15 ലക്ഷം രൂപ വാടക കുടിശ്ശികയായിട്ടും ഓഫീസ് ഒഴിഞ്ഞ് കൊടുക്കുന്നില്ല; വാടക ചോദിക്കാൻ ചെന്നാൽ സിപിഎം ബന്ധം ചൂണ്ടിക്കാട്ടി ഭീഷണി; ഫോൺ വിളിച്ചാൽ എടുക്കാൻപോലും മടിച്ച് നികേഷ് കുമാർ; രണ്ടരക്കൊല്ലമായി വാടക നൽകാതെ പ്രവർത്തിക്കുന്ന റിപ്പോർട്ടർ ചാനലിന്റെ തിരുവനന്തപുരം ഓഫീസിന്റെ പേരിൽ പരാതിയുമായി കോടതി കയറി പ്രവാസി മലയാളി ജേക്കബ് തോമസ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ലെന്ന ചീത്തപ്പേരിന് പിന്നാലെ കൃത്യമായി വാടക നൽകാത്തതിനെ തുടർന്ന് എംവി നികേഷ് കുമാറിന്റെ റിപ്പോർട്ടർ ചാലനിനെതിരെ പരാതിയുമായി കെട്ടിട ഉടമ കോടതിയിൽ. വാടക ആവശ്യപ്പെട്ട് നിരവധി തവണ കയറി ഇറങ്ങിയിട്ടും നികേഷ് കുമാർ വാക്ക് പാലിക്കാത്തതിനെ തുടർന്നാണ് ഉടമ കേസുമായി മുന്നോട്ട് പോയത്. റിപ്പോർട്ടർ ചാനലിന്റെ തിരുവനന്തപുരം ബ്യൂറോ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടക ഇനത്തിൽ കഴിഞ്ഞ രണ്ട് വർഷത്തോളമായി 15 ലക്ഷത്തോളം രൂപയാണ് തനിക്ക് നികേഷ് കുമാർ നൽകാനുള്ളതെന്ന് കെട്ടിട ഉടമയും പ്രവാസി വ്യവസായിയുമായി ജേക്കബ് തോമസ് മറുനാടൻ മലയാളിയോട് പറഞ്ഞു.
തിരുവനന്തപുരം നഗരത്തിലെ ഏരീസ് പ്ലസ് തിയറ്റർ കോംപ്ലക്സിന് എതിർവശം സ്ഥിതി ചെയ്യുന്ന ഗൾഫ് സ്റ്റാർ എന്ന കെട്ടിടത്തിലെ രണ്ടാം നിലയിലാണ് റിപ്പോർട്ടർ ചാനലിന്റെ ബ്യറോയും സ്റ്റുഡിയോയും പ്രവർത്തിക്കുന്നത്. 2012 മുതലാണ് ചാനലിന്റെ പ്രവർത്തനം ഇവിടെ ആരംഭിക്കുന്നത്. നാൽപതിനായിരം രൂപ മാസ വാടകയിനത്തൽ കരാർ ഒപ്പ് വച്ചായിരുന്നു കെട്ടിടം വാടകയ്ക്ക് നൽകിയത്. രണ്ട് വർഷമായി ഇപ്പോൾ വാടകയുമില്ല കെട്ടിടം ഒഴിഞ്ഞ് പോകാൻ തയ്യാറുമല്ലെന്ന നിലയിലാണ് പ്രവർത്തനമെന്നും വാടക ചോദിച്ച് ചെല്ലുമ്പോൾ അപമര്യാദയായിട്ടാണ് ചില ജീവനക്കാർ പെരുമാറുന്നതെന്നും കെട്ടിട ഉടമ മറുനാടൻ മലയാളിയോട് പറഞ്ഞു.
