കൈക്കൂലിവീരന്മാരെ അഞ്ചുപൈസ കൈക്കൂലി കിട്ടാൻ ഇടയില്ലാത്തിടത്തേക്ക് മാറ്റി പാഠംപഠിപ്പിക്കുന്നു; പാർട്ടി നേതാക്കളുടെ ശുപാർശയുമായി എത്തുന്നവന്മാർക്ക് ഇരട്ടി പണി; അഴിമതിക്കാരെ പാഠം പഠിപ്പിക്കാൻ നൂറോളം സ്ഥലംമാറ്റ ഉത്തരവുകൾ: അഴിമതിയുടെ കൂത്തരങ്ങായ പൊതുമരാമത്ത് വകുപ്പിൽ ജി സുധാകരന്റെ ശുദ്ധികലശം ഇങ്ങനെ
ആവണി ഗോപാൽ
തിരുവനന്തപുരം: കൈക്കൂലിവീരന്മാരെ പടിപടിയായി സ്ഥലംമാറ്റിയും അഞ്ചുപൈസപോലും കൈക്കൂലികിട്ടാൻ സാധ്യതയില്ലാത്ത സ്ഥലങ്ങളിലേക്ക് തട്ടിയും പൊതുമരാമത്തു വകുപ്പിൽ മന്ത്രി ജി സുധാകരന്റെ ശുദ്ധീകരണം.
അധികാരമേറ്റ് നൂറുദിവസം പിന്നിട്ടപ്പോഴേക്കും തന്നെ സ്ഥാനക്കയറ്റംനൽകിയും സ്ഥാനമാറ്റംവരുത്തിയും നൂറിലേറെ ഉത്തരവുകളാണ് പൊതുമരാമത്ത് വകുപ്പിൽ പുറത്തിറങ്ങിയെന്ന് മനസ്സിലാക്കുമ്പോൾത്തന്നെ അഴിമതിവീരന്മാരെ പുകയ്ക്കുന്നതിന് നടത്തിയ നീക്കങ്ങൾ വ്യക്തമാകും.
ഈ ഉത്തരവുകളിൽ പാതിയിലേറെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഒതുക്കുന്നതിന് വേണ്ടിയായിരുന്നു. ഇതിനിടെ വേണ്ടപ്പെട്ടവരുടെ സ്ഥലംമാറ്റം റദ്ദാക്കിക്കിട്ടുന്നതിനും മറ്റുമായി എൻജിനീയർമാരും മറ്റും സിപിഎമ്മിലെ ഉന്നതരെ കൊണ്ടുപോലും ശുപാർശകളുമായി എത്തിയെങ്കിലും അത്തരക്കാരെ പ്രത്യേകം 'പരിഗണിച്ച്' ഒരു കൈക്കൂലി സാധ്യതയുമില്ലാത്ത സ്ഥലത്തേക്ക് മാറ്റാൻ മന്ത്രി തീരുമാനിച്ചതോടെ വകുപ്പിലെല്ലാവരും ഞെട്ടിയിരിക്കുകയാണെന്നാണ് വിവരം. ഇതോടെ ഭരണ, പ്രതിപക്ഷ ഭേദമെന്യേ എല്ലാ ഉദ്യോഗസ്ഥരും മന്ത്രിയെ സ്വാധീനിക്കാനും സ്ഥലംമാറ്റത്തിൽ ഇടപെടാനുമുള്ള ആലോചനപോലും ഉപേക്ഷിച്ചിരിക്കുകയാണ്.
കേരളത്തിൽ ഏറ്റവുമധികം അഴിമതി നടക്കുന്ന വകുപ്പായി കുപ്രസിദ്ധി നേടിയ പൊതുമരാമത്ത് വകുപ്പിന്റെ മന്ത്രിയായി ചുമതലയേറ്റ മൂന്നാംനാൾ മന്ത്രി ജി സുധാകരൻ പറഞ്ഞത് ഇങ്ങനെയായിരുന്നു. ''കൈക്കൂലി വാങ്ങുന്നവർ പിന്നെ ആ സ്ഥാനത്ത് ഉണ്ടാവില്ല. എൻജിനീയറന്മാരെ ഉപയോഗിച്ച് മന്ത്രിമാർ പണം പിരിക്കാറുണ്ട്. ഇങ്ങനെ നൽകുന്ന പണം കരാറുകാരും എൻജിനീയർമാരും തിരിച്ചുപിടിക്കുന്നത് നിർമ്മാണപ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിക്കൊണ്ടാണ്.തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി എൻജിനീയർമാരുടെ കയ്യിൽ നിന്ന് ഞാൻ പണം വാങ്ങിയിട്ടില്ല. സ്ഥലം മാറ്റത്തിനും മറ്റും കൈക്കൂലി വാങ്ങുന്നു എന്നറിഞ്ഞാൽ കർശന നടപടി സ്വീകരിക്കും. പൊതുമരാമത്ത് വകുപ്പിലെ വഴിവിട്ട പ്രവർത്തനത്തിലൂടെ സംസ്ഥാന സർക്കാരിന്റെ ഖജനാവിലെ പണം ചോരുന്നത് അവസാനിപ്പിക്കും.''
