എന്റെ കുഞ്ഞിന് ഉണ്ടായതുപോലെ ഒരു ദുരന്തം ഇനി ആർക്കും ഉണ്ടാകരുത്; കളിയെ കളിയായി തന്നെ എടുക്കണം; അതും ജീവിതവുമായി ഒരു ബന്ധവുമില്ലെന്ന് എല്ലാവരും മനസ്സിലാക്കണം; സിനിമ കണ്ട് മോഹൻലാൽ അടിക്കുന്നതുപോലെ അടിക്കാൻ എല്ലാവരും നടന്നാൽ എന്താവും സ്ഥിതി? ഇഷ്ടദൈവത്തെ പോലെ ആരാധിച്ച മെസ്സിയെന്ന ഫുട്ബോൾ മിശിഹയുടെ തോൽവിയിൽ മനംനൊന്ത് ജീവനൊടുക്കിയ ദിനുവിന്റെ അച്ഛന് പറയാനുള്ളത്
പീയൂഷ് ആർ
കോട്ടയം: എന്റെ കുഞ്ഞിന് ഉണ്ടായതുപോലെ ഒരു ദുരന്തം ഇനിയാർക്കും ഉണ്ടാകരുത്. ആരും ഇങ്ങനെയൊന്നും ചെയ്യരുത്. കളിയെ എല്ലാവരും കളിയായിതന്നെ എടുക്കണം. കളിയുടെ ഊർജം എല്ലാവർക്കും വേണം. പക്ഷേ, അതിനെ അമിതമായി ആരാധിക്കരുത്. കളിയും ജീവിതവുമായി ഒരു ബന്ധവുമില്ലെന്ന് എല്ലാവരും മനസ്സിലാക്കണം. സിനിമ കണ്ട് മോഹൻലാൽ അടിക്കുന്നതുപോലെ അടിക്കാൻ എല്ലാവരും നടന്നാൽ എന്താവും സ്ഥിതി. - മകന്റെ വേർപാടിന്റെ വേദനയിൽ വിതുമ്പിക്കൊണ്ട് ആ അച്ഛൻ പറയുന്നു. അർജന്റീനയുടെയും മെസ്സിയുടേയും തോൽവികളിൽ മനംനൊന്ത് ജീവിതത്തിൽ നിന്ന് സ്വയം യാത്രപറഞ്ഞിറങ്ങിയ ദിനു അലക്സിന്റെ അച്ഛൻ അലക്സാണ്ടർക്കും അമ്മ ചിന്നമ്മയ്ക്കുമൊന്നും ഇപ്പോഴും മകൻ ഇങ്ങനെയൊരു കടുംകൈ ചെയ്തുവെന്നത് വിശ്വസിക്കാനാവുന്നില്ല.
കോട്ടയത്ത് അറുമാനൂർ കൊറ്റത്തിൽ അലക്സാണ്ടറുടെ മകൻ ദിനു അലക്സിന്റെ വീട്ടിലേക്ക് എത്തുമ്പോൾ ആ അച്ഛൻ മകന്റെ പഴയ വസ്ത്രങ്ങളും പുസ്തകങ്ങളുമെല്ലാം കത്തിച്ചുകളയുകയായിരുന്നു. സമീപത്തൊന്നും മറ്റു വീടുകൾ ഇല്ലാതെ ഒറ്റപ്പെട്ടു നിൽക്കുകയായിരുന്നു ദിനുവിന്റെ വീട്. അവന്റെ ഓർമ്മ നിൽക്കുന്നവയെല്ലാം മാറ്റിവച്ച് മറ്റെല്ലാം ഉപേക്ഷിക്കുമ്പോഴും ആ മനസ്സിലെ നീറുന്ന വേദന മുഖത്ത്. മിടുക്കനായിരുന്നു അവനെന്നും ഫുട്ബോൾ വിടാതെ കാണുമെങ്കിലും ഇത്രത്തോളം ആരാധനയുണ്ടെന്നും ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും അച്ഛൻ അലക്സ് പറഞ്ഞു.
