കാരുണ്യയുടെ കാശ് കാൻസർ രോഗികൾക്കു കിട്ടുന്നുണ്ടോ? കഴിഞ്ഞ വർഷത്തെ അയ്യായിരം കോടിക്കു കണക്കില്ലാതെ ലോട്ടറി വകുപ്പ്; കാരുണ്യയുടെ 32 കോടി ചെലവഴിക്കാതെ സർക്കാർ; ലോട്ടറിയടിച്ചിട്ടും സമ്മാനം കിട്ടാതെ 16 കേസുകൾ
പാലക്കാട്: പാവപ്പെട്ട കാൻസർ രോഗികൾക്കായി എന്നു കൊട്ടിഘോഷിച്ചു വിറ്റു വരുന്ന കാരുണ്യ ലോട്ടറിയിൽനിന്നു സമാഹരിക്കുന്ന നൂറു കണക്കിനു കോടി രൂപ എവിടെ പോകുന്നുവെന്നതിനു ലോട്ടറി വകുപ്പിനു കൃത്യമായ കണക്കില്ല. കാരുണ്യ മാത്രമല്ല സംസ്ഥാനത്തെ ലോട്ടറി വില്പനയിലൂടെ നേടിയ ആയിരക്കണക്കിനു രൂപ എവിടെയാണെന്നതു സംബന്ധിച്ചു വ്യക്തതയില്ല. ലോട്ടറി വിൽപ്പനയിലൂടെ കഴിഞ്ഞ വർഷം സമാഹരിച്ചത് 5000 കോടിയോളം രൂപയാണ്. 2013 ൽ ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ ലോട്ടറി വിൽപ്പനയിൽ സമാഹരിച്ച 3528.94 കോടിയെക്കാൾ ആയിരം കോടിയിലധികം രൂപയുടെ വർദ്ധന. പക്ഷേ ലോട്ടറി വിൽപ്പനയിലൂടെ ലഭിച്ച ഈ തുക എന്തിനായി വിനിയോഗിച്ചു എന്നു വിവരാവകാശനിയമപ്രകാരം ചോദിച്ചാൽ ലോട്ടറി വകുപ്പിന് ഉത്തരമില്ല. പണം സർക്കാർ കൊണ്ടുപോയി, കൊണ്ടു പോയവരോടൂ ചോദിക്കൂ എന്നുത്തരം തരൂം.
കെ.എസ്.ആർ.ടി.സിയെ പോലുള്ള വകുപ്പുകൾ പണമില്ലാതെ വലയുമ്പോൾ സംസ്ഥാന ലോട്ടറി വകുപ്പിനു കോടികളുടെ ലാഭക്കണക്കാണുള്ളത്. നിത്യേന ഇറങ്ങുന്ന ടിക്കറ്റുകളിൽനിന്നും വൻ ലാഭമാണ് ഉണ്ടാക്കുന്നത്. ഞായറാഴ്ച്ച പുറത്തിറങ്ങുന്ന പൗർണമി ടിക്കറ്റുകൾ 56 ലക്ഷമാണ് അച്ചടിക്കുന്നത്. 18,81,600 രൂപ അച്ചടിക്കൂലി വരുന്ന ഈ ടിക്കറ്റിന് എല്ലാ ചെലവും കഴിച്ച് 2.83 കോടി രൂപയാണ് ലാഭം്. 30 ലക്ഷം ടിക്കറ്റായി ഏറ്റവും കുറവ് അടിക്കുന്ന ധനശ്രീ ടിക്കറ്റും 1.84 കോടി രൂപ ലാഭം ഉണ്ടാക്കുന്നുണ്ട്. എന്നാൽ 30 ലക്ഷം ടിക്കറ്റ് അടിക്കുന്ന ശനിയാഴ്ച്ചയിലെ കാരുണ്യ നേടുന്ന ലാഭം 3.23 കോടിയോളം രൂപയാണ്. ഓരോ നറുക്കെടുപ്പിലും കാരുണ്യ ശരാശരി ഉണ്ടാക്കുന്ന ലാഭം രണ്ടു കോടിക്കും നാലു കോടിക്കും ഇടയിലാണ്. ഓരോ ടിക്കറ്റിനും 16 മുതൽ 22 വരെ ശതമാനം ലാഭം.
