തൃശൂരിൽ നിന്ന് ഹെലികോപ്ടറിൽ പറന്നെത്തി മന്ത്രിസഭാ യോഗം; കൊല്ലത്ത് നിൽക്കാൻ കലോത്സവവും ഒഴിവാക്കി; ജില്ലാ സമ്മേളനങ്ങളിൽ ഉദ്ഘാടകനായി പിണറായി നിറയുമ്പോൾ ഒതുക്കപ്പെടുന്നത് പോളിറ്റ് ബ്യൂറോയുടെ സ്വന്തം 'ബേബി'; പാർട്ടി വേദികളിൽ നിറയുന്നത് മുഖ്യമന്ത്രിയും സെക്രട്ടറിയും മാത്രം; യച്ചൂരിയോട് എംഎ ബേബി പരിഭവം പറഞ്ഞെന്ന് സൂചന; ഇടപെട്ട് നാണംകെടാൻ മടിച്ച് ജനറൽ സെക്രട്ടറിയും; സിപിഎം കണ്ണൂർ ലോബിയുടെ നിയന്ത്രണത്തിൽ തന്നെ
ബി രഘുരാജ്
കൊല്ലം: ഓഖി ഫണ്ടിൽ നിന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്ടർ യാത്ര വിവാദത്തിലായി. പിന്നീട് സർക്കാർ തീരുമാനം മരവിപ്പിച്ചു. പാർട്ടി ജില്ലാ സമ്മേളനങ്ങളിലേക്കുള്ള ഓട്ടത്തിനിടെയാണ് ഹെലികോപ്ടർ വില്ലനാകാനെത്തിയത്. ഇതിന് കാരണം പാർട്ടിയുടെ ചിട്ടകളാണ്. ജില്ലാ സമ്മേളനത്തിങ്ങളിൽ അതാത് സംസ്ഥാനത്തെ പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ സാന്നിധ്യം വേണമെന്നാണ് പൊതുവേയുള്ള രീതി. ഇതിന് വേണ്ടിയാണ് ഭരണം മറന്നുള്ള പിണറായിയുടെ യാത്രകൾ. അതിനിടെയാണ് പരാതിയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി എത്തുന്നത്. പോളിറ്റ് ബ്യൂറോ അംഗമെന്ന പരിഗണന ഒരു ജില്ലയിലും തനിക്ക് കിട്ടിയില്ലെന്ന് സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിയെ ബേബി അറിയിച്ചെന്നാണ് സൂചന.
കേരളത്തിൽ നിന്ന് സിപിഎമ്മിന് 4 പോളിറ്റ് ബ്യൂറോ അംഗങ്ങളാണുള്ളത്. എസ് രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, പിന്നെ എംഎ ബേബിയും. ജില്ലാ സമ്മേളനങ്ങളുടെ പ്രതിനിധി സമ്മേളനവും പൊതു സമ്മേളനവും പോളിറ്റ് ബ്യൂറോ അംഗങ്ങൾ ചെയ്യണമെന്നാണ് തത്വം. ഇതനുസിച്ചാണ് കേരളത്തിലും ജില്ലാ സമ്മേളനങ്ങൾ പുരോഗമിക്കുന്നത്. എല്ലായിടത്തും പോളിറ്റ് ബ്യൂറോ അംഗങ്ങളെ ഇതിനായി നിശ്ചയിച്ചു. എന്നാൽ 14 ജില്ലകളെ രണ്ടായി തരംതിരിച്ച് പിണറായിയും കോടിയേരിയും ആണ് ഉദ്ഘാടകന്മാർ. ചില ജില്ലകളിൽ പൊതു സമ്മേളനവും പ്രതിനിധി സമ്മേളനവും ഒരാൾ തന്നെ ഉദ്ഘാടനം ചെയ്തു. ഇത് നീതി കേടാണെന്നാണ് ബേബിയുടെ പക്ഷം. തന്റെ സ്വന്തം ജില്ലയായ കൊല്ലത്ത് പോലും തനിക്ക് മതിയായ അവസരമോ വേദിയോ നൽകിയില്ല. ഇത് അവഗണനയാണെന്ന് ബേബി പറയുന്നു.