ആദ്യമൊക്കെ വാടക കൃത്യം പിന്നെ പിന്നെ വാഗദാനങ്ങൾ മാത്രം
2012 ഫെബ്രുവരി മാസം ഒന്നാം തിയതിയാണ് ഗൾഫ് സ്റ്റാർ എന്ന കെട്ടിടത്തിന്റെ രണ്ടാംനില റിപ്പോർട്ടർ ചാനൽ തിരുവനന്തപുരം ബ്യൂറോയും സ്റ്റുഡിയോയും പ്രവർത്തിക്കുന്നതിനായി വാടകയ്ക്ക് നൽകിയത്. മാസം നാൽപതിനായിരം രൂപ വാടകയും 5000 രൂപ മെയ്ന്റെയിനൻസ് ചെലവിനും എന്ന നിലയ്ക്കായിരുന്നു കരാർ. ആദ്യത്തെ ആറ് മാസം കൃത്യമായി വാടക നൽകിയിരുന്നു. പറഞ്ഞ തീയതിയിൽ തന്നെ എത്തിച്ച് നൽകുമായിരുന്നു. എന്നാൽ പിന്നീട് ചെറിയ മുടക്കങ്ങൾ വന്ന് തുടങ്ങിയിരുന്നു.
രണ്ട് മാസത്തെ വാടക ഒരുമിച്ചും പിന്നീട് നാല് മാസം ആകുമ്പോൾ ഒരു മാസത്തെ വാടകയും അതിന് ശേഷം ആറ് മാസമാകുമ്പോൾ ഒരുമിച്ച് രണ്ട് മാസത്തെ എന്നീ കണക്കിനായിരുന്നു വാടക നൽകിയിരുന്നത്. ഇത് പിന്നീട് വാടകയില്ലാതെയും ഒഴിഞ്ഞ് പോകാൻ പറയുമ്പോൾ വാടക ഉടനെ തരാം എന്നും പറയുന്ന അവസ്ഥയിലേക്ക് പോവുകയായിരുന്നു. രണ്ടാമത്തെ തവണ കരാർ ഒപ്പിട്ട ശേഷം പിന്നീട് ഇത് പുതുക്കാനുള്ള മര്യാദ പോലും നികേഷ് കുമാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഉടമ പറയുന്നു
വാടകയ്ക്കായി നികേഷ്കുമാറിനെ വിളിക്കുമ്പോൾ ഒളിച്ചുകളി
വാടക കൃത്യമായി ലഭിക്കാതെ വന്നതോടെ കെട്ടിട ഉടമ നികേഷ്കുമാറിനെ വിളിച്ച് വാടകയുടെ കാര്യം നേരിട്ട് പറയാൻ തുടങ്ങി. നികേഷിന്റെ വാക് സാമർഥ്യത്തിൽ പല തവണ വീണുപോയെന്നും എന്നാൽ പരിഹാരമായില്ലെന്നും ഉടമ പറയുന്നു. വാടക കൂടക്കൂടി വരുമ്പോൾ നികേഷ് കുമാറിനെ വിളിക്കും. ആദ്യമൊക്കെ ഫോണെടുത്ത് കാര്യം പറയുമായിരുന്നു. പിന്നീട് വിളിച്ചാൽ ഫോണെടുക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. അയ്യോ നിങ്ങളുടെ വാടക ഇത് വരെ കിട്ടിയില്ലേ, ഞാൻ പറഞ്ഞതാണല്ലോ എത്രയും വേഗം നൽകണമെന്ന്, ഞാൻ ഒന്ന് അന്വേഷിക്കട്ടെ കേട്ടോ എന്നിങ്ങനെ പറഞ്ഞ് ഒഴിഞ്ഞ് മാറിയിരുന്ന നികേഷ് പിന്നീട് ഫോൺ എടുക്കാത്ത അവസ്ഥയായി. ഉടൻ തരാം എന്ന പതിവ് പല്ലവി തുടങ്ങിയിട്ട് ഇപ്പോൾ വർഷം രണ്ട കഴിഞ്ഞുവെന്നും ഉടമ പറയുന്നു.
വാടക ചോദിച്ച് ഓഫീസിലെത്തിയാൽ എൽഡിഎഫ് എന്ന് പറഞ്ഞ് ഭീഷണി
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട ആളാണ് നികേഷ് കുമാർ, നികേഷിന്റെ എൽഡിഎഫ് ബന്ധം പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതാണ് ചില ജീവനക്കാരുടെ ശൈലിയെന്നും കെട്ടിട ഉടമ മറുനാടൻ മലയാളിയോട് പറഞ്ഞു. വാടക തന്നില്ലെങ്കിൽ ഒഴിഞ്ഞ് തരാനുള്ള മര്യാദയെങ്കിലും കാണിക്കണം ഇല്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോകും എന്ന് പറഞ്ഞു. ഞങ്ങൾ എൽഡിഎഫിനെ പിന്തുണയ്ക്കുന്ന ചാനലാണ്, നിങ്ങൾ ഒന്നും ചെയ്യാൻ പോകുന്നില്ലെന്ന മറുപടിയാണ് ചില ജീവനക്കാർ നൽകിയത്. എന്നാൽ എല്ലാ ജീവനക്കാരും മോശമായി പെരുമാറിയിട്ടില്ലെന്നും കെട്ടിട ഉടമ പറയുന്നു. മദ്യകുപ്പികൾ ഉൾപ്പടെ ഉപയോഗിച്ച് കെട്ടിടത്തിന് കേടുപാട് വരുത്തിയതായും ഉടമ പരാതിപെടുന്നു.
