ജയസൂര്യയുടെ കരുത്ത് കണ്ടെത്തി ലങ്കയെ ചാമ്പ്യന്മാരാക്കി; കോലിയുടെ ജൈത്രയാത്ര തുടങ്ങിയതും ഈ ഓസ്ട്രേലിയൻ കോച്ചിന് കീഴിൽ; ബംഗ്ലാ കടുവുകളുടെ വീര്യം പുറത്തെത്തിച്ചും ശ്രദ്ധേയനായി; ലോകോത്തര കോച്ചിനെ എത്തിച്ച് കേരളാ ക്രിക്കറ്റിനെ പിടിച്ചുയർത്താൻ കരുക്കൾ നീക്കി ടിസി മാത്യു; ഡേവ് വാട്മോർ കേരളാ പരിശീലകൻ ആയേക്കും
അരുൺ ജയകുമാർ
തിരുവനന്തപുരം: കേരള ക്രിക്കറ്റിന്റെ മുഖം മാറ്റാൻ പുതു തന്ത്രങ്ങളുമായി കേരളാ ക്രിക്കറ്റ് അസോസിയേഷൻ. ലോകോത്തര പരിശീലകനെ എത്തിച്ച് താരങ്ങളിൽ ആത്മവിശ്വാസം വളർത്താനാണ് നീക്കം. ഈ സീസണിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കേരളാ ടീമിന്റെ പരിശീലകനായി ശ്രീലങ്കയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റർ ഡേവ് വാട്മോർ എത്തുമെന്നാണ് സൂചന. അന്താരാഷ്ട്രതലത്തിൽ ഏറെ ശ്രദ്ധേയനായ വാട്മോറുമായി ഇതുസംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. എല്ലാം ശുഭകരമാകുമെന്നാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ പ്രതീക്ഷ.
കഴിഞ്ഞ രഞ്ജി സീസണിൽ കേരളത്തിന്റെ പ്രകടനം മെച്ചപ്പെട്ടതായിരുന്നില്ല. ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താനും പ്രതിഭയുള്ള കൂടുതൽ യുവതാരങ്ങളെ ടീമിലേക്ക് കൊണ്ട് വരികയൂം ഇതിലൂടെ അടുത്ത ഗ്രൂപ്പിലേക്ക് യോഗ്യത നേടത്തക്ക പ്രകടനം നടത്തി ഭാവിയിലേക്ക് ടീമിനെ വാർത്തെടുക്കുകയെന്നതുമാണ് ലക്ഷ്യം. ഡേവ് വാട്മാേറുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും കേരളാ ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റിയെഴുതാൻ പോകുന്ന തീരുമാനമാണ് ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നതെന്നും ഒരു മുതിർന്ന കെസിഎ ഭാരവാഹി മറുനാടൻ മലയാളിയോട് പറഞ്ഞു. ബിസിസിയുടെ വൈസ് പ്രസിഡന്റായിരുന്ന ടിസി മാത്യുവാണ് ചർച്ചകൾക്ക് മുൻകൈയെടുത്തത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ മാത്യുവിനുള്ള പരിചയം തന്നെയാണ് മുതൽകൂട്ടായത്. കഴിഞ്ഞ സീസണിനിടെ ചെന്നൈയിൽ വച്ച് കേരളാ ക്രിക്കറ്റ് താരങ്ങളുമായി വാട്മോർ ആശയ വിനിമയം നടത്തിയിരുന്നു. ഇതിന് ശേഷമാണ് വാട്മോറിനെ കോച്ചാക്കാനുള്ള സാധ്യത കേരളം തേടിയത്.
ഡേവ് വാട്മോറിന്റെ വരവ് വലിയ പ്രതീക്ഷകളാണ് കേരളാ ക്രിക്കറ്റിന് നൽകുന്നത്. ചില്ലറക്കാരനല്ല വാട്മോറെന്ന് എല്ലാവർക്കുമറിയാം. ശരാശരി ടീമായിരുന്ന ശ്രീലങ്ക 1996ൽ ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിയത് വാട്മോറിന്റെ പരിശീലനത്തിലായിരുന്നു. പ്രതിഭകളെ കണ്ടെത്താനും അവരെ വേണ്ടപോലെ ഉപയോഗിക്കാനും പ്രത്യേകമായ കഴിവ് തന്നെയുണ്ട് വാട്മോറിന്. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് വാട്മോറിന്. ഈ ചരിത്രത്തിലാണ് കേരളാ ക്രിക്കറ്റിന്റെ പ്രതീക്ഷയും. കഴിഞ്ഞ സീസണിൽ മറ്റ് സംസ്ഥാനത്ത് നിന്നും കളിക്കാരെ കൊണ്ട് വന്നിരുന്നുവെങ്കിലും കേരളത്തിന് പ്രതീക്ഷിച്ച ഗുണം ലഭിച്ചിരുന്നില്ല. ഇഖ്ബാൽ അബ്ദുള്ളയും ജലജ് സക്സേനയും ടീമിലെത്തിയിട്ടും പ്രത്യേകിച്ച് ഗുണമൊന്നും ലഭിച്ചില്ല. കേരളത്തിന്റെ പ്രകടനം ഏറെ പിന്നോക്കം പോയി.
