ജേക്കബ് തോമസിനു വിനയായതു രണ്ടു മന്ത്രിമാർക്കെതിരെ മുഖ്യമന്ത്രിക്കു റിപ്പോർട്ടു നൽകിയത്; പരാതി കിട്ടിയ ഉടൻ മന്ത്രിമാരെ വിളിച്ചു പിണറായി ശാസിച്ചു; വിജിലൻസ് ഡയറക്ടർ അറിയാതെ കെ എം എബ്രഹാമിന്റെ വീട്ടിൽ റെയ്ഡിനു പോയത് ഐഎഎസുകാരെ ഒപ്പം നിർത്തി ജേക്കബ് തോമസിനെ പുകച്ചു പുറത്തു ചാടിക്കാനുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചന
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎം എബ്രഹാമിന്റെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിന് പിന്നിൽ പിണറായി വിജയൻ മന്ത്രിസഭയിലെ പ്രമുഖന്റെ കരങ്ങളും. പിണറായി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർക്കെതിരെ അഴിമതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നൽകിയിരുന്നു. ഇത് കൈയിൽ കിട്ടിയതോടെ മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന സിപിഐ(എം) മന്ത്രിയെ വിളിച്ചു വരുത്തി. പിണറായി വിജയൻ ശാസിക്കുകയും ചെയ്തു. സിപിഐ മന്ത്രിയുടെ വകുപ്പിനെതിരേയും ചില സംശയങ്ങൾ ജേക്കബ് തോമസ് ഉയർത്തി. ഇതും മുഖ്യമന്ത്രി മന്ത്രിയോട് നേരിൽ ചോദിച്ചു. അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും പറഞ്ഞു. ഇതിന് പിന്നാലെയാണ് ജേക്കബ് തോമസിനെതിരെ ഐഎഎസ് ലോബിയെ ഇറക്കിവിടാൻ നീക്കം തുടങ്ങിയത്. ഇതിന് പിന്നിൽ സിപിഐ(എം) മന്ത്രിയാണെന്നാണ് സൂചന.
കെഎം എബ്രഹാമിന്റെ വീട്ടിലെ പൊലീസ് റെയ്ഡ് ഇതിന്റെ ഭാഗമാണെന്നാണ് മറുനാടന്‍ ലഭിക്കുന്ന സൂചന. സിപിഐ(എം) മന്ത്രിയുടെ വിശ്വസ്തനാണ് എബ്രഹാമിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ എസ് പി എസ് രാജേന്ദ്രൻ. ചില പ്രലോഭനങ്ങൾ നൽകിയാണ് ഇദ്ദേഹത്തെ റെയ്ഡിന് വിട്ടതെന്നാണ് സൂചന. തിരുവിതാംകൂർ ദേവസം ബോർഡിലേക്കുള്ള വിജിലൻസ് എസ്പിമാരുടെ സാധ്യതാ പട്ടികയിൽ രാജേന്ദ്രനുമുണ്ടായിരുന്നു. ഈ പദവി ഉറപ്പ് നൽകിയാണ് റെയ്ഡ് നടത്തിപ്പിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. കഴിഞ്ഞ ദിവസങ്ങളിലാണ് ദേവസം വിജിലൻസ് എസ്പി മാരുടെ പട്ടികയ്ക്ക് അന്തിമ രൂപം നൽകിയത്. ഇതിൽ വിജിലൻസ് എസ് പിയായ കെ രാജേന്ദ്രനും ഉണ്ടായിരുന്നു. ഹൈക്കോടതിയുടെ അനുമതിക്കായുള്ള പട്ടികയിൽ ഉൾപ്പെട്ട ഇതേ ഉദ്യോഗസ്ഥൻ മന്ത്രിക്ക് വേണ്ടിയാണ് റെയ്ഡ് ആസുത്രണം ചെയതതെന്നാണ് ഉയരുന്ന ആക്ഷേപം.
കെ എം എബ്രഹാമിന്റെ വീട്ടിലെ റെയ്ഡ് തനിക്ക് അറിയില്ലെന്ന് ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്യാൻ മുഖ്യമന്ത്രിയും തീരുമാനിച്ചിട്ടുണ്ട്. ബോധപൂർവ്വം തെറ്റിധാരണ പരത്തി ഐഎഎസുകാരേയും ഐപിഎസുകാരേയും തമ്മിൽ തല്ലിക്കാനായിരുന്നു നീക്കം. ഇത് ഏറ്റുപിടിച്ച് ടോം ജോസിനെ പോലുള്ള ഉദ്യോഗസ്ഥരും ജേക്കബ് തോമസിന് നേരെ തിരിഞ്ഞു. ഇതെല്ലാം ലക്ഷ്യമിട്ട് തന്നെയാണ് സിപിഐ(എം) മന്ത്രി റെയ്ഡ് ആസൂത്രണം ചെയ്തത്. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായുള്ള എബ്രഹാമിന്റെ വീട്ടിലെ പരിശോധനയെ ജേക്കബ് തോമസ് പിന്തുണയ്ക്കുമെന്നാണ് എസ് പി കരുതിയത്. ഇവിടെ തെറ്റുപറ്റി. ഗൂഢാലോചന തിരിച്ചറിഞ്ഞ ജേക്കബ് തോമസ് എബ്രഹാമിന്റെ വീട്ടിലെ റെയ്ഡ് കള്ളക്കളിയുടെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കള്ളി പുറത്തായത്.