ഫുട്ബോൾ ഭ്രാന്ത് തലയ്ക്കുപിടിച്ച് അർജന്റീനയെയും മെസ്സിയേയും അന്ധമായി ആരാധിച്ചതാണ് ദിനുവിന് വിനയായത്. ഒടുവിൽ റഷ്യൻ ലോകകപ്പിൽ ഇഷ്ട ടീം തോൽക്കുകയും ആരാധകർ മുഴുവൻ മിശിഹയായി കാണുന്ന മെസ്സി ലോകകപ്പ് മത്സരത്തിൽ പരാജിതനായി ഹതാശനായി നിൽക്കുന്ന കാഴ്ച കാണുകയും ചെയ്തതോടെയാണ് അവൻ ജീവിതത്തോടു തന്നെ വിടപറയാൻ തീരുമാനിച്ചതും. വെള്ളിയാഴ്ച പുലർച്ചെയാണ് ദിനുവിനെ കാണാതാവുന്നത്. വ്യാഴാഴ്ച പാതിരയോടെ ക്രൊയേഷ്യയുമായി നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ അർജന്റീന എതിരില്ലാത്ത മൂന്നു ഗോളിന് ദയനീയമായി പരാജയപ്പെട്ടിരുന്നു. വീട്ടിൽ ഒറ്റയ്ക്കിരുന്നാണ് ദിനു കളി കണ്ടിരുന്നത്. പുലർച്ചെ പന്ത്രണ്ടരയോടെ ടിവിയുടെ വെളിച്ചം കണ്ട് എഴുന്നേറ്റ് വന്ന പിതാവ് അലക്സ് ദിനുവിനോട് ഉറങ്ങാൻ പറഞ്ഞ് കിടക്കാൻ പോയി. പുലർച്ചെ എഴുന്നേറ്റ് അമ്മ ചിന്നമ്മ നോക്കിയപ്പോൾ ദിനുവിന്റെ മുറിയിൽ ലൈറ്റ് ഇല്ലായിരുന്നു. അടുക്കള വാതിൽ തുറന്നു കിടക്കുന്നതാണ് കണ്ടത്. കള്ളൻ കയറിയാതാകാമെന്ന് കരുതി അവർ ദിനുവിനേയും അലക്സിനേയും വിളിച്ചു. എന്നാൽ ദിനു വന്നില്ല. വീണ്ടും മുറിയിൽ ചെന്ന് നോക്കിയപ്പോൾ കണ്ടത് ദിനുവിന്റെ ആത്മഹത്യാ കുറിപ്പായിരുന്നു.
എന്നിട്ടും ആ അച്ഛനും അമ്മയുമെല്ലാം കാത്തിരുന്നു. മകൻ തിരിച്ചുവരും എന്നുതന്നെ കരുതി. പക്ഷേ, അതുണ്ടായില്ല. ഇന്നലെ രാവിലെ ഏഴരയോടെ മീനച്ചിലാറിൽ ഇല്ലിക്കൽ പാലത്തിന് കിഴക്കേ കരയിൽ നിന്ന് ദിനുവിന്റെ മൃതദേഹം ലഭിച്ചു. ഏകമകനെ അവസാനമായി ഒരുനോക്കു കാണാൻ പോലും കൊറ്റത്തിൽ അലക്സാണ്ടർക്കും ഭാര്യ ചിന്നമ്മയ്ക്കും കഴിഞ്ഞില്ല. രണ്ടു ദിവസം വെള്ളത്തിൽ കിടന്നതിനാൽ മൃതശരീരം വീട്ടിലെത്തിയപ്പോൾ പെട്ടിയിൽ നിന്നു പുറത്തെടുത്തില്ല. അലമുറയിട്ടു കരഞ്ഞു പെട്ടി തുറക്കാൻ ശ്രമിച്ചെങ്കിലും അതു നടക്കാതെ വന്നതോടെ മകന്റെ ഫ്രെയിം ചെയ്ത ഫോട്ടോ കെട്ടിപ്പിടിച്ചായിരുന്നു ആ അമ്മ പ്രാർത്ഥനകളിൽ പങ്കെടുത്തത്.
പ്രിയമകനെ കണ്ടുകിട്ടുമെന്ന വിശ്വാസം ഇന്നലെ രാവിലെവരെ ഇവർ കൈവിട്ടിരുന്നില്ല. അനിയനെ കാണാതായ വാർത്തയറിഞ്ഞു ദിനുവിന്റെ മൂത്ത സഹോദരി ദിവ്യയും ഭർത്താവ് ജിന്റോയും ശനിയാഴ്ച വൈകിട്ടോടെ വീട്ടിലെത്തിയിരുന്നു. ദിനുവിന്റെ മൃതശരീരം കണ്ടുകിട്ടിയ വിവരം അമ്മ ചിന്നമ്മയെ ആദ്യം ആരും അറിയിച്ചിരുന്നില്ല. പിന്നീടു ബന്ധുക്കളെല്ലാം ചേർന്നാണു വിവരം പറഞ്ഞത്.
