മഞ്ജുവുമായുള്ള വിവാഹമോചനത്തോടെ കലാഭവൻ മണിയുമായി തെറ്റി; സൂപ്പർ താരത്തിന്റെ മൂന്നാറിലെ ഇടപാടുകൾ വൈരാഗ്യം കൂട്ടിയോ? മണിയുടെ മരണത്തിൽ ദിലീപിനെതിരെ ആരോപണമുന്നയിച്ചത് കോഴിക്കോടുകാരിയായ നടി; ബൈജു കൊട്ടാരക്കര നൽകിയ ഫോൺ സംഭാഷണം ഗൗരവത്തോടെ എടുത്ത് സിബിഐ; ഇടുക്കി ജാഫറും തരികിട സാബുവും സംശയ നിഴലിൽ തന്നെ; പാടിയിലെ മരണത്തിലെ നേര് പുറത്തുവരുമോ?
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: കലാഭവൻ മണിയുടെ മരണത്തിൽ ജാഫർ ഇടുക്കി വീണ്ടും സംശയ നിഴലിൽ. ദിലീപുമായി ബന്ധപ്പെട്ട ആരോപണവുമായി മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ എത്തിയതോടെയാണ് ഇത്. സാബു തരികിടയേയും സിബിഐ നിരീക്ഷിക്കുന്നുണ്ട്. സിനിമാ ലോകത്തിന്റെ ക്വട്ടേഷനായിരുന്നോ കലാഭവൻ മണിയുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് സിബിഐ അന്വേഷിക്കുന്നത്. മണിയുടെ ദുരൂഹത മുഴുവൻ നീക്കാനാണ് തീരുമാനം. അതീവ രഹസ്യമായാണ് അന്വേഷണം. ഇനി ആരോടും പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്ന് മണിയുടെ കുടുംബത്തിന് സിബിഐ നിർദ്ദേശം നൽകിയിട്ടുണ്ട്.
പാഡിയിൽ അവസാനം ഉണ്ടായിരുന്ന സിനിമാക്കാരും മണിയും ദിലീപും നാദിർഷയും എല്ലാം ഉറ്റ സുഹൃത്തുക്കളായിരുന്നു എന്നതാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെയും നാദിർഷയെയും 13 മണിക്കൂർ ചോദ്യം ചെയ്തതിന് പിന്നാലെ നാദിർഷ നടത്തിയ പ്രസ്താവന അസ്വാഭാവികമായിട്ടാണ് അന്നുതന്നെ വിലയിരുത്തപ്പെട്ടത്. മണി ജീവിച്ചിരുന്നെങ്കിൽ തങ്ങളുടെ നിരപരാധിത്വം വെളിപ്പെടുത്താൻ മുന്നിൽ നിൽക്കുമായിരുന്നു എന്നായിരുന്നു നാദിർഷാ പറഞ്ഞത്. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നു. ഈ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മണിയുടെ മരണത്തിൽ അസ്വാഭാവിക വെളിപ്പെടുത്തൽ ബൈജു കൊട്ടാരക്കര നടത്തിയത്. ബൈജു കൊട്ടാരക്കര നൽകിയ ഫോൺ സംഭാഷണത്തിന്റെ പകർപ്പ് സിബിഐ പരിശോധിച്ചു. സംഭാഷണം കൃത്രിമമായി ചമച്ചതല്ലെന്ന് വ്യക്തമായിട്ടുണ്ട്. കോഴിക്കോടുകാരിയായ സിനിമാ രംഗത്തെ പ്രമുഖയുടെ ഫോൺ സംഭാഷണമാണ് ഇതെന്നാണ് സൂചന.
