ആസ്ട്രൽ പ്രൊജക്ഷനെ തൊടാൻ കേരളാ പൊലീസിന് പേടി; നന്തൻകോട്ടെ നാല് കൊലപാതകവും വെറും പ്രതികാരദാഹത്തിന്റേതായി മാറും; സമ്പത്തിനും പ്രശസ്തിക്കും വേണ്ടി സാത്താൻ സേവ ചെയ്യുന്നവരിൽ വമ്പൻ ബിസിനസ്സുകാരും രാഷ്ട്രീയക്കാരുടെ മക്കളും; കേഡലിന്റെ 'ആത്മാവിന്റെ യാത്ര' തിയറി തള്ളിക്കളയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആസ്ട്രൽ പ്രോജക്ഷനിൽ കേഡൽ പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് വിലയിരുത്തലിൽ പൊലീസ്. കേഡൽ കുറ്റവാളിയുടെ മനസ്സുള്ള വ്യക്തിയാണെന്നും കുടുംബത്തിൽ നിന്നുണ്ടായ അവഗണനയെ തുടർന്നാണ് അച്ഛനേയും അമ്മയേയും അനുജത്തിയേയും അമ്മയുടെ കുഞ്ഞമ്മയേയും കേഡൽ കൊലപ്പെടുത്തിയതെന്നും മൊഴി ലഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. മനഃശാസ്ത്ര വിദഗ്ധന്റെ സാന്നിധ്യത്തിലാണ് പൊലീസ് കേഡലിനെ ചോദ്യം ചെയ്തത്. ഈ മൊഴിയെടുക്കലിലാണ് നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. എന്നാൽ സാത്താൻ സേവയും അതീന്ദ്രീയജാലക്കഥകളും വെല്ലുവിളിയാകുമെന്ന വിലയിരുത്തലിലാണ് പൊലീസ്. അതുകൊണ്ട് തന്നെ സ്ഥിരം പ്രതികാര കഥകളിലേക്ക് നന്തൻകോട്ടെ കൊലപാതകങ്ങളേയും എത്തിക്കും.
സാത്താൻ സേവയിലെ കൊല കോടതിയെ ബാധ്യപ്പെടുത്താനും പൊലീസ് നന്നേ വിഷമിപ്പിക്കും. പ്രതി മാനസിക രോഗിയാണെന്ന് കണ്ട കോടതി വെറുതെ വിടാൻ പോലും സാധ്യത ഏറെയാണ്. ഇതിനൊപ്പമാണ് സത്താൻ സേവയിൽ കേരളത്തിൽ സജീവമാകുന്ന സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ. സമ്പത്തും പ്രശസ്തിയുമാണ് സാത്താൻ സേവയിലേക്ക് ആളുകളെ അടുപ്പിക്കുന്നത്. തിരുവനന്തപുരത്ത് ഇത്തരക്കാർ ഏറെയുണ്ട്. ഇവരുടെ ഒത്തു ചേരൽ കേന്ദ്രങ്ങളെ കുറിച്ചും പൊലീസിന് വ്യക്തമായ സൂചനയുണ്ട്. നഗര ഹൃദയത്തിൽ വഴുതക്കാടു പോലും ഇത്തരം ഒത്തു ചേരൽ കേന്ദ്രങ്ങളുണ്ട്. ഉന്നത ബിസിനസ്സുകാരും രാഷ്ട്രീയക്കാരും അവരുടെ മക്കളുമെല്ലാം ഇവിടെ എത്തുന്നു. അതിവേഗം സമ്പത്ത് ഇരട്ടിയാക്കുകയാണ് ഇവരുടെയെല്ലാം ലക്ഷ്യം. സത്താനെ സേവിച്ച് ഇത് നേടുകയും ചെയ്യുന്നു. ആസ്ട്രൽ പ്രൊജക്ഷൻ പോലുള്ള വഴികൾ അവലംബിക്കുന്നവരും ഏറെ. കേഡലിന്റെ ക്രൂരതയോടെ ഇതെല്ലാം ചർച്ചയാകുകയാണ്. ഈ സാഹചര്യത്തിൽ ഇതെല്ലാം അന്വേഷിക്കേണ്ട ബാധ്യതയും പൊലീസിന് വന്നു ചേരും.
