപ്പോഴും. ഇനി പോത്തീസിൽ തന്നെ പരാതിയുമായി ചെന്നാലോ അവരും കൈമലർത്തും. ഫലത്തിൽ വൻതുക നൽകി വാങ്ങുന്ന ഫോണിന് പൂർണ സംരക്ഷണത്തിനായി ഇൻഷ്വറൻസിന് നൽകിയ തുകയുൾപ്പെടെ എല്ലാം നഷ്ടം.
പോത്തീസ് ഷോപ്പിംങ്ങ് സെന്ററിൽ നിന്നും മൊബൈൽ ഫോൺ ഇൻഷുറൻസ് എന്ന പേരിൽ പോളിസി വിറ്റിരുന്ന ഡിഎൻഎ എന്ന സ്ഥാപനം വെറും കടലാസുകമ്പനി മാത്രമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. തിരുവനന്തപുരം പോത്തീസിൽ നിന്നും മൊബൈൽ ഫോൺ വാങ്ങുമ്പോൾ നിർബന്ധിപ്പിച്ച് ഇൻഷുറൻസ് അടിച്ചേൽപ്പിക്കുകയാരുന്നുവെന്ന് കബളിപ്പിക്കപ്പെട്ട ഉപഭോക്താക്കൾ പറയുന്നു. ഫോൺ വാങ്ങുന്നവരോട് പ്രത്യേക ഓഫർ എന്ന പേരിലാണ് ഈ പോളിസികൾ വിറ്റിരുന്നത്. ഫോൺ നഷ്ടപ്പെടുക, മോഷ്ടിക്കപ്പെടുക, വെള്ളത്തിൽ വീണു കേടുപറ്റുക തുടങ്ങി എന്തുസംഭവിച്ചാലും പുതിയ ഫോൺ ലഭിക്കുമെന്നും സൗജന്യമായി റിപ്പയർ ചെയ്ത് നൽകുമെന്നുമാണ് പോളിസി വാഗ്ദാനം.
പോത്തീസ് സെന്ററിലെ സെയിൽസ്മാൻ തന്നെയാണ് ഇൻഷ്വറൻസ് കാൻവാസിംഗും. വലിയ കമ്പനിയാണെന്നും മറ്റും തെറ്റിധരിപ്പിച്ചാണ് പോളിസി എടുപ്പിച്ചിരുന്നത്. വൻതുക നൽകി ഫോൺ വാങ്ങുന്നവർ 600 രൂപ കൂടി മുടക്കി പോളിസി വാങ്ങും എന്ന കച്ചവടതന്ത്രം വ്യക്തമായി മുതലാക്കി വരികയായിരുന്നു പോത്തീസ് ഷോപ്പിംങ്ങ് സെന്റർ അധികൃതർ. ഏതൊരു ഉപഭോക്താവിനേയും വളരെ എളുപ്പം വീഴ്ത്താവുന്ന ടെക്നിക്ക് തന്നെയാണ് ഇത്. പോളിസി വേണ്ടെന്ന് എത്ര തവണ പറഞ്ഞാലും വീണ്ടും നിർബന്ധിച്ച് എടുപ്പിക്കുന്ന രീതിയാണ് നിലനിന്നിരുന്നത്. ഡിഎൻഎ എന്ന കമ്പനിയെകുറിച്ച് കേട്ടിട്ടില്ലെന്നു പറഞ്ഞാൽ ഉടനെ വരും കൊൽക്കത്ത ആസ്ഥാനമായ കമ്പനിയാണെന്നും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം കമ്പനിക്ക് ശാഖകളുണ്ടെന്നുമെല്ലാം മറുപടി.
