ബിജെപി സുഹൃത്തുക്കളോട് നോ പറഞ്ഞ് പത്തനാപുരം എംഎൽഎ; അഴിമതിയും വർഗ്ഗീയതയും തനിക്ക് ഒരു പോലെ അംഗീകരിക്കാൻ കഴിയില്ലെന്ന് മറുനാടനോട് ഗണേശ്; ഇടതുപക്ഷത്തോട് തന്നെയാണ് താൽപ്പര്യമെന്ന് ബാലകൃഷ്ണ പിള്ളയും; കേരളാ കോൺഗ്രസ് ബിയുടെ മോഹങ്ങൾക്ക് സിപിഎമ്മും അനുകൂലം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വലതു മുന്നണിയിൽ നിന്ന് പുറത്തായ കെബി ഗണേശ് കുമാർ ഇപ്പോൾ ഒരിടത്തും ഇല്ലാത്ത അവസ്ഥയിലാണ്. അരുവിക്കര തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിക്കായി ഓടി നടന്ന് വോട്ട് പിടിച്ചു. എന്നാൽ ഫലം മറിച്ചായിരുന്നു. ഇത്രയേറെ അനുകൂല ഘടകമുണ്ടായിട്ടും അരുവിക്കരയിൽ ജയിക്കാനാവാത്ത സിപിഎമ്മിന് കേരള രാഷ്ട്രീയത്തിൽ തിരിച്ചുവരവിനുള്ള സാധ്യതയുണ്ടോ എന്നാണ് പലരും ഗണേശിനോട് ഇപ്പോൾ ചോദിക്കുന്നത്. കൃത്യമായ മറുപടി പറയാൻ ഗണേശിന് കഴിയുന്നുമില്ല. ഇടതു പക്ഷത്ത് എപ്പോഴെത്തുമെന്ന് പറയാൻ ബാലകൃഷ്ണ പിള്ളയ്ക്ക് കഴിയാത്ത അവസ്ഥ. ഇങ്ങനെ ഒരിടവുമില്ലാത്ത അവസ്ഥ തുടരുന്നതിൽ അർത്ഥമില്ലെന്നാണ് കേരളാ കോൺഗ്രസ് ബിയിലെ ചിലരുടെ നിലപാട്. അതുകൊണ്ട് ബിജെപിയെന്ന ബദലിലേക്ക് കണ്ണെറിയുകയാണ് കേരളാ കോൺഗ്രസ്.
അതിനിടെ ബിജെപിയുമായി സഹകരിക്കുമെന്ന വാർത്തകൾ ഗണേശ് കുമാർ നിഷേധിച്ചു. എന്തുവന്നാലും അഴിമതിയും വർഗ്ഗീയതയുമായി സമരസ്സപ്പെടാൻ താനില്ലെന്ന് മറുനാടൻ മലയാളിയോട് ഗണേശ് വിശദീകരിച്ചു. സമ്മർദ്ദമുണ്ടെങ്കിലും ബിജെപി പാളയത്തിലേക്ക് അടുക്കാൻ താനില്ലെന്നാണ് ഗണേശ് വിശദീകരിക്കുന്നത്. ഇടതുപക്ഷം എടുത്താലും ഇല്ലെങ്കിലും രാഷ്ട്രീയ ആത്മഹത്യയാവുന്ന തീരുമാനം എടുക്കില്ലെന്നും പത്തനാപുരം എംഎൽഎ വ്യക്തമാക്കി. ഇതോടെ ബിജെപിയിലേക്ക് ഗണേശ് ഉടൻ ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്കും വിരമാമായി. ഇടതുപക്ഷം ഉടൻ തന്നെ അനുകൂല തീരൂമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്ന വികാരമാണ് ഗണേശിന്റെ വാക്കുകളിലുള്ളത്. സിപിഐ(എം) നേതൃത്വത്തിലെ ഉന്നതർ ഇതുമായി ബന്ധപ്പെട്ട ഉറപ്പുകൾ ഗണേശിന് നൽകിയിട്ടുണ്ട്.