പതിവ് പോലെ തന്നെ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാതെയാണ് ഈ വർഷവും കേരളാ ടീം രഞ്ജി ട്രോഫിയിൽ പുറത്തായത്. വിജയ് ഹസാരെ ട്രോഫി ഏകദിന പരമ്പരയിലും ടീം പ്രാഥമിക റൗണ്ടിൽ തന്നെ പുറത്തായി. കഴിഞ്ഞ വർഷങ്ങളിൽ ട്വന്റി ട്വന്റി ക്രിക്കറ്റിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്ന ടീം ഈ സീസണിൽ ട്വന്റി ട്വന്റി ടൂർണമെന്റായ മുഷ്താഖ് അലി ട്രോഫിയിലും തിളങ്ങിയില്ല. കഴിഞ്ഞ വർഷം ബറോഡ, മുംബൈ ടീമുകൾക്ക് ഉൾപ്പടെ വെല്ലുവിളിയുയർത്തിയ ടീം ഈ സീസണിൽ അനായസ ജയത്തിലേക്ക് പോയ മത്സരങ്ങളിൽ പോലും അപ്രതീക്ഷിത തോൽവി ഏറ്റ് വാങ്ങിയിരുന്നു.
ഈ സാഹചര്യത്തിലാണ് കൂടുതൽ മിടുക്കരായ യുവാക്കളെ കണ്ടെത്തി ക്രിക്കറ്റിന്റെ വെല്ലുവിളികളെ അതിജീവിക്കുന്ന രീതിയിലുള്ള പരീശീലനം ലഭിക്കുന്നതിന് അവസരമൊരുക്കുക എന്ന തീരുമാനത്തിലേക്ക് കേരള ക്രിക്കറ്റ് അസോസിയേഷനെത്തിയത്. മുൻപ് ബാംഗ്ലൂർ സ്വദേശിയായ വേദം ഹരിഹരൻ പരിശീലകനായിരുന്ന സമയത്താണ് കേരളത്തിന്റെ യുവ നിര മികച്ച ഫോമിലെത്തിയത്. റോഹൻ പ്രേമും റൈഫി വിൻസന്റ് ഗോമസും സച്ചിൻ ബേബിയും അടക്കമുള്ള താരങ്ങളെ വളർത്തിയതിൽ വേദം ഹരിഹരന് നിർണ്ണായക പങ്കുണ്ടായിരുന്നു. ഈ കാലഘട്ടം കേരളാ ക്രിക്കറ്റിന് മികച്ചതായിരുന്നുവെന്ന് നിസംശ്ശയം പറയുകയും ചെയ്യാം. ഓസ്ട്രേലിയയിലെ പ്രമുഖ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലകൻ കൂടിയായിരുന്ന സമയത്താണ് റൈഫി, റോഹൻ അടക്കം ഇരുപത്തിയഞ്ചോളം താരങ്ങളെ അവിടെയെത്തിച്ച് അന്താരാഷ്ട്ര താരങ്ങൾക്ക് ഒപ്പം പരിശീലനം നൽകിയിരുന്നതും. ഇതിന് മുൻകൈയെടുത്തതും ടിസി മാത്യുവായിരുന്നു.
രണ്ട് സീസണിൽ കേരളത്തിനെ ഹരിഹരൻ പരിശീലിപ്പിച്ചു. രഞ്ചി ട്രോഫി എലൈറ്റ് ഡിവിഷനിലേക്ക് യോഗ്യത നേടുന്നതിന് തൊട്ടടുത്ത് വരെ ത്തെിയിരുന്നു. പിന്നീട് ഹരിഹരന് ശേഷം പരിശീലകരായത് മലയാളികളായിരുന്നു. ഇടക്കാലത്ത് സായ് രാജ് ബഹുതുലെ പരിശീലകനാവുകയും ചെയ്തു. കഴിഞ്ഞ സീസണിൽ സഞ്ചു സാംസണുമായുള്ള വിഷയങ്ങൾ ടീമിന്റെ പ്രകടനത്തെ ബാധിച്ചുവെന്നാണ് വിലയിരുത്തൽ.പിന്നീട് സീസണിന്റെ പാതി വഴിയിൽ പരിശീലകൻ പി ബാലചന്ദ്രനെ പുറത്താക്കുകയും മുൻ ഇന്ത്യൻ താരം ടിനു യോഹന്നാന് പരിശീകന്റെ ചുമതല നൽകുകയും ചെയ്തു. സീസണിന്റെ അവസാനം തിരിഞ്ഞ് നോക്കുമ്പോൾ കേരളത്തിന്റെ പ്രകടനം ശരാശരിയിലും താഴെ മാത്രം.
ഡേവ് വാട്മോർ എന്ന പരിശീലകന് പ്രായം ഇപ്പോൾ 62 കഴിഞ്ഞിരിക്കുന്നു. പഴയ കാലത്തെ പ്രതാപമില്ല കൂട്ടിന്. 9 മാസത്തെ കരാർ ബാക്കി നിൽകെയാണ് സിംബാബവെ ദേശീയ ടീമിനോട് വാട്മോർ ബൈ ബൈ പറഞ്ഞത്. ശ്രീലങ്കയിൽ ജനിച്ച ഓസ്ട്രേലിയൻ താരമാണ് വാട്മോർ 7 ടെസ്റ്റിലും ഒരു ഏകദിനത്തിലും മാത്രമാണ് വാട്മോർ ഓസ്ട്രേലിയൻ ജഴ്സിയണിഞ്ഞത്. കളിക്കാരനെന്ന നിലയിൽ വലിയ പ്രകടനമൊന്നും നടത്തിയില്ലെങ്കിലും പരിശീലകനെന്ന നിലയിൽ സമാനതകളില്ലാത്ത നേട്ടങ്ങളാണ് വാട്മോർ സ്വന്തം പേരിൽ കുറിച്ചത്. 1996ൽ ഒരു സാധ്യതയും കൽപ്പിക്കപ്പെടാതിരുന്ന ശ്രീലങ്കൻ ടീമിനെ ജേതാക്കളാക്കിയാണ് വാട്മോർ വരവറിയിച്ചത്. പിന്നീട് 2003ൽ ശ്രീലങ്കൻ ടീമിനെ സെമിവരെ എത്തിക്കുകയും ചെയ്തു.
2000ൽ ടെസ്റ്റ് അരങ്ങേറ്റം നടത്തിയിട്ടും മികച്ച പ്രകടനം നടത്താനാകാതിരുന്ന ബംഗ്ലാദേശിനെ ആദ്യ ടെസ്റ്റ് ജയത്തിലേക്ക് നയിച്ചത് വാട്മോറാണ്. ഒന്നിന് പിന്നാലെ ഒന്നായി ബംഗ്ലാദേശ് താരങ്ങൾ കൂടാരം കേറുകയും 100 റൺസ് പേലും നേടാനാകാത്തവരെന്ന ചീത്തപ്പേരും പേറിയിരുന്ന സമയത്താണ് വാട്മോർ ബംഗ്ലാദേശിന്റെ ചുമതലയേറ്റെടുക്കുന്നത്. 2007 ലോകകപ്പിൽ പ്രാഥമിക റൗണ്ടിൽ ഇന്ത്യയെ അട്ടിമറിച്ച് സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയിരുന്നു. തമീം ഇഖ്ബാൽ മുഷ്ഫിഖുർ റഹീം, ഷക്കീബ് അൽ ഹസൻ തുടങ്ങിയ താരങ്ങളെ ഉയർത്തികൊണ്ട വന്നതും വാട്മോറാണ്. പ്രതാപ കാലത്തെ ഒസ്ട്രേലിയൻ ടീമിനെ ബംഗ്ലാദേശ് പരാജയപ്പെടുത്തി ലോകത്തെ ഞെട്ടിച്ചതും വാട്മോറിന്റെ കീഴിലായിരുന്നു
പിന്നീട് 2008ൽ ഇപ്പോഴത്തെ ഇന്ത്യൻ നായകൻ വിരാട് കൊലിയുടെ നേതൃത്വത്തിലുള്ള ടീം അണ്ടർ 19 ലോക കിരീടം ചൂടിയതും വാട്മോറിന്റെ പരിശീലനത്തിലായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ വാട്മോറിനൈ ഇന്ത്യൻ ടീമിന്റെ പരിശീലകനായി നിയമിക്കാൻ ചില നീക്കങ്ങൾ നടന്നെങ്കിലും അവസാന നിമിഷം അത് നടക്കാതെ പോവുകയായിരുന്നു. ഐപിൽ ആദ്യ സീസൺ മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകനായിരുന്ന വാട്മോർ 2012ൽ അവരെ ചാമ്പ്യന്മാരാക്കിയാണ് മടങ്ങിയത്. 2012ൽ പാകിസ്ഥൻ പരിശീലകനായും വാട്മോർ സേവനമനുഷ്ടിച്ചിട്ടുണ്ട്.
കുഞ്ഞൻ ടീമുകളെകൊണ്ട് വൻ മരങ്ങളെ അട്ടിമറിപ്പിച്ച ശീലമുള്ള വാട്മോർ കേരളത്തിലേക്കെത്തുമ്പോൾ ഭാവി ശോഭനമാകുമെന്ന കടുത്ത ശുഭാപ്തി വിശ്വാസത്തിലാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും. ശ്രീലങ്കയിലും ബംഗ്ലാദേശിലും സൃഷ്ടിച്ച അദ്ഭുതങ്ങൾ ഇങ്ങ് ദൈവത്തിന്റെ സ്വന്തം നാട്ടിലും വാട്മോർ സൃഷ്ടിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