നാട്ടിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകാമെന്ന് പറഞ്ഞ് ലണ്ടനിലെ മലയാളി ട്രാവൽ ഏജന്റ് പറ്റിച്ചത് ഇരുനൂറോളം യുകെ മലയാളികളെ; ഗ്രീൻലാന്റ് ട്രാവൽസിന്റെ കോട്ടയത്തെ ബ്രാഞ്ച് പൂട്ടി; ഉടമ നോബി തട്ടിച്ചത് രണ്ടുകോടിയോളം രൂപ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: മാസങ്ങൾക്ക് മുൻപേ പണം നൽകിയിട്ടും ടിക്കറ്റ് നൽകാതെ കബളിപ്പിച്ച ലണ്ടനിലെ മലയാളിയായ ട്രാവൽ ഏജന്റ് കുറഞ്ഞത് 200 പേരിൽ നിന്നെങ്കിലും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്തു പണം ശേഖരിച്ചതായി തെളിഞ്ഞു. മാസങ്ങൾക്ക് മുൻപേ അഡ്വാൻസ് എന്ന നിലയിൽ പതിനായിരം-ഇരുപതിനായിരം രൂപയ്ക്ക് ഇടയിൽ വച്ച് 200 ൽ അധകം പേരിൽ നിന്നും പണം ശേഖരിച്ച ഇയാൾ ആർക്കും ഇതുവരെ ടിക്കറ്റ് നൽകിയിട്ടില്ല. കോടികളുടെ തട്ടിപ്പ് ലക്ഷ്യമിട്ട് സംഘടിതമായി നടത്തിയ നീക്കമാണ് പുറത്തുവരുന്നത്. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി വാർത്ത നൽകിയതോടെയാണ് തട്ടിപ്പ് സംഘത്തിന്റെ കള്ളക്കളി മറനീക്കി പുറത്തുവന്നത്.
ലണ്ടനിലെ ഗ്രീൻ ലാൻഡ് എന്ന ട്രാവൽ ഏജൻസിയാണ് അനേകം മലയാളികളെ പറ്റിച്ചത്. ഫോൺ വിളിച്ചവരോടെല്ലാം ഉടമ നോബി കെ മാത്യു പറയുന്നത് എത്ര നഷ്ടം സഹിച്ചാലും ഉറപ്പായും നിങ്ങൾക്ക് ടിക്കറ്റ് തന്നിരിക്കും എന്നായിരുന്നു. അതിനിടെ ഗ്രീൻലാൻഡ് ട്രാവൽസിന്റെ പേരിൽ നടന്ന വിമാനടിക്കറ്റ് തട്ടിപ്പിൽ ഇന്ന് മധ്യസ്ഥ ശ്രമത്തിന്റെ പേരിൽ അവസാനവട്ട കൂടിക്കാഴ്ച നടക്കാനിരിക്കെ സൂത്രധാരനായി നോബി പാപ്പരാകാൻ ഉള്ള ശ്രമം തുടങ്ങി. ഇത് സംബന്ധിച്ച സോളിസിറ്റർ സ്ഥാപനത്തിന്റെ കത്ത് ഇടപാടുകാർക്ക് ലഭിച്ച് തുടങ്ങിയതോടെയാണ് തട്ടിപ്പിന്റെ കൂടുതൽ ചിത്രങ്ങൾ വെളിയിൽ വന്നത്. പാപ്പരായി പ്രഖ്യാപിച്ച് പണം തട്ടാനാണ് ശ്രമം.
യുകെയിൽ നിന്ന് യാത്രയ്ക്ക് ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ കുറഞ്ഞ നിരക്ക് ലഭിക്കണമെങ്കിൽ മാസങ്ങൾക്ക് മുൻപേ ടിക്കറ്റ് എടുക്കണം. ഇതിനായി നൽകിയ അഡ്വാൻസാണ് നോബി തട്ടിച്ചത്. അംഗീകൃത ട്രാവൽ ഏജൻസികൾ എല്ലാം തന്നെ ഇടപാടുകാർക്ക് ടിക്കറ്റ് നൽകി കഴിഞ്ഞു. അഞ്ചും ആറും മാസങ്ങൾക്ക് മുൻപേ ടിക്കറ്റ് എടുക്കുന്നവരാണ് ഭൂരിപക്ഷം പേരും. അക്കാലത്ത് ടിക്കറ്റ് എടുത്താൽ ഒരാൾക്ക് ഏതാണ്ട് അൻപതിനായിരം രൂപ നിരക്കിൽ ലഭിക്കുമായിരുന്നു. ഒരാൾക്ക് അൻപതിനായിരം രൂപയിലും താഴെ ഉറപ്പ് നൽകിയാണ് നോബി പണം ശേഖരിച്ചത്. സുഹൃത്തുക്കളും പരിചയക്കാരും ഒക്കെ വഴി അനേകം പേർ ഇങ്ങനെ പണം നൽകുകയും ചെയ്തു. കോട്ടയത്തും ഗ്രീൻലാൻഡ് ട്രാവൽസിന് ബ്രാഞ്ചുണ്ടായിരുന്നു. വിവാദങ്ങളെ തുടർന്ന് കോട്ടയം ബ്രാഞ്ച് പൂട്ടി.
