തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐ(എം) വീണ്ടും അടവുനയത്തിന്; കോൺഗ്രസിനെയും ബിജെപിയെയും തറപറ്റിക്കാൻ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കുണ്ടാക്കും: പച്ചക്കൊടി കാട്ടി സംസ്ഥാന നേതൃത്വം
കെ സി റിയാസ്
കോഴിക്കോട്: ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സിപിഐ(എം) വീണ്ടും അടവുനയത്തിന്. ജമാഅത്തെ ഇസ്്ലാമിയുടെ പിന്തുണയുള്ള വെൽഫെയർ പാർട്ടിയുമായി കൈകോർത്താണ് സി പി എം അടവുനയത്തിനു കളമൊരുക്കുന്നത്. മുമ്പ് മുസ്ലിം ലീഗുമായി മലപ്പുറം ജില്ലയിലുൾപ്പെടെ വിവിധ പഞ്ചായത്തുകളിൽ പരീക്ഷിച്ച അടവുനയത്തിന്റെ പുതിയ പതിപ്പാണ് വെൽഫെയർ പാർട്ടിയിലൂടെ സിപിഐ(എം) പുറത്തെടുക്കുക.
മാസങ്ങൾക്കു മുമ്പേ ഇത്തരമൊരു കൂട്ടുകെട്ടിനുവേണ്ടി വെൽഫെയർ പാർട്ടി, സി പി എം പ്രാദേശികഘടകങ്ങളുമായി ബന്ധപ്പെട്ടെങ്കിലും ബ്രാഞ്ച്-ലോക്കൽ-ഏരിയാ കമ്മിറ്റികൾ തീരുമാനം ജില്ലാ കമ്മിറ്റിക്കു വിടുകയായിരുന്നു. വിവിധ ഘടകങ്ങളിൽ ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയർന്നതിനാൽ നേതൃത്വത്തിൽനിന്ന് ഇതുവരെയും അനുകൂലമായ സിഗ്നൽ ലഭിച്ചിരുന്നില്ല. എന്നാൽ പാർട്ടിക്കു ഭരണം നിലനിർത്താനോ സീറ്റ് പിടിച്ചെടുക്കാനോ അനിവാര്യമായ സ്ഥലങ്ങളിൽ അത്തരമൊരു കൂട്ടുകെട്ടിനുള്ള പ്രാദേശികസാധ്യത തള്ളിക്കളയേണ്ടതില്ലെന്നാണ് നേതൃത്വം ഏറ്റവും ഒടുവിൽ എത്തിയിട്ടുള്ള ധാരണ.
ഇടതുമുന്നണിയിൽ ഘടകകക്ഷികൾക്കൊന്നും വെൽഫെയർ പാർട്ടിയുമായി ധാരണയിലെത്തുന്നതിൽ കാര്യമായ എതിർപ്പില്ല. എന്നാൽ (പഴയ) പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പിൽ പി ഡി പി, ജനപക്ഷം പോലുള്ള ശക്തികളെ മുന്നണിയോട് കൂട്ടിക്കെട്ടി പ്രചാരണം നടത്തിയത് പാർട്ടിക്കും മുന്നണിക്കും ഏറെ ക്ഷീണമുണ്ടാക്കിയെന്നു സി പി എം നേതൃത്വം വിലയിരുത്തിയിരുന്നു. അത്തരമൊരു സാഹചര്യത്തിൽ മതരാഷ്ട്രവാദ പ്രസ്ഥാനങ്ങളുമായുള്ള സന്ധിനീക്കങ്ങൾ പാർട്ടിക്കു ദോഷകരമാവുമെന്ന വിലയിരുത്തലാണ് പാർട്ടിയിലെ ഒരു ചെറിയ വിഭാഗം ചൂണ്ടിക്കാണിച്ചത്.
ജമാഅത്തെ ഇസ്ലാമിയുടെ അനുഗ്രഹാശിസ്സുകളോടെ പ്രവർത്തിക്കുന്ന വെൽഫെയർ പാർട്ടിയുമായി സന്ധിനീക്കങ്ങളുണ്ടാവുന്നത് മതനിരപേക്ഷ ചേരിയിലെ വോട്ടുകളിൽ ചോർച്ചയുണ്ടാക്കുമെന്നും ഇത് പാർട്ടിക്കു താൽകാലിക നേട്ടങ്ങളുണ്ടാക്കിയാലും ആത്യന്തികമായി ക്ഷീണമാണുണ്ടാക്കുകയെന്നും ഇവർ വാദിച്ചു. എന്നാൽ നിയമസഭയിലേക്കോ ലോക്സഭയിലേക്കോ ഉള്ള തെരഞ്ഞെടുപ്പല്ല, പ്രാദേശിക വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ ഉയരുകയെന്നും പ്രായോഗികതയിൽ ഊന്നിയുള്ള തീരുമാനമാണ് വേണ്ടതെന്നും മറുവിഭാഗം നിരത്തി. ഗ്രാമീണ വികസനമാണ് പരമപ്രധാനമെന്നിരിക്കെ, മുന്നണിയിലെ ഘടകകക്ഷിയെന്നോ അല്ലെന്നോ ഉള്ള പരിഗണനകൾക്കപ്പുറം നാടിന്റെ വികസനത്തിൽ തൽപ്പരരായ മതനിരപേക്ഷ കാഴ്ചപ്പാടുള്ള മുഴുവൻ സംഘടനകളുടെയും പിന്തുണ ആർജിക്കാവുന്ന തന്ത്രമാണ് പാർട്ടി സ്വീകരിക്കേണ്ടതെന്നും ഇവർ ചൂണ്ടിക്കാട്ടി.