പറഞ്ഞ വാക്ക് അക്ഷരംപ്രതി പാലിക്കാൻ സുധാകരൻ ആദ്യം കൂട്ടുപിടിച്ചത് പിഡബഌുഡിയുടെ തന്നെ വിജിലൻസ് വിങ്ങിനെ ആയിരുന്നു. ഇവരുടെ സഹായത്തോടെ പൊതുമരാമത്ത് വകുപ്പിൽ ഏറ്റവുംകൂടുതൽ അഴിമതി നടക്കാൻ സാധ്യതയുള്ള സബ് ഡിവിഷനുകളും ഒരു അഴിമതിക്കും സാധ്യതയില്ലാത്ത ഓഫീസുകളും കണ്ടെത്തുകയാണ് ആദ്യം ചെയ്തത്. ഇതിനുപിന്നാലെ വിജിലൻസ് കേസിലുൾപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കി.
വിജിലൻസ് നോട്ടപ്പുള്ളികളാക്കി വച്ചവരുടെ മറ്റൊരു ലിസ്റ്റും ഓരോ ഓഫീസിലും ചെറിയ തുകപോലും കൈക്കൂലി വാങ്ങുന്ന എൻജിനീയർ മുതൽ പ്യൂൺവരെയുള്ളവരുടെ വേറൊരു ലിസ്റ്റും റെഡിയാക്കാൻ നിർദ്ദേശം നൽകി. സത്യസന്ധരെന്ന് വിലയിരുത്തപ്പെടുന്നവർ ആരാണെന്നും മനസ്സിലാക്കിയ ശേഷമാണ് സ്ഥലംമാറ്റം തുടങ്ങിയത്.
'അട്ടപ്പാടിയിലേക്ക് തട്ടിക്കളയും' അല്ലെങ്കിൽ 'കാസർകോട്ടേക്ക് പറപ്പിക്കും' എന്ന മട്ടിലാണ് ഇതുവരെ സ്ഥലംമാറ്റ കാര്യങ്ങളിൽ കേട്ടുകേൾവിയെങ്കിൽ ഇവിടെ സുധാകരൻ ചെയ്തത് മറ്റൊരു കാര്യമാണ്. ജില്ലയ്ക്കു പുറത്തേക്കുപോലും ആരെയും മാറ്റിയില്ല. പകരം അതേ ജില്ലയിൽത്തന്നെ ഒരു പൈസപോലും കിട്ടാൻ സാധ്യതയില്ലാത്ത സ്ഥലത്തേക്കാണ് കൈക്കൂലിക്കാരെ തട്ടിയത്.
പലതും ഒറ്റനോട്ടത്തിൽ മ്യൂച്വൽ ട്രാൻസ്ഫർ എന്ന് തോന്നുന്ന രീതിയിൽ ചെയ്തതിനാൽ സംഘടനകൾക്കുപോലും ഇതിൽ ആക്ഷേപം പറയാൻ പറ്റാത്ത സ്ഥിതിയായി. എക്സ്ക്യുട്ടീവ് എൻജിനീയർ, അസി. എൻജിനീയർ, കഌക്ക്, പ്യൂൺ എന്നിങ്ങനെ ഓരോ ഘട്ടമായി നടത്തിയ സ്ഥലംമാറ്റം ഏതാണ്ട് അന്തിമഘട്ടത്തിൽ എത്തി നിൽക്കുകയാണ്.
വിജിലൻസ് കേസിലുൾപ്പെട്ട ചിലരെ വിജിലൻസിന്റെ തന്നെ ശുപാർശ വാങ്ങി കാസർകോട്ടേക്കും തട്ടിയിട്ടുണ്ട്. പത്തനംതിട്ടയിലെ ഒരു ഉദ്യോഗസ്ഥനെയും ഇങ്ങനെ പറപ്പിച്ചത്. അഴിമതിക്കെതിരെ കർശന നിലപാടെടുക്കുന്നതിന് വി എസ് സർക്കാരിന്റെ കാലത്തുതന്നെ പേരുകേട്ട ജി സുധാകരന് പൊതുമരാമത്ത് വകുപ്പിന്റെ ചുമതല നൽകിയപ്പോൾത്തന്നെ ഒരു കാര്യം വ്യക്തമായിരുന്നു. ഈ വകുപ്പിന്റെ ശുദ്ധീകരണം.
മന്ത്രിയായശേഷം നടത്തിയ പത്രസമ്മേളനത്തിൽത്തന്നെ വകുപ്പിലെ അഴിമതിക്കാർക്കെതിരെ ഉറച്ച നിലപാട് വ്യക്തമാക്കിയ സുധാകരൻ ഇതിനു പിന്നാലെ വകുപ്പിലെ കൈക്കൂലിവീരന്മാരെ കഴുത്തിനുപിടിച്ച് മൂലയ്ക്കിരുത്തി തുടങ്ങിയതോടെ വകുപ്പിലെ അഴിമതിക്കാരല്ലാത്ത ഉദ്യോഗസ്ഥർക്കിടയിൽ മന്ത്രി സുധാകരന് മതിപ്പും വർധിച്ചിട്ടുണ്ട്. കൈക്കൂലി വാങ്ങാൻ ഇഷ്ടമില്ലാത്തവരെപ്പോലും 'ഷെയർ' നൽകി വീഴ്ത്തുന്ന പതിവാണ് പൊതുമരാമത്ത് വകുപ്പിൽ നടന്നുവന്നിരുന്നത്.
ഇത്തരത്തിൽ സ്ഥലംമാറ്റത്തിലൂടെ അഴിമതി വീരന്മാരെ ഒതുക്കിയതിനുശേഷം എല്ലാ പ്രവൃത്തികളിലും പരമാവധി ഇ-ടെൻഡർവഴി കരാറുകാരെ കണ്ടെത്താനുള്ള ശ്രമമാണ് അടുത്ത പടിയെന്നാണ് അറിയുന്നത്. എ്ന്നാലും അടിയന്തിര ഘട്ടങ്ങളിൽ ചെയ്യേണ്ട പ്രവൃത്തികൾക്ക് ഇ-ടെൻഡർ സാധ്യമാവില്ല. ഉദാഹരണത്തിന് സർക്കാർ പരിപാടികളുമായി ബന്ധപ്പെട്ട് വേദിനിർമ്മിക്കലും ശബരിമല സീസൺ പ്രമാണിച്ച് ചെയ്യേണ്ട അടിയന്തിര പ്രവൃത്തികളും മറ്റും. ഇതിനെല്ലാം പറ്റിയ കരാറുകാരെ കണ്ടെത്തി അപ്പപ്പോൾ ക്വട്ടേഷൻ നൽകുകയാണ് ചെയ്യുക. ഈ ക്വട്ടേഷൻ ഇടപാടുകളിലാണ് വ്യാപകമായി അഴിമതി നടക്കാറുള്ളതും. അത് തടയുന്നതിന് ഇത്തരം പ്രവൃത്തികളുടെ മേൽനോട്ടത്തിന് നിയോഗിക്കാൻ കഌൻ ഇമേജുള്ള ഉദ്യോഗസ്ഥരെ മന്ത്രി കണ്ടെത്തിക്കഴിഞ്ഞതായാണ് അറിയുന്നത്.
ഏതായാലും ഇത്തരം നടപടികളിലൂടെ ഭാവിയിലെങ്കിലും ഒരു മഴപെയ്താൽ പൊളിയാത്ത റോഡും ഉറപ്പുള്ള പാലവും കലുങ്കുമെല്ലാം നമുക്ക് ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് മന്ത്രി. 59 കോടിയുടെ റെയിൽവെ പാലം 39 കോടിക്കു തീർത്ത് 20 കോടി ഖജനാവിന് തിരിച്ചുനൽകി കേരളത്തെ ഞെട്ടിച്ച മെട്രോമാൻ ഇ ശ്രീധരൻ 108 കോടി അനുവദിച്ച ഇടപ്പള്ളി പാലം തീർത്തത് 78 കോടിക്കാണെന്ന വാർത്തയുടെ ചൂട് മാറിയിട്ടില്ല. കേരളത്തിലെ ഒരോ പദ്ധതിക്കും അനുവദിക്കുന്ന തുകയുടെ നാല്പതു ശതമാനംപോലും പദ്ധതിക്കായി ചെലവാകുന്നില്ലെന്നും കരാറുകാരും എൻജിനീയർമാരും ഭൂരിഭാഗവും പങ്കിട്ടെടുക്കുകയാണെന്നും ശ്രീധരൻ കാണിച്ചുതന്ന പാലംപണികൾ തന്നെ സാക്ഷ്യം. പൊതുമരാമത്ത് വകുപ്പിൽ ജി സുധാകരൻ കൊണ്ടുവരുന്ന പരിഷ്കരണങ്ങൾ വകുപ്പിൽ 'പഞ്ചവടിപ്പാലം' സിനിമയ്ക്കു മുമ്പുള്ള കാലംമുതൽ നടക്കുന്ന തട്ടിപ്പുകളെ പൊളിച്ചടുക്കുമോ എന്ന് കാത്തിരുന്നു കാണാം.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