സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഹൈദരാബാദും ഐസിഐസിഐയും അപ്ഡേറ്റ് ഇൻസ്റ്റോൾ ചെയ്തില്ല; അപ്പാച്ചെ സർവ്വറുകളിൽ ഹാക്കർമാർ നുഴഞ്ഞു കയറാത്തത് ഭാഗ്യം കൊണ്ട്; സൈബർ ഡോം തിരിച്ചറിഞ്ഞത് നെറ്റ് ബാങ്കിങിലെ ഗുരുതര സുരക്ഷാ വീഴ്ച; കോടിക്കണക്കിന് ഇടപാടുകാരുടെ വിവരങ്ങൾ കേരളാ പൊലീസ് സുരക്ഷിതമാക്കിയത് ഇങ്ങനെ
അരുൺ ജയകുമാർ
തിരുവനന്തപുരം:രാജ്യത്തെ മൂന്നു പ്രമുഖ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഐസിഐസിഐ ബാങ്കിലേയും വിവരങ്ങൾ ഒന്നും സുരുക്ഷിതമല്ല! ഇവരുടെ ഇന്റർനെറ്റ് ബാങ്കിങ് വെബ്സൈറ്റുകളിൽ കേരള പൊലീസിനു കീഴിലെ സൈബർഡോം വിഭാഗം ഗുരുതര സുരക്ഷാ പാളിച്ച കണ്ടെത്തി. ബാങ്കിന്റെ സെർവറുകളിൽ സൂക്ഷിച്ചിട്ടുള്ള ലക്ഷക്കണക്കിന് ഇടപാടുകാരുടെ യൂസർ നെയിമും പാസ്വേഡും അടക്കമുള്ള സകല വിവരങ്ങളും ചോർത്താവുന്ന സുരക്ഷാ വീഴ്ചയാണ് സൈബർഡോം കണ്ടെത്തിയത്. ഇതിനൊപ്പം സൈബർ സുരക്ഷ ശക്തമാക്കാനുള്ള മാർഗ്ഗ നിർദ്ദേശവും നൽകി. ഇതിലൂടെ ഈ ബാങ്കുകളുടെ ഇന്റർനെറ്റ് സുരക്ഷ പഴുതടച്ചതുമായി.
ലക്ഷകണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങളാണ് ഈ ബാങ്കുകളിലുള്ളത്. നിരവധി സർക്കാർ സ്ഥാപനങ്ങളുടേയും വൻകിട സ്വകാര്യ സ്ഥാപനങ്ങളുടേയും പണമിടപാടുകളാണ് ഈ മൂന്ന് ബാങ്കുകളിലുമായി നടക്കുന്നത്. അതുകൊണ്ട് തന്നെ കേരളാ പൊലീസന്റെ സമയോചിതമായ ഇടപെടൽ ഇല്ലാതാക്കിയത് ഒരു വൻ സാമ്പത്തിക അട്ടിമറിക്കുള്ള നീക്കത്തെയാണ്. സുരക്ഷാ പാളിച്ചയുണ്ടെന്ന വിവരം ബാങ്കുകളെ അറിയിച്ചിട്ടുണ്ടെന്നും വീഴ്ച പരിഹരിച്ചെന്നും കേരളാ പൊലീസിലെ ഉന്നത വൃത്തങ്ങൾ മറുനാടനോട് പങ്കുവച്ചു. എടിഎം തട്ടിപ്പ് അടക്കമുള്ളവ വ്യാപകമായ സാഹചര്യത്തിലാണ് കേരളാ പൊലീസിന്റെ ഇടപെടലെന്നതും ശ്രദ്ധേയമാണ്.
