മകളെ വിവാഹം കഴിപ്പിക്കുമ്പോൾ പാരമ്പര്യമായി നൽകേണ്ടതേ ചെയ്തിട്ടുള്ളൂ; സദ്യയ്ക്ക് ചെലവാക്കിയത് അയ്യായിരമല്ല വെറും അമ്പത് രൂപ; മിന്നുകെട്ട് നടന്നത് ഗുരുവായൂർ ക്ഷേത്രത്തിലുമല്ല; എത്ര പവൻ കൊടുത്തുവെന്നതിന് ഗീതാ ഗോപിക്ക് ഉത്തരവുമില്ല; ആഡംബര കല്ല്യാണത്തിൽ നാട്ടിക എംഎൽഎ മറുനാടനോട് പറഞ്ഞത്
അരുൺ ജയകുമാർ
തിരുവനന്തപുരം: മകളുടെ വിവാഹം ആഡംബരപൂർവ്വം നടത്തിയെന്ന വാർത്തയ്ക്ക് വിശദീകരണവുമായി ഗീതാ ഗോപി. നാട്ടിക എംഎൽഎയും സിപിഐ നേതാവുമായ ഗീതാ ഗോപി മകളുടെ വിവാഹം ആഡംബരമായി നടത്തിയെന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിലെ സത്യാവസ്ഥ മറുനാടൻ റിപ്പോർട്ട് ചെയ്തതിരുന്നു. ഈ വാർത്തയോട് മറുനാടൻ മലയാളി പ്രതികരണമാരാഞ്ഞപ്പോഴാണ് എംഎൽഎ മറുപടി നൽകിയത്. നിരവധി സ്വർണ്ണാഭരണങ്ങളണിഞ്ഞ് മകൾ നിൽക്കുന്ന ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഒഒരു മകളെ സാധാരണഗതിയിൽ വിവാഹം ചെയ്ത് അയക്കുന്നത് പോലെ മാത്രമെ ചെയ്തിട്ടുള്ളുവെന്നും ഗീത ഗോപി മറുനാടനോട് പറഞ്ഞു.
മകളുടെ വിവാഹ ഫോട്ടയ്ക്ക് സമീപമായി എംഎൽഎയും നിൽക്കുന്ന ചിത്രവും വന്നതോടെയാണ് സാമൂഹ്യമാധ്യമങ്ങളിൽ വിമർശനമുയർന്നത്. എന്നാൽ ഒരു മകൾക്ക് നൽകേണ്ട ന്യായമായ വിവാഹ ചടങ്ങുകൾ മാത്രമേ നടത്തിയുള്ളുവെന്നും ഗീത ഗോപി പറയുന്നു.ഗ്രാൻഡ് ആയി ഒരു ചടങ്ങും നടത്തിയിട്ടില്ല. ഇപ്പോൾ എന്തുകൊണ്ടാണ് ഇത്തരമൊരു ആരോപണം വന്നതെന്നും അറിയില്ലെന്നും അവർ പറയുന്നു. ൃശ്ശൂർ ഗുരുവായൂരിലെ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പൂന്താനം ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ബികോം പഠനം പൂർത്തയാക്കി നിൽക്കുകയായിരുന്നു മകൾ ശിൽപ. ഒരു മകളെ വിവാഹം കഴിപ്പിച്ച് ഇറക്കുമ്പോൾ മാന്യമായി സാധാരണ നൽകുന്ന പാരമ്പര്യ സംവിധാനത്തിൽ മാത്രമാണ് വിവാഹം നടത്തിയത്. കല്ല്യാണം അമ്പലത്തിനകത്ത് വച്ചായിരുന്നില്ലെന്നും അവർ പറയുന്നു. എത്ര പവൻ സ്വർണ്ണമാണ് മകൾക്ക് നൽകിയതെന്ന് ചോദിച്ചപ്പോൾ എംഎൽഎയുടെ മറുപടി ഞാൻ സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ നോക്കിയ ശേഷം അറിയിക്കാം എന്നായിരുന്നു. പിന്നീട് അതേ കുറിച്ച് പ്രതികരിച്ചതുമില്ല.
ആഡംബരമായി നടത്തിയിട്ടില്ല. സെപ്പറേറ്റായി ഒരു പന്തൽ ഇട്ടിട്ടില്ല മകളുടെ വിവാഹം നടത്തിയത്. ദേവസ്വം ബോർഡിന്റെ പന്തലിലാണ് ആ വിവാഹം നടന്നത്. അപ്പോൾ ആഡംബരമായിരുന്നു എന്ന് പറയുന്നത് എങ്ങനെയെന്നും ഗീതാ ഗോപി ചോദിക്കുന്നു. ഒരു ഇലയ്ക്ക് 50 രൂപ എന്ന നിലയിലാണ് സദ്യ നൽകിയതെന്നും അയ്യായിരം രൂപയൊന്നും ഒരു സദ്യയ്ക്ക് ചെലവാക്കിയിട്ടില്ലെന്നും എംഎൽഎ പറയുന്നു. മാത്രമല്ല വിവാഹത്തിന് പാർട്ടി നേതാക്കളും എംഎൽഎമാരും മന്ത്രിമാരുമെല്ലാം പങ്കെടുത്തതാണെന്നും അവരുമായി അന്വേഷിക്കാവുന്നതാണെന്നും എംഎൽഎ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ നിരവധി വിമർശനങ്ങൾ വരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ പാർട്ടി നേതൃത്വവുമായും പൊളിറ്റിക്കൽ സെക്രട്ടറിയുമായും കൂടിയാലോചിച്ച ശേഷം മറുപടി നൽകുമെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.
നേരത്തെ നിയമസഭയിൽ സിപിഐ അംഗമായ മുല്ലക്കര രത്നാകരൻ ആഡംബര വിവാഹത്തിന് എതിരെ സംസാരിച്ചപ്പോൾ ഡെസ്കിൽ കൈയടിച്ച പ്രോത്സാഹിപ്പിച്ച എംഎൽഎയാണ് ഗീതാ ഗോപി. വിഷയത്തിൽ മുല്ലക്കര രത്നാകരന്റെ അഭിപ്രായം ആഡംബര വിവാഹങ്ങൾ തടയപ്പെടേണ്ടത് തന്നെയാണ് എന്നായിരുന്നു. കാരണം അതുകൊണ്ട് സമൂഹത്തിന് പ്രത്യേകം ഗുണമൊന്നുമില്ലെന്നും ഒരു മനസന്തോഷവും കിട്ടില്ലെന്നുമായിരുന്നു. സ്വന്തം പാർട്ടിയിലെ അംഗമായ ഗീതാ ഗോപിയുടെ മകളുടെ വിവാഹം ആഡംബരപൂർവ്വമായി നടത്തിയകാര്യം ചൂണ്ടികാണിച്ചപ്പോൾ ഒരാൾ മാത്രം വിചാരിച്ചാൽ പോരല്ലോയെന്നും അവർക്ക് മാത്രമായി മകളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലല്ലോ എന്നുമായിരുന്നു. വിവാഹത്തിൽ താൻ പങ്കെടുത്തില്ലെന്നും അത്കൊണ്ട് തന്നെ ആഡംപരമായാണോ നടത്തിയതെന്ന് തനിക്ക് അറിയില്ലെന്നും മുല്ലക്കര രത്നാകരൻ പറയുന്നു.