കോടതിയിൽ കയറി ഇറങ്ങി ഒരു വർഷം
വാടക കൃത്യമായി കിട്ടുന്നുമില്ല കെട്ടിടം ഒഴിഞ്ഞ് പോകുന്നുമില്ല. ഇതിന് പുറമെ അപര്യാദയായി പെരുമാറ്റവും. ഇത്രയുമായപ്പോഴാണ് സഹികെട്ട കെട്ടിട ഉടമ നിയമ നടപടിയുമായി മുന്നോട്ട് പോയത്. കരാർ വ്യവസ്ഥകൾ ലംഘിച്ച് ഇപ്പോഴും മുന്നോട്ട് പോകുന്നുവെന്ന് കാണിച്ച് തിരുവനന്തപുരം റെന്റ് കൺട്രോൾ കോടതിയിൽ പരാതി സമർപ്പിക്കുന്നത്. കേസ് നൽകി മൂന്ന് മാസത്തോളം വാദം തുടർന്നു. ചാനലിന്റെ അഭിഭാഷകനായി എത്തിയ ആൾ പിന്നീട് കേസ് വേറൊരാൾക്ക് കൈമാറി മടങ്ങി. മൂന്ന് മാസത്തോളം നടപടി ക്രമങ്ങൾ പുരോഗമിച്ച ശേഷം ജഡ്ജി അവിടെ നിന്നും മാറി പോയി. ഏകദേശം 10 മാസം കഴിഞ്ഞിട്ടും പുതിയ നിയമനം നടന്നിട്ടില്ല. ഇത് കാരണം വാടകയുമില്ല കെട്ടിടവുമില്ലെന്ന അവസ്ഥയിലാണ്
കെട്ടിടം നിർമ്മിച്ചത് ഗൾഫിൽ കഷ്ടപെട്ട് ഉണ്ടാക്കിയ പണം ഉപയോഗിച്ച്
കാലങ്ങളായി ഗൾഫിൽ ജോലി ചെയ്യുന്നയാളാണ് കെട്ടിട ഉടമയായ ജേക്കബ് തോമസ്. കുവൈറ്റ് ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ വിവിധ ബിസിനസ് സംരഭങ്ങൾ നടത്തി അധ്വാനിച്ച പണം ഉപയോഗിച്ച് നാട്ടിലെ സമ്പാദ്യം എന്ന നിലയ്ക്ക് നിരവധി നിക്ഷേപങ്ങൾ നടത്തുന്നവർക്ക് ഇത്തരം അനുഭവം നാട്ടിൽ നിക്ഷേപണം നടത്താനുള്ള താൽപര്യത്തെ തന്നെ ഇല്ലാതാക്കുമെന്നും ജേക്കബ് പറയുന്നു. വിദേശത്തെ ബിസിനസ് ഒക്കെ അവസാനിപ്പിച്ച് നാട്ടിലെത്തുമ്പോൾ ഇവിടെ ജീവിക്കാനുള്ള പണം കണ്ടെത്താനാണ് കെട്ടിടം വാടകയ്ക്ക് നൽകിയതെന്നും ഉടമ പറയുന്നു. അഞ്ച് നില കെട്ടിടത്തിൽ രണ്ടാം നിലയിൽ റിപ്പോർടർ ചാനൽ പ്രവർത്തിക്കുന്നതിന് പുറമെ മറ്റ് നിലകളിൽ വേറെയും സ്ഥാപനങ്ങൾക്ക് കെട്ടിടം വാടകയ്ക്ക് നൽകിയിട്ടുണ്ടെങ്കിലും വേറെ ആരും വാടക തരാതെ മോശമായി പെരുമറാറില്ലെന്നും ഉടമ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