ഇക്കാര്യത്തിൽ ബാലകൃഷ്ണ പിള്ള ഇപ്പോഴും പ്രതീക്ഷയിലാണ്. കേരളത്തിലേയും കൊട്ടാരക്കരയിലേയും പത്തനാപുരത്തേയും പൊതു സാഹചര്യത്തിൽ കേരളാ കോൺഗ്രസ് ബി നല്ലത് സിപിഎമ്മാണെന്നാണ് പിള്ളയുടെ നിലപാട്. അത് നടക്കാതെ വന്നാൽ മാത്രം മറ്റ് വഴികളെ കുറിച്ച് പിള്ള ചിന്തിക്കൂ. എന്നാൽ എത്രയും വേഗത്തിൽ തീരുമാനം ഉണ്ടാകണമെന്നാണ് ഗണേശ് കുമാറിന്റെ നിലപാട്. പത്തനാപുരത്തുകാരെ അവസാന നിമിഷം രാഷ്ട്രീയ നിലപാട് അറിയിക്കുന്നത് ഗുണം ചെയ്യില്ല. അതുകൊണ്ട് ഏത് മുന്നണിയിലാണെന്നും ഏത് പാർട്ടിയിലാണെന്നും വ്യക്തമാക്കി ഉടൻ പ്രചരണം തുടങ്ങണമെന്നാണ് ഗണേശിന്റെ ആവശ്യം. സിപിഐ(എം) നേതാക്കളുമായി ബാലകൃഷ്ണ പിള്ള ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. വി എസ് അച്യുതാനന്ദന്റെ വിഭാഗീയ പ്രശ്നങ്ങളിൽ തീർപ്പുണ്ടായാലുടൻ മുന്നണി വിപുലീകരണമെന്ന സൂചനയാണ് സിപിഐ(എം) നൽകിയിട്ടുള്ളത്. ഈ പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് അദ്ദേഹം.
ഇതിനിടെയിൽ ബദൽ തന്ത്രങ്ങൾക്ക് ഗണേശ് കുമാറും നീക്കം തുടങ്ങി. അച്ഛനെ പിണക്കാതെ തന്റെ ആഗ്രഹം നേടുകയാണ് ലക്ഷ്യം. അച്ഛൻ പിണങ്ങിയാൽ എംഎൽഎ സ്ഥാനം ആയോഗ്യതാ നിയമത്തിൽ കുടങ്ങി നഷ്ടമാകും. അങ്ങനെ വന്നാൽ രാഷ്ട്രീയം അവസാനിക്കുകയും ചെയ്യും. കൂറുമാറ്റ നിരോധന നിയമ പ്രകാരം അംഗത്വം റദ്ദാക്കപ്പെട്ടാൽ ആറ് കൊല്ലത്തേക്ക് തെരഞ്ഞെടുപ്പ് വിലക്ക് വരും. ഈ സാഹചര്യം ഒഴിവാക്കാനാണ് കുരുതലോടെ യാത്ര. സിപിഎമ്മിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ പിന്നെ ബാലകൃഷ്ണ പിള്ള പ്രശ്നമുണ്ടാക്കില്ല. അതിനിടെ ചില സുഹൃത്തുക്കൾ ബിജെപി പാളയത്തിലേക്ക് ഗണേശിനെ അടുപ്പിക്കാൻ നീക്കം നടത്തി. സൂപ്പർ താരം സുരേഷ് ഗോപി ഇതിനുള്ള നീക്കങ്ങൾക്ക് സമ്മതം അറിയിച്ചതായാണ് സൂചന. എന്നാൽ താൻ എന്തുവന്നാലും ബിജെപിയിലേക്കില്ലെന്ന നിലപാടിലാണ് ഗണേശ്. പത്തനാപുരത്തെ സാമുദായിക സാഹചര്യത്തിൽ അത് ആത്മഹത്യാപരമാകുമെന്നാണ് ഗണേശിന്റെ ഇപ്പോഴത്തെ നിലപാട്.
