Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതവിദ്വേഷ പ്രസംഗത്തിൽ കെ പി ശശികലയ്‌ക്കെതിരെ കേസെടുക്കും; ഹിന്ദു ഐക്യവേദി നേതാവിനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം; ശശികലയുടെ പ്രസംഗങ്ങൾ കേരള സമൂഹത്തിൽ മതസ്പർദ്ധ വളർത്തുന്നെന്ന പരാതിയിൽ നടപടിയെടുക്കാൻ ഹോസ്ദുർഗ് പൊലീസിന് നിർദ്ദേശം നൽകിയിയെന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി

മതവിദ്വേഷ പ്രസംഗത്തിൽ കെ പി ശശികലയ്‌ക്കെതിരെ കേസെടുക്കും; ഹിന്ദു ഐക്യവേദി നേതാവിനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം; ശശികലയുടെ പ്രസംഗങ്ങൾ കേരള സമൂഹത്തിൽ മതസ്പർദ്ധ വളർത്തുന്നെന്ന പരാതിയിൽ നടപടിയെടുക്കാൻ ഹോസ്ദുർഗ് പൊലീസിന് നിർദ്ദേശം നൽകിയിയെന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി

എം പി റാഫി

കാസർഗോട്: മതവിദ്വേഷം വളർത്തുന്ന പ്രസംഗം നടത്തിയതിന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്‌ക്കെതിരെ കേസെടുക്കാൻ നിയമോപദേശം. കാസർകോഡ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ. പ്രഭാകരനാണ് കേസെടുക്കാൻ നിയമോപദേശം നൽകിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കെപി ശശികലക്കെതിരെ കേസെടുക്കാനായി ഹോസ്ദുർഗ് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി തോംസൺ മറുനാടൻ മലയാളിയോടു പറഞ്ഞു. ഇതോടെ കെപി ശശികലക്കെതിരെയും കേസെടുക്കാൻ പൊലീസ് നിർബന്ധിതരായിരിക്കുകയാണ്.

കെ.പി ശശികലയുടെ മതവിദ്വേഷ പ്രസംഗങ്ങൾ ചൂണ്ടിക്കാട്ടി പ്രസംഗത്തിന്റെ സിഡികളും ലിങ്കുകളും സഹിതം ഈ മാസം 15നായിരുന്നു കാസർകോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ്്അഡ്വ.സി ഷുക്കൂർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. മുസ്ലിംലീഗ് നേതാവും എം.ജി യൂണിവേഴ്‌സിറ്റി പ്രൊ വൈസ്ചാൻസിലർ ഷീന ഷുക്കൂറിന്റെ ഭർത്താവുമാണ് പാരാതിക്കാരൻ. മതവിദ്വേഷ പ്രസംഗം നടത്തിയ സലഫി പ്രഭാഷകൻ ഷംസുദ്ദീൻ പാലത്തിനെതിരെയും അഡ്വ.ഷുക്കൂർ നേരത്തെ പരാതി നൽകിയിരുന്നു. ഈ കേസിൽ യുഎപിഎ ചുമത്തി കേസെടുത്ത് അന്വേഷണം നടന്നു വരികയാണ്.

കഴിഞ്ഞ 12 ദിവസമായി പരാതി ലഭിച്ചെങ്കിലും ശശികല ടീച്ചർക്കെതിരെ പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഇതിനെതിരെ കടുത്ത പ്രതിഷേധം സോഷ്യൽ മീഡിയയിലും വിവിധ പ്രദേശങ്ങളിലുമായി നടന്നിരുന്നു. എന്നാൽ നിയമോപദേശത്തിനു വിട്ടെന്ന വാദം ഉന്നയിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിക്കുകയായിരുന്നു. ഇതിനിടെ ബിജെപി നേതൃത്വത്തിന്റെ ഭാഗത്തു നിന്നും പൊലീസിനു മേൽ കടുത്ത സമ്മർദവും ഉണ്ടായിരുന്നു. ഇതോടെ പൊലീസ് നിയമോപദേശത്തിനു വിട്ട് തടിതപ്പുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടറോടാണ് നിയമോപദേശം തേടാറുള്ളത്. എന്നാൽ പബ്ലിക്ക് പ്രോസിക്യൂട്ടർ തന്നെ പരാതിക്കാരനായ കേസിൽ നിയമോപദേശം തേടി പൊലീസ് പരിഹാസ്യരാവുകയായിരുന്നു.

പരാതി ലഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ശശികലക്കെതിരെയുള്ള നടപടി വൈകിപ്പിച്ചതിൽ സർക്കാറിനെതിരെയും കടുത്ത ആക്ഷേപം ഉയർന്നിരുന്നു. നിയമോപദേശത്തിൽ ചാരിയെങ്കിലും പൊലീസ് ശശികലക്കെതിരെ കേസെടുക്കാൻ നിർബന്ധിതരായിരിക്കുകയാണ് ഒടുവിൽ. ഇന്ന് കേസ് രജിസ്റ്റർ ചെയ്‌തേക്കും, അല്ലെങ്കിൽ നാളെ കേസ് രജിസ്റ്റർ ചെയ്യുമെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹോസ്ദുർഗ് പൊലീസിന് നിർദ്ദേശം കൊടുത്തതായും കാസർകോട് എസ്‌പി പറഞ്ഞു.

മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ മത വിഭാഗങ്ങളെ അവേഹേളിക്കുന്നതും മതവിദ്വേഷം വളർത്തുന്നതുമായ 12 ലിങ്കുകളും ഇവ ഡൗൺലോഡ് ചെയ്ത് കോപ്പി ചെയ്ത സിഡികളും സഹിതമായിരുന്നു ഷുക്കൂർ വക്കീൽ പരാതി നൽകിയിട്ടുള്ളത്. സാധാരണ ഹിന്ദു വിശ്വാസികളെ പ്രകോപിപ്പിക്കുന്നതിനും ഒത്തൊരുമിച്ച് ജീവിക്കുന്ന കേരളീയരെ അകറ്റാനും പരസ്പരം ശത്രുതയുണ്ടാക്കുവാനും ഉദ്ദേശിച്ചുള്ളതുമാണ് പ്രസംഗങ്ങളെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്ത് ,ഒഡീഷ, യു.പി എന്നിവിടങ്ങളിലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടി ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തും തരത്തിൽ മാറാട് നടത്തിയ പ്രസംഗം, മദർതരേസയെ ആക്ഷേപിക്കുകയും മതം മാറ്റാൻ വന്ന കാട്ടുകള്ളിയാണെന്നും പറഞ്ഞ് നടത്തിയ പ്രസംഗം, ഏറ്റവും ഒടുവിൽ മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു കടലുകളെ കുറിച്ചു നടത്തിയ പ്രസംഗം എന്നിവയുടെ ലിങ്കുകളും പരാതിയിൽ നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി പ്രഭാഷണം നടത്തുന്ന ശശികലയുടെ നിരവധി പ്രസംഗങ്ങളുടെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് തെളിവുകളായി നൽതിയായിരുന്നു പരാതി നൽകിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP