ഇക്കുറി ഒറ്റ നേതാവിന്റെ പോലും ഫ്ളക്സ് വച്ച ബോർഡ് റോഡരികിൽ ഉണ്ടാകില്ല; സർക്കാർ ഉഴപ്പിയ ഫ്ളക്സ് നിരോധന നിയമം കർശനമാക്കാൻ കോടതി; തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്; സ്ഥാനാർത്ഥികളുടെ ഫ്ളക്സ് വച്ചാൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം ആയേക്കും; പൊരിവെയിലത്ത് വീടു കയറിയിറങ്ങി മടുക്കാൻ വിധിക്കപ്പെട്ടു സ്ഥാനാർത്ഥികൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിൽ ഒരു അത്ഭുതം സംഭവിക്കും. നാടുനീളെ കെട്ടി എഴുന്നള്ളിക്കുന്ന ഫ്ളക്സ് ബോർഡുകൾ അപ്രത്യക്ഷമാകും. കോടതി നിരോധിക്കുകയും സർക്കാർ നയമാക്കി അംഗീകരിക്കുകയും ചെയ്തിട്ടും നടപടികളില്ലാത്ത ഫ്ളക്സ് നിരോധനം കർശനമായി നടപ്പിലാക്കാൻ ഇന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചെടുത്ത തീരുമാനമാണു തെരഞ്ഞെടുപ്പിന്റെ സ്വഭാവം മാറ്റുക.
റോഡിന്റെ 50 മീറ്റർ ദൂരപരിധിയിൽ ഫ്ളക്സ് നിരോധിച്ചു കൊണ്ടുള്ള ഉത്തരവു നടപ്പാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പു കമ്മീഷനും ഇന്നു കോടതി നോട്ടീസ് നൽകി. അതുനടപ്പിലാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ കൂടി സമ്മതിച്ചാൽ നേതാക്കൾ പുലിവാലു പിടിക്കും. നിലവിലുള്ള നിയമത്തിന് അനുകൂലമായേ കമ്മീഷൻ നിലപാട് എടുക്കൂ എന്നാണു സൂചന. അങ്ങനെയാണെങ്കിലും റോഡിൽ നിന്ന് 50 മീറ്റർ അകലെ ഫ്ളക്സ് വയ്ക്കുന്നതു തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടലംഘനമായി മാറും. എല്ലാ ബോർഡുകൾക്കും ഇതു ബാധകമാണെങ്കിലും മറ്റു പരസ്യബോർഡുകൾ മാറ്റേണ്ട ചുമതല സർക്കാരിന്റെയാണ്. എന്നാൽ തെരഞ്ഞെടുപ്പു പ്രചാരണ ഫ്ളക്സുകളുടെ മേൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിമുറുക്കും.
റോഡായ റോഡു മുഴുവൻ ഫ്ളക്സും വാൾ പോസ്റ്ററുകളും ഭിത്തിയിലെഴുത്തും ഒക്കെ നടത്തി നിയമസഭാ തെരഞ്ഞെടുപ്പു കൊഴുപ്പിക്കാനിരിക്കുന്ന സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും കനത്ത തിരിച്ചടിയാകും ഇതെന്നു തീർച്ചയാണ്. റോഡുകളുടെ 50 മീറ്റർ അകലത്തിൽ മാത്രമേ ഫ്ളക്സ് ബോർഡുകളും പോസ്റ്ററുകളും മറ്റും പാടുള്ളൂ എന്ന സംസ്ഥാന സർക്കാരിന്റെ 'ഔട്ട് ഡോർ പരസ്യനയം' ഹൈക്കോടതി അംഗീകരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കും ബാധകമാകുക. ഹൈക്കോടതി നിബന്ധന തെരഞ്ഞെടുപ്പു കമ്മീഷൻ പരിഗണനയ്ക്കായി എടുത്തതിനാൽ റോഡുവക്കിലെ ഫ്ളക്സ് പോരും പോസ്റ്റർ യുദ്ധവും ഒഴിവാകുമെന്ന സൂചനയാണുള്ളത്.
