കമ്പിവടിയും സൈക്കിൾ ചെയിനും ഇടിക്കട്ടയുമായി മിന്നൽ ആക്രമണം; നിനക്ക് ഞങ്ങളെ പ്രതിയാക്കണമല്ലേടാ..എന്ന ആക്രോശം; മരിച്ചെന്ന് കരുതി അക്രമികൾ മടങ്ങിയപ്പോൾ പൊലീസ് എത്തിയത് രണ്ട് മണിക്കൂർ കഴിഞ്ഞ്; ജീവനുണ്ടെന്ന് അറിഞ്ഞപ്പോൾ അനാശാസ്യവും ചുമത്തി; പിന്നെ കോടതിയിൽ കുറ്റവിമുക്തി; സെൻകുമാറിന്റെ ഇന്റലിജൻസും സത്യം കണ്ടെത്തി; സൈബർ സഖാക്കളുടെ പ്രചരണങ്ങൾ വ്യാജം തന്നെ; ഫസൽ കേസിൽ സത്യം കണ്ടെത്തിയതിന് നേരിടേണ്ടി വന്നത് ക്രൂര പീഡനം; മുൻ ഡിവൈഎസ് പി രാധാകൃഷ്ണൻ മറുനാടനോട്
യദു നാരായണൻ
തിരുവനന്തപുരം: ഫസൽ വധക്കേസിൽ അന്വേഷണം കാരായിമാരിലേക്കെത്തിച്ച മുൻ ഡിവൈഎസ്പി രാധാകൃഷ്ണനു നേരെ സൈബർ ആക്രമണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാൻ ഞങ്ങൾ ശ്രമിക്കുന്നത്. ഫസൽ വധക്കേസിൽ അന്വേഷണം കാരായിമാരിലേക്ക് നീങ്ങിയപ്പോഴാണ് ഡിവൈഎസ്പിയായിരുന്ന കെ രാധാകൃഷ്ണനെ ചുമതലയിൽ നിന്നൊഴിവാക്കുന്നത്. തുടർന്ന് ആ വർഷം ഡിസംബറിൽ അനാശാസ്യമാരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ തളിപ്പറമ്പിൽ വച്ച് അദ്ദേഹത്തെ അതിക്രൂരമായി മർദിച്ചു. ഇപ്പോൾ അദ്ദേഹത്തിന്റെ നിർണായക വെളിപ്പെടുത്തൽ പുറത്തുവന്നതിനെത്തുടർന്ന് വീണ്ടും പഴയ കേസിന്റെ പേരിൽ സൈബർ ആക്രമണവും നടത്തുന്നു.
പീഡനക്കേസ് പ്രതിയാണ് രാധാകൃഷ്ണനെന്നാണ് സിപിഎം സൈബർ പോരാളികൾ പറയുന്നത്. ഇയാളെ അറസ്റ്റ് ചെയ്യേണ്ടി വന്നതിന്റെ ദൃശ്യങ്ങളും പ്രചരിപ്പിച്ചു. എന്നാൽ ഈ അറസ്റ്റ് ചതിയായിരുന്നുവെന്നാണ് രാധാകൃഷ്ണൻ വ്യക്തമാക്കുന്നത്. ഫസൽ വധക്കേസിന്റെ അന്വേഷണത്തിൽ നിന്നു നീക്കി രണ്ടുമാസത്തിനുശേഷം ഡിസംബറിൽ ഒരു ഹർത്താൽ ദിനത്തിലാണ് രാധാകൃഷ്ണന് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ ചുമതല ഏറ്റെടുക്കേണ്ടി വന്നത്. രാത്രി മടങ്ങുമ്പോൾ സുഹൃത്തായ രാജേഷിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ കയറി. ഈ സമയത്താണ് അമ്പതിനുമേൽവരുന്ന ആളുകൾ വീട്ടിലേക്ക് ഇടിച്ചു കയറി അതിക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് രാധാകൃഷ്ണൻ പറയുന്നു.