ഇതൊഴിവാക്കൻ കൂടിയാണ് നന്തൻകോട്ടെ കൊലപാതകങ്ങൾ സാധാരണ പ്രതികാര കൊലപാതകമാക്കുന്നത്. പഠനത്തിൽ പിന്നോക്കമായിരുന്നു കേഡൽ. അനുജത്തി മിടുക്കിയും. പ്ലസ് ടുവിന് അപ്പുറം ഔപചാരിക വിദ്യാഭ്യാസവുമില്ല. അമ്മ ഡോക്ടർ. അച്ഛൻ പ്രഫസർ. വീട്ടിൽ എപ്പോഴും കുത്തിയിരിക്കുന്ന കേഡലിനെ ഇവർ കളിയാക്കുമായിരുന്നു. ഈ പരിഹാസം കേഡലിന് താങ്ങാനായില്ല. അങ്ങനെ മാസങ്ങളുടെ ആസൂത്രണം. ഒടുവിൽ കൊലയും. എല്ലാം പ്രതികാരത്തിൽ തുടങ്ങുന്നു. തെളിവ് നശിപ്പിക്കുന്നത് പോലും കൃത്യമായ ആസൂത്രണവും ക്രിമിനൽ മാനസികാവസ്ഥയും സൂചിപ്പിക്കുന്നു. മനഃശാസ്ത്ര വിദഗ്ധന്റെ നേതൃത്വത്തിലാണ് എല്ലാം പ്രതിസമ്മതിച്ചതെന്നും പൊലീസ് പറയുന്നു. സാത്താൻ സേവയും അതീന്ദ്രീയവുമെല്ലാം പൊലീസിനെ തെറ്റിധരിപ്പിക്കാനുള്ള കേഡലിന്റെ തന്ത്രമായും വിലയിരുത്തുന്നു. അങ്ങനെ അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. എല്ലാം ഒറ്റയ്ക്കാണ് കേഡൽ ചെയ്തതെന്നും പൊലീസ് വിശദീകരിക്കുന്നു.
തുടക്കം മുതൽ പരസ്പരവിരുദ്ധവും അവിശ്വസനീയവുമായ കാര്യങ്ങൾ പറഞ്ഞ് പൊലീസിനെ കുഴക്കുകയായിരുന്നു കേഡൽ. അതുകൊണ്ടാണ് കേഡലിനെ ചോദ്യംചെയ്ത പൊലീസിന് മനോരോഗവിദഗ്ദ്ധന്റെ സഹായവും തേടേണ്ടിവന്നത്. താൻ ചെയ്ത കാര്യങ്ങൾ ഒട്ടും കൂസലില്ലാതെയാണ് ഇയാൾ പൊലീസിനോടു വിവരിച്ചത്. ശരീരത്തിൽനിന്ന് ആത്മാവിനെ വേർപെടുത്തുന്ന 'ആസ്ട്രൽ പ്രൊജക്ഷൻ' പദ്ധതി താൻ പരീക്ഷിക്കുകയായിരുന്നെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്. യുക്തിക്കു നിരക്കാത്തതും ശാസ്ത്രം അംഗീകരിച്ചിട്ടില്ലാത്തതുമായ ഈ 'ആത്മാവിന്റെ യാത്ര' സംബന്ധിച്ച് ഇന്റർനെറ്റിൽനിന്നു ലഭിച്ച വിവരങ്ങൾ െവച്ചുള്ള പരീക്ഷണത്തിലായിരുന്നു താനെന്നാണ് കേഡലിന്റെ വാദം. കേരളത്തിൽ കൊലപാതകത്തിനുള്ള കാരണമായി ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഇക്കാര്യങ്ങൾ കേട്ട് കുഴയുകയാണ് പൊലീസ്. ഈ സാഹചര്യത്തിലാണ് പൊലീസ്, മെഡിക്കൽ കോളേജിൽനിന്നുള്ള മനോരോഗവിദഗ്ദ്ധൻ ഡോ. മോഹൻ റോയിയുടെ സഹായം തേടിയത്. പൊലീസിനൊപ്പം അദ്ദേഹം അഞ്ചുമണിക്കൂറോളം കേഡലിനെ ചോദ്യംചെയ്തു.