തിങ്കളാഴ്ച്ചയിറക്കുന്ന വിൻവിൻ ടിക്കറ്റ് 1,88,11,600 രൂപ അച്ചടിക്കൂലി നൽകി 56 ലക്ഷമാണ് അടിക്കുന്നത്. ഇതിൽനിന്നു ലഭിക്കുന്ന ലാഭം 2.72 കോടി രൂപയാണ്. അക്ഷയ ടിക്കറ്റ് 56 ലക്ഷം ടിക്കറ്റ് അടിച്ചിറക്കി 2.76 കോടി രൂപയാണ് ലാഭം ഉണ്ടാക്കുന്നത്. വ്യാഴാഴ്ച്ചയിലെ കാരുണ്യ പ്ലസ് 30 ലക്ഷം ടിക്കറ്റ് ഇറക്കി 3.07 കോടി രൂപ ലാഭം ഉണ്ടാക്കുന്നുണ്ട്. വെള്ളിയാഴ്ച്ചയിലെ ഭാഗ്യനിധി 56 ലക്ഷം അടിച്ച് 2.65 കോടി രൂപ ലാഭം ഉണ്ടാക്കുന്നുണ്ട്. എല്ലാ ടിക്കറ്റുകളും 16 മുതൽ 22 ശതമാനം വരെ ലാഭം നേടുന്നുണ്ട്.
മാസം ശരാശി 400 കോടി രൂപയോളം ലോട്ടറി വകുപ്പിന് ലഭിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കുന്നത് കാരുണ്യ ലോട്ടറിയാണ്. പൂജ ബമ്പർ, തിരുവോണ ബമ്പർ തുടങ്ങിയ സീസൺ ടിക്കറ്റുകളിലൂടെ കഴിഞ്ഞ വർഷം ജനുവരി മുതൽ ഓക്ടോബർ വരെയുള്ള കാലയളവിൽ മാത്രം 234.19 കോടി രൂപയാണ് ലാഭം നേടിയത്. ഇത് 2013ൽ 226.94 കോടി രൂപയാണ്.
എന്നാൽ ഇത്രയധികം വരുമാനം ലോട്ടറി വകുപ്പ് നേടിയിട്ടും ടിക്കറ്റ് വിൽപ്പന നടത്തുന്ന ഏജന്റുമാർക്കോ വാങ്ങുന്നവർക്കോ, സർക്കാർ തലത്തിൽ തന്നെ പണമില്ലാത്തതിന്റെ പേരിൽ പ്രതിസന്ധിയിലായ വകുപ്പുകൾക്കോ ഇതു ലഭിക്കുന്നില്ലെതാണ് വാസ്തവം. ലാഭത്തിന്റെ മുക്കാൽ ഭാഗവും ലോട്ടറി വകുപ്പ് തന്നെ കയ്യിൽ വയ്ക്കുന്ന അവസ്ഥ. വിൽപ്പനയിൽ ലഭിക്കുന്നതിന്റെ അല്ലെങ്കിൽ ലാഭത്തിന്റെ അമ്പതു ശതമാനമെങ്കിലും സമ്മാനമായി തിരികെ നൽകണമെന്നത് സംസ്ഥാനത്തെ ലോട്ടറി ഏജന്റുമാരുടെ ദീർഘകാലത്തെ ആവശ്യമാണ്. അവസാന നാലക്കനമ്പറിന് സമ്മാനം നൽകുന്ന രീതിയാണ് നിലവിലുള്ളത്. ഇതു സമ്മാനത്തിന്റെ എണ്ണം കുറയ്ക്കുകയാണ് ചെയ്തത്.