മൊബൈൽ ഫോൺ ഇന്നലെ പുലർച്ചെ ആറുമാനൂർ കടവിൽനിന്നു ലഭിച്ചതോടെയാണ് ദിനു പുഴയിൽ ചാടി മരിച്ചതാകാമെന്ന് സംശയം കൂടുതൽ ശക്തമായത്. പിന്നീട് തിരച്ചിൽ ശക്തമാക്കിയതോടെ 18 കിലോമീറ്ററോളം അകലെ ഇല്ലിക്കൽ പാലത്തിനു കിഴക്കേക്കരയിൽ രാവിലെ 7.30നു മൃതദേഹവും കണ്ടെത്തി. ഇന്നലെ വൈകീട്ട് മൂന്നരയോടെ വീട്ടിലെത്തിച്ച മൃതദേഹം പിന്നീട് സംസ്കരിച്ചു.
സൗമ്യ പ്രകൃതം; ഏവർക്കും പ്രിയങ്കരൻ
ബിഎസ് സി കെമിസ്ട്രി ബിരുദധാരിയായിരുന്നു ദിനു. അടുത്തുതന്നെ സർക്കാർ ജോലി കിട്ടുമെന്ന് ഉറപ്പായതോടെ വലിയ ആഹ്ളാദത്തിലും ആയിരുന്നുവെന്ന് അച്ഛൻ അലക്സാണ്ടർ പറയുന്നു. ചെയ്യുന്ന ജോലിയോടെല്ലാം ആത്മാർത്ഥത കാണിച്ചിരുന്ന ദിനുവിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു. ബിരുദ പഠനം കഴിഞ്ഞ് പിഎസ് സി കോച്ചിംഗിന് പോവുകയും കഴിഞ്ഞ പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ എത്തുകയും ചെയ്തു. എണ്ണൂറോളം ഒഴിവുകളുള്ള എൽഡിസി റാങ്ക് ലിസ്റ്റിൽ 393ാം റാങ്ക് കാരനായിരുന്നു ദിനു. സർക്കാർ ജോലി ലഭിച്ച ശേഷം വിവാഹം കഴിക്കാനായിരുന്നു തീരുമാനം. ചെറുപ്പം മുതൽ ഫുട്ബോളിനോടും നാടൻപന്തുകളിയോടും കമ്പമുള്ള ദിനു നാടൻ പന്തുകളി ടൂർണമെന്റുകൾ കാണാൻ വിവിധയിടങ്ങളിൽ പോകുമായിരുന്നു. മകൻ സൗമ്യ പ്രകൃതക്കാരനായിരുന്നുവെന്ന് പിതാവ് പറയുന്നു. ആരോടും വഴക്കിടാൻ പോകില്ല. ഞാൻ ഒച്ചവച്ചാൽ പോലും തിരിച്ചൊന്നും പറയില്ല. പിഎസ് സി കോച്ചിങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊശമറ്റം ഫിനാൻസിൽ ജോലിക്ക് പോയി. അവിടെ നിന്ന് ഉത്തരേന്ത്യയിലേക്ക് ട്രാൻസ്ഫർ വന്നതോടെ ആ ജോലി വേണ്ടെന്ന് വച്ചു. പിന്നെയാണ് കോട്ടയത്ത് ചോയ്സ് ഫുഡ് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റായത്. ഞായറാഴ്ച മാത്രമാണ് ഒഴിവ്. ആ ദിവസം വീട്ടിനടുത്തുള്ള ഗ്രൗണ്ടിൽ കളിക്കുമായിരുന്നു. എന്നാൽ നാട്ടിൽതന്നെ കൂടുതൽ പേരുമായി വലിയ സൗഹൃദവും ദിനുവിന് ഉണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം ദിനുവിന്റെ മുറിയിൽ നിന്നു കണ്ടെത്തിയ ബുക്കുകളിലെ കുറിപ്പുകളിൽ 'ദിനു മെസി അലക്സ്' എന്നു പേരിനൊപ്പം ചേർത്തിരിക്കുന്നതുൾപ്പെടെ കണ്ടപ്പോഴാണു വീട്ടുകാർ പോലും മെസ്സിയോട് ഇത്ര കടുത്ത ആരാധനയുണ്ട് മകന് എന്ന് അറിയുന്നത്. മെസിയുടെ പേരെഴുതിയ അർജന്റീനയുടെ ജഴ്സി തിരഞ്ഞ് ദിനു നഗരത്തിലെ നാലു കടകളിൽ കയറിയിറങ്ങുകയും ചെയ്തു. വെള്ളത്തിൽ ചാടുന്നതിനു മുമ്പ് ആ ജഴ്സിയും മെസിയുടെ ചിത്രമടങ്ങിയ ഫോൺകവറുമൊക്കെ നശിച്ചു പോകാതിരിക്കാൻ സുരക്ഷിതമായി എടുത്തു വയ്ക്കുകയും ചെയ്തിരുന്നു.