റോഡരികിലെ ബോർഡുകളുടെയും ഫ്ളക്സുകളുടെയും കാര്യത്തിൽ പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷനിലെ അഡ്വ. ജോൺസൺ മനയനാനി ഫയൽ ചെയ്ത പൊതുതാൽപര്യ ഹർജി 2013 ഫെബ്രുവരി 21ന് തീർപ്പാക്കി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും വിധി പ്രസ്താവിച്ചിരുന്നു. വാഹനങ്ങൾക്കും വാഹനമോടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും അപകടമുണ്ടാക്കുന്ന തരത്തിലുള്ള പരസ്യ ബോർഡും മറ്റും വഴിയോരത്തു നിന്നു നീക്കം ചെയ്യണമെന്നു സർക്കാരിനും പൊലീസിനും കോടതിവിധിയിലൂടെ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
എന്നാൽ, ഏറെ നാൾ കഴിഞ്ഞിട്ടും ഈ കോടതി ഉത്തരവ് നടപ്പാക്കിയില്ല. അതിനെ തുടർന്ന് കോടതിയലക്ഷ്യ ഹർജി നൽകുകയും അടിയന്തര നടപടി എടുക്കാമെന്ന ഉറപ്പിന്മേൽ ഹർജി തീർപ്പാക്കുകയും ചെയ്തു. തീരുമാനങ്ങൾ നടപ്പാക്കാതെ വന്നപ്പോൾ വീണ്ടും സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ ഹർജി അഡ്വ. ജീവൻ മാത്യു മനയാനി മുഖേന ഹർജി ഫയൽ ചെയ്തു. തുടർന്ന് ഫ്ളക്സ് ബോർഡുകളും മറ്റും അടിയന്തരമായി നീക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. ചീഫ് ജസ്റ്റിസിന്റെ ഉത്തരവിനെ തുടർന്ന് 29.6.2015ൽ സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റി സംസ്ഥാനത്തെ എല്ലാ ഫ്ളക്സ് ബോർഡും നീക്കാൻ ഉത്തരവിട്ടു. എന്നാൽ, ഫ്ളക്സ് നീക്കാൻ പുറത്തിറക്കിയ ഉത്തരവ് സംസ്ഥാന സർക്കാർ ഒരുമാസത്തിനകം മരവിപ്പിക്കുകയായിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്തു വീണ്ടും സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ ഹൈക്കോടതിയിൽ പോയി. ഇതിനെത്തുടർന്ന് ബോർഡുകളും മറ്റും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു നയം രൂപവൽക്കരിക്കാൻ സർക്കാർ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തി.
2015 ഒക്ടോബറിൽ സംസ്ഥാന റോഡ് സേഫ്റ്റി അഥോറിറ്റിയുടെ യോഗം നാറ്റ്പാക് തയ്യാറാക്കിയ ഔട്ട്ഡോർ പരസ്യ നയം അംഗീകരിക്കുകയും സർക്കാരിന് ശുപാർശ ചെയ്യുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഗതാഗതവകുപ്പ് 2007ലെ റോഡ് സുരക്ഷാനിയമപ്രകാരം 'കേരള സ്റ്റേറ്റ് പോളിസി ഓൺ ഔട്ട്ഡോർ അഡ്വർട്ടൈസിങ്' അംഗീകരിച്ചു. അതു നിയമമായി 2016 ഫെബ്രുവരിയിൽ പുറത്തിറങ്ങുകയും ചെയ്തു.
സംസ്ഥാന സർക്കാർ ഈ നയവും ഉത്തരവും ഹൈക്കോടതിയിൽ സമർപ്പിക്കുകയും കോടതി അത്അംഗീകരിക്കുകയും ചെയ്തു. വിശദവാദങ്ങൾക്കായി കേസ് അവധിക്കു വച്ചിരിക്കുകയാണ്. ഈ നയപ്രകാരം റോഡിന്റെ അതിർത്തിയിൽ നിന്ന് 50 മീറ്റർ അകലെ മാത്രമേ ഫ്ളക്സ് ബോർഡുകൾ അടക്കം ഏതു പരസ്യവും സ്ഥാപിക്കാനാകൂ. റോഡിനോടു ചേർന്നിരിക്കുന്ന സ്വകാര്യ വ്യക്തികളുടെ മതിലിലും കെട്ടിടങ്ങളിലും സ്ഥലങ്ങളിലും ഈ 50 മീറ്റർ ദൂരം ബാധകമാണ്.
കെട്ടിട ഉടമകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കുമൊക്കെ 0.2 മീറ്റർ നീളത്തിലും വീതിയിലും അറിയിപ്പു ബോർഡ് വയ്ക്കാനേ അനുമതിയുള്ളൂ. സർക്കാർ പരസ്യനയം ഉത്തരവായതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് അധികൃതർ ഫ്ളക്സുകൾ നീക്കം ചെയ്തിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഫ്ളക്സ് ബോർഡുകൾക്കും പോസ്റ്ററുകൾക്കും മറ്റുമുള്ള കർശന നിയന്ത്രണം രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും പ്രചാരണത്തിനു തടസമാകും. രാഷ്ട്രീയ കക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും 2016 ഫെബ്രുവരി രണ്ടിലെ സംസ്ഥാന സർക്കാരിന്റെ പരസ്യനയം ബാധകമാണെന്നും അതു കർശനമായി നടപ്പാക്കുന്നു എന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനും സർക്കാരും ഉറപ്പുവരുത്തണം എന്നും ആവശ്യപ്പെട്ട് സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ ചെയർമാൻ കെ സി ചാക്കോ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. ഹർജി കോടതി പരിഗണിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷനു നോട്ടീസ് അയക്കുകയും ചെയ്തു. തുടർനടപടികൾ ഉടൻ സ്വീകരിക്കുമെന്ന നിലപാടിലാണു കമ്മീഷൻ.
കർശനമായ നിലപാടു സ്വീകരിച്ചാൽ റോഡിന്റെ 50 മീറ്റർ ദൂരത്തിൽ പോസ്റ്ററുകൾ പോലും പരിക്കാനാകില്ല. മതിലുകളിൽ പോസ്റ്ററുകൾ പതിക്കുന്ന രീതിക്ക് അന്ത്യമാകുന്നതോടെ പഴയകാലങ്ങളിലേതു പോലെ വീടുവീടാന്തരം കയറിയലഞ്ഞു സ്ഥാനാർത്ഥികൾ വോട്ടുപിടിക്കേണ്ടി വരുമെന്ന നിലയിലേക്കാണു കാര്യങ്ങൾ പോകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