പത്ത് ടിക്കറ്റ് ഒരുമിച്ച് വാങ്ങുന്ന ഒരാൾക്ക് അതിൽ ഒരു ടിക്കറ്റിൽ പോലും സമ്മാനം ലഭിക്കുമെന്ന് ഉറപ്പില്ല. ഇതു ചൂതാട്ടത്തിനു തുല്യമായ ഒരവസ്ഥയാണ്. 1998 ലെ ഭാഗ്യക്കുറി (നിയന്ത്രണ) നിയമത്തിന്റേയും 2010 ലെ ഭാഗ്യക്കുറി (നിയന്ത്രണ) ചട്ടത്തിന്റേയും വ്യവസ്ഥകൾ ലംഘിക്കുന്ന അനധിക്യത നിയമവിരുദ്ധ ലോട്ടറികളെ ചൂതാട്ടത്തിന്റെ പരിധിയിൽ പെടുത്തി സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്.
എന്നാൽ കേരള സംസ്ഥാന ഭാഗ്യക്കുറികൾ ചട്ടങ്ങളും നിയമങ്ങളും കർശനമായി പാലിക്കുന്നതിനാലും ഭാഗ്യക്കുറിയിൽ നിന്നുള്ള വരുമാനം ജനോപകാരപ്രദമായും കാരുണ്യ സമാശ്വാസ പദ്ധതി പോലുള്ളവയിൽ വിനിയോഗിക്കുന്നതിനാലും ചൂതാട്ടത്തിന്റെ പരിധിയിൽ വരുന്നില്ലെന്നതാണ് വിശദീകരണം.
എന്നാൽ കാരുണ്യ സമാശ്വാസ പദ്ധതിയിൽ നൽകേണ്ട 32 കോടിയോളം രൂപ ചെലവഴിക്കാതെ ലോട്ടറി വകുപ്പിന്റെ കൈവശമുണ്ട്. ഈ തുക ഒരാൾക്ക് ഒരു ലക്ഷം വച്ചു നൽകിയാലും 3200 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കാരുണ്യ ചികിൽസാ ഫണ്ട് കാത്തിരിക്കുന്ന നിരവധി രോഗികൾ സംസ്ഥാനത്തുണ്ട്. അതേസമയം, കാരുണ്യ ചികിത്സാ സഹായമായി നാളിതുവരെ 416 കോടി രൂപ ചെലവാക്കിയതായി ലോട്ടറി വകുപ്പ് പറയുന്നുണ്ടെങ്കിലും അതിനും ക്യത്യമായ കണക്കുകൾ ഇല്ല. തമിഴ്നാട്ടിലും മറ്റും സാധാരണക്കാരും തൊഴിലാളികളും പണം മുഴുവൻ ലോട്ടറി ടിക്കറ്റിൽ മുടക്കി കുടുംബങ്ങൾ പട്ടിണിയാവുന്ന അവസ്ഥ വന്നപ്പോഴാണ് അവിടത്തെ സർക്കാർ വർഷങ്ങൾക്ക് മുമ്പ് തന്നെ അവിടെ ലോട്ടറി നിരോധിച്ചത്. ലോട്ടറി വിൽപ്പന കൂടുതൽ സജീവമായതോടെ കേരളത്തിലും ഇതിനു സമാനമായ അവസ്ഥയാണുള്ളത്.