മരിച്ചെന്നു കരുതിയാണ് അക്രമികൾ മടങ്ങിയത്... രണ്ടരമണിക്കൂർ കഴിഞ്ഞു പൊലീസ് എത്താൻ. ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരിച്ചില്ലെന്നറിയുന്നത്. ഇതോടെ എവിടെ നിന്നോ ഒരു സ്ത്രീയെ എത്തിച്ച് അനാശ്യാസം ആരോപിക്കുകയായിരുന്നു. അന്ന് രാധാകൃഷ്ണനൊപ്പം മർദനമേറ്റ രാജേഷ് ഒരുമാസത്തിനുള്ളിലും അദ്ദേഹത്തിന്റെ ഡ്രൈവർ രാമചന്ദ്രൻ ഒരു വർഷത്തിനകവും മരിച്ചു. അന്വേഷണം നടക്കുന്ന സമയത്ത് സ്ത്രീയെ ക്രോസ് വിസ്താരം ചെയ്യണമെന്ന തന്റെ ആവശ്യം അംഗീകരിക്കപ്പെട്ടെങ്കിലും നാലു പ്രാവശ്യവും അവർ ഹാജരായില്ലെന്ന് രാധാകൃഷ്ണൻ വ്യക്തമാക്കി. ഇതോടെ കോടതിക്കും സത്യം ബാധ്യമായി. ഇതിന് പിന്നിലെ ഗൂഢാലോചനയും വ്യക്തമായി പുറത്തുവന്നു.
സംഭവത്തെ രാധാകൃഷ്ണൻ ഓർത്തെടുക്കുന്നത് ഇങ്ങനെ-കമ്പിവടി, സൈക്കിൾ ചെയിൻ, കേബിൾ, ഇടിക്കട്ട തുടങ്ങിയവയുമൊക്കെ ഉപയോഗിച്ചായിരുന്നു ക്രൂരമായ മർദനം. നാലുവശത്തുനിന്നും ആയുധങ്ങളുപയോഗിച്ചുള്ള മർദനമായിരുന്നു. കൊല്ലടാ എന്ന് ആർപ്പുവിളിച്ചുകൊണ്ടായിരുന്നു ആക്രമണം... നിനക്ക് ഞങ്ങളെ പ്രതിയാക്കണമല്ലേടാ... അറസ്റ്റുചെയ്യണമല്ലേടാ.. എന്ന് ചിലർ വിളിച്ചുപറയുന്നുണ്ടായിരുന്നു. അപ്പോഴാണ് അക്രമത്തിന്റെ കാരണം മനസിലായത്. പെട്ടെന്ന് മൂക്കിന് ഇരുമ്പുണ്ടകൊണ്ട് ഇടികിട്ടി. മൂക്കിൽ നിന്ന രക്തം ചീറ്റിത്തെറിച്ചു. അത് തറയിൽവീണ് അതിൽ ചവിട്ടി നിലത്ത് തലയിടിച്ച് വീണു. മരവിപ്പനുഭവിച്ച് തളർന്നുപോയി.
അപ്പോഴാണ് യൂണിഫോമും വസ്ത്രങ്ങളുമഴിച്ചുമാറ്റി പരിപൂർണ നഗ്നനാക്കി നട്ടെല്ല് അടിച്ചു തകർക്കുന്നത്. ചെവിയും മുഖവും ശരീരവുമെല്ലാം മുറിവുകളായിരുന്നു. മരിച്ചു എന്ന് ഉറപ്പുവരുത്തിയാണ് അവർ അവിടംവിട്ടുപോയത്. രണ്ടരമണിക്കൂർ നേരത്തേക്ക് അവിടേക്ക് ആരും വന്നില്ല. ഒരുകിലോമീറ്റർ അകലെയായിരുന്നു പൊലീസ് സ്റ്റേഷൻ എന്നോർക്കണം. സിപിഎമ്മിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇതെന്ന് മനസിലാക്കുന്നു. സിപിഐഎം നേതാവും തളിപ്പറമ്പ് മുനിസിപ്പൽ വൈസ് ചെയർമാനുമായ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ളവരാണ് അന്ന് മർദിച്ചത്. മരിച്ചില്ലെന്ന് മനസിലാക്കിയപ്പോഴാണ് എവിടെനിന്നോ ഒരു പെണ്ണിനെ എത്തിച്ച് കേസ്, അനാശാസ്യമാക്കി മാറ്റുന്നത്.-രാധാകൃഷ്ണൻ പറയുന്നു.