എബ്രഹാമിന്റെ വീട്ടിൽ നടത്തിയ റെയ്ഡ് ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് രംഗത്ത് എത്തി. കെഎം എബ്രഹാമിന്റെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തിയത് താനറിയാതെയാണെന്നും എബ്രഹാം തന്റെ സഹപ്രവർത്തകനും സുഹൃത്തുമാണെന്നും ജേക്കബ് തോമസ് പറഞ്ഞു. ഈ വിഷയത്തിൽ ഉണ്ടായ തെറ്റിദ്ധാരണ നീക്കുമെന്നും എന്നാൽ ടീം ലീഡർ എന്ന നിലയിൽ ഇതിന്റെ ഉത്തരവാദിത്വം ഏൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങളിൽ ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും ജേക്കബ് തോമസ് പറഞ്ഞു. അന്വേഷണത്തെ സംബന്ധിച്ച് ഒരു ഭയവുമില്ലെന്നും മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹവും പറഞ്ഞു. ഇതോടെ കെ എം എബ്രഹാമിനെ ഒപ്പം നിർത്തി ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറുടെ കസേരിയിൽ ഇരുത്താൻ മുഖ്യമന്ത്രിക്ക് കഴിയുകയും ചെയ്തു. മന്ത്രിസഭയുടെ പ്രതിച്ഛായ തകർക്കുന്ന മന്ത്രിമാരുടെ ഇടപെടലിനെ മുഖ്യമന്ത്രിയും ഗൗരവത്തോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിലാണ് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ് ജേക്കബ് തോമസ് നൽകിയതും.
വിജിലൻസ് സ്പെഷ്യൽ സെൽ സൂപ്രണ്ട് കെ. രാജേന്ദ്രനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. മുകളിൽ നിന്നുള്ള ഉത്തരവ് പ്രകാരമാണ് റെയ്ഡ് നടത്തിയതെന്ന എസ്പിയുടെ അനാവശ്യ പരാമർശത്തിന് ഇടയാക്കിയ സാഹചര്യം വിശദീകരിക്കണമെന്നും ജേക്കബ് തോമസ് നോട്ടീസിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. എബ്രഹാമിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷം അദ്ദേഹത്തിന്റെ ഭാര്യയോടായിരുന്നു ഇത്തരത്തിൽ എസ്പി പ്രതികരിച്ചത്. വാറണ്ട് പോലും വാങ്ങാതെയായിരുന്നു റെയ്ഡ്. വാറണ്ടിന് ശ്രമിച്ചാൽ പരിശോധനയുടെ വിവരം വിജിലൻസ് ഡയറക്ടർ മനസ്സിലാക്കും. അദ്ദേഹം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്യും. ഇത് ഒഴിവാക്കാനായിരുന്നു സ്ഥല പരിശോധനയുടെ പേരിൽ എബ്രഹാമിന്റെ വീട്ടിൽ എസ് പി എത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഫ്ളാറ്റിൽ അളവ് എടുക്കുന്നതിലെ സാങ്കേതിക ജേക്കബ് തോമസിന് ഇനിയും പിടികിട്ടിയിട്ടില്ല.
സിപിഐ(എം) മന്ത്രിയുടെ ഗുഡാലോചനയിൽ സിപിഐ മന്ത്രിക്ക് പങ്കുണ്ടോയെന്ന പരിശോധനയും സജീവമാണ്. മന്ത്രിമാരുടെ വകുപ്പുകളിൽ പ്രത്യേക കണ്ണ് വേണമെന്ന നിർദ്ദേശം മുഖ്യമന്ത്രി. വിജിലൻസിന് നൽകിയിരുന്നു. ഇതു പ്രകാരമുള്ള നിരീക്ഷണത്തിനിടെയാണ് രണ്ട് മന്ത്രിമാരുടെ വകുപ്പുകളിലെ അസ്വാഭാവിക ഇടപെടൽ തെളിഞ്ഞത്. ഇക്കാര്യമാണ് മുഖ്യമന്ത്രിയെ അറിയിച്ചതും. ഇത് മന്ത്രിമാർക്ക് പ്രതികാരമായി മാറുകയായിരുന്നു. ഈ സമയത്താണ് കെഎം എബ്രഹാമും ജേക്കബ് തോമസും തമ്മിൽ ചെറിയ പ്രശ്നങ്ങൾ തുടങ്ങിയത്. ഈ വിഷയത്തിൽ ജേക്കബ് തോമസിന് മുഖ്യമന്ത്രി പിന്തുണ നൽകിയതോടെ കാര്യങ്ങൾ വഷളാക്കാൻ തീരുമാനിക്കുകയായിരുന്നു. ഭരണത്തിൽ ഐഎഎസുകാരുടെ സഹകരണം അനിവാര്യമാണെന്നും അതു കൊണ്ട് അവരെ വെറുതെ പിണക്കരുതെന്നും മുഖ്യമന്ത്രി ജേക്കബ് തോമസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന് ശേഷം ഐഎഎസുകാരെ ബോധപൂർവ്വം ജേക്കബ് തോമസ് വേദനിപ്പിക്കുന്നുവെന്ന് വരുത്താനായിരുന്നു എബ്രഹാമിന്റെ വീട്ടിൽ റെയ്ഡ് നാടകത്തിന് വിജിലൻസ് എസ് പി എത്തിയത്.
സാധാരണ ഗൗരവ സ്വഭാവമുള്ള റെയ്ഡുകളും മറ്റും വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ മാത്രമേ നടത്താറുള്ളൂ. ഇവിടെ അത് സംഭവിച്ചതുമില്ല. ഇതാണ് ജേക്കബ് തോമസിന് സംശയങ്ങളുണ്ടാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