രണ്ടു വർഷത്തിനുള്ളിൽ, സമ്മാനം അടിച്ചിട്ടും ടിക്കറ്റ് ഹാജരാക്കി സമ്മാനം വാങ്ങാത്ത നിരവധി പേരുണ്ട്. ലോട്ടറി അടിച്ച വിവരം അറിയാഞ്ഞിട്ടാവും. ഇവരുടെ ക്യത്യമായ കണക്കും ലോട്ടറി വകുപ്പിന്റെ കയ്യിൽ ഇല്ല. സമ്മാനം അടിച്ചിട്ടും തുക ലഭിക്കാത്ത 16 പേർ ലോട്ടറി വകുപ്പിനെതിരെ കേസുകൾ നൽകിയിട്ടുണ്ട്. ലോട്ടറി ടിക്കറ്റിൽ നിരവധി സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടെന്നാണ് അവകാശവാദമെങ്കിലും കാര്യത്തോട് അടുക്കുമ്പോ്ൾ മാത്രമേ സംഗതി മനസ്സിലാകു. വ്യാജ ലോട്ടറി ടിക്കറ്റ് ഹാജരാക്കി നിരവധി പേർ സമ്മാനം അടിച്ചു മാറ്റുന്ന സംഭവങ്ങൾ അടുത്ത കാലത്ത് ഉണ്ടാകുന്നുണ്ട്. നമ്പർ തിരുത്തി പോലും സമ്മാനം അടിച്ചു മാറ്റുന്ന സംഭവങ്ങളുണ്ട്. ഏജന്റുമാരോ വിൽപ്പനക്കാരോ ആണ് ഇങ്ങിനെ വ്യാജടിക്കറ്റുകൾക്ക് സമ്മാനം അറിയാതെ കൊടുക്കുന്നതെന്നും തങ്ങൾക്ക് ഉത്തരവാദിത്തം ഇല്ലെന്നും വകുപ്പിന് വിശദീകരണം ഉണ്ടെങ്കിലും ഒരെ നമ്പറുള്ള രണ്ടു ടിക്കറ്റ് വന്നപ്പോൾ ഏതിനു സമ്മാനം കൊടുക്കുമെന്നറിയാതെ കേസിലേക്ക് പോയ സംഭവങ്ങളുണ്ട്. നിലവിൽ സംസ്ഥാന ഭാഗ്യക്കുറികൾ അടിക്കുന്നത് എറണാകുളം കെ.ബി.പി.എസ്, തിരുവനന്തപുരം കേപ്റ്റ്് പ്രസ്സുകളിലാണ്. സർക്കാർ നിഷ്ക്കർഷിച്ചിരിക്കുന്ന വ്യവസ്ഥകൾ പാലിച്ചാണ് ഇവിടെ ടിക്കറ്റുകൾ അടിക്കുന്നത്.
ജനങ്ങളിൽനിന്നും മാസം തോറും ശരാശരി 400 കോടി രൂപയാണ് ലോട്ടറിയുടെ പേരിൽ സർക്കാറിലേക്ക് എത്തുന്നത്. വികസന പ്രവർത്തനങ്ങൾക്കോ കാരുണ്യപ്രവർത്തനങ്ങൾക്കോ വിനിയോഗിക്കേണ്ട തുക ശമ്പളം കൊടുക്കാനും മറ്റു കടങ്ങൾ വീട്ടാനുമാണ് ചെലവഴിക്കുന്നത്. ഒരു ലഹരി പോലെ ലോട്ടറിയിൽ കുടുങ്ങി ജീവിതം തകരുന്ന നാടായി കേരളം മാറിക്കൊണ്ടിരിക്കുന്നുണ്ട്. ജനക്ഷേമകരമായ പ്രവർത്തനങ്ങളും, കാരുണ്യ പ്രവർത്തനങ്ങളും ഈ വരുമാനമുപയോഗിച്ചു നടത്തും എന്ന നിബന്ധനയിലാണ് സംസ്ഥാന ലോട്ടറി ചൂതാട്ടത്തിന്റെ പരിധിയിൽ വരാത്തത്. എന്നാൽ കണക്കുകൾ പരിശോധിച്ചാൽ ഇതു ലംഘിക്കപ്പെട്ടതായി മനസ്സിലാക്കാം. ആകെ 502 സ്ഥിരം ജീവനക്കാരുള്ള ലോട്ടറി വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം ശമ്പളം കൊടുത്ത വകയിൽ 13,54,80,315 രൂപ ചെലവാക്കിയിട്ടുണ്ട്.