അനാശാസ്യ ആരോപണത്തെത്തുടർന്ന് രാധാകൃഷ്ണനെ അന്നത്തെ ഇടതുസർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് 2012 ൽ സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച അന്നത്തെ ഇന്റലിജൻസ് മേധാവി ടി പി സെൻകുമാർ രാധാകൃഷ്ണനെതിരേ നടന്ന അനാശാസ്യ ആരോപണം കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരുന്നു. ഇതു വ്യക്തമാക്കി ഡിജിപിക്ക് അന്ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും യാതൊരു നടപടികളുമുണ്ടായില്ല. തുടർന്ന് കേസ് റദ്ദാക്കാൻ രാധാകൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചു. യഥാർത്ഥ പ്രതികളെ കണ്ടെത്തിയ ഉദ്യോഗസ്ഥന്റെ സൽപ്പേര് കളങ്കപ്പെടുത്താനുള്ള ശ്രമമാണിതെന്ന് ഹൈക്കോടതി കണ്ടെത്തുകയും അനാശാസ്യക്കേസ് റദ്ദാക്കുകയും ചെയ്തു. സസ്പെൻഷൻ പിൻവലിക്കാനും ജസ്റ്റിസ് വി രാംകുമാർ ഉത്തരവിട്ടിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പകപോക്കലാണിതെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു.
ഫസൽ വധക്കേസ് അന്വേഷണം സിപിഎം പവർത്തകരിലേക്കു തിരിഞ്ഞതിന്റെ പ്രതികാരത്തിലാണ് കെ.രാധാകൃഷ്ണനെ 2006ൽ ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ച് അനാശാസ്യക്കേസിൽ കുടുക്കിയതാണെന്ന് ഇന്റലിജൻസും കണ്ടെത്തിയിരുന്നു. 2012ൽ ഡിജിപിക്കു ലഭിച്ച പരാതിയെത്തുടർന്ന് ഇന്റലിജൻസ് മേധാവിയായിരുന്ന ടി.പി.സെൻകുമാറാണ് ഇക്കാര്യം അന്വേഷിച്ചത്. 2006 ഒക്ടോബറിൽ തലശേരിക്കു സമീപം എൻഡിഎഫ് പ്രവർത്തകനായിരുന്ന മുഹമ്മദ്ഫസൽ കൊല്ലപ്പെട്ട കേസിൽ ബിജെപിആർഎസ്എസ് പ്രവർത്തകരെയാണു സിപിഎം പഴിചാരിയിരുന്നതെങ്കിലും സിപിഎമ്മുകാരാണു യഥാർഥ പ്രതികളെന്ന് അന്നത്തെ ഡിസിആർബി ഡിവൈഎസ്പി കണ്ടെത്തിയിരുന്നു.
ഫസൽ കേസിൽ സിപിഎമ്മിലെ കാരായിമാരിലേക്ക് അന്വേഷണം തിരിഞ്ഞതോടെ അന്വേഷണം അവസാനിപ്പിക്കാൻ മുകളിൽനിന്നു തുടരെ നിർദ്ദേശം വന്നു. എന്നാൽ, കിട്ടിയെ തെളിവുകളുടെ അടിസ്ഥാനത്തിലും ഫോൺ വിളികൾ പരിശോധിച്ചതിലും ഉന്നതരായ പ്രതികളിലേക്കു രാധാകൃഷ്ണന്റെ അന്വേഷണം നീണ്ടു. പക്ഷേ, പത്താം ദിവസം ഇദ്ദേഹത്തെ അന്വേഷണച്ചുമതയിൽനിന്നു മാറ്റി. കൊടി സുനിയെ ചോദ്യം ചെയ്യാൻ വിളിച്ചതിന്റെ അടുത്ത ദിവസമാണു മാറ്റിയത്. രാധാകൃഷ്ണൻ നട്ടെല്ലിനു പരുക്കേറ്റ് ഒന്നര വർഷത്തോളം ചികിൽസയിലുമായിരുന്നു. ഇക്കാര്യമെല്ലാം വിശദമാക്കി 2012ൽ അന്വേഷണം നടത്തിയ സെൻകുമാർ ഡിജിപിക്കു റിപ്പോർട്ട് നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ല.
ഇത്തരമൊരു കേസാണ് രാധാകൃഷ്ണനെ സിപിഐഎം നേതാക്കളും സൈബർ അണികളും വീണ്ടും ഉന്നയിക്കുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പോലും രാധാകൃഷ്ണനെതിരേ അനാശാസ്യ ആരോപണം ഉന്നയിച്ചു. കോടതി വെറുതെ വിട്ട കേസിലാണ് ഇപ്പോഴും സിപിഎം ആക്രമണം തുടരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