മുഖ്യമന്ത്രിയോടുള്ള അടുപ്പം പരിഗണിച്ചു മുമ്പിൽ നിന്ന വേണു ഊടുപാടു ചീത്ത കേട്ടു; ന്യായീകരിക്കാൻ ശ്രമിച്ച കെ എം എബ്രഹാമിനെ ശാസിച്ചു; ഐഎഎസ് ഉദ്യോഗസ്ഥർ കലിപ്പു തീർത്തതു നളിനി നെറ്റോയുടെ മുറിയിൽ കയറി; സീനിയേഴ്സിന്റെ നാണംകെട്ട പ്രവൃത്തിക്കെതിരെ ശബ്ദമുയർത്തി യുവ ഐഎഎസുകാരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള മുതർന്ന ഐഎഎസുകാർ പോകട്ടെ എന്നായിരുന്നു ധാരണ. എന്നാൽ അവസാന നിമിഷം പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോക്ടർ വി വേണുവിനേയും ഒപ്പം കൂട്ടി. മുഖ്യമന്ത്രി പിണറായി വിജയനുമായി വേണുവിനുള്ള അടുപ്പം മനസ്സിലാക്കിയായിരുന്നു അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിയും അസോസിയേഷൻ പ്രസിഡന്റുമായ ടോം ജോസിന്റെ ഈ നീക്കം.
എന്നാൽ വേണുവിനെ സംഘത്തിൽ കണ്ടതോടെ മുഖ്യമന്ത്രി കൂടുതൽ ക്ഷുഭിതനാവുകയായിരുന്നു. അതുകൊണ്ട് തന്നെ ഐഎഎസുകാരുടെ ലീവെടുക്കൽ പ്രതിഷേധത്തിൽ സർക്കാരിനുള്ള അതൃപ്തി മുഴുവൻ മുഖ്യമന്ത്രി തീർത്തത് വേണുവിനോടായിരുന്നു. ഇതിനിടെയിൽ ന്യായീകരിക്കാനെത്തിയ ധനവകുപ്പ് സെക്രട്ടറിയായ മുതിർന്ന ഐഎഎസുകാരൻ കെ എം എബ്രഹാമിനും കിട്ടി മുഖ്യമന്ത്രിയുടെ ശാസന. അതിനിടെ സമരം പൊളിഞ്ഞതോടെ നേതൃത്വത്തിനെതിരെ യുവ ഐഎഎസുകാരുടെ പ്രതിഷേധവും ശക്തമാവുകയാണ്.
വിജിലൻസ് ഡയറക്ടർ കേസെടുക്കുന്നുവെന്ന ആക്ഷേപവുമായി ഐഎഎസുകാർ കൂട്ട അവധിയെടുക്കുന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കാനെന്ന് തിരിച്ചറിഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ രോക്ഷ പ്രകടനം. ഇത് അനുവദിക്കാനാകില്ലെന്ന് വേണുവിനോട് പിണറായി വിജയൻ തുടക്കത്തിലെ ശക്തമായ ഭാഷയിൽ പറഞ്ഞു. ജേക്കബ് തോമസിനെതിരെ ഒരു വാക്ക് പോലും ആർക്കും പറയാനായതുമില്ല. അന്വേഷണങ്ങൾ മുറ പോലെ നടക്കും. തെളിവുണ്ടെങ്കിൽ നടപടിയും ഉണ്ടാകും. അതിനെ ഭീഷണിയുടെ സ്വരത്തിൽ സമ്മർദ്ദം ചെലുത്തി അട്ടിമറിക്കാൻ ആരേയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അടിവരയിട്ടു. ഇതിനിടെയാണ് അവധിയെടുക്കലിന് സർക്കാരിനെതിരായ സമരമായി ചിത്രീകരിക്കരുതെന്ന വിശദീകരണത്തിന് കെ എം എബ്രഹാം ശ്രമിച്ചത്. ഇതും മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു. എബ്രഹാമിനും കിട്ടി മുഖ്യമന്ത്രിയുടെ ശകാര വർഷം. ഇതോടെ സമരവുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്ന് നിഗമനത്തിൽ ഐഎഎസുകാർ എത്തി. എല്ലാവരും അവധി പിൻവലിച്ച് ജോലിക്ക് കയറുകയും ചെയ്തു.