പാർട്ടിയെ കൈപ്പടിയിൽ ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതുകൊണ്ടാണ് കണ്ണൂരിലെ പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ നേതൃത്വത്തിൽ ജില്ലാ സമ്മേളനങ്ങൾ തന്ത്രപരമായി നടക്കുന്നത്. ബേബിയെ സമ്മേളനങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നത് ശരിയല്ലെന്ന് അഭിപ്രായമുള്ളവരും ഉണ്ട്. എന്നാൽ ഇക്കാര്യം ആരും പുറത്തു പറയില്ല. അതു പറഞ്ഞാൽ അയാൾ പാർട്ടിക്ക് പുറത്താകും. ഇതാണ് അവസ്ഥ-എംഎ ബേബിയെ മാറ്റി നിർത്തുന്നതിനെ കുറിച്ച് സിപിഎം നിരീക്ഷകൻ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്. സർക്കാരിനെതിരെ വിമർശനം ഉയരാൻ തക്കവണ്ണമുള്ള സാഹചര്യമുണ്ട്. കെഎം മാണിയുമായുള്ള ബന്ധവും സിപിഎം താൽപ്പര്യത്തിന് ചേരുന്നതല്ല. ഇത്തരം വിഷയങ്ങളിൽ സംഘടനാ കരുത്ത് കാട്ടി തീരുമാനങ്ങൾ എടുപ്പിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. പഴയതു പോലെ വി എസ് അച്യുതാനന്ദനും നടപടികളൊന്നും ചോദ്യം ചെയ്യുന്നില്ല-അദ്ദേഹം പറഞ്ഞു.
ഓഖിയിലെ ഹെലികോപ്ടർ യാത്ര സർക്കാരിന്റെ പ്രതിച്ഛായയെ തകർക്കുന്നതാണ്. ബാർ കോഴയിലെ പ്രതികളെ വിജിലൻസ് വെറുതെ വിടുന്നു. കൊല്ലത്താണ് വിഎസിന്റെ മട. ഇവിടെ ഇപ്പോഴും വി എസ് പക്ഷക്കാർ സജീവമാണ്. അതുകൊണ്ടാണ് തൃശൂരിലെ കലോത്സവം പോലും ഒഴിവാക്കി മുഖ്യമന്ത്രി കൊല്ലത്ത് എത്തിയത്. യഥാർത്ഥത്തിൽ സംഘടനാ പരമായി ബേബിയെ കൊണ്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യിക്കാമായിരുന്നു. അദ്ദേഹവും പോളിറ്റ് ബ്യൂറോ അംഗമാണ്. ഈ വസ്തത ചർച്ചയാക്കാൻ പോലും ആരും ആഗ്രഹിക്കുന്നില്ല. കൊല്ലം ലോക്സഭയിൽ ബേബിയെ നിർത്തി തോൽപ്പിച്ചതാണെന്ന ആരോപണവും ശക്തമാണ്. ഇതൊന്നും കൊല്ലത്ത് ചർച്ചയാകാതിരിക്കാൻ ബോധപൂർവ്വം ഇടപെടലുകൾ നടന്നു. ജില്ലാ സമ്മേളനങ്ങളിലെ സെമിനാറുകൾ മാത്രമാണ് ബേബിക്ക് ഇന്നുള്ള ആശ്വാസം-സിപിഎമ്മിലെ പ്രമുഖർ തന്നെ കാര്യങ്ങളെ വിലയിരുത്തുന്നത് ഇങ്ങനെയാണ്.
സിപിഎം സമ്മേളനങ്ങളിൽ ആദ്യമായാണ് മുഖ്യമന്ത്രിയുടെ ഇത്രവലിയ സ്വാധീനം ഉണ്ടാകുന്നത്. ബേബിയെ കൂടി വിശ്വാസത്തിലെടുത്തിരുന്നുവെങ്കിൽ കേരളത്തിലെ സമ്മേളനങ്ങളിൽ ഈ പോളിറ്റ് ബ്യൂറോ അംഗത്തേയും സമർത്ഥമായി ഉപയോഗിക്കാം. പ്രെസീഡിയത്തിന്റെ ചുമതലയിൽ ബേബിയേയും ഇരുത്താം. ഇതോടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കാൻ പിണറായിക്ക് കഴിയും. പക്ഷേ ബേബിയെ മാറ്റുകയാണ് ചെയ്യുന്നത്. കേരളത്തിൽ നിന്നുള്ള മറ്റൊരു പോളിറ്റ് ബ്യൂറോ അംഗമായ എസ് രാമചന്ദ്രൻ പിള്ളയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ബേബിയെ സജീവമാക്കുകയാണ് വേണ്ടതെന്നാണ് സിപിഎമ്മിൽ പൊതുവേയുള്ള വിലയിരുത്തൽ.