ജമാഅത്തെ ഇസ്ലാമിയോടുള്ള നയസമീപനങ്ങളുടെ ഭാഗമെന്നോണം, ആദ്യഘട്ട ചർച്ചകളിൽ സി പി എം വേണ്ടത്ര മുഖംകൊടുത്തിരുന്നില്ലെങ്കിലും വെൽഫെയർ പാർട്ടി പ്രവർത്തകർ വിവിധ ഇടത് ഘടകകക്ഷി നേതാക്കളിലൂടെ തങ്ങളുടെ സമ്മർദ്ദം പ്രാദേശികമായി ശക്തമാക്കിയപ്പോൾ സി പി എം ജില്ലാ നേതൃത്വം വിഷയത്തിൽ ഇടപെടാൻ നിർബന്ധിതരാവുകയായിരുന്നു. പാർട്ടി ചിഹ്നത്തിലും പാർട്ടി പേരിലും മത്സരിക്കരുതെന്ന് സി പി എം തുടക്കത്തിൽ നിർദേശിച്ചെങ്കിലും വെൽഫെയർ പാർട്ടി അതോട് യോജിച്ചിരുന്നില്ല. എന്നാൽ സഹകരണ മുന്നണി, ജനകീയ മുന്നണി തുടങ്ങി പൊതുസമൂഹത്തിൽ കുറേക്കൂടി സ്വീകാര്യത ലഭിക്കുന്നവിധത്തിൽ മുന്നണി സ്ഥാനാർത്ഥികൾ ആവാമെന്നതിനു ധാരണയുണ്ട്. ഇതനുസരിച്ച് ഓരോ പഞ്ചായത്തിലും വെൽഫെയർ പാർട്ടിയെ മുന്നണിയോടടുപ്പിച്ച് അവരുടെ ശക്തിക്കനുസരിച്ച് സീറ്റു ധാരണയിലെത്താനും നേതൃത്വം പച്ചക്കൊടി വീശിയിട്ടുണ്ട്. ഇതനുസരിച്ചുള്ള സീറ്റു ചർച്ചകൾ തുടങ്ങിയതായാണ് വിവരം.
എസ് എൻ ഡി പി പ്രാദേശിക ഘടകങ്ങളുമായും ഇവ്വിധം സീറ്റുകൾ പങ്കുവെക്കാൻ സി പി എം തയ്യാറാണ്. കോൺഗ്രസിനെയും ബിജെപിയെയും തറപറ്റിക്കുക എന്ന നയത്തിൽ ഊന്നിയാണ് പാർട്ടി സഖ്യങ്ങളുണ്ടാവുക. സി പി എം ജില്ലാ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ-ഏരിയാ കമ്മിറ്റി സെക്രട്ടറിമാർ എന്നിവരെ മത്സരിക്കുന്നതിൽനിന്ന് പാർട്ടി വിലക്കിയിട്ടുമുണ്ട്. ലോക്കൽ സെക്രട്ടറിമാർ മത്സരിക്കേണ്ട നിർബന്ധിത സാഹചര്യമുള്ളിടത്ത് തെരഞ്ഞെടുപ്പിനു മുമ്പ് പദവി രാജിവെക്കണമെന്നും കർശന നിർദേശമുണ്ട്. രണ്ടിൽ കൂടുതൽ തവണ മത്സരിച്ചവർ സ്ഥാനാർത്ഥിയാവരുതെന്നതും പാർട്ടി നിഷ്കർഷിക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ നാടിന്റെ പ്രാദേശിക വികസനമാണ് പാർട്ടി മുഖ്യമായി കാണുന്നതെന്നു സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ പറഞ്ഞു. ഗ്രാമീണ വികസനത്തിൽ തൽപ്പരരായ പല പാർട്ടിക്കാരും സംഘടനകളും വ്യക്തികളുമുണ്ടാവും. മുന്നണിക്കകത്തും പുറത്തുമുള്ള അത്തരം സുമനസ്സുകളുടെ കൂട്ടായ്മയ്ക്കു പലതും ചെയ്യാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വർഗീയത നാം നേരിടുന്ന വലിയ ആപത്താണ്. ആർ എസ് എസിന്റെ ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷങ്ങളിൽ കാണുന്ന വർഗീയതയും രണ്ടും പരസ്പര പൂരകങ്ങളാണ്. രണ്ടിനെയും പാർട്ടി ശക്തമായി എതിർക്കും. പ്രസ്തുത ദൗത്യം നിർവഹിക്കുമ്പോൾതന്നെയും വികസന തൽപ്പരരായ വ്യത്യസ്ത കാഴ്ചപ്പാടുള്ളവരെ കൂട്ടിയോജിപ്പിക്കാനും ശ്രമമുണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ കക്ഷികളുമായി പ്രാദേശിക തലത്തിൽ നീക്കുപോക്കുണ്ടാകുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് അബ്ദുൽഹമീദ് വാണിയമ്പലം പറഞ്ഞു. ജില്ലാ-സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടല്ലെങ്കിലും വിവിധ പഞ്ചായത്തുകളിൽ അത്തരമൊരു സന്ധിസംഭാഷണങ്ങൾ നടക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