ഇടത് പക്ഷവുമായി ബന്ധമുള്ള ഐഎഎസുകാരനാണ് വേണു. ക്ലീൻ ഇമേജുള്ള വേണു പഠനകാലത്ത് എസ് എഫ് ഐ നേതാവായിരുന്നു. അക്കാലത്ത് തന്നെ പിണറായി വിജയനുമായി അടുപ്പമുണ്ടായിരുന്നു. വേണ്ടത്ര പരിഗണന വേണുവിന് പിണറായി എന്നും നൽകിയിട്ടുണ്ട്. ഇത് അറിയാവുന്നതുകൊണ്ടാണ് അഡീഷണൽ ചീഫ് സെക്രട്ടറിമാരുടെ പ്രതിനിധി സംഘത്തിൽ വേണുവിനേയും ഉൾപ്പെടുത്തിയത്. എന്നാൽ ഈ നീക്കം പാടെ പൊളിഞ്ഞു. വേണു മുഖ്യമന്ത്രിയുടെ കണ്ണിലെ കരടാവുകയും ചെയ്തു. അതുമാത്രമാണ് ഇന്നത്തെ കൂടിക്കാഴ്ചയിൽ സംഭവിച്ചത്. അല്ലാതെ ഒരു നേട്ടവും ഐഎഎസ് അസോസിയേഷൻ കിട്ടിയില്ല-മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു. കെഎം എബ്രഹാമിനും ക്ഷീണമായി. അദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണം വന്നപ്പോൾ മുഖ്യമന്ത്രി സുവ്യക്തമായ പരസ്യ നിലപാട് എടുത്തിരുന്നതാണ്. എന്നിട്ടും സർക്കാരിനെതിരെ സമരം പ്രഖ്യാപിച്ചവർക്കൊപ്പം എബ്രഹാം ചേർന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ മുറിയിൽ വച്ച് കിട്ടിയ ശാസനയുടെ പ്രതികാരം ഐഎഎസുകാർ തീർത്തത് സഹപ്രവർത്തകയായ നളിനി നെറ്റോയോടായിരുന്നു. നിങ്ങളാണ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും ഐഎഎസുകാർക്ക് എതിരാക്കുന്നതെന്നുമായിരുന്നു പ്രതികരണം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ നളിനി നെറ്റോയുടെ മുറിയിലെത്തി തന്നെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന്റെ സാന്നിധ്യത്തിലും ചിൽ നളിനി നെറ്റോയോട് നീരസം പ്രകടിപ്പിച്ചു. എന്നാൽ അവർ പരസ്യമായി ഒന്നും പ്രതികരിച്ചില്ല. സമരവുമായി മുന്നോട്ട് പോകുന്നത് ഗുണകരമാകില്ലെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്നും കൃത്യമായി തന്നെ നളിനി നെറ്റോ അവരെ ധരിപ്പിച്ചതായാണ് സൂചന. വ്യവസായ സെക്രട്ടറി പോൾ ആന്റണിക്കെതിരായ എഫ് ഐ ആർ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കണെന്നും ഉപദേശിച്ചു.