ശരീരത്തിൽനിന്ന് ആത്മാവിനെ സ്വതന്ത്രസഞ്ചാരത്തിനു വിടാനുള്ള ഈ പരീക്ഷണത്തിൽ കൊലപാതകം നടത്താനായി മഴു വാങ്ങിയെന്നും ഇയാൾ വെളിപ്പെടുത്തി. കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമ്പോൾ താൻ മറ്റൊരു ലോകത്തായിരുന്നുവെന്ന് ഇയാൾ പറഞ്ഞതായും അന്വേഷണസംഘം പറയുന്നു. അച്ഛനെയും അമ്മയെയും സഹോദരിയെയുമൊക്കെ തന്റെ മുറിയിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തിയപ്പോൾ മഴു ഉപയോഗിച്ച് വെട്ടിയത് തനിക്ക് ഓർമയില്ലെന്നും ഇയാൾ പറഞ്ഞു. എന്നാൽ, മഴു വലിച്ചെടുത്തത് ബോധത്തോടെയായിരുന്നുവെന്നും ഇയാൾ പൊലീസിനോടു വെളിപ്പെടുത്തി. ഇതോടെ ആസ്ട്രൽ പ്രൊജക്ഷനും സത്താൻ സേവയുമെല്ലാം മാധ്യമങ്ങൾ ചർച്ച ചെയ്തു. ഇത്തരം സാത്താൻ സേവക്കാർ കേരളത്തിലുണ്ടെന്നും തിരുവനന്തപുരത്ത് പല ഉന്നതരും ഇതിന്റെ അടിമകളാണെന്നും വാർത്തകളെത്തി. അന്ധവിശ്വാസവിരുദ്ധ നിയമം ഉള്ളതിനാൽ ഈ കേന്ദ്രങ്ങൾക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്ന വാദവും സജീവമായി. ഇതോടെയാണ് അതീന്ദ്രീയ വിശ്വാസം ചർച്ചയാക്കുന്നതിലെ പ്രശ്നങ്ങൾ ഉന്നതർക്ക് പിടികിട്ടിയത്. അതുകൊണ്ട് തൽകാലം നന്ദൻ കോട്ടെ കൊലപാതകത്തെ വെറും പ്രതികാരമായി മാറ്റുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചന.
സ്വന്തം ശരീരത്തിൽനിന്ന് ആത്മാവിനെ പേർപെടുത്തി സഞ്ചാരം നടത്താനാകുമെന്ന വാദവുമായി വിവിധ വെബ്സൈറ്റുകൾ രംഗത്തുണ്ട്. ഇതിന്റെ പ്രാഥമികപാഠം മുതൽ അഭ്യസിപ്പിക്കുന്ന വെബ്സൈറ്റുകളും യൂട്യൂബ് വീഡിയോകളുമുണ്ട്. ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ക്രിയ. വിദേശങ്ങളിൽ ഏറക്കുറെ പരസ്യമായി സാത്താൻസേവയും ആസ്ട്രൽ പ്രൊജക്ഷനും അരങ്ങേറുന്നുണ്ട്. ആസ്ട്രൽ എന്ന പദത്തിന് അർത്ഥം സൂക്ഷ്മം എന്നാണ്. ശരീരത്തിൽനിന്ന് മനസിനെ മറ്റൊരു ലോകത്ത് എത്തിക്കുകയാണ് ഉദ്ദേശ്യം. ഫിലിപ്പെൻസിലെ എംബിബിഎസ് പഠനത്തിനിടെയാണ് കേഡൽ ആസ്ട്രൽ പ്രൊജക്ഷനിലേക്ക് വീഴുന്നതെന്നായിരുന്നു പൊലീസ് ആദ്യം നൽകിയ സൂചന. പൂർണബോധത്തോടെ സൂക്ഷ്മ ശരീരത്തെ ഉയർത്തി ഭൗതികശരീരത്തിൽ നിന്ന് വേർപെടുത്തുന്നതിനെയാണ് ആസ്ട്രൽ പ്രൊജക്ഷൻ എന്നുപറയുന്നത്. ഇതിൽ കേഡലിന് പത്തുകൊല്ലത്തോളം പരിചയമുണ്ടെന്നും സൂചന നൽകി. ഇതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കണമെങ്കിൽ പൊക്കിൾക്കൊടി ബന്ധം അറത്തു കളയണമെന്നാണ് അന്ധവിശ്വാസം. ഇതിന്റെ ഭാഗമായിരിക്കാം കൊലപാതകമെന്ന മനഃശാസ്ത്ര വിലയിരുത്തലുകൾ സജീവമായിരുന്നു.