മണിയുടെ മരണത്തിൽ ദിലീപിനും മറ്റു കൂട്ടാളികൾക്കും പങ്കുണ്ടെന്നു മലയാള സിനിമാരംഗത്തുള്ള ഒരു സ്ത്രീ തന്നെ വിളിച്ച് പറഞ്ഞുവെന്നാണ് ബെജു പറഞ്ഞത്. മണിയുടെ മരണത്തിൽ ദിലീപിനും മറ്റു കൂട്ടാളികൾക്കും പങ്കുണ്ട്. ദിലീപ് അറസ്റ്റിലായ സാഹചര്യത്തിൽ അതും കൂടി അന്വേഷിക്കണമെന്നു ടിവി ചാനലിലും പറഞ്ഞു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ വിഷയം കലാഭവൻ മണിയുടെ സഹോദരൻ സിബിഐയുടെ ശ്രദ്ധയിൽ കൊണ്ടു വന്നു. ഇതോടെ ബൈജു കൊട്ടാരക്കരയുടെ മൊഴിയെടുക്കാൻ തീരുമാനിച്ചു. ഇതു പ്രകാരം സിബിഐ നോട്ടീസ് നൽകി. നേരിട്ട് ഹാജരായി തെളിവും കൊടുത്തു. ഈ ഫോൺ സംഭാഷണം വിശദമായി പരിശോധിച്ചു. ഇതോടെ സിനിമാ രംഗത്തെ കോഴിക്കോട്ടുകാരിയായ സത്രീയെ ചോദ്യം ചെയ്യാനും തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മണിയുടെ മരണത്തിലെ അന്വേഷണം സിനിമയിലേക്കും നീളുകയാണ്.
നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിൽ കേരളാ പൊലീസിന് വലിയ അംഗീകാരമാണ് പൊതു സമൂഹത്തിൽ നിന്ന് ലഭിച്ചത്. ഇതും ഏത ഉന്നതനെതിരേയും അന്വേഷണം നടത്താൻ സിബിഐക്ക് കരുത്ത് പകരുന്നതാണ്. നിരവധി സംശയങ്ങൾ മണിയുടെ മരണത്തിൽ സിബിഎൈക്ക് ഇപ്പോഴുമുണ്ട്. ഈ സാഹചര്യത്തിൽ സിനിമാക്കാരുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകൾ മുഴുവൻ സിബിഐ പരിശോധിക്കും. മൂന്നാറിലെ വിവാദ റിസോർട്ടിലെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട അന്വേഷണവും സജീവമാകും. കലാഭവൻ മണിയുടെ മരണത്തിലും വലിയ ഗൂഢാലോചനയുണ്ടെന്നാണ് കുടുംബം ആരോപിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങളുടെ പശ്ചാത്തലത്തിൽ കൊച്ചിയിലെ പ്രമുഖർക്ക് പിന്നാലെ സിബിഐ സഞ്ചാരം തുടങ്ങിയെന്നാണ് സൂചന. മൂന്നാറിൽ ഒരു സൂപ്പർതാരത്തിന് റിസോർട്ടുള്ളതായി നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില ഇടപെടലുകൾ നടന്നിരുന്നു. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചത് സിനിമയിലെ ലോബിയാണെന്നാണ് ആരോപണം ഉയർന്നിരുന്നു.
ദിലീപുമായി മണിക്ക് ഭൂമിയിടപാടുകൾ ഉണ്ടായിരുന്നതാണ് സംശയത്തിന് കാരണമെന്ന് രാമകൃഷ്ണൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ നേരത്തേയും സംശയമുണ്ടായിരുന്നെന്ന് ദിലീപിന്റെ പങ്കിനെക്കുറിച്ച് സിബിഐ യോട് പറഞ്ഞെന്നും രാമകൃഷ്ണൻ വ്യക്തമാക്കി. ദിലീപിനും മണിക്കും രാജാക്കാടും മൂന്നാറും റിയൽ എസ്റ്റേറ്റ് ബന്ധങ്ങൾ ഉണ്ടായിരുന്നു. കലാഭവൻ മണി മരിച്ചതിന് പിന്നാലെ ദിലീപ് വീട്ടിൽ എത്തിയത് ഒരേയൊരു തവണ മാത്രമായിരുന്നെന്നും രാമകൃഷ്ണൻ പറഞ്ഞു. അതുപോലെ തന്നെ ദിലീപിന്റെയും മഞ്ജുവിന്റെയും ബന്ധം തകർന്നത് മണിക്ക് ഏറെ വിഷമം ഉണ്ടാക്കിയിരുന്നതായും വ്യക്തമാക്കി. നേരത്തേ കേസ് അന്വേഷിച്ച പൊലീസിനെയും ഇക്കാര്യം പറഞ്ഞെങ്കിലും അവർ ഗൗരവമായി പരിഗണിച്ചില്ലെന്നും സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിന്റെ സാധ്യതയും തള്ളിക്കളയാനാവില്ലെന്നും പറഞ്ഞു. ഈ സാഹചര്യത്തെയാണ് സിബിഐ ഗൗരവത്തോടെ കാണുന്നത്.
പല ഘട്ടത്തിലുള്ള അന്വേഷണത്തിലൂടെ കിട്ടിയ തെളിവുകളുടെ വെളിച്ചത്തിൽ കൊലപാതകമെന്നോ ആത്മഹത്യയെന്നോ ഉള്ള നിഗമനത്തിലെത്താനാവാതെയാണ് കലാഭവൻ മണിയുടെ മരണത്തിലെ അന്വേഷണം പൊലീസ് സിബിഐയ്ക്ക് കൈമാറുന്നത്. ആദ്യസംശയം കൂട്ടുകാരിലേക്ക്: മണിക്കൊപ്പം ഔട്ട്ഹൗസായ പാടിയിലുണ്ടായിരുന്ന സുഹൃത്തുക്കളിലേക്കായിരുന്നു ആദ്യം സംശയത്തിന്റെ മുനകൾ നീണ്ടത്. ഇവരിൽ പലരെയും പൊലീസ് ചോദ്യം ചെയ്തു. ആറു പേർക്ക് നുണപരിശോധന നടത്തി. നടന്മാരടക്കമുള്ള കൂട്ടുകാർ സംശയത്തിന്റെ നിഴലിലായി.
എന്നാൽ, ഇവരടക്കം ആരെങ്കിലും മണിയെ ബോധപൂർവം അപകടപ്പെടുത്തിയെന്നതിന് തെളിവുകൾ കിട്ടിയില്ലെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. ഇതിന് പിന്നിൽ ഉന്നത ഇടപെടലുകളുണ്ടെന്ന ആരോപണം അന്നേ സജീവമായിരുന്നു. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. ബൈജു കൊട്ടാരക്കരയോട് വെളിപ്പെടുത്തൽ നടത്തിയ സ്ത്രീയുടെ മൊഴിയെടുക്കൽ ഇനി നിർണ്ണായകമാകും. ബൈജുവിനോട് പറഞ്ഞത് ശരിയാണെന്ന് അവർ ആവർത്തിച്ചാൽ സിനിമാ മേഖലയിലെ പലരും കുടുങ്ങും.
ഓർഗാനോഫോസ്ഫേറ്റ് ഇനത്തിൽപ്പെട്ട ക്ലോർപൈറിഫോസ് എന്ന കീടനാശിനി, എഥനോൾ, അപകടകരമായ അളവിൽ മെഥനോൾ എന്നിവ മണിയുടെ ശരീരത്തിൽ കണ്ടെത്തിയെന്ന് രാസപരിശോധനയിൽ തെളിഞ്ഞിരുന്നു. വിഷാംശം എങ്ങനെ ഉള്ളിലെത്തിയെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. കീടനാശിനിയുടെ തെളിവുകൾക്കായി പുഴയിലും തിരച്ചിൽ നടത്തി. വ്യാജമദ്യത്തിൽ വിഷം ഉണ്ടെന്നുവരെ പ്രചാരണം ഉണ്ടായി.മരണത്തിൽ അസ്വാഭാവികമായി ഒന്നും ഇല്ലെന്ന പ്രാഥമിക നിഗമനങ്ങൾക്കെതിരെ മണിയുടെ കുടുംബം രംഗത്തെത്തുകയായിരുന്നു.
സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനാണ് മണിയുടെ കൂട്ടുകാരുടെ ഇടപെടലുകൾ പരിശോധിക്കണം എന്നാവശ്യപ്പെട്ടതും ശക്തമായ നിലപാടെടുത്തതും. പ്രത്യേക അന്വേഷണസംഘം തലപുകച്ചെങ്കിലും കാര്യമുണ്ടായില്ല. തങ്ങൾക്ക് പങ്കില്ലെന്ന് കൂട്ടുകാർ ആവർത്തിച്ചു. കേരള പൊലീസിന് കിട്ടാത്ത തെളിവുകൾ സിബിഐ.യ്ക്ക് കിട്ടുമെന്നാണ് കലാഭവൻ മണിയുടെ കുടുംബത്തിന്റെ പ്രതീക്ഷ. സംസ്ഥാന സർക്കാർ അനുകൂലിച്ചെങ്കിലും സിബിഐ. കേസ് ഏറ്റെടുത്ത അറിയിപ്പുണ്ടായില്ല. പിന്നീട് കോടതി ഇടപെടലിലൂടെ കേസ് സിബിഐയിലേക്ക് എത്തുകയായിരുന്നു.
ചാലക്കുടിയിലെ മണിക്കൂടാരമായിരുന്നു മണിയുടെ വീട്. വീടിനടുത്തുള്ള പാടിയായിരുന്നു അദ്ദേഹം നാട്ടിലുള്ളപ്പോൾ ഏവരും ഒത്തു ചേർന്നിരുന്ന സ്ഥലം. പാട്ടും ബഹളവും നിറഞ്ഞ് നിൽക്കുന്നതായിരുന്നു പാടി. പാഡി റെസ്റ്റ് ഹൗസിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യമെന്നായിരുന്നു വിവരങ്ങൾ. എന്നാൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു.വിഷാംശം ഉള്ളിൽ ചെന്നാണ് മണി മരിച്ചതെന്നാണ് റിപ്പോർട്ട് പുറത്തുവന്നത്. മണിയുടെ ആന്തരികാവയവങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു.
എന്നാൽ ഇതിൽ ബാഹ്യ ഇടപെടൽ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നെങ്കിലും ഇതിൽ നിന്നും തെളിവ് ലഭിച്ചിട്ടില്ല. സംഭവത്തിൽ പ്രഥമിക അന്വേഷണത്തിൽ ലഭിച്ചതിനേക്കാൾ കൂടുതലായൊന്നും കണ്ടെത്താൻ സംഘത്തിന് കഴിഞ്ഞിരുന്നില്ല. ഈ തെളിവുകൾ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് തെളിയിക്കാൻ അപര്യാപ്തവുമായിരുന്നു. ഇതിൽ കള്ളക്കളികൾ ഉണ്ടോയെന്നാണ് സിബിഐ ആദ്യ ഘട്ടത്തിൽ പരിശോധിക്കുന്നത്.
അക്ഷരം എന്ന ചലച്ചിത്രത്തിലെ ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ചലച്ചിത്രലോകത്തെത്തിയ മണി സുന്ദർദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷത്തിലൂടെയായിരുന്നു മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. പിന്നീട് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ അനുവാചക പ്രശംസ പിടിച്ചുപറ്റി.
തെന്നിന്ത്യൻ സിനിമയിലാകെ താരമായി മാറി. 2016 മാർച്ച് ആറിനായിരുന്നു തെന്നിന്ത്യയെ മുഴുവൻ ഞെട്ടിച്ചു കൊണ്ട് മണിയുടെ മരണ വാർത്ത പുറത്തുവന്നത്. അഭിനയം, പാട്ട്, മിമിക്രി, സംഗീത സംവിധാനം, ഗാന രചന തുടങ്ങി മണി തിളങ്ങാത്ത മേഖലകളില്ല.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്