അപ്പാച്ചെ എന്ന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സെർവറുകളിലേക്ക് ഹാക്കർമാർക്കു നുഴഞ്ഞുകയറാൻ വഴിയൊരുക്കുന്ന പിഴവുണ്ടെന്നു കഴിഞ്ഞ മാസംതന്നെ ലോകവ്യാപകമായി മുന്നറിയിപ്പുണ്ടായിരുന്നു. ഇതു പരിഹരിക്കാനുള്ള സോഫ്റ്റ്വെയർ അപ്ഡേറ്റും പുറത്തിറക്കി. എന്നാൽ ബാങ്കുകൾക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അവരുടെ സുരക്ഷാ പാളിച്ചകൾ മനസ്സിലാക്കാനാകാത്തതാണ് ബാങ്കുകൾക്ക് ഇത് തിരിച്ചറിയാൻ കഴിയാത്തതിന് കാരണം. അപ്പാച്ചെ സംവിധാനത്തിലെ പിഴവുകൾ ഇടയ്ക്കിടെ അപ്ഡേറ്റുകളിലൂടെ തിരുത്താറുണ്ട്. ഇവർ നൽകിയ അപ്ഡേറ്റുകൾ സോഫ്റ്റ് വെയറിൽ യഥാസമയം വരുത്തുന്നതിൽ വന്ന വീഴ്ചയാണ് സുരക്ഷയ്ക്ക് വെല്ലുവിളിയായി മാറിയതെന്നാണ് കണ്ടെത്തിയിള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ അപ്പാച്ചെ സങ്കേതത്തിൽ വേണ്ട പരിഷ്കരണം ഉടൻ വരുത്താനാണ് നിർദേശിച്ചിട്ടുള്ളത്.
കേരള പൊലീസിനു കീഴിലെ ഐടി അന്വേഷണ ഗവേഷണ വിഭാഗമായ സൈബർഡോമിലെ സന്നദ്ധ പ്രവർത്തകരായ ഹേമന്ത് ജോസഫ്, ജിതിൻ ഡി.കുറുപ്പ്, വി.ബി.സരൺ എന്നിവരാണ് മൂന്നു ബാങ്കുകളുടെ സെർവറുകൾ അരക്ഷിതമാണെന്നു കണ്ടെത്തിയത്. ഹാക്കിങ്ങിലൂടെ ബാങ്കുകളുടെ സെർവറിലേക്കു നുഴഞ്ഞുകയറാനും ഇവർക്കു കഴിഞ്ഞു. എന്നാൽ നിയമപരമായി അക്സസ് ചെയ്യുന്നത് തെറ്റായതിനാൽ തന്നെ ഇവർ അത് ചെയ്തിരുന്നില്ല. എന്നാൽ സർവ്വറിലേക്കുള്ള വിന്റോ സുരക്ഷിതമാണെന്ന ബാങ്കുകളുടെ തെറ്റിദ്ധാരണയാണ് ഹാക്കിങ്ങ് തടയുന്നതിനുള്ള സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യാത്തത് എന്നാണ് സൂചന.
ഹാക്കിങ്ങിനും അനധികൃത നുഴഞ്ഞ് കയറ്റത്തിനും സാധ്യതയുണ്ടെന്ന് മു്നനറിയിപ്പ് ലഭിച്ചപ്പോൾ ബാങ്കുകൾ പരിശോധിച്ചിരിക്കാം എന്നാൽ സൈബർ നുഴഞ്ഞ് കയറ്റത്തിന് സാധ്യതയുള്ള വിന്റോ ശ്രദ്ധിക്കാത്തതാകാം സുരക്ഷാ പാളിച്ചയ്ക്ക് കാരണമെന്നും സൈബർ വിദഗ്ദർ വിലയിരുത്തുന്നു. പുറമേ നോക്കുമ്പോൾ സുരക്ഷിതമെന്നു തോന്നുമെങ്കിലും നുഴഞ്ഞ് കയറാനാകുന്ന അവസ്ഥയാണെ്നന് കണ്ടെത്തിയതിനെതുടർന്നാണ് ബാങ്കുകൾക്ക് സുരക്ഷാ പാളിച്ചയെക്കുറിച്ച് അറിയിപ്പ് നൽകി പ്രശ്നം പരിഹരിച്ചത്.