ആറ് മാസത്തിൽ അധികം രണ്ട് കോടി രൂപയിൽ അധികം റോൾ ചെയ്ത് ബിസിനസ്സുകൾ നടത്തിയ ശേഷം കൈമലർത്താനുള്ള പദ്ധതിയാണ് നോബി ഒരുക്കിയത്. ടിക്കറ്റ് കൊടുക്കുക ഏതാണ്ട് അസാധ്യമായതോടെ വിവദത്തിന്റെ മറവിൽ കൊടുത്ത പണം തിരിച്ചു നൽകി രക്ഷപ്പെടാൻ ആണ് ശ്രമം എന്നാണ് ചിലരെങ്കിലും സംശയിക്കുന്നത്. സ്ഥാപനം പൂട്ടിയേക്കും എന്ന ആശങ്ക ശക്തമായതോടെ നൽകിയ പണം എങ്കിലും തിരിച്ചു തരൂ എന്ന് പറഞ്ഞ് ചിലർ രംഗത്ത് എത്തി കഴിഞ്ഞു. ഇതാണ് നോബി ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നതെന്നാണ് സൂചന. മാസങ്ങളോളം ലക്ഷക്കണക്കിന് രൂപ കയ്യിൽ വച്ച് റോൾ ചെയ്ത ശേഷം അത് തിരിച്ചു നൽകി തലയൂരിയാലും നോബിക്ക് ലാഭം മാത്രമേ ഉണ്ടാകൂ. അതിനിടെയാണ് പാപ്പരാകാനുള്ള ശ്രമം.
ബ്രിട്ടണിലെ നിയമം അനുസരിച്ച് ടിക്കറ്റ് എടുക്കാനുള്ള പണം കൈപ്പറ്റിയാൽ അന്ന തന്നെ ടിക്കറ്റ് ഇഷ്യു ചെയ്യണം. നല്ല ട്രാവൽ ഏജൻസികൾ ടിക്കറ്റ് ഇഷ്യു ചെയ്ത ശേഷം മാത്രമേ പണം വാങ്ങാറുള്ളൂ. നിയമപപരമായി പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ പണം ഇടുന്ന ദിവസം തന്നെ ടിക്കറ്റ് ഇഷ്യു ചെയ്യും. ടിക്കറ്റിന്റെ നിരക്ക് പോലും അറിയാതെ ടിക്കറ്റ് നിരക്ക് വാഗ്ദാനം ചെയ്തും ഇത്രയും നാളായി ടിക്കറ്റ് എടുക്കാത്തതുമാണ് ഇപ്പോഴത്തെ ആശങ്കയ്ക്ക് കാരണം. ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ അനേകം പേർ നാട്ടിലേക്ക് യാത്ര ചെയ്യുന്നതിനാൽ നിരക്ക് വൻ തോതിൽ ഉയരുമെന്നതിനാൽ മിക്ക മലയാളികളും നേരത്തെ തന്നെ ടിക്കറ്റ് എടുക്കുകയാണ് പതിവ്. ഇതാണ് നോബി തട്ടിപ്പിനുള്ള സാധ്യതയായി ഉപയോഗിച്ചത്.
നോബിയുടെ കബളിപ്പിക്കലിൽ കുടുങ്ങി ടിക്കറ്റ് കിട്ടാതെ വലഞ്ഞ മാഞ്ചസ്റ്ററിൽ താമസിക്കുന്ന പ്രകാശ് ജോസഫ് എന്ന വ്യക്തിയാണ് ആദ്യം പരാതിയുമായി എത്തിയത്. ബ്രിട്ടീഷ് മലയാളിയിലൂടെ തട്ടിപ്പ് സാധ്യത അറിഞ്ഞതോടെ കൂടുതൽ മലയാളികൾ പരാതിയുമായി എത്തുകയായിരുന്നു. ഇതോടെയാണ് കള്ളക്കളികൾ പൊളിഞ്ഞത്.