അടുത്തിടെ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഡിഎൻഎ എന്ന കമ്പനിയെകുറിച്ച് പരാതികൾ വ്യാപകമായി ലഭിക്കുന്നുവെന്നാണ് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ മനസ്സിലായത്. തിരുവനന്തപുരം മലയൻകീഴ് സ്വദേശി അനീഷ് മോഹൻ ഡിഎൻഎക്കെതിരെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ നൽകിയ പരാതിയിൽ ഇതുവരെ ഫോറത്തിനു മുന്നിൽ കമ്പനിക്കുവേണ്ടി ആരും ഹാജരായില്ല. പോത്തീസിന്റെ തരുവനന്തപുരം എംജി റോഡിലെ ഷോറൂമിൽ നിന്ന് 2014 ഡിസംബർ പതിമൂന്നിനാണ് പാർട് ടൈം ജോലികൾ ചെയ്തുവന്ന ബിരുദ വിദ്യാർത്ഥി അനീഷ് ലാവാ കമ്പനിയുടെ 7600 രൂപ വിലയുള്ള മൊബൈൽ വാങ്ങിയത്. ഇതിനൊപ്പം 600 രൂപ നൽകി ഫോൺ ഡിഎൻഎയിൽ ഇൻഷ്വർ ചെയ്തു. വളരെ നല്ല ഓഫർ ആണെന്ന് പറഞ്ഞ് അടിച്ചേൽപ്പിക്കുകയായിരുന്നു. കമ്പനിയെകുറിച്ച് കേട്ടിട്ടില്ലെന്ന് പറഞ്ഞപ്പോൾ തിരുവനന്തപുരം നഗരത്തിലുൾപ്പെടെ ഡിഎൻഎക്ക് ശാഖകളുണ്ടെന്ന് പറഞ്ഞാണ് പോളിസി എടുപ്പിച്ചത്.
എന്നാൽ പിന്നീട് ഫോണിന്റെ ഡിസ്പ്ലേ പൊട്ടിയതിനെ തുടർന്ന് ശരിയാക്കുന്നതിനായി സർവീസ് സെന്ററിലെത്തിയപ്പോൾ 6500 രൂപയാകുമെന്ന് പറഞ്ഞു. എന്നാൽ ഇൻഷുറൻസ് ഉള്ളതിനാൽ ഡിഎൻഎ എന്ന കമ്പനിയുടെ തിരുവനന്തപുരത്തെ ഓഫീസ് തേടി ഇറങ്ങിയെങ്കിലും അങ്ങനെയൊരു ഓഫീസ് നഗരത്തിലൊരിടത്തും ഉണ്ടായിരുന്നില്ല.തുടർന്ന് ഇതേക്കുറിച്ച് തിരക്കിയപ്പോൾ 03364996333 ഡിഎൻഎ കസ്റ്റമർ കെയർ സെന്റർ നമ്പർ നൽകുകയും അതിൽ ബന്ധപ്പെട്ടാൽ ക്ലെയിം ചെയ്യുന്നതിനുള്ള രീതി അവർ പറഞ്ഞുതരുമെന്നും ആയിരുന്നു പോത്തീസിൽ നിന്നുള്ള മറുപടി. പക്ഷേ, നമ്പർ നിലവിലില്ലാ എന്ന പ്രതികരണമാണ് ലഭിച്ചത്. തുടർന്ന് www.antivirus.ind.in സൈറ്റിന്റെ മെയിൽ ഐഡിയിലേക്ക് പല തവണ മെയിൽ ചെയ്തെങ്കിലും അതിനും മറുപടിയില്ല.
പോത്തീസിന്റെ തന്നെ മൊബൈൽ സെക്ഷനിൽ പരാതി ഉന്നയിച്ച് ഇൻഷുറൻസ് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ നാളെ വരൂ എന്ന മറുപടിയായിരുന്നു ഓരോതവണയും. പിന്നീട് അൽപ്പം ക്ഷുഭിതനായി സംസാരിച്ചപ്പോൾ മൊബൈൽ ഫോൺ സെക്ഷന്റെ ഇൻചാർജിനെ കാണാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതേക്കുറിച്ച് ഷോറൂമിൽ വച്ച് സംസാരിച്ചപ്പോൾ മറ്റ് കസ്റ്റമേർസ് കേൾക്കുന്ന രീതിയിൽ സംസാരിക്കരുതെന്നായിരുന്നു നിലപാട്. പ്രസ്തുത ഇൻഷുറൻസ് കമ്പനിയുടെ പോളിസികൾ വിൽക്കുന്നത് പോത്തീസിലെ തന്നെ സെയിൽസ്മാൻ ആണെന്നിരിക്കെ കള്ളപ്പേരിൽ പോത്തീസ് തന്നെ നടത്തുന്ന കടലാസിൽ മാത്രം പ്രാബല്യത്തിലുള്ള കമ്പനിയാണ് ഡിഎൻഎ എന്ന സംശയവും ശക്തമാണ്. മാത്രമല്ല പോത്തീസിന്റെ ഷോറൂമിൽ വച്ചാണ് പോളിസി വിൽക്കുന്നത് എന്നിരിക്കെ പോത്തീസിനെ കൂടി പ്രതിചേർത്താണ് കബളിപ്പിക്കപ്പെട്ടവർ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതി നൽകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