തുടർന്നു വിവരം പൊലീസിനു കൈമാറുകയായിരുന്നു. ഇത്തരം സുരക്ഷാ പിഴവുകൾ പഴുതാക്കി സെർവറിലേക്കു നുഴഞ്ഞുകയറുകയാണു ഹാക്കർമാരുടെ മുഖ്യജോലി. യൂസർ നെയിം, അക്കൗണ്ട് നമ്പർ, കാർഡ് നമ്പർ തുടങ്ങി ഇടപാടുകാരുടെ വിവരങ്ങളെല്ലാം ബാങ്കുകൾ കംപ്യൂട്ടർ സെർവറുകളിലാണു സൂക്ഷിക്കുക. സുരക്ഷാ പിഴവുണ്ടെങ്കിൽ ഇന്റർനെറ്റ് ബാങ്കിങ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന ബാങ്ക് വെബ്സൈറ്റുകളിലൂടെ ഹാക്കർമാർക്കു സെർവറിലേക്കു നുഴഞ്ഞുകയറാം.
ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുകയോ നശിപ്പിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. സെർവറിൽ വ്യാജ വെബ്സൈറ്റ് ലഭ്യമാക്കുകയും ഇടപാടുകാർ ലോഗിൻ ചെയ്യുമ്പോൾ പാസ്വേഡ് ചോർത്തിയെടുക്കുകയും ചെയ്യാം. രാജ്യം മുഴുവൻ ഇടപാടുകാരുള്ള മൂന്നു പ്രമുഖ ബാങ്കുകളുടെ സുരക്ഷാ പിഴവു കണ്ടെത്തി മുന്നറിയിപ്പു നൽകാൻ കഴിഞ്ഞതു കേരള പൊലീസിനും അതോടൊപ്പം തന്നെ റെയ്ഞ്ച് ഐജി മനോജ് എബ്രഹാമിനും അഭിമാനമായി.
രാജ്യത്തെ ഭൂരിഭാഗം ഉപഭോക്താക്കളും നെറ്റ് ബാങ്കിങ്ങ് സൗകര്യം സ്ഥഛിരമായി ഉപയോഗിച്ചുവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പ്രത്യേകിച്ച് നോട്ട് നിരോധിക്കൽ തീരുമാനത്തിന് ശേഷം നെറ്റ് ബാങ്കിങ് പോലുള്ള സേവനങ്ങൾ ഉപയോഗിക്കുന്ന വരുടെ എണ്ണം ക്രമാധീതമായാണ് വർദ്ധിച്ചതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. പണം കൈയിൽ സൂക്ഷിക്കുന്നതിലും നല്ലത് ഓൺലൈനായി വീട്ടിലുരുന്ന് ഇടപാടുകൾ നടത്താൻ സഹായകമാകുന്ന സംവിധാനമെന്ന രീതിയിൽ വലിയ സ്വീകാര്യതയും ലഭ്യമായ തുടങ്ങിയതാണ്.
സർക്കാർ സേവനങ്ങളായ ഇലക്ട്രിസിറ്റി, വാട്ടർ ബില്ലുകൾ ഉൾപ്പടെയുള്ളവ നെറ്റ് ബാങ്കിങ് ഉപയോഗിച്ച് ഒടുക്കുന്നതും വർദ്ധിച്ച് വരുന്നുണ്ട്. വീട്ടിലോ ഓഫിസിലോ ഇരുന്ന് എല്ലാ ബില്ലുകളും അടയ്ക്കാമെന്നത് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ജനം ആസ്വദിക്കുകയും ചെയ്യുന്നു. എന്നാൽ കഷ്ടപ്പെട്ട് അധ്വാനിച്ച് ബാങ്കിലിട്ടിരിക്കുന്ന പണത്തിന് വേണ്ടത്ര സുരക്ഷകൂടി ഏർപ്പെടുത്തണമെന്നും അതിൽ ബാങ്കുകൾക്ക് വീഴ്ച സംഭവിച്ചാൽ പിന്നെ പണം കൈയിൽ സൂക്ഷിക്കുകയും നേരിട്ട് ഇടപാടുകൾ നടത്തുന്നതുമാണ് ഭേദമെന്ന കാഴ്ചപ്പാടാണ് ജനത്തിനും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