പണം നഷ്ടമായ യാത്രക്കാർക്ക് ഇന്നലെ മുതൽ നോബിയുടെ സ്ഥാപനം പാപ്പരായി പ്രഖ്യപിക്കുന്നതിന്റെ ഭാഗമായുള്ള റിസീവർ ഭരണത്തിലേക്ക് നീങ്ങുകയാണെന്ന് കാട്ടി കത്തുകൾ ലഭിച്ചു തുടങ്ങി. ഗ്രീൻലാൻഡ് ഉടമ നോബി കെ ബേബിയെ പാപ്പരായി പ്രഖ്യാപിച്ചാൽ പണം നഷ്ടമായവർക്ക് അത് തിരിച്ചു കിട്ടാനുള്ള സാധ്യത ഏറെ വിരളം ആയിരിക്കും. കാരണം നോബിക്ക് യുകെയിൽ കാര്യമായ സ്വത്തുക്കൾ ഇല്ലെന്നത് തന്നെ പണം പോയവർക്ക് നിരാശപ്പെടാൻ ഉള്ള മതിയായ കാരണമാണ്. അതേസമയം നാട്ടിലെ ആസ്തികൾ വിറ്റ് കടം തീർക്കാം എന്ന് നോബിയും ഇത്തരം ആസ്തികൾ പിടിച്ചെടുത്തു കടബാധ്യത തീർക്കാൻ കഴിയും എന്ന് നിയമ രംഗത്ത് ഉള്ളവരും പറയുമ്പോൾ ഇത് രണ്ടും എളുപ്പത്തിൽ നടക്കില്ലെന്നതും വ്യക്തമാണ്. ഇതിനിടെ തട്ടിപ്പിൽ മറ്റ് പലർക്കും ബന്ധമുണ്ടെന്ന സൂചന ലഭിക്കുന്നത്.
നോബിയുടെ പൗരത്വം ഇപ്പോഴും ഇന്ത്യൻ ആണെന്ന് ചൂണ്ടിക്കാട്ടപ്പെടുമ്പോൾ ഇത് സംബന്ധിച്ച നിയമക്കുരുക്കുകൾ വേറെയും കേസിനെ ബാധിക്കും. എന്നാൽ യുകെയിൽ മലയാളികൾക്കിടയിൽ മുൻപ് നടന്ന പോൺസി തട്ടിപ്പ് പ്രതി ലക്സൻ കല്ലുമാടിക്കലിനെ പോലുള്ളവർ നിഷ്പ്രയാസം രക്ഷപ്പെട്ടത് പോലെ അനായാസമായി നോബിക്ക് ഗ്രീൻ ലാൻഡ് കേസിൽ നിന്നും രക്ഷപെടാൻ കഴിയില്ല എന്നത് പണം പോയവർക്ക് പിടിവള്ളിയാണ്. കാരണം കാർഡ് വിവരങ്ങൾ ഉപയോഗിച്ച് ഉടമസ്ഥൻ അറിയാതെ പലരിൽ നിന്നും നോബി വൻതുക തിരിമറി നടത്തിയത് മോഷണമായി തന്നെ വിലയിരുത്തപ്പെടുകയാണ്. പലർക്കും അനവധി അവധികൾ പറഞ്ഞ ശേഷം പണം മടക്കി നല്കിയെങ്കിലും ടിക്കറ്റ് തട്ടിപ്പുമായി നേരിട്ട് ബന്ധമുള്ളതിനാൽ നിയമ വലയിൽ ആകാൻ സാധ്യത ഏറെയാണ്.
മാത്രമല്ല പണം മുൻകൂറായി വാങ്ങി ടിക്കറ്റ് നല്കാം എന്നേറ്റിട്ട് പണവും ഇല്ല ടിക്കറ്റും ഇല്ല എന്ന അവസ്ഥ വന്നതും പണാപഹരണം ആയി വ്യാഖ്യാനിക്കപ്പെടും. ഇത്തരത്തിൽ ക്രിമിനൽ കേസ് ചാർജ് ചെയ്യപ്പെട്ടപ്പോൾ മാത്രം നോബിയെ നിയമത്തിന് മുൻപിൽ കൊണ്ട് വരാൻ സാധിക്കൂ എന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ഇന്ത്യൻ പൗരത്വം ഉള്ളതുകൊണ്ട് നോബിയ്ക്കെതിരെ കേരളത്തിൽ കേസ് നിലനിൽക്കും എന്ന ഗുണവും ഉണ്ട്. ബ്രിട്ടീഷ് പൗരത്വത്തിന്റെ പേരിൽ ആയിരുന്നു ലക്സൺ കേരളത്തിലെ കുറ്റങ്ങളിൽ നിന്നും രക്ഷപ്പെട്ടത്. അതിനിടെ ചർച്ചകളിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറായ യുക്മയ്ക്ക് വ്യക്തമായ പ്രശ്നപരിഹാര ഫോർമുല മുന്നോട്ടു വയ്ക്കാൻ ഇല്ലെന്നത് പണം പോയവരെ രോഷാകുലരാക്കുന്നു.വെറും നാടകം കളി ആണെങ്കിൽ എന്തിനു ഇതിനു പുറകെ പോയി എന്നാണ് പണം പോയവർ ചോദിക്കുന്നത്.