കോൺഗ്രസുമായി തെറ്റിയപ്പോൾ തന്നെ ബിജെപിയോടായിരുന്നു ഗണേശിന് താൽപ്പര്യം. ആർഎസ്എസ് ചാനലിന്റെ ചെയർമാൻ സ്ഥാനത്തുള്ള പ്രിയദർശനും നിർമ്മാതവ് സുരേഷ് കുമാറുമെല്ലാം ഗണേശിനെ ബിജെപിയിലെത്തിക്കാൻ ആവുന്നത് ശ്രമിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ചർച്ചയും നടന്നു. എന്നാൽ കേരളാ കോൺഗ്രസ് ബി, ബിജെപിയിൽ ലയിക്കണമെങ്കിൽ അതിന് പിള്ള മുന്നോട്ട് വച്ച ഉപാധികൾ വനിയായി. തന്റെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ ലയനമുള്ളൂവെന്നാണ് പിള്ള നിലപാട് എടുത്തത്. ഇതോടെ ചർച്ചകൾ വഴിമുട്ടി. അരുവിക്കര തെരഞ്ഞെടുപ്പിൽ ഇടതു പക്ഷം അടുപ്പിച്ചതോടെ പിള്ള ബിജെപി മോഹങ്ങൾ വിടുകയും ചെയ്തു. അരുവിക്കരയിൽ ജയിക്കുമെന്നും അങ്ങനെ എളുപ്പത്തിൽ ഇടതുപക്ഷത്ത് എത്താമെന്നുമായിരുന്നു കണക്കുകൂട്ടൽ. വിജയകുമാർ തോറ്റതോടെ ഈ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. എന്നാലും ഇടതു പക്ഷം മതിയെന്നാണ് ഗണേശിന്റേയും പിള്ളയുടേയും നിലപാട്.
ഇടതുപക്ഷത്തൊടൊപ്പം പ്രതിപക്ഷത്തിരിക്കുന്നതിലും നല്ലത് ബിജെപിയ്ക്കൊപ്പം കൂടുകയാണെന്ന സിനിമാ സുഹൃത്തുക്കളുടെ അഭിപ്രായത്തോടെ ഗണേശ് യോജിച്ചിട്ടില്ല. ഇത് സ്ഥിരീകരിച്ചാണ് എന്തുവന്നാലും ബിജെപിയിലേക്ക് പോകില്ലെന്ന് മറുനാടൻ മലയാളിയോടും ഗണേശ് പറഞ്ഞത്. അഴിമതിയും വർഗ്ഗീയതയേയും ഒരിക്കലും താലോലിക്കില്ലെന്നാണ് ഗണേശ് നൽകുന്ന സൂചന. അതിനിടെ പത്താനാപുരത്ത് ഗണേശിനെ സ്ഥാനാർത്ഥിയായി ഇടതുപക്ഷം മത്സരിക്കുമെന്ന വ്യക്തമായ സൂചന ഗണേശിന് കിട്ടിയിട്ടുണ്ട്. അടുത്ത നിയമസഭാ സമ്മേളനത്തിന് ശേഷം തീരുമാനം ഉണ്ടാകും. ഇതിനുള്ള ചർച്ചകൾ ഇടതുപക്ഷത്ത് സജീവമാണ്. പിള്ളയുടെ ആവശ്യങ്ങളെ എങ്ങനെ പരിഗണിക്കണമെന്നതാണ് സിപിഐ(എം) നേരിടുന്ന ഏക വെല്ലുവിളി. ചർച്ചകളിലൂടെ ഇതിനും പരിഹാരമുണ്ടാകുമെന്നാണ് ഗണേശിനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. വി എസ് മനോജ് കുമാറിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം കേരളാ കോൺഗ്രസ് ബി വിട്ടതൊന്നും പാർട്ടിയുടെ സ്വാധീനത്തെ ബാധിച്ചിട്ടില്ലെന്ന വിലയിരുത്തലിലാണ് പിള്ളയും ഗണേശും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