Stories you may Like
- ഇലക്ട്രൽ ബോണ്ടിലൂടെ വീണ്ടും വാർത്തകളിൽ; സാന്റിയാഗോ മാർട്ടിന്റെ കഥ
- വിഷു ബമ്പറിലെ ഭാഗ്യവാനും പേര് പുറത്തു പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് സൂചനകൾ
- ഭാഗ്യദേവത കടാക്ഷിച്ചത് പത്മനാഭസ്വാമിക്ഷേത്രം സന്ദർശിച്ചപ്പോൾ എടുത്ത ലോട്ടറി ടിക്കറ്റിന്
- മൺസൂൺ ബംപറിന്റെ ഒന്നാം സമ്മാനമായ പത്തുകോടി ഹരിതകർമ്മ സേനാംഗങ്ങൾക്ക്
- തിരുവോണം ബമ്പറിൽ ഭാഗ്യശാലികൾ എത്തുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന് അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- കാട്ടന ഇറങ്ങിയത് കേട്ട് ഓടിയെത്തിയ ക്യാമറമാൻ; സാഹസികമായി കാട്ടന പുഴ കടക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ദുരന്തം; മാതൃഭൂമി ചാനൽ ക്യാമറാമാൻ എവി മുകേഷിന് ദാരുണാന്ത്യം; എ വി മുകേഷ് അതിജീവനമെന്ന കോളത്തിലൂടെ ഹിറ്റായ ക്യാമറാമാൻ; മലയാള മാധ്യമ ലോകത്തെ നടുക്കി കൊട്ടെക്കാട്ടെ ദുരന്തം
- വീട്ടിലേക്കുള്ള വഴി മുടക്കി സിപിഎമ്മിന്റെ കൊടിമരം; 8 മാസം പുറകേ നടന്നിട്ടും പൊലീസിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല; വഴിമുടക്കിയ കൊടിമരം പിഴുതെറിഞ്ഞ് സ്ത്രീകൾ; സിപിഎമ്മുകാരുടെ ദുർവാശിയിൽ വശം കെട്ടതോടെ ചേർത്തലയിലെ 136 സിപിഎം അനുഭാവികൾ ബിജെപിയിൽ
- സുധാകരനോട് കാട്ടുന്നത് അനീതിയെന്ന് ഖാർഗെയോട് പറഞ്ഞത് എകെ; മുതിർന്ന പ്രവർത്തക സമിതി അംഗത്തിന്റെ ഇടപെടൽ ഹസനെ കസേരയിൽ നിന്നും എണീപ്പിച്ചു! കെസിയുടെ അട്ടിമറി നീക്കം പൊലിച്ചത് അഞ്ജനത്തിൽ ഇരുന്ന് എകെ ആന്റണി; കെപിസിസിയുടെ താക്കോൽ കസേരയിൽ സുധാകരൻ വീണ്ടും മടങ്ങി എത്തുമ്പോൾ
- എൻസിഎസ് ക്രെഡിറ്റ് സിൻഡിക്കേറ്റുണ്ടാക്കിയത് പിടിച്ചു നിൽക്കാൻ; ടാറ്റ-കിയ കാറുകളുടെ ഷോറൂമകളും ആശ്വാസമെത്തിച്ചില്ല; ഓഹരിക്കൊപ്പം പണമിറക്കിയ ബിസിനസ്സ് എല്ലാം പൊളിഞ്ഞു; മാണിയുടെ വിശ്വസ്തന് വിനയായത് പണം ഇരട്ടിയാക്കാനുള്ള മോഹം; നെടുമ്പറമ്പിൽ രാജുവിന്റെ സാമ്രാജ്യം തകരുമ്പോൾ
- ബംഗ്ലാദേശിലേയും ശ്രീലങ്കയിലേയും മ്യാന്മറിലേയും അരലക്ഷത്തിലേറെ അഭയാർത്ഥികൾ വ്യാജ ആധാർ കാർഡുമായി കേരളത്തിൽ; ഓൺലൈൻ ആധാർ സംവിധാനത്തിൽ നുഴഞ്ഞു കയറി അട്ടിമറി; മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ട് ഞെട്ടിക്കുന്നത്
- മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു; മുംബൈയിൽ ചികിത്സയിൽ കഴിയവേ അന്ത്യം; വിട പറഞ്ഞത് മലയാളത്തിന്റെ പ്രിയങ്കര ചിത്രം യോദ്ധയും ഗാന്ധർവ്വവും അടക്കം ഒരുക്കിയ സിനിമാപ്രതിഭ; എ ആർ റഹ്മാനെ മലയാള സിനിമയിൽ എത്തിച്ച സിനിമാപ്രവർത്തകൻ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്