പ്രശ്ന പരിഹാരത്തിന് യുക്മ പ്രസിഡന്റ് ഫ്രാൻസിസ് കവളക്കാട്ടിൽ, ലൗറ്റൻ ടൗൺ കൗൺസിലർ ഫിലിപ് എബ്രഹാം, പ്രോഗ്രസീവ് മലയാളി സൊസൈറ്റി പ്രസിഡന്റ് സുഗതൻ തെക്കേപ്പുര, ജെയ്സൺ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പാനൽ രൂപീകരിച്ചെങ്കിലും പണം നഷ്ടമായവരോട് സുഗതൻ മാത്രമാണ് അനുദിനം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത്. എന്നാൽ സംഘടന ബലം ഉപയോഗിച്ച് നോബിയെ സമ്മർദ്ദത്തിൽ ആക്കാൻ കഴിയുന്ന യുക്മയുടെ തണുപ്പൻ സമീപനം സോഷ്യൽ മീഡിയയിലും മറ്റും പണം നഷ്ടമായവർ ചോദ്യം ചെയ്യുകയാണ്. നാട്ടിൽ ഉള്ള വസ്തുക്കൾ പണം പോയവർക്ക് നല്കുന്നതിനെ കുറിച്ച് ആലോചിക്കാം എന്ന് മാത്രം പറയുന്ന നോബി ഇപ്പോഴും അക്കാര്യത്തിൽ ഉറപ്പു നല്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇന്ന് ചർച്ചയ്ക്ക് എത്തിയാലും വീണ്ടും തനിക്കു സമയം ആവശ്യമാണെന്ന ഒറ്റ കാര്യത്തിൽ കടിച്ചു തൂങ്ങാൻ ആയിരിക്കും ഇയാളുടെ ശ്രമം.
ഗ്രീൻലാൻഡ് തട്ടിപ്പ് ബ്രിട്ടീഷ് മലയാളി വെളിയിൽ വിടുന്നതിനു മുൻപ് 10 ലക്ഷം രൂപയ്ക്ക് തുല്യമായ തുക നോബി കേരളത്തിലേക്ക് അയച്ചതായും സൂചന ലഭിച്ചു. വീണ്ടും ഇതേ തുക അയക്കാൻ ശ്രമിച്ചപ്പോൾ പണം കൈമാറ്റം ചെയ്യുന്ന സ്വകാര്യ സ്ഥാപനം നിഷേധിച്ചു എന്നും തുടർന്ന് ഇയാൾ മറ്റൊരു ബ്രാഞ്ചിൽ പോയി പണം അയച്ചു എന്നും ആരോപണം ഉണ്ട്. എന്നാൽ തന്റെ കയ്യിൽ ഇപ്പോൾ ചില്ലി തുട്ടു പോലും ഇല്ലെന്നാണ് നോബിയുടെ വാദം. ഇത് മുഖവിലയ്ക്ക് എടുത്തു നോബിയുമായി ഉറ്റ ചങ്ങാത്തവും ഇയാളുടെ സൽക്കാരങ്ങളിൽ പലപ്പോഴും പങ്കാളികൾ ആയിട്ടുള്ളവരും ചേർന്ന് കഴിഞ്ഞ ദിവസം 50000 രൂപ വീതം ധനശേഖരണം നടത്തിയിരുന്നു. ഇത്തരത്തിൽ ഏറ്റവും ചുരുങ്ങിയത് 700000 രൂപ ലഭിച്ചു എന്നാണ് സൂചന. ഇതടക്കം 900000 രൂപയാണ് ആണ് ലിക്വിഡേഷൻ നടപടികൾ ഏറ്റെടുത്ത കൂപർ യങ്ങ് സോളിസിറ്റർ സ്ഥാപനത്തിന് നോബി കൈമാറിയിരിക്കുന്നത്. ഈ രംഗത്ത് ഏറെ പ്രശസ്തമായ സ്ഥാപനമാണ് കൂപർ യങ്ങ്.
നേരത്തെ ഓ ഐ സി സി പ്രവർത്തനത്തിൽ ആകൃഷ്ടനായിരുന്ന നോബി പോൺസി ഇടപാടിലൂടെ കുപ്രസിദ്ധനായി കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായ ലക്സൻ കല്ലുമാടിക്കലിന്റെ വിശ്വസ്തൻ ആയാണ് അറിയപ്പെട്ടിരുന്നത്. നേരത്തെ പാപ്പരായി നടപടി ക്രമങ്ങൾ വശമുള്ള ലക്സൻ ഗ്രീൻ ലാൻഡ് തട്ടിപ്പിൽ നോബിക്ക് നിയമ സഹായ ഉപദേശം നല്കി എന്ന് സൂചനയുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്