ആലപ്പുഴയിലും കാര്യങ്ങൾ തകിടം മറിയും. എങ്ങനേയും തോമസ് ഐസക്കിനെ ഒതുക്കാനാണ് നീക്കം. പാർട്ടിക്കുള്ളിലെ എതിർ സ്വരങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമാണ് ഇത്. വിഎസിനെ മൂലയ്ക്കിരുത്തിയ അതേ തന്ത്രം ബേബിയിലും പ്രയോഗിക്കുകയാണ്. പോളിറ്റ് ബ്യൂറോ അംഗത്തിന് ഒരു പരിഗണനയും സംസ്ഥാന സമ്മേളനത്തിലും ലഭിക്കില്ലെന്ന് ഇവർ പറയുന്നു. കോടിയേരിയും പിണറായും തമ്മിൽ ഇക്കാര്യത്തിൽ ധാരണയുണ്ടായിട്ടുണ്ട്. ഇവർക്ക് താൽപ്പര്യമുള്ളവരുടെ കൂടാരമായി സംസ്ഥാന സമിതിയും മാറും. ഇതിന് വേണ്ട തയ്യാറെടുപ്പുകളാണ് ജില്ലാ സമ്മേളനത്തിൽ നടക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തെ ബേബി അതൃപ്തി അറിയിക്കുന്നതും. എന്നാൽ കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിൽ ഇടപെടാനുള്ള കരുത്ത് യെച്ചൂരിക്കില്ല.
കേരളത്തിലും ത്രിപുരയിലും മാത്രമാണ് സിപിഎമ്മിന് ഭരണമുള്ളത്. ബംഗാളിലെ പ്രതാപം പോയി. ഇതോടെ സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വത്തിലും കേരള ഘടകത്തിന് മേൽകോയ്മ കൂടി. പ്രകാശ് കാരാട്ടിനൊപ്പമാണ് പിണറായിയും കോടിയേരിയും. അതുകൊണ്ട് തന്നെ യെച്ചൂരിയുടെ വാക്കുകളെ മുഖവിലയ്ക്ക് എടുക്കാൻ കേരളം തയ്യാറാവില്ല. കോൺഗ്രസുമായുള്ള ബന്ധത്തിലും ഈ എതിർപ്പ് പ്രകടമായിരുന്നു. യെച്ചൂരി കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യത്തിന് വേണ്ടി വാദിച്ചപ്പോൾ അതിനെ പ്രകാശ് കാരാട്ട് തള്ളിക്കളഞ്ഞു. പിബിയിലും കേന്ദ്ര കമ്മറ്റിയിലും പാർട്ടി ജനറൽ സെക്രട്ടറി ഒറ്റപ്പെട്ടു. ഈ സാഹചര്യത്തിന് കാരണമായത് കേരളത്തിൽ നിന്ന് പ്രകാശ് കാരാട്ടിന് കിട്ടിയ പിന്തുണയാണ്. അതുകൊണ്ട് തന്നെ ബേബിയുടെ പരാതിയിൽ യെച്ചൂരി നിസ്സഹായനുമാണ്.
കേരളത്തിൽ ഇതുവരെ ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായ ഒരിടത്തും വിമതപ്രശ്നമുണ്ടായില്ല. എല്ലായിടത്തും പിണറായി ആഗ്രഹിക്കുന്നതു പോലെയാണ് കാര്യങ്ങൾ നടക്കുന്നത്. പിണറായിയുമായി കോടിയേരി തീർത്തും നല്ല ബന്ധത്തില്ല. എങ്കിൽ പോലും പിണറായിയെ എതിർക്കാനുള്ള കരുത്ത് തനിക്കില്ലെന്ന് കോടിയേരിക്ക് അറിയാം. ഈ സാഹചര്യത്തിലാണ് ഇരു നേതാക്കളും ഒരു വഴിയിൽ മുന്നോട്ട് പോകുന്നത്.
Stories you may Like
- ഭാര്യയെ വെട്ടിക്കൊന്ന ബേബി കരുതിയത് മക്കളും മരിച്ചെന്ന്; കക്കാട്ടെ വില്ലനും സംശയ രോഗം
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- സിപിഎമ്മിന്റെ കള്ളത്തരം പൊളിച്ചടുക്കി ഷിബു ബേബി ജോൺ
- തീപ്പൊരി പാർലിമെന്റേറിയൻ: എൻ കെ പ്രേമചന്ദ്രൻ വീണ്ടും വാർത്തകളിൽ
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