ഈ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത് മുതിർന്ന ഐഎഎസുകാരാണെന്ന അഭിപ്രായമാണ് യുവ ഐഎഎസുകാർക്കുള്ളത്. ലീവ് എടുത്ത് പ്രതിഷേധം അറിയിക്കുന്നത് പ്രായോഗീക രീതിയല്ലെന്ന് ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തന്നെ ചിലർ തുറന്നു പറഞ്ഞിരുന്നു. സമരം ചെയ്യുന്നുവെങ്കിൽ വ്യവസ്ഥാപിത രീതിയിൽ വേണം. ഇതിന് നോട്ടീസ് നൽകണം. അതിന് ശേഷം സമരം ചെയ്യാമെന്നായിരുന്നു യുവ ഐഎഎസുകാർ പറഞ്ഞത്. അവധിക്ക് അപേക്ഷ കൊടുത്ത് പ്രതിഷേധം അറിയിക്കുന്നതും സമരമാണ്. അതിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് മറുപടി പോലും നൽകാനാകില്ലെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ മുതിർന്ന ഐഎഎസുകാർ ഇത്തരത്തിലെ പ്രതിഷേധം മതിയെന്ന് നിർബന്ധം പിടിച്ചു. അതിന്റെ ഫലമാണ് അവർക്ക് അനുഭവിക്കേണ്ടി വന്ന അപമാനം. മുഖ്യമന്ത്രി പിണറായി വിജയൻ ഇങ്ങനെ മാത്രമേ പ്രതികരിക്കൂവെന്ന് ആർ്ക്കും മനസ്സിലാകും. ഈ തിരിച്ചറിവ് സംഘടനയുടെ തലപ്പത്തുള്ളവർക്ക് ഇല്ലാതെ പോയി-യുവ ഐഎഎസ് ഉദ്യോഗസ്ഥൻ മറുനാടനോട് വിശദീകരിച്ചു.
തീർത്തും തെറ്റായ സമീപനമാണ് ഇതു സംബന്ധിച്ച് പുറത്തിറക്കിയ കുറിപ്പിലും സ്വീകരിച്ചത്. ഇതും യുവ ഐഎഎസുകാർ ചൂണ്ടിക്കാട്ടിയിരുന്നു. വിജിലൻസ് കേസുകളിൽ തങ്ങളുടെ ഭാഗം വിശദീകരിക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ചെയ്തത് വിജിലൻസ് ഡയറക്ടറെ ആക്രമിക്കലും. അതു ചെയ്യാതെ എന്തുകൊണ്ടാണ് ബന്ധുത്വ നിയമന വിവാദത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ തെറ്റ് ചെയ്തില്ലെന്ന് വിശദീകരിക്കുകയായിരുന്നു വേണ്ടത്. പ്രതിസ്ഥാനത്ത് മുന്മന്ത്രിയുള്ളതിനാൽ അതിന് കഴിയില്ല. ജയരാജനെ കുറ്റപ്പെടുത്തി പ്ത്രങ്ങൾക്ക് നോട്ട് കൊടുത്താൽ സർക്കാരിന്റെ മുന്നിൽ വില്ലനാകും. ഇത് ഒഴിവാക്കാൻ ജേക്കബ് തോമസിനേയും കുടുംബത്തേയും കടന്നാക്രമിച്ചു. ഇത് ജനങ്ങളിൽ ഐഎഎസുകാർക്ക് മൊത്തത്തിൽ അവമതിപ്പുണ്ടാക്കിയെന്ന വാദവും ഐഎഎസ് അസോസിയേഷനിൽ പ്രബലമായിരുന്നു. ശാസനയ്ക്ക് ശേഷം മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുമെന്ന് ആരും കരുതിയില്ല. ഇതോടെ കൂടുതൽ അപമാനമാണ് അസോസിയേഷന് നേരിടേണ്ടി വന്നത്. ഈ സാഹചര്യം അടുത്ത യോഗം ചർച്ച ചെയ്യുമെന്നും സൂചനയുണ്ട്.