ആസ്ട്രൽ പ്രൊജക്ഷനായാലും കോടതിയിൽ കേസ് തെളിയിക്കുക എളുപ്പമാണെന്ന വിലയിരുത്തലുമുണ്ട്. ഇതും കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും. അതുകൊണ്ട് തന്നെ പ്രതിക്ക് ശിക്ഷ ഉറപ്പുമാണ്. എന്നാൽ ഇത്തരം വിഷയങ്ങളിൽ സാത്താൻ സേവയും മറ്റും ചർച്ചയാക്കുന്നത് പല ഉന്നതരും ആഗ്രഹിക്കുന്നില്ല. അതിന്റെ പ്രതിഫലനമാണ് പൊലീസിന്റെ കേസ് അന്വേഷണത്തിൽ കാണുന്നതെന്ന വിലയിരുത്തലുമെത്തുന്നു. വീട്ടിൽ നിന്ന് നേരിട്ട അവഗണനയാണ് കൊലപാതകത്തിനു പിന്നിലെന്നും കേഡൽ പറഞ്ഞു. ഇയാൾ ആദ്യം കൊല്ലാനുറച്ചത് അച്ഛനെയായിരുന്നുവെന്ന് മൊഴിയിൽ നിന്ന് വ്യക്തമായതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അച്ഛനെ കൊന്നതിനു ശോഷമാണ് ഇയാൾ മറ്റുള്ളവരെ കൊലപ്പെടുത്തിയതെന്നും ആഭിചാരമെന്നത് പുകമറമാത്രമാണെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി. കേഡലിന്റെ മനസ് കൊടും ക്രിമിനലിന്റേതാണെന്നും തെളിവ് നശിപ്പിക്കാനും കൃത്യം നടത്താനും ഇയാൾ കൃത്യമായ പദ്ധതികളിട്ടിരുന്നുവെന്നും മനഃശാസ്ത്ര വിദഗ്ധനും പറഞ്ഞു. എന്നാൽ ആസ്ട്രൽ പ്രൊജക്ഷന് ഉപയോഗിക്കുന്ന ഡമ്മി വീട്ടിൽ നിന്ന് കണ്ടെത്തിയ സാഹചര്യത്തെ കുറിച്ച് പൊലീസ് മൗനം പാലിക്കുകയും ചെയ്യുന്നു.
കേഡലിന് മാനസിക പ്രശ്നങ്ങൾ ഉള്ളതായി ആദ്യ ചോദ്യം ചെയ്യലിൽ സംശയമുയർന്നിരുന്നു. ഇതേ തുടർന്ന് അന്വേഷണസംഘത്തോടൊപ്പം മനഃശാസ്ത്രജ്ഞരെയും ഉൾപ്പെടുത്തിയിരുന്നു. നാലു പേരെയും കൊല്ലാനുള്ള കേഡലിന്റെ തീരുമാനം പെട്ടെന്ന് ഉണ്ടായത് അല്ലെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായെന്ന് പൊലീസ് ഇപ്പോൾ പറയുന്നു. മാസങ്ങളോളം അയാൾ ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയതായെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. തെളിവ് നശിപ്പിക്കാനും കൃത്യം നടത്താനുമെല്ലാം ഇയാൾ വ്യക്തമായ പദ്ധതിയും തയ്യാറാക്കിയിരുന്നു. അച്ഛൻ രാജ തങ്കത്തെയാണ് താൻ ആദ്യം കൊല ചെയ്തതെന്ന് കേഡൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയെന്നാണ് സൂചന. അച്ഛനെ കൊലപ്പെടുത്തിയ ശേഷമാണ് അമ്മ ജീൻ പത്മ, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ താൻ കൊല ചെയ്തതെന്നും കേഡൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചുവത്രേ. വെള്ളിയാഴ്ചയാണ് ബന്ധു കൂടിയായ ലളിതയെ കേഡൽ കൊല ചെയ്തതെന്നാണ് മൊഴി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്