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള സിപിഐ. നേതാവാണ് ഗീത ഗോപി. 1995 ൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഇവർ നാട്ടിക നിയമസഭാമണ്ഡലത്തിൽനിന്നും രണ്ടാം തവണയാണ് എംഎൽഎയാകുന്നത്. 2011 ൽ ഗുരുവായൂർ നഗരസഭയുടെ ഡെപ്യൂട്ടി ചെയർപേർസണായിരുന്നു. 2009 ൽ ഗുരുവായൂർ നഗരസഭയുടെ ചെയർപേർസൺ, 2004 ൽ ഗുരുവായൂർ നഗരസഭയുടെ ചെയർപേർസൺ, 2004 മുതൽ സിപിഐ. ജില്ലാ കമ്മിറ്റിയംഗം, മഹിളാ സംഘം ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളെല്ലാം വഹിച്ചിട്ടുണ്ട്. സിപിഐയുടെ താഴെ തട്ടിൽ പ്രവർത്തിച്ച് എംഎൽഎയായ നേതാവാണ് ഗീതാ ഗോപി. ഒരുപാട് ആഭരണങ്ങളുമായി മകൾ വിവാഹത്തിന് എത്തിയതാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് ചർച്ചയാക്കിയത്. ഇതോടെ എംഎൽഎ പ്രതിരോധത്തിലായി. മകളുടേത് പ്രണയ വിവാഹമെന്നാണ് അറിയുന്നത്. സാധാരണ കുടുംബത്തിലെ വരനാണ് മിന്നുകെട്ടിയതെന്നും അറിയുന്നു. ഏതായാലും സിപിഐയ്ക്ക് സോഷ്യൽ മീഡിയാ ചർച്ചയിൽ വലിയ തിരിച്ചടിയാവുകയാണ് ഈ കല്ല്യാണം. കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റേയും ബിജു രമേശിന്റേയും മക്കളുടെ വിവാഹം വിവാദമാക്കിയതിൽ സിപിഐയ്ക്കും വലിയ പങ്കുണ്ടായിരുന്നു.
സംസ്ഥാനത്ത് നടക്കുന്ന ആർഭാട വിവാഹങ്ങൾ നിയന്ത്രിക്കേണ്ടതുണ്ടെന്നും സ്ത്രീധന നിരോധനം കർശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചിരുന്നു. ഇത് സഭയുടെ പൊതു വികാരമായി ഉയരുകയും ചെയ്തു. കേരളീയ സമൂഹത്തിന്റെ വിവാഹം സംബന്ധിച്ച മനോഭാവത്തിൽ മാറ്റം വരുത്തിയാലേ ആർഭാട വിവാഹം സൃഷ്ടിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളിൽ നിന്നും രക്ഷനേടാനാവൂ. ആർഭാട വിവാഹങ്ങൾക്കെതിരേ ബോധവൽക്കരണം നടത്തുന്നതിന് സർക്കാർ പ്രധാന്യം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് പവൻ കണക്കിന് ആഭരണങ്ങൾ അണിഞ്ഞ് സിപിഐ എംഎൽഎയുടെ മകൾ വിവാഹ വേദയിലെത്തിയത്. കേരള ആഡംബര നികുതി നിയമപ്രകാരം സംസ്ഥാനം ആഡംബരങ്ങൾക്കുമേൽ നികുതി ചുമത്തിയിരുന്നു. ജൂലൈ മാസം ഒന്നുമുതൽ ജിഎസ്ടി നിയമം പ്രാബല്യത്തിൽ വരുകയും ആഡംബരനികുതി അതിലേക്ക് ലയിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതോടെ വിവാഹത്തിനും ആഡംബര നികുതി വരും. മന്ത്രിയുടെ മകൾ അണിഞ്ഞ സ്വർണ്ണാഭരണങ്ങൾ വിവാഹ ധൂർത്തിന്റെ സാധ്യതകൾ തന്നെയാണ് ചർച്ചയാക്കുകയും.
ഇതെല്ലാം കൈയടിച്ച് അംഗീകരിച്ച എംഎൽഎയായിരുന്നു ഗീതാ ഗോപി. സിപിഐയുടെ പൊതു നിലപാടും ഇത് തന്നെയാണ്. സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ മകളുടെ കല്ല്യാണത്തിലെ ലാളിത്യം ഉയർത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി ആഡംബര വിവാഹങ്ങളെ അപലപിച്ചത്. ഈ സാഹചര്യത്തിലാണ് ഗീതാ ഗോപിയുടെ മകളുടെ വിവാഹം ചർച്ചയാകുന്നതും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