മൊബൈൽ ഫോണിനു വേണ്ടി മെസിയുടെ ചിത്രമടങ്ങിയ കവർ നഗരത്തിലെ കടകളിൽ നിന്നു കിട്ടാതായപ്പോൾ ഓൺലൈനിൽ ഓർഡർ ചെയ്താണ് അതു വാങ്ങിയതെന്നാണു ദിനുവിന്റെ സഹപ്രവർത്തകൻ പറയുന്നത്. ദിനു വാതുവയ്പിലോ മറ്റോ പങ്കെടുത്തിരുന്നോ എന്നു സംശയം ഉയർന്നിരുന്നെങ്കിലും പ്രാഥമിക അന്വേഷണത്തിൽ ഇത്തരം സൂചനകൾ ലഭിച്ചില്ലെന്നു പൊലീസ് പറഞ്ഞു.
അർജന്റീനയ്ക്ക് തോൽവി പിണഞ്ഞതോടെ 'എനിക്ക് ഇനി ഈ ലോകത്തിൽ കാണാൻ ഒന്നുമില്ല, മരണത്തിന്റെ ആഴങ്ങളിലേക്കു പോകുകയാണ്. എന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ല.' ഇങ്ങനെയൊരു കത്തെഴുതി വച്ചാണ് ദിനു മരണത്തിലേക്ക് നടന്നുപോയത്. കത്ത് കിട്ടിയ ഉടൻ ബന്ധുക്കൾ അയർക്കുന്നം പൊലീസിൽ വിവരമറിയിച്ചു. മെസിയോടും അർജന്റീനയോടുമുള്ള ആരാധന വെളിവാക്കുന്ന കുറിപ്പുകളും ദീനുവിന്റെ പുസ്തകത്താളുകളിൽ നിന്നു ലഭിച്ചു. ഇതോടെയാണ് മെസ്സി ആരാധനയാണ് മരണത്തിലേക്ക് നയിച്ചതെന്ന സംശയം ബലപ്പെട്ടത്.
പൊലീസ് നായയെ കൊണ്ടുവന്നു നടത്തിയ അന്വേഷണത്തിൽ മീനച്ചിൽ ആറിന്റെ കടവുവരെ നായ മണം പിടിച്ചെത്തി. ഇതോടെ ദീനു ആറ്റിൽ ചാടിയെന്നു സംശയം ബലപ്പെട്ടു. തുടർന്ന് ആദ്യദിനം അഗ്നിശമനസേനയുടെ നേതൃത്വത്തിൽ ആദ്യദിവസം മീനച്ചിലാറ്റിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. തിരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്.
Stories you may Like
- 'അടുത്ത കോപ്പ അമേരിക്കയിൽ നന്നായി കളിച്ചാൽ തുടരാൻ സാധിച്ചേക്കാം': മെസ്സി
- മലപ്പുറത്ത് പന്തു തട്ടാൻ മെസ്സിയെത്തും; അർജന്റീന ടീം രണ്ട് മത്സരങ്ങൾ കളിക്കും: മന്ത്രി
- 'ഫുട്ബോളിൽ നീണ്ട ഭാവിയെക്കുറിച്ചു ഞാൻ ചിന്തിക്കുന്നില്ല' ബലോൻ ദ് ഓർ വേദിയിൽ മെസ്സി
- മെസ്സി ബാർസയിലേക്കോ? വൻതുക ഓഫർ ചെയ്ത് അൽ ഹിലാൽ
- ലയണൽ മെസി പി എസ് ജി വിട്ടു, ഒപ്പം ആരാധകരും
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്