മാദ്ധ്യമങ്ങൾക്ക് മുമ്പിലും ഐഎഎസ് സമരത്തെ അതിരൂക്ഷമായാണ് മുഖ്യമന്ത്രി വിമർശിച്ചത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഐഎഎസ് ഓഫീസർമാർ യോഗം ചേർന്ന് ഒരു സമരരൂപം ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനെ സർക്കാർ അതീവഗൗരവമായാണ് കാണുന്നത്. ഇതിനിടയാക്കിയ പ്രശ്നം വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ടതാണ്. സർക്കാർ അന്വേഷണത്തിലിടപ്പെട്ട് ഏതെങ്കിലും വിധത്തിൽ അതിനെ സ്വാധീനിക്കുവാൻ ശ്രമിക്കുന്നതല്ല. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കണമെന്നാണ് എല്ലാ ഘട്ടത്തിലും സർക്കാർ ആഗ്രഹിക്കുന്നത്. ഐഎഎസ് ഓഫീസർമാർക്കെതിരെയുള്ള വിജിലൻസ് അന്വേഷണം ഇത് ആദ്യമായിട്ടല്ല സംസ്ഥാനത്ത് നടക്കുന്നത്. അത്തരം നടപടികളുമായി ബന്ധപ്പെട്ട് സസ്പെൻഷനും ഉണ്ടായിട്ടുണ്ട്. അന്വേഷണ നടപടിയെ വൈകാരികമായി കാണേണ്ടതില്ല. എഫ് ഐ ആർ ഇട്ടിരിക്കുന്നത് അന്വേഷണത്തിന്റെ ഭാഗമായിട്ടാണ്. ഇതിനെതിരെ ഒരു കൂട്ടം ഉദ്യോഗസ്ഥർ യോഗം ചേർന്ന് സമരം ചെയ്യാൻ തീരുമാനിക്കുന്നത് ശരിയായ നടപടിയല്ല എന്ന ഐഎഎശ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. സമരം ഏതെങ്കിലും രീതിയിൽ പ്രഖ്യാപിച്ച് സർക്കാരിനെ വരുതിയിലാക്കാം എന്ന് കരുതണ്ട. ഭരണസിരാകേന്ദ്രത്തിലെ പ്രധാനികൾ സമരത്തിനായി മുന്നിട്ടിറങ്ങുന്നത് ഒരിക്കലും ഉണ്ടാകുവാൻ പാടില്ലാത്ത ഒരു കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിഷേധം സർക്കാരിനെതിരെയല്ലെന്ന് ഐഎഎസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ നിലപാട് എതിരായതോടെ ഐഎഎസുകാർ സമരത്തിൽനിന്നു പിന്മാറി. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നടപടികൾക്കെതിരെയാണ് ഐഎഎസ് ഉദ്യോഗസ്ഥർ കൂട്ട അവധിയെടുത്തു പ്രതിഷേധിക്കാൻ തീരുമാനിച്ചത്. വിജിലൻസ് നടപടികളെത്തുടർന്നുള്ള ഉദ്യോഗസ്ഥരുടെ ആശങ്കകൾ മൂലം ഫയലുകൾ പലതും കെട്ടിക്കിടക്കുകയാണെന്നും പദ്ധതി നിർവഹണത്തിന്റെ വേഗം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണെന്നുമാണ് ഐഎഎസുകാരുടെ നിലപാട്.
Stories you may Like
- കല്ലും മണ്ണും ചുമന്ന സത്യസന്ധത പിണറായി കാണാതെ പോകുമ്പോൾ
- പിണറായി വിജയൻ മുഖ്യമന്ത്രിയായത് ഉമ്മൻ ചാണ്ടിയെ വേട്ടയാടി: കെ സുധാകരൻ
- രണ്ട് പരാമർശങ്ങളിലും 'പിവി' ആരെന്ന് വ്യക്തം; കള്ളം പറയുന്നത് ആര്?
- രണ്ടാം പിണറായി സർക്കാറിന്റെ യഥാർത്ഥ പ്രോഗ്രസ് കാർഡ്
- ഉമ്മൻ ചാണ്ടി ഇഫ്ക്ടിൽ ജനങ്ങളെ നേരിട്ടുകണ്ടു പരാതികൾ സ്വീകരിച്ചു പിണറായി